Widgets Magazine
18
Apr / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

നിശാ പാര്‍ട്ടിയിലൂടെ വിവാദമായി തണ്ണിക്കോട് ഗ്രൂപ്പിന് ക്വാറി ലൈസന്‍സ് നല്‍കിട്ടില്ലെന്ന് പഞ്ചായത്ത്; അപ്പോള്‍ മന്ത്രി എം.എം മണി ഉദ്ഘാടനം ചെയ്ത് അനധികൃത ക്വാറിയോ? കള്ളകടത്തുകാരനും ക്വാറി മുതലളിക്കും ഒപ്പമുണ്ട് സര്‍ക്കാര്‍

07 JULY 2020 05:20 PM IST
മലയാളി വാര്‍ത്ത

ബല്ലി ഡാന്‍സും നിശാ പാര്‍ട്ടിയും നടത്തി വിവാദത്തിലായ തണ്ണിക്കോട് ഗ്രൂപ്പിന് ലൈസന്‍സ് നല്‍കിട്ടില്ലെന്ന് ഉടുമ്പന്‍ചോല പഞ്ചായത്ത് സെക്രട്ടറി. തണ്ണിക്കോട് മെറ്റല്‍ ആന്റ് ഗ്രനൈറ്റിസ് എന്ന പേരില്‍ ചതുരംഗപ്പാറയില്‍ ആരംഭിച്ച പുതിയ ക്വാറിയുടെ ഉദാഘാടത്തിന്റെ ഭാഗമായുള്ള ആഘോഷങ്ങള്‍ക്ക് വേണ്ടിയാണ് സ്വകാര്യ റിസോര്‍ട്ടില്‍ കോവിഡ് മാനദണ്ഡങ്ങള്‍ കാറ്റില്‍ പറത്തി ബെല്ലി ഡാന്‍സും നിശാ പാര്‍ട്ടിയും സംഘടിപ്പിച്ചത്. ഈ പാറ ക്വാറിയുടെ ഉദ്ഘാടനം നിര്‍വഹിച്ചത് വൈദ്യുതി മന്ത്രിയായ എം.എം മണിയാണ്. അപ്പോള്‍ സംസ്ഥാനത്തെ ഒരു മുതിര്‍ന്ന മന്ത്രി ഉദ്ഘാടനം ചെയ്ത് ലൈസന്‍സില്ലാത്ത അനധികൃത ക്വാറി. ക്വാറി മാഫിയക്കൊപ്പം നില്‍ക്കുന്ന സര്‍ക്കാരിന്റെ മറ്റൊരു ഉദാഹരണം. ക്വാറി മാഫിയക്ക് വേണ്ടി മൈനിംഗ് ആന്റ് ജിയോളജി ഡയറക്ടറായി ഐ.എ.എസുക്കാരന്‍ പോലുമല്ലാത്ത സി.കെ ബിജുവിനെ നിയമിച്ച സര്‍ക്കാരിന് ഇതൊന്നും വലിയ കാര്യമൊന്നുമല്ല.

ലൈസന്‍സിനായി ആരും പഞ്ചായത്തില്‍ അപേക്ഷപോലും നല്‍കിട്ടില്ലെന്നാണ് പഞ്ചായത്ത് അധികൃതര്‍ പറയുന്നത് ഉദ്ഘാടന വേളയില്‍ തണ്ണിക്കോട്ട് ഗ്രൂപ്പ് ഉടുമ്പന്‍ചോല പഞ്ചയത്തിലെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി നല്‍കുമെന്ന് പ്രഖ്യാപിച്ച ഒരു കോടിയുടെ ഫണ്ടിനെക്കുറിച്ച് ഒരു വിവരവുമില്ലെന്നും പഞ്ചായത്തു സെക്രട്ടറി വ്യക്തമാക്കി. ലൈസന്‍സില്ലാത്ത സ്ഥാപനം ഉദ്ഘാടനം ചെയ്ത മന്ത്രി എം.എം മണി സ്ഥാപനം ഉടുമ്പന്‍ ചോലയുടെ വികസനത്തിന് നവ പാത വെട്ടിത്തുറക്കുമെന്നൊക്കെ വച്ചു കാച്ചിട്ടുണ്ട്. പരിസ്ഥിതി പ്രാധാന്യമുള്ള മേഖലയിലെ ഈ പാറമടക്കായി കോടികളുടെ കൈക്കുലി സി.പി.എം ജില്ലാ നേതൃത്വത്തിനും മന്ത്രിക്കും ലഭിച്ചിട്ടുണ്ടെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്. വിഷയം കോണ്‍ഗ്രസ് നേതൃത്വം ഏറ്റൊടുത്തരിക്കുകയാണ്. സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദേശ പ്രകാരം ജില്ലാ കോണ്‍ഗ്രസ് നേതൃത്വം സ്ഥലം സന്ദര്‍ശിച്ചു. വന്‍ അഴിമതിയാണ് ക്വാറിമായി ബന്ധപ്പെട്ടുണ്ടായിരിക്കുന്നതെന്ന് ഇടുക്കി ഡി.സി.സി പ്രസിഡന്റ് ആരോപിച്ചു. ഇതില്‍ സി.പി.എം ജില്ലാ നേതൃത്വത്തിനും മന്ത്രി എം.എം മണിക്കും പങ്കുണ്ടെന്ന് അവര്‍ ആരോപിച്ചു.

മൂന്നുറു പേരിലധികം പേര്‍ പങ്കെടുത്ത നിശാ പാര്‍ട്ടയില്‍ 47 പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. റിസോര്‍ട്ടി സി.സി.ടി,വി പ്രവര്‍ത്തിച്ചിരുന്നില്ല അതുകൊണ്ട് തന്നെ കുടുതല്‍ പേരെകുറിച്ചുള്ള വിവരങ്ങള്‍ ലഭിക്കാന്‍ സാധ്യതയില്ലെന്ന് അന്വേഷണ സംഘം പറയുന്നു. ഇത് അന്വേഷണം അട്ടിമറിക്കുന്നതിന്റെ ഭാഗമായാണെന്നാണ് ആക്ഷേപം. അതെ സമയം നിശാ പാര്‍ട്ടിക്കൊപ്പം ക്വാറിയും അനധികൃതമാണെന്ന തെളിഞ്ഞതോടെ കൂടുതല്‍ പ്രതിഷേധം സംഘടിപ്പിക്കാണ് കോണ്‍ഗ്രസിന്റെ തീരുമാനം. കോണ്‍ഗ്രസ് വിരല്‍ ചൂണ്ടുന്നത് ലൈസന്‍സില്ലാത്ത ക്വാറി ഉദ്ഘാടനം ചെയ്ത മന്ത്രി എം.എം മണിയുടെ ഉദ്യേശലക്ഷ്യത്തെ തന്നെയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമരാവതിയിലെ അപാര്‍ട്‌മെന്റില്‍ നടന്നത് അതിക്രൂര പീഡനം  (1 hour ago)

രാഹുല്‍ ഗാന്ധിക്ക് ഇരട്ട പൗരത്വമെന്ന ആരോപണത്തില്‍ അന്വേഷണം വേണമെന്ന് കോടതി  (2 hours ago)

ഹോട്ടലിന്റെ പോസ്റ്ററില്‍ വിഷു ആശംസയില്‍ ശ്രീകൃഷ്ണനെ മോശമായി ചിത്രീകരിച്ച റസ്റ്ററന്റ് ഉടമ അറസ്റ്റില്‍  (2 hours ago)

സമരം ചെയ്യുന്ന നഴ്‌സുമാര്‍ക്കെതിരെ അച്ചടക്ക നടപടികള്‍ക്ക് അനുമതി നല്‍കി ഹൈക്കോടതി  (2 hours ago)

ബി.ഡി.എസ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ ആത്മഹത്യ; പ്രിന്‍സിപ്പലിന്റെ മുറിയിലെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്  (2 hours ago)

ആര്‍എസ്എസ് ബിജെപി പ്രവര്‍ത്തകരെ ബോംബെറിഞ്ഞ് കൊല്ലാന്‍ ശ്രമിച്ച കേസില്‍ 10 സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ നടപടി  (2 hours ago)

ഒരു നാട് മുഴുവന്‍ കണ്ണീരില്‍: വിങ്ങിപ്പൊട്ടി സഹപ്രവര്‍ത്തകരും നാട്ടുകാരും; ഞങ്ങളും പോകേണ്ടതായിരുന്നു  (2 hours ago)

വാല്‍പ്പാറയില്‍ ഉണ്ടായ ദാരുണമായ അപകടത്തില്‍ പരിക്കേറ്റവര്‍ക്ക് മികച്ച ചികിത്സ ഉറപ്പാക്കുമെന്ന് വീണജോര്‍ജ്  (2 hours ago)

അനുശ്രീയും മഹീന്ദ്ര ഥാര്‍ ഗാരേജിലെത്തിച്ചു  (2 hours ago)

മൊബൈല്‍ ഷോറൂമില്‍ കവര്‍ച്ച നടത്തിയ യുവാവ് പിടിയില്‍  (3 hours ago)

വാല്‍പ്പാറ അപകടത്തില്‍ ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രിയുടെ ഓഫീസ്  (3 hours ago)

പൊള്ളാച്ചി ആശുപത്രിയിലെത്തി സാഹചര്യം വിലയിരുത്തി മന്ത്രി കൃഷ്ണന്‍ കുട്ടി  (3 hours ago)

കേരളത്തെ കണ്ണീരിലാഴ്ത്തിയ വാല്‍പ്പാറ അപകടം: കജീവന്‍ നഷ്ടമായത് മലപ്പുറത്തെ ജി എല്‍ പി സ്‌കൂളിലെ പ്രധാനാധ്യാപികയടക്കം 9 പേര്‍ക്ക്  (3 hours ago)

ശോഭാ സുരേന്ദ്രനെതിരായ പ്രചാരണം അടിസ്ഥാനരഹിതമെന്ന് ബിജെപി  (4 hours ago)

അഭിപ്രായ സ്വാതന്ത്ര്യം എല്ലാവര്‍ക്കുമുണ്ടെന്ന് കെ. സുധാകരന്‍  (4 hours ago)

Malayali Vartha Recommends