ജോസഫ്' എന്ന സിനിമ ഷീബ വധത്തിൽ; പാറപ്പാടത്തെ ഷീബാ വധക്കേസിലെ പ്രതിയായ ബിലാലിനെ കുടുക്കിയ അന്വേഷണം സമീപകാലത്ത് മലയാളത്തിലിറങ്ങി സൂപ്പർ ഹിറ്റായ ജോസഫ് എന്ന ചിത്രത്തിലെ അന്വേഷണവുമായി സാമ്യം; തുമ്പുകൾ വന്ന വഴിയേ....
പാറപ്പാടത്തെ ഷീബാ വധക്കേസിലെ പ്രതിയായ ബിലാലിനെ കുടുക്കിയ അന്വേഷണം സമീപകാലത്ത് മലയാളത്തിലിറങ്ങി സൂപ്പർ ഹിറ്റായ ജോസഫ് എന്ന ചിത്രത്തിലെ അന്വേഷണവുമായി സാമ്യം. സിനിമയുടെ തുടക്കത്തിൽ വയോധിക ദമ്പതികളെ ആക്രമിച്ചു കൊലപ്പെടുത്തിയ കേസ് അന്വേഷിക്കാൻ എത്തുന്ന കഥാപാത്രമായാണ് നായകൻ ജോസഫിനെ ചിത്രതത്തിൽ അവതരിപ്പിച്ചത്. ജോസഫ് നടത്തുന്ന അന്വേഷണങ്ങളോട് ഏറെ സാമ്യമുള്ളവയായിരുന്നു യഥാൻർത്ഥത്തിൽ സംഭവിച്ച പാറപ്പാടം കൊലക്കേസ് അന്വേഷണവും.
കോട്ടയം മണിമലയിൽ പഴയിടം കൊലക്കേസിൽ നിന്നാണ് ജോസഫ് സിനിമയിലെ ആ അന്വേഷണ രംഗം പിറക്കുന്നതെന്നു സിനിമയുടെ തിരക്കഥാകൃത്ത് ഷാഹി കബീർ. സിവിൽ പൊലീസ് ഉദ്യോഗസ്ഥൻ കൂടിയായ ഷാഹി പഴയിടം കൊലക്കേസ് അന്വേഷണത്തിൽ പങ്കെടുത്തിരുന്നു. 2013 ഓഗസ്റ്റ് ഇരുപതിനാണ് പഴയിടം തിടമ്പനാൽ വീട്ടിൽ ഭാസ്കരൻ നായർ, ഭാര്യ തങ്കമ്മ എന്നിവർ കൊലപ്പെട്ടത്.
അടുത്ത ബന്ധുവാണ് പിടിയിലായത്. പൂർണമായും പഴയിടം കൊലക്കേസല്ല സിനിമയിൽ ഉപയോഗിച്ചത്. നിഗമനങ്ങളും ചേർത്ത് പ്രേക്ഷകർക്ക് ത്രില്ലർ സമ്മാനിക്കുകയാണു ചെയ്തത്. – ഷാഹി പറയുന്നു. കറുകച്ചാൽ സ്റ്റേഷനിൽ സിവിൽ പൊലീസ് ഓഫിസറായ ഷാഹി അവധിയെടുത്ത് മാർട്ടിൻ പ്രക്കാട്ടിന്റെ പുതിയ സിനിമയുടെ പണിപ്പുരയിലാണ്.
സിനിമയും ഈ കൊലപാതകവുമായുള്ള സാമ്യതകൾ നമ്മുക്കൊന്ന് പരിശോധിക്കാം
∙വീടിന്റെ മുൻവാതിലിൽ ബലപ്രയോഗങ്ങളൊന്നും നടന്നിട്ടില്ലാത്തതിനാൽ അകത്തു നിന്നൊരാളാണ് തുറന്നുകൊടുത്തതെന്ന് ജോസഫ് ഊഹിക്കുന്നു. ഷാനി മൻസിലിലും നടന്നത് അതുതന്നെ. ഷീബയും സാലിയും മാത്രമാണ് ഷാനി മന്‍സിലില്‍ താമസം. വീട്ടില്‍ എത്തുന്നത് ആരാണെങ്കിലും അത് ജനലിലൂടെ നോക്കി ഉറപ്പ് വരുത്തി മാത്രമേ ദമ്പതികള്‍ സാധാരണ വാതില്‍ തുറക്കാറുള്ളത്. ബിലാല്‍ കയറിയത് മുന്‍വാതില്‍ വഴിയാണെന്ന് വ്യക്തമാണ്. അതുകൊണ്ട് ഷീബയ്ക്ക് നന്നായി അറിയാവുന്നയാളാണെന്ന് ഉറപ്പിച്ചത്.
∙സിനിമയിൽ അടുപ്പത്തിരുന്ന ചായപ്പാത്രം കത്തിക്കരിഞ്ഞിരുന്നു. അതിൽ നിന്നാണ്, വന്നയാൾക്ക് ചായയെടുക്കാൻ പോകുമ്പോഴാണ് കുറ്റകൃത്യം നടന്നതെന്ന് ജോസഫ് ഊഹിക്കുന്നത്. വീട്ടിനുള്ളിലെ പരിശോധനയില്‍ കുടിച്ച് വെച്ച് ചായയുടെ ഗ്ലാസ് കിട്ടി. വന്നയാള്‍ക്ക് ഭക്ഷണം ഒരുക്കാനുള്ള ശ്രമം നടന്നതായും കണ്ടു. ഇതോടെ കൃത്യം നടത്തിയത് ഷീബയ്ക്കും സാലിക്കും അറിയാവുന്നയാളാണെന്ന് ഉറപ്പാവുകയായിരുന്നു
സിനിമയിൽ യുവാവ് സോഫയിൽ ഇരുന്ന രീതിയും വായിച്ച മാഗസിനിലെ പേജുമൊക്കെ കണ്ടെത്തി അതൊരു യുവാവാണെന്ന് ഉറപ്പിക്കുന്നുണ്ട്. ഇവിടെ ഷോക്കടിപ്പിക്കാനുള്ള ശ്രമം നോക്കി ഇലക്ട്രിക്കൽ ജോലി അറിയുന്ന ആളാണ് പ്രതിയെന്ന നിഗമനത്തിൽ പൊലീസ് എത്തുന്നുണ്ട്. സിനിമയിൽ ടവർ ലൊക്കേഷനും കൂടി നോക്കിയാണ് പ്രതിയെന്ന് ഉറപ്പിക്കുന്നത്. ഇവിടെയും ടവർ ലൊക്കേഷൻ സഹായകമായി. രണ്ടു സിനിമകളിലും മോഷണം പോയിരിക്കുന്നത് സ്വർണ്ണമാണ്
താനുമായി അടുപ്പമുള്ളവരെ പോലും ക്രൂരമായി കൊല്ലാന്‍ യാതൊരു പ്രശ്‌നവുംബിലാലിനില്ല എന്ന് വ്യക്തമാക്കുന്നുണ്ട് ജോസഫ് എന്ന സിനിമയിലും സ്വന്തം മകനെ പോലെ കണ്ട വൃദ്ധരായ ദമ്പതികളെയാണ് ക്രൂരമായി കത്തി ഉപയോഗിച്ച് വെട്ടി കൊള്ളുന്നത്. നേരത്തെ ഷീബയുടെ വീടിനടുത്താണ് ബിലാലിന്റെ കുടുംബം വാടകയ്ക്ക് താമസിച്ചിരുന്നത്. വിദേശത്ത് ജോലി ചെയ്യുന്ന മകള്‍ മാത്രമുള്ള ദമ്പതികള്‍ക്ക് ഇയാള്‍ വലിയ സഹായമായിരുന്നു. വളരെ പെട്ടെന്ന് ഇവര്‍ ബിലാലുമായി അടുത്തത്. ആ ഭാണ്ഡം തന്നെയാണ് ബിലാലിന് ഈ മകുടുംബത്തിൽ കയറി പറ്റാനുള്ള കാരണമായി മാറിയത്
ഷീബയും ഭര്‍ത്താവ് മുഹമ്മദ് സാലിയും ബിലാലുമായി നല്ല പരിചയമുള്ളവരായിരുന്നു. പണം ചോദിച്ചപ്പോള്‍ നല്‍കാത്തതിനാണ് ഇവരെ തലയ്ക്കടിച്ച് വീഴ്ത്തി കൊലപ്പെടുത്തിയത്. പണവും സ്വര്‍ണവും ഇവിടെ നിന്ന് മോഷ്ടിക്കുകയും ചെയ്തു. ഇയാള്‍ പബ്ജി ഗെയിമിന് വല്ലാതെ അഡിക്റ്റായിരുന്നുവെന്നാണ് പിതാവ് അടക്കമുള്ളവര്‍ പറയുന്നത്.
ബിലാലിന് അടുത്ത കൂട്ടുകാരൊന്നുമില്ല. വീട്ടുകാരുമായി നിരന്തരം കലഹവും ഇയാള്‍ ഉണ്ടാക്കാറുണ്ട്. നാട്ടുകാര്‍ പറയുന്നത് ഇയാള്‍ പ്രത്യേക സ്വഭാവക്കാരനാണെന്നാണ്. നേരം പുലരുവോലം ഫോണില്‍ പബ്ജി ഗെയിം കളിക്കുന്നതാണ് ബിലാലിന്റെ പ്രധാന വിനോദം.
അയല്‍വാസികളുമായി പോലും വലിയ അടുപ്പം ഷീബയുടെ കുടുംബത്തിനുണ്ടായിരുന്നില്ല. എന്നാല്‍ ബിലാലിനെ ഇവര്‍ വിശ്വസിച്ചിരുന്നു. സാമ്പത്തികമായും സഹായിച്ചിരുന്നു. പ്രളയത്തില്‍ വെള്ളം കയറിയപ്പോള്‍ സാധനങ്ങള്‍ മാറ്റാനായി സഹായിച്ചതും ബിലാലായിരുന്നു. ഇയാള്‍ക്ക് ഏത് സമയത്തും കയറി ചെല്ലാവുന്ന സ്വാതന്ത്ര്യം ഈ വീട്ടിലുണ്ടായിരുന്നു. ഇതാണ് പിന്നീട് ഇവരുടെ ജീവനെടുത്തത്. ഇയാള്‍ നാടുവിടണമെന്ന ലക്ഷ്യത്തോടെയാണ് ഷീബയുടെ വീട്ടിലെത്തിയത്.
സൈക്കോ ബിലാല്‍
ബാറ്ററി ബിലാല്‍ എന്നാണ് ഇയാള്‍ അറിയപ്പെട്ടിരുന്നത്. ബാറ്ററികളും മോട്ടോറുകളും മോഷ്ടിച്ച് പാട്‌സുകളാക്കി കടത്തിയതിനാലാണ് നാട്ടുകാര്‍ ഈ പേര് വിളിച്ചിരുന്നത്. മകന്‍ ശരിക്കും സൈക്കോയാണെന്നാണ് പിതാവ് നിസാമുദീന്റെ വാക്കുകള്‍ സാക്ഷ്യപ്പെടുത്തുന്നത്. ചില നേരം അവന്റെ സ്വഭാവം മഹാ പിശകാണ്. അത് നേരത്തെ അറിയാം. ഭക്ഷണം കൃത്യമായി കഴിക്കില്ല. രാത്രി ഒരു മണിക്ക് വെള്ളം മാത്രം കുടിക്കും. ഇത്തരം സന്ദര്‍ഭങ്ങളില്‍ പബ്ജി കളിച്ച് കൊണ്ടിരിക്കുന്നത് സാധാരണമാണ്. ഇത്തരം ലക്ഷണങ്ങള്‍ കാണിച്ചാല്‍ മൂന്ന് നാല് ദിവസത്തിനുള്ളില്‍ വീട്ട് വിട്ടുപോവാറുണ്ട്.
കൊലപാതകത്തിന്റെ രീതി അറിഞ്ഞപ്പോഴേ ബിലാലിനെ സംശയിച്ചിരുന്നു. നേരത്തെ ഇതേ രീതിയില്‍ അവന്‍ ക്രൂരത കാണിച്ചിട്ടുണ്ട്. സഹോദരിയെ മര്‍ദിച്ച് കൈകാലുകള്‍ ഒരിക്കല്‍ കെട്ടിയിട്ടിരുന്നു. അതും നൂല്‍ക്കമ്പി ഉപയോഗിച്ചായിരുന്നു കെട്ടിയിട്ടത്. അന്ന് ഞങ്ങളെ ഞെട്ടിച്ചിരുന്നു ഇക്കാര്യം. ഗ്യാസ് സ്റ്റൗ അവന് നല്ലത് പോലെ നന്നാക്കാന്‍ അറിയാം. വയറിംഗ് പഠിച്ചിട്ടില്ല. പക്ഷേ, വൈദ്യുതി കൈകാര്യം ചെയ്യും. ഹോട്ടലിലെ ത്രീഫെയ്‌സ് ലൈന്‍ കേടാകുമ്പോള്‍ നന്നാക്കിയിരുന്നത് ബിലാലാണ്. ഇത്തരം കാര്യങ്ങള്‍ ആലോചിച്ചപ്പോല്‍ ബിലാലിന്റെ സംശയിക്കുക സാധാരണമായിരുന്നു.
ബിലാലിനെ കുടുക്കിയത് മൂന്ന് സൂചനകള്‍. ഒന്ന് ഷീബ അടുക്കളയില്‍ പുഴുങ്ങാന്‍ വെച്ചിരുന്ന മൂന്ന് മുട്ടയാണ്. ദമ്പതികള്‍ പൊതുവില്‍ ആരുമായും അടുപ്പം കാണിച്ചിരുന്നു. വീട്ടില്‍ലൈറ്റ് പോലും ഇടാതെ ടിവിയുടെ വെളിച്ചത്തിലാണ് ഇവര്‍ രാത്രി കഴിച്ച് കൂട്ടിയിരുന്നത്. അങ്ങനെയുള്ളവര്‍ ഭക്ഷണം ഉണ്ടാക്കിയത് അടുപ്പമുള്ളവര്‍ക്ക് വേണ്ടിയാവുമെന്ന് ഉറപ്പാണ്. മൂന്നാമത്തെ മുട്ട ആര്‍ക്ക് വേണ്ടിയാണെന്നുള്ള ചോദ്യവും നിര്‍ണായകമായി. മറ്റൊന്ന് സിസിടിവി ദൃശ്യങ്ങളാണ്. രാവിലെ ഏഴരയോടെ കൈലി മുണ്ടുടുത്ത് വണ്ണം കൂടിയ ആള്‍ പാറപ്പാടം റോഡിലൂടെ നടന്നുപോകുന്നത് ക്യാമറയില്‍ പതിഞ്ഞിരുന്നില്ല. കാര്‍ ഓടിച്ചിരുന്നപ്പോഴെല്ലാം ബിലാല്‍ അപകടമുണ്ടാക്കിയിരുന്നു. ഇയാള്‍ പെട്രോള്‍ പമ്പിലും അപകടം ഉണ്ടാക്കിയിരുന്നു. ഇതാണ് അവസാനത്തെ കുരുക്കായി മാറിയത്.
https://www.facebook.com/Malayalivartha