വനിതാ കമ്മീഷന്‍ അധ്യക്ഷ എം.സി ജോസഫൈനെ തള്ളി സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍; പൊലീസിനും കോടതിക്കും സമാന്തരമല്ല പാര്‍ട്ടി സംവിധാനമെന്നും എല്ലാവരും നിയമത്തിന് വിധേയരാണെന്നും കോടിയേരി
” എല്ലാവരും നിയമത്തിന് വിധേയരാണ്. പൊലീസിനും കോടതിക്കും സമാന്തരമല്ല പാര്‍ട്ടി സംവിധാനം. പാര്‍ട്ടിക്കുള്ളിലെ പരാതിയാണ് പാര്‍ട്ടി പരിശോധിക്കുന്നത്. നിയമസംവിധാനം അംഗീകരിക്കുന്ന പാര്‍ട്ടിയാണ് സി.പി.ഐ.എം,” കോടിയേരി പറഞ്ഞു.
പാര്‍ട്ടി ഒരേസമയം കോടതിയും പൊലീസുമാണ് എന്ന ജോസഫൈന്റെ പരമാര്‍ശനത്തിന് പിന്നാലെയാണ് പ്രതികരണവുമായി കോടിയേരി രംഗത്തെത്തിയത്. പി.കെ ശശിക്കെതിരെയുള്ള ലൈംഗികാരോപണ പരാതിയില്‍ പ്രതികരിക്കവേ ആയിരുന്നു ജോസൈഫന്റെ പരാമര്‍ശം.
പി. കെ ശശിക്കെതിരെ പരാതിക്കാരിയുടെ കുടുംബം പാര്‍ട്ടി അന്വേഷണം മതിയെന്ന് പറഞ്ഞെന്നും പാര്‍ട്ടി അന്വേഷിക്കട്ടെയെന്ന് പരാതിക്കാരി പറഞ്ഞാല്‍ പിന്നെ വനിതാ കമ്മീഷന്‍ അന്വേഷിക്കേണ്ട കാര്യമില്ലെന്നും ജോസഫൈന്‍ പറഞ്ഞിരുന്നു.സി.പി.ഐ.എം കോടതിയും പൊലീസുമെന്നത് കമ്മീഷന്റെ നിലപാടല്ലെന്ന് വനിതാ കമ്മീഷനംഗം ഷാഹിദാ കമാല്‍ നേരത്തെ പ്രതികരിച്ചിരുന്നു.
എം.സി. ജോസഫൈന്റെ പ്രസ്താവനയ്ക്കെതിരെ കെ.മുരളീധരൻ എംപി രംഗത്തെത്തിയിരിക്കുകയാണ് ഇപ്പോൾ . ജോസഫൈൻ പറഞ്ഞതു പോലെയാണെങ്കിൽ ‘മാഡത്തിന്’ എന്താണ് ജോലി? ഇത്രയും ശമ്പളവും വാങ്ങി ഒരു വനിതാകമ്മിഷന്റെ ആവശ്യമുണ്ടോ? മുൻപ് അച്യുതാനന്ദന്റെ സ്വന്തം ആളായിരുന്നു. ഇപ്പോ മുഖ്യമന്ത്രിയോട് സ്നേഹക്കൂടുതലുണ്ട്.എന്നായിരുന്നു മുരളീധരന്റെ പ്രസ്താവന
അവർ ഇതുവരെ എത്ര തിരഞ്ഞെടുപ്പിൽ മത്സരിച്ചുവെന്നു ചോദിച്ചാൽ പെട്ടെന്ന് ഓർമ വരില്ല. പക്ഷേ എത്ര തിരഞ്ഞെടുപ്പ് ജയിച്ചു എന്നു ചോദിച്ചാൽ കൃത്യമായ ഓർമ കാണും. ഒറ്റ തിരഞ്ഞെടുപ്പുപോലും ജയിക്കാൻ കഴിയാത്തയാളെ ഉന്നതസ്ഥാനത്ത് ശമ്പളവും കൊടുത്ത് പിടിച്ചിരുത്തുമ്പോൾ അതിനു വേണ്ടത്ര ‘സോപ്പി’ടുന്നതു മനസിലാക്കാം. ‘സോപ്പിട്ടോ, പക്ഷേ വല്ലാതെ പതപ്പിക്കരുത്’ എന്നും കെ.മുരളീധരൻ പറഞ്ഞു.
ചൈനയടക്കമുള്ള കമ്യൂണിസ്റ്റ് രാഷ്ട്രങ്ങൾ ജനാധിപത്യത്തിലേക്ക് കടന്നുവരുന്ന കാലമാണിത്. അപ്പോഴാണ് ഉന്നതസ്ഥാനത്തിരിക്കുന്ന പൊതുപ്രവർത്തക ഇത്തരമൊരു പ്രസ്താവന നടത്തുന്നത്. ഇതാണ് നിലപാടെങ്കിൽ വനിതാകമ്മിഷന്റെ പല നടപടികളും ചോദ്യം ചെയ്യപ്പെടും.
കേന്ദ്ര വനിതാകമ്മിഷൻ ബിജെപിയുടെ ചട്ടുകമാണ്. സംസ്ഥാനത്തും ഇതേതരത്തിലേക്കു മാറുകയാണ്. ഇതുപോലെയാണ് പ്രവർത്തനങ്ങളെങ്കിൽ കമ്മിഷൻ ‘വനിതാ വിരുദ്ധ കമ്മിഷ’നായി മാറും. ‘തെറ്റുപറ്റി, നാക്കുപിഴയാണ്’ എന്ന് തുറന്നു പറയാൻ ജോസഫൈൻ തയാറാവണം. അല്ലെങ്കിൽ ധാർമിക ഉത്തരവാദിത്തം ഏറ്റെടുത്ത് സ്ഥാനം ഒഴിയണം. ഇത്തരം ജൽപനങ്ങൾ നടത്തുന്നവരെ നിയന്ത്രിക്കാൻ മുഖ്യമന്ത്രി മുൻകൈ എടുക്കണമെന്നും കെ.മുരളീധരൻ പറഞ്ഞു.
https://www.facebook.com/Malayalivartha