സൂരജിന് ഒളിവില്‍ താമസിക്കാന്‍ അവസരം ഒരുക്കി; സൂര്യയുടെ ആൺസൃഹൃത്തിനെയും ചോദ്യം ചെയ്യാൻ അന്വേഷണ സംഘം
ഉത്ര വധക്കേസിൽ പ്രതി സൂരജിന്റെ സഹോദരിയുടെ ആൺസൃഹൃത്തിനെയും ചോദ്യം ചെയ്യാൻ അന്വേഷണ സംഘത്തിന്റെ നീക്കം. മാത്രമല്ല സൂരജിന്റെ അമ്മയേയുംസഹോദരിയെയും വീണ്ടും വിളിച്ചു വരുത്തും. ക്രൈംബ്രാഞ്ച് സംഘം ഇന്നലെ പത്തു മണിക്കൂറുകളോളം ഇവരെ ചോദ്യം ചെയ്തു. കഴിഞ്ഞ ദിവസം ഇവരെ ഏഴു മണിക്കൂർ ചോദ്യം ചെയ്തിരുന്നു. വീണ്ടും ഇവരെ ചോദ്യം ചെയ്യുവനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. സൂരജിന്റെ ചില സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും മൊഴി എടുത്ത ശേഷം അമ്മയെയും സഹോദരിയെയും വീണ്ടും ചോദ്യം ചെയ്യും. ഇതിൽ സൂര്യയുടെ ആൺ സുഹൃത്തും ഉൾപ്പെടും. ഇതിന് ശേഷം കൊലപാതക കേസിൽ ഇവരെ പ്രതിയാക്കണമോ എന്ന് പൊലീസ് തീരുമാനിക്കുകയും ചെയ്യും. തെളിവ് നശിപ്പിക്കൽ, കേസിലെ ഗുഢാലോചനയിൽ പങ്ക് എന്നിവ സംബന്ധിച്ചായിരുന്നു ചോദ്യം ചെയ്യൽ നടത്തിയത് . കേസിലെ പ്രതികളായ സൂരജിനും പിതാവ് സുരേന്ദ്രനും ഒപ്പം ഇരുത്തിയായിരുന്നു ആദ്യഘട്ട ചോദ്യം ചെയ്യൽ.
അന്വേഷണ സംഘത്തിന്റെ ആവർത്തിച്ചുള്ള പല ചോദ്യങ്ങൾക്കും പൊട്ടികരച്ചിൽ മാത്രമായിരുന്നു അമ്മയുടെയും മകളുടെയും മറുപടി. കൊലപാതകത്തിന്റെ ആസൂത്രണത്തിലും നടത്തിപ്പിലും ഒരു പങ്കുമില്ലെന്ന് ഇരുവരും ആവർത്തിക്കുകയാണ് ചെയ്യുന്നത് . ഉത്രയെ അണലിയെ ഉപയോഗിച്ച് അപായപ്പെടുത്താനുള്ള സൂരജിന്റെ ആദ്യശ്രമവും സൂരജിന്റെ അച്ഛൻ സുരേന്ദ്രന് അറിയാമായിരുന്നെന്ന് വെളിപ്പെടുത്തൽ. സൂരജിന് ഒളിവില്‍ താമസിക്കാന്‍ അവസരം ഒരുക്കിയ വ്യക്തിയാണ് സഹോദരിയുടെ സുഹൃത്ത്. ഇയാളെയും അച്ഛന്‍, അമ്മ എന്നിവരെയും അന്വേഷണ സംഘം വിളിച്ച് വരുത്തി ചോദ്യം ചെയ്യും .
https://www.facebook.com/Malayalivartha