ശബരിമല നട ജൂണ്‍ 14 ന് തുറക്കും; 14 മുതല്‍ 28 വരെയാണ് ഭക്തര്‍ക്കായി നടതുറക്കുന്നത്; ഓണ്‍ലൈന്‍ വഴി രജിസ്റ്റര്‍ ചെയ്തവര്‍ക്ക് മാത്രം ദർശനം
ശബരിമല നട ജൂണ്‍ 14 ന് തുറക്കും. 14 മുതല്‍ 28 വരെയാണ് ഭക്തര്‍ക്കായി നടതുറക്കുന്നത്. ഓണ്‍ലൈന്‍ വഴി രജിസ്റ്റര്‍ ചെയ്തവര്‍ക്ക് മാത്രമാണ് ദര്‍ശനം അനുവദിക്കുന്നത്. മണിക്കൂറില്‍ 200 പേരെ പ്രവേശിപ്പിക്കും. ഒരേസമയം 50 പേര്‍ക്ക് ദര്‍ശനം നടത്താം.ശബരിമല തുറക്കുമ്പോൾ അപ്പവും അരവണയും കൗണ്ടർ വഴി നൽകില്ല. വിശ്വാസികൾക്ക് സോപാനത്തിൽ ദർശനം അനുവദിക്കില്ല.. പമ്ബയിലും സന്നിധാനത്തും ഭക്തരെ തെര്‍മല്‍ സ്കാനിംഗിന് വിധേയരാക്കും. രോഗലക്ഷണങ്ങള്‍ കണ്ടെത്തിയാല്‍ ഇവരെ ഇവിടെനിന്നും മാറ്റും.
പമ്ബസ്നാനം അനുവദിക്കില്ല. പമ്ബവരെ വാഹനങ്ങള്‍ അനുവദിക്കും. എന്നാല്‍ വണ്ടിപ്പെരിയാര്വഴി പ്രവേശനം നല്‍കില്ല. ഭക്തര്‍ക്ക് താമസസൗകര്യവും നല്‍കില്ല. മറ്റ് സംസ്ഥാനങ്ങളില്‍നിന്നുള്ള ഭക്തര്‍ക്ക് ദര്‍ശനത്തിന് അനുമതിയുണ്ടെങ്കിലും കോവിഡില്ലെന്ന് സര്‍ട്ടിഫിക്കറ്റ് നല്‍കേണ്ടിവരും. ഗുരുവായൂരിലും ഓണ്‍ലൈന്‍ വഴി മാത്രമാവും ദര്‍ശനം. 600 പേര്‍ക്കു മാത്രമാണ് ഒരു ദിവസം ദര്‍ശനം അനുവദിക്കില്ല. 60 വിവാഹങ്ങള്‍ മാത്രമാവും അനുവദിക്കുക. വധൂവരന്മാര് ഉള്‍പ്പെടെ 10 പേര് മാത്രം. വിഐപി ദര്‍ശനം അനുവദിക്കില്ല. മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ളവർ കോവിഡ് ഇല്ലെന്ന് രേഖ നൽകണം.വ ഒരു വിവാഹത്തിന് പത്തു മിനിറ്റാണ് സമയം. നിശ്ചിത സമയത്തിന് അര മണിക്കൂര്‍ മുമ്ബേ വിവാഹ സംഘം മേല്‍പ്പത്തൂര്‍ ഓഡിറ്റോറിയത്തില്‍ എത്തണം. ഇതര സംസ്ഥാനങ്ങളില്‍നിന്നുള്ളവര്‍ കോവിഡ് ഇല്ലെന്നു സാക്ഷ്യപത്രം നല്‍കണം.
https://www.facebook.com/Malayalivartha