Widgets Magazine
15
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

നിശാ പാര്‍ട്ടിയിലൂടെ വിവാദമായി തണ്ണിക്കോട് ഗ്രൂപ്പിന് ക്വാറി ലൈസന്‍സ് നല്‍കിട്ടില്ലെന്ന് പഞ്ചായത്ത്; അപ്പോള്‍ മന്ത്രി എം.എം മണി ഉദ്ഘാടനം ചെയ്ത് അനധികൃത ക്വാറിയോ? കള്ളകടത്തുകാരനും ക്വാറി മുതലളിക്കും ഒപ്പമുണ്ട് സര്‍ക്കാര്‍

07 JULY 2020 05:20 PM IST
മലയാളി വാര്‍ത്ത

ബല്ലി ഡാന്‍സും നിശാ പാര്‍ട്ടിയും നടത്തി വിവാദത്തിലായ തണ്ണിക്കോട് ഗ്രൂപ്പിന് ലൈസന്‍സ് നല്‍കിട്ടില്ലെന്ന് ഉടുമ്പന്‍ചോല പഞ്ചായത്ത് സെക്രട്ടറി. തണ്ണിക്കോട് മെറ്റല്‍ ആന്റ് ഗ്രനൈറ്റിസ് എന്ന പേരില്‍ ചതുരംഗപ്പാറയില്‍ ആരംഭിച്ച പുതിയ ക്വാറിയുടെ ഉദാഘാടത്തിന്റെ ഭാഗമായുള്ള ആഘോഷങ്ങള്‍ക്ക് വേണ്ടിയാണ് സ്വകാര്യ റിസോര്‍ട്ടില്‍ കോവിഡ് മാനദണ്ഡങ്ങള്‍ കാറ്റില്‍ പറത്തി ബെല്ലി ഡാന്‍സും നിശാ പാര്‍ട്ടിയും സംഘടിപ്പിച്ചത്. ഈ പാറ ക്വാറിയുടെ ഉദ്ഘാടനം നിര്‍വഹിച്ചത് വൈദ്യുതി മന്ത്രിയായ എം.എം മണിയാണ്. അപ്പോള്‍ സംസ്ഥാനത്തെ ഒരു മുതിര്‍ന്ന മന്ത്രി ഉദ്ഘാടനം ചെയ്ത് ലൈസന്‍സില്ലാത്ത അനധികൃത ക്വാറി. ക്വാറി മാഫിയക്കൊപ്പം നില്‍ക്കുന്ന സര്‍ക്കാരിന്റെ മറ്റൊരു ഉദാഹരണം. ക്വാറി മാഫിയക്ക് വേണ്ടി മൈനിംഗ് ആന്റ് ജിയോളജി ഡയറക്ടറായി ഐ.എ.എസുക്കാരന്‍ പോലുമല്ലാത്ത സി.കെ ബിജുവിനെ നിയമിച്ച സര്‍ക്കാരിന് ഇതൊന്നും വലിയ കാര്യമൊന്നുമല്ല.

ലൈസന്‍സിനായി ആരും പഞ്ചായത്തില്‍ അപേക്ഷപോലും നല്‍കിട്ടില്ലെന്നാണ് പഞ്ചായത്ത് അധികൃതര്‍ പറയുന്നത് ഉദ്ഘാടന വേളയില്‍ തണ്ണിക്കോട്ട് ഗ്രൂപ്പ് ഉടുമ്പന്‍ചോല പഞ്ചയത്തിലെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി നല്‍കുമെന്ന് പ്രഖ്യാപിച്ച ഒരു കോടിയുടെ ഫണ്ടിനെക്കുറിച്ച് ഒരു വിവരവുമില്ലെന്നും പഞ്ചായത്തു സെക്രട്ടറി വ്യക്തമാക്കി. ലൈസന്‍സില്ലാത്ത സ്ഥാപനം ഉദ്ഘാടനം ചെയ്ത മന്ത്രി എം.എം മണി സ്ഥാപനം ഉടുമ്പന്‍ ചോലയുടെ വികസനത്തിന് നവ പാത വെട്ടിത്തുറക്കുമെന്നൊക്കെ വച്ചു കാച്ചിട്ടുണ്ട്. പരിസ്ഥിതി പ്രാധാന്യമുള്ള മേഖലയിലെ ഈ പാറമടക്കായി കോടികളുടെ കൈക്കുലി സി.പി.എം ജില്ലാ നേതൃത്വത്തിനും മന്ത്രിക്കും ലഭിച്ചിട്ടുണ്ടെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്. വിഷയം കോണ്‍ഗ്രസ് നേതൃത്വം ഏറ്റൊടുത്തരിക്കുകയാണ്. സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദേശ പ്രകാരം ജില്ലാ കോണ്‍ഗ്രസ് നേതൃത്വം സ്ഥലം സന്ദര്‍ശിച്ചു. വന്‍ അഴിമതിയാണ് ക്വാറിമായി ബന്ധപ്പെട്ടുണ്ടായിരിക്കുന്നതെന്ന് ഇടുക്കി ഡി.സി.സി പ്രസിഡന്റ് ആരോപിച്ചു. ഇതില്‍ സി.പി.എം ജില്ലാ നേതൃത്വത്തിനും മന്ത്രി എം.എം മണിക്കും പങ്കുണ്ടെന്ന് അവര്‍ ആരോപിച്ചു.

മൂന്നുറു പേരിലധികം പേര്‍ പങ്കെടുത്ത നിശാ പാര്‍ട്ടയില്‍ 47 പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. റിസോര്‍ട്ടി സി.സി.ടി,വി പ്രവര്‍ത്തിച്ചിരുന്നില്ല അതുകൊണ്ട് തന്നെ കുടുതല്‍ പേരെകുറിച്ചുള്ള വിവരങ്ങള്‍ ലഭിക്കാന്‍ സാധ്യതയില്ലെന്ന് അന്വേഷണ സംഘം പറയുന്നു. ഇത് അന്വേഷണം അട്ടിമറിക്കുന്നതിന്റെ ഭാഗമായാണെന്നാണ് ആക്ഷേപം. അതെ സമയം നിശാ പാര്‍ട്ടിക്കൊപ്പം ക്വാറിയും അനധികൃതമാണെന്ന തെളിഞ്ഞതോടെ കൂടുതല്‍ പ്രതിഷേധം സംഘടിപ്പിക്കാണ് കോണ്‍ഗ്രസിന്റെ തീരുമാനം. കോണ്‍ഗ്രസ് വിരല്‍ ചൂണ്ടുന്നത് ലൈസന്‍സില്ലാത്ത ക്വാറി ഉദ്ഘാടനം ചെയ്ത മന്ത്രി എം.എം മണിയുടെ ഉദ്യേശലക്ഷ്യത്തെ തന്നെയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലഹരിമരുന്ന് നല്‍കി 24 വയസ്സുകാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി  (1 hour ago)

മലപ്പുറത്ത് രണ്ട് ബിജെപി പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു  (1 hour ago)

നീറ്റ് പുനഃപരീക്ഷ പുനഃപരീക്ഷയുടെ അഡ്മിറ്റ് കാര്‍ഡുകള്‍ പ്രസിദ്ധീകരിച്ചു  (1 hour ago)

ബെയ്‌റൂട്ടില്‍ ഇസ്രയേല്‍ ആക്രമണം : യു.എസിനെതിരെ രൂക്ഷവിമര്‍ശനവുമായി ഇറാന്‍  (2 hours ago)

പ്രവാസി യുവാവിനെ സുഹൃത്തിന്റെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (4 hours ago)

തെലങ്കാനയില്‍ വിദ്യാര്‍ത്ഥികള്‍ക്കായി നല്‍കിയ വാക്ക് പാലിച്ച് വിജയ്‌യും രശ്മികയും  (5 hours ago)

ജീവിതത്തില്‍ ഒരിക്കലും മറയ്ക്കാന്‍ കഴിയാത്ത അനുഭവം തുറന്ന് പറഞ്ഞ് മധുബാല  (5 hours ago)

ബഞ്ചി ജംപിനിടെ 130 അടി താഴ്ചയിലേക്ക് വീണ് 21കാരിക്ക് ദാരുണാന്ത്യം  (5 hours ago)

അഞ്ചുവര്‍ഷത്തെ നിയമപോരാട്ടം: വിവാഹമോചന രേഖകള്‍ കീറിയെറിഞ്ഞ് ഭര്‍ത്താവിനെ കെട്ടിപ്പിടിച്ച് കരഞ്ഞ് ഭാര്യ  (6 hours ago)

സ്വര്‍ണക്കൊള്ളക്കേസില്‍ എസ്‌ഐടി സംഘം ശബരിമലയില്‍  (6 hours ago)

വൈസ് ചാന്‍സര്‍മാര്‍ ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്ത് ഏത് ചട്ടപ്രകാരമാണ് തെറ്റാകുന്നത്: മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനവുമായി വി മുരളീധരന്‍ എംഎല്‍എ  (6 hours ago)

മോഹന്‍ഭഗവതിന്റെ പരിപാടിയില്‍ സര്‍വ്വകലാശാലാ വിസിമാര്‍ പങ്കെടുത്ത സംഭവം; ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല  (7 hours ago)

ആര്‍എസ്എസിനൊപ്പം രാജ്യത്ത് പ്രവർത്തനം തുടങ്ങിയ കമ്മ്യൂണിസ്റ്റ് പാർട്ടി ഇന്ന് ഏത് നിലയിലാണെന്നത് ഓർക്കുന്നത് നല്ലത്; ആര്‍എസ്എസ് നിരോധിത സംഘടനയല്ലെന്ന് വി.മുരളീധരന്‍ എംഎല്‍എ  (7 hours ago)

ശബരിമല ക്ഷേത്രത്തിലെ ദ്വാരപാലക ശില്പം സ്വർണ്ണമല്ല, ചെമ്പാണെന്ന വാദം ആദ്യമായി പൊതുസമൂഹത്തിന് മുന്നിൽ അവതരിപ്പിച്ച വ്യക്തിയെ തന്നെ ശബരിമല ഉൾപ്പെടുന്ന ദേവസ്വങ്ങളുടെ ഔദ്യോഗിക അഭിഭാഷകനായി നിയമിക്കാൻ സർക്കാ  (7 hours ago)

രാഹുൽഗാന്ധിക്കെതിരായ സിപിഎം അധിക്ഷേപം; പ്രതിപക്ഷമായി ചുരുങ്ങിയിരിക്കുന്ന സിപിഎമ്മിൻ്റെ രാഷ്ട്രീയ അപകർഷതാബോധമാണ് ഇതിലൂടെ വെളിവാകുന്നതെന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ എംപി  (7 hours ago)

Malayali Vartha Recommends