കഠിനംകുളം കൂട്ടബലാൽസംഗം ആസൂത്രിതമെന്നതിന് കൂടുതൽ തെളിവുകൾ പുറത്ത് ; യുവതിയുടെ ഭർത്താവിന്റെ സുഹൃത്ത് പ്രതികളിൽ ഒരാൾ മാത്രം ; യുവതിക്ക് മദ്യം നൽകിയത് സുഹൃത്തും ഭർത്താവും ചേർന്ന് ; ‘അമ്മയെ ഉപദ്രവിക്കുന്നതു തടഞ്ഞപ്പോൾ തന്റെ നെഞ്ചത്ത് പിടിച്ച് തള്ളിയെന്നും നിലത്തു കിടന്നു കരഞ്ഞു ബഹളം വച്ചപ്പോൾ മുഖത്ത് അടിച്ചുവെന്നും കുട്ടിയുടെ മൊഴി
കഠിനംകുളത്ത് ഭര്‍ത്താവിന്റെ പിന്തുണയോടെ വീട്ടമ്മയെ പീഡിപ്പിച്ച സംഭവത്തില്‍ എല്ലാ പ്രതികളും പോലീസ് പിടിയിലായിരിക്കുകയാണ് ഇപ്പോൾ . ഒളിവിലായിരുന്ന ഓട്ടോ ഡ്രൈവറായ പള്ളിപ്പുറം പുതുവല്‍ പുത്തന്‍വീട്ടില്‍ നൗഫല്‍ ഷാ (27) യാണ് ഒടുവിൽ പിടിയിലായത്. പീഡനത്തിനിരയായ യുവതി പ്രതിയെ തിരിച്ചറിഞ്ഞതിന് ശേഷം ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തും എന്നാണ് റിപ്പോർട്ടുകൾ.
അതെ സമയം കഠിനംകുളം കൂട്ടബലാൽസംഗം ആസൂത്രിതമെന്നതിന് കൂടുതൽ തെളിവുകൾ പുറത്തുവന്നിരിക്കുകയാണ് . പ്രതികളിൽ ഒരാൾ മാത്രമാണ് യുവതിയുടെ ഭർത്താവിന്റെ സുഹൃത്ത്. മറ്റുള്ളവരെ ഭര്‍ത്താവിന്റെ സുഹൃത്ത് വിളിച്ചു വരുത്തിയതാണെന്നു പ്രതികൾ സമ്മതിച്ചു. സുഹൃത്തും ഭർത്താവും ചേർന്നാണു യുവതിക്ക് മദ്യം നൽകിയത്. യുവതിയെ മറ്റുള്ളവർ തട്ടിക്കൊണ്ടുപോയിട്ടും ഭർത്താവും സുഹൃത്തും വീട്ടിൽ തുടർന്നതായും വിവരമുണ്ട്.
കേസിലെ ഏഴു പ്രതികളും പൊലീസ് പിടിയിലായിട്ടുണ്ട്. ഒളിവിൽ പോയ ചാന്നാങ്കര സ്വദേശി നൗഫലിനെ പൊലീസ് ഞായറാഴ്ച പിടികൂടി. ഭർത്താവ്, ചാന്നാങ്കര ആറ്റരികത്ത് വീട്ടിൽ മൻസൂർ (30), അക്ബർഷാ (25), അർഷാദ് (26), മനോജ് (26) വെട്ടുതുറ സ്വദേശി രാജൻ(65) എന്നിവര്‍ കഴിഞ്ഞ ദിവസം തന്നെ പൊലീസ് വലയിലായിരുന്നു.ഇവരെ കഴിഞ്ഞദിവസം ആറ്റിങ്ങല്‍ കോടതി റിമാന്‍ഡ് ചെയ്തു. കഠിനംകുളം സ്റ്റേഷനില്‍വച്ച് വീഡിയോ കോണ്‍ഫറന്‍സ് വഴിയായിരുന്നു കോടതി നടപടികള്‍.
അതേസമയം, പ്രതികളുടെപേരില്‍ കൂട്ടബലാത്സംഗം, പിടിച്ചുപറി കേസുകളും ചുമത്തിയിട്ടുണ്ട്. യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന വകുപ്പുകൾക്ക് പുറമൊണ് ഈ വകുപ്പുകൾ കൂടി ചുമത്തിയിരിക്കുന്നത്. കുട്ടിയുടെ മുന്നില്‍വെച്ചാണ് പീഡനശ്രമമെന്നതും കുട്ടിയെയും ആക്രമിച്ചെ നടന്നതെന്നതിനാലുമായിണ് പ്രതികളുടെ പേരില്‍ പോക്‌സോ വകുപ്പുപ്രകാരവും കേസെടുക്കാൻ കാരണമായത്.
യുവതിയുടെ കൈയിലുണ്ടായിരുന്ന ആയിരംരൂപയും രണ്ട് മൊബൈല്‍ ഫോണും പ്രതികള്‍ മോഷ്ടിച്ചതായി പോലീസ് പറഞ്ഞു. അതിനാല്‍ മോഷണക്കുറ്റത്തിനും കേസെടുത്തിട്ടുണ്ട്. ഇതിന് പുറമെ അതിക്രമം മുൻ കൂട്ടി പദ്ധതിയിട്ടാണെന്ന് വിലയിരുത്തലിൽ പ്രതികൾക്കെതിരെ ഗൂഡാലോചന കുറ്റവും ചുമത്തിയേക്കുമെന്ന സൂചനയും പോലീസ് നൽകുന്നുണ്ട്.
4 വയസ്സുള്ള കുട്ടിയെ മർദിച്ചതിന് പോക്സോ നിയമപ്രകാരവും പ്രതികൾക്കെതിരെ കേസെടുത്തിട്ടുണ്ട്. ചാന്നാങ്കര വെട്ടുതുറ സ്വദേശികളായ പ്രതികൾ മുൻപും ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടിട്ടുള്ളവരാണ്. യുവതിയുടെ രഹസ്യമൊഴി മജിസ്ട്രേട്ട് രേഖപ്പെടുത്തി. ശരീരത്തിൽ സിഗരറ്റ് വച്ചു പൊള്ളിച്ചതിന്റെ ഉൾപ്പെടെ കാര്യമായ പരുക്കുണ്ട്.
അമ്മയെയും തന്നെയും ബലമായി ഓട്ടോയിൽ കയറ്റിക്കൊണ്ടു പോയതു മുതൽ ഉപദ്രവിച്ച കാര്യം വരെ പറഞ്ഞ് നാലുവയസ്സുകാരൻ നൽകിയ മൊഴിയാണ് കേസിൽ പ്രതികൾക്കെതിരായ ബലമായ കുരുക്കെന്നു പൊലീസ് പറഞ്ഞു. ‘‘അമ്മയെ ഉപദ്രവിക്കുന്നതു തടഞ്ഞപ്പോൾ തന്റെ നെഞ്ചത്ത് പിടിച്ച് തള്ളി. നിലത്തു കിടന്നു കരഞ്ഞു ബഹളം വച്ചപ്പോൾ മുഖത്ത് അടിച്ചു’’. പിഞ്ചുബാലൻ പൊലീസിനോടു പറഞ്ഞു. കേസിൽ മകനെ മുഖ്യ സാക്ഷിയാക്കാനുള്ള നിയമോപദേശം പൊലീസ് തേടി. തെളിവുകളിൽ ഏറെ നിർണായകമാണ് അതിക്രമത്തിനു ദൃക്സാക്ഷിയായ മകന്റെ മൊഴി.
യുവതിയുടെ ശരീരത്തിൽ പല്ലും നഖവും ഉപയോഗിച്ചുള്ള മുറിവുകളും മർദനമേറ്റ പാടുകളുമുണ്ടെന്ന വൈദ്യപരിശോധനാ ഫലവും പീഡനം ശരിവയ്ക്കുന്നതാണെന്നു പൊലീസ് വിലയിരുത്തുന്നു. ഭർത്താവു പണം വാങ്ങി ഭാര്യയെ സുഹൃത്തുക്കൾക്കു നൽകിയതാണോ എന്നതും പൊലീസ് അന്വേഷിക്കുന്നുണ്ട്. യുവതിയുടെ മൊഴിയിൽ ഇക്കാര്യത്തിൽ നിർണായകമാണ്.
https://www.facebook.com/Malayalivartha