Widgets Magazine
31
Dec / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കടകംപിള്ളിയറിയാതെ ശബരിമലയില്‍ ഒന്നും നടന്നിട്ടില്ല: സ്വര്‍ണ്ണപ്പാളി മോഷണത്തിന്‌ രാഷ്ട്രീയ സംരക്ഷണം; കുടുങ്ങാന്‍ ഇനിയും വന്‍ സ്രാവുകളുണ്ട്‌ | കര്‍ണ്ണാടകയില്‍ എന്തു ചെയ്യണമെന്ന്‌ പിണറായി ഉപദേശിക്കേണ്ടാ... രമേശ്‌ ചെന്നിത്തല


55 സാക്ഷികൾ, 220 രേഖകൾ, 50 തൊണ്ടി സാധനങ്ങളും ഹാജരാക്കിയിട്ടും അവഗണിച്ചോ? – വിശാൽ വധക്കേസിൽ വിലപിടിച്ച തെളിവുകൾ മുൻവിധിയോടെ കോടതി വിശകലനം ചെയ്തതെന്ന സംശയം ഉയരുന്നു- സന്ദീപ് വാചസ്പതി


എറണാകുളം നഗരത്തിലെ തിരക്കേറിയ വ്യാപാര കേന്ദ്രമായ ബ്രോഡ്‌വേയിൽ വൻ തീപിടുത്തം.. പന്ത്രണ്ടോളം കടകൾ പൂർണ്ണമായും കത്തിനശിച്ചു, തീ നിയന്ത്രണവിധേയം


ഭക്ഷണം കഴിച്ച കുഞ്ഞ് പിന്നീട് അനക്കമില്ലാതെ കിടക്കുന്നുവെന്ന് പറഞ്ഞ് ആശുപത്രിയിൽ എത്തിച്ചു; ജീവനറ്റ കുഞ്ഞിന്റെ കഴുത്തിൽ അസ്വഭാവികമായ പാടുകൾ: കഴക്കൂട്ടത്ത് ദുരൂഹ നിലയിൽ മരിച്ച നാല് വയസുകാരന്‍റെ മരണം കൊലപാതകമെന്ന് സ്ഥിരീകരണം; കഴുത്തിനേറ്റ മുറിവാണ് മരണ കാരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്: അമ്മയും സുഹൃത്തും കസ്റ്റഡിയിൽ...


എസ്ഐടിയെ ഹൈക്കോടതി വിമർശിച്ചതിന് പിന്നാലെ, ശബരിമല സ്വർണകൊള്ള കേസില്‍ മുൻ ദേവസ്വം ബോർഡ് അംഗം വിജയകുമാർ അറസ്‌റ്റിൽ: സുഹൃത്തുക്കളും കുടുംബാംഗങ്ങളും ചേർന്ന് കീഴടങ്ങാൻ നിർദ്ദേശിച്ചുവെന്ന് വിജയകുമാർ; കോടതിയില്‍ നല്‍കിയ മുൻകുർ ജാമ്യപേക്ഷ പിൻവലിച്ചു...

സ്വര്‍ണം വിമാനത്താവളങ്ങളിലൂടെ അനായാസം ഒഴുകിയ നാളുകള്‍ നാളുകള്‍; കള്ളക്കടത്തിന്റെ പറുദീസയും കേരളവും; കടത്ത് തൊഴിലായി സ്വീകരിച്ചവര്‍; മലദ്വാരത്തിലൊളിപ്പിച്ച കടത്തു രീതി; ദാവൂദ് ഇബ്രാഹിം മുതല്‍ സ്വപ്‌ന സുരേഷ് വരെയുള്ള കടത്തു ചരിത്രം

09 JULY 2020 12:09 AM IST
മലയാളി വാര്‍ത്ത

1990 കളില്‍ ഇന്ത്യയും ദുബായും കേന്ദ്രീകരിച്ച് നടന്നിരുന്ന സ്വര്‍ണക്കടത്ത് പലരുടെയും ഉപജിവന മാര്‍ഗമായിരുന്നു. ഇത് ഒരു ഫ്രൊഫഷനായി സ്വീകരിച്ച് എത്തുന്നവരാണ് പലരും. ക്യാരിയറുമാരായി തുടങ്ങി വമ്പന്‍ പണക്കാരായിമാറിയ പലരും ഉണ്ടായിരുന്നു അന്ന്. അന്നൊക്കെ വല്ലപ്പോഴും മാത്രമേ ഈ കേസുകളില്‍ ആളുകളെ പിടികൂടാറുള്ളൂ. അതും ആരെങ്കിലും ഒറ്റുകൊടുത്താല്‍ മാത്രം. അങ്ങനെ ഇന്ത്യയിലേയ്ക്കുള്ള സ്വര്‍ണക്കടത്തിന്റെ പറുദീസയായി മാറി ദുബായ്.

എന്നാല്‍ കാലം കഴിയുംതോറും കഥ മാറി ഈ പ്രൊഫഷനില്‍ ഒറ്റുകാര്‍ കൂടി, മാത്രമല്ല ഇവിടങ്ങളില്‍ വിവരങ്ങള്‍ ചോര്‍ത്തി നല്‍കാന്‍ രഹസ്യ ഉദ്യോഗസ്ഥരും നിയമിക്കപ്പെട്ടു. പിന്നീട് സ്വര്‍ണക്കടത്ത് തുടര്‍ച്ചയായി പിടികൂടപ്പെടുകയും പല വമ്പന്മാരും വന്‍ നഷ്ടത്തിലേയ്ക്ക് കൂപ്പുകുത്തി. നിരവധി പേര്‍ അഴിക്കുള്ളിലായി ഇതോയെ പലരും ഈ രംഗത്ത് നിന്ന് പിന്‍വാങ്ങി തുടങ്ങി. സ്വര്‍ണകള്ളക്കടത്തിലൂടെ ഒട്ടേറെ പേര്‍ കോടീശ്വരന്മാരായപ്പോള്‍, അവര്‍ സ്വന്തം സുരക്ഷിതത്വം നോക്കി മേഖലതന്നെ വിട്ടുപിടിച്ചു. അങ്ങനെ കാരിയര്‍മാരായി ജോലി ചെയ്തിരുന്നവക്ക് പണികിട്ടി.

ആ കാലത്ത് ഇന്ത്യയിലേക്കുള്ള സ്വര്‍ണം കള്ളക്കടത്ത് നിയന്ത്രിച്ചിരുന്നത് അധോലോക നേതാവായ ദാവൂദ് ഇബ്രാഹിമും അയ്യാളുടെ ഒരു ഉറ്റ അനുയായിയുമായിരുന്നു. ദാവൂദ് ഇബ്രാഹിമിന് ദുബായ് കേന്ദ്രീകരിച്ച് വന്‍ പ്രവര്‍ത്തന ശൃംഖലതന്നെയുണ്ടായിരുന്നു. അമേരിക്കന്‍ കുറ്റാന്വേഷണ ഏജന്‍സിയായ എഫ്ബിഐ വരെ ഇവരുടെ കടത്തല്‍ സംബന്ധിച്ച് റിപ്പോര്‍ട്ട് പുറത്തുവിട്ടിരുന്നു.

ഈ മേഖലയില്‍ സ്ത്രീകള്‍ വന്നുതുടങ്ങുന്നത് പിന്നീടാണ്. ആദ്യകാലത്ത് പുരുഷന്മാര്‍ മാത്രമായിരുന്നു സ്വര്‍ണക്കടത്തിന് മുന്നോട്ടുവന്നിരുന്നത്. ആണുങ്ങള്‍ സ്ഥിരമായി പിടിക്കപ്പെട്ടതോടെ. ഈ മേഖലയില്‍ എന്തുകൊണ്ടും സേഫ് സ്ത്രീകളാണ് എന്നും അതിനാല്‍ അവരെ എന്തുകൊണ്ട് ഉപയോഗപ്പെടുത്തിക്കൂടാ എന്ന് ചിലര്‍ ചിന്തിച്ചുതുടങ്ങി അങ്ങനെ. വിവിധ വിമാനത്താവളത്തിലെ കസ്റ്റംസ് ഉദ്യോഗസ്ഥരുടെ ഒത്താശയോടു കൂടി. കടത്തുന്ന സ്ത്രീകള്‍ക്ക് പൂര്‍ണ സുരക്ഷ ഉറപ്പുനല്‍കി കടത്തുതുടങ്ങി. എന്നാല്‍ ഈ കടത്തു രീതിയും പിന്നീട് കണ്ടെത്തി. ദുബായില്‍ ബിസിനസ് നടത്തുന്ന ഇന്ത്യന്‍ സ്ത്രീകളെ ഉപയോഗിച്ചാണു പ്രധാനമായും സ്വര്‍ണം കടത്തുന്നന്നുള്ള തരത്തില്‍ പല രഹസ്യ റിപോര്‍ടുകളും പുറത്തുവന്നു. എങ്കിലും പല രീതികള്‍ മാറ്റി പരീക്ഷിച്ച് കടത്തുകള്‍ തുടര്‍ന്നു. ഈ സ്വര്‍ണക്കടത്തിനിടെ അടുത്തകാലത്ത് തിരുവനന്തപുരം വിമാനത്താവളത്തില്‍ പിടിയിലായ കഴക്കൂട്ടം സ്വദേശിനി സെറീന ഷാജി ദുബായിലും അബുദാബിയിലും ബ്യൂട്ടി പാര്‍ലര്‍ ബിസിനസ് നടത്തുകയായിരുന്നു.

ഇന്ത്യന്‍ കരസേനയിലെ ഒരു ലഫ്റ്റനന്റ് കേണല്‍, എയര്‍ ഇന്ത്യയുടെ ഒരു മുതിര്‍ന്ന െപെലറ്റ് എന്നിവരും നിരവധി വിമാനക്കമ്പനി ഉദ്യോഗസ്ഥരും സ്വര്‍ണ കള്ളക്കടത്തിലെ കണ്ണികളാണെന്നും വെളിപ്പെട്ടു. ഇന്ത്യയിലും വിദേശത്തുമുള്ള വിമാനത്താവളങ്ങളിലെ ഹാന്‍ഡ്ലിങ് വിഭാഗത്തിലെ ചില ജീവനക്കാര്‍ ഇവരുടെ സഹായികളാണ്. വിമാനത്താവളത്തിലെയും കസ്റ്റംസ് വകുപ്പിലെയും ഏതാനും ഉദ്യോഗസ്ഥരും ശൃംഖലയിലെ മാസപ്പടി പറ്റുന്നവരാണെന്നും പറയുന്നു. 2016ല്‍ ദുബായില്‍ നിന്ന് ഡല്‍ഹിയില്‍ വന്നിറങ്ങിയ ഹൈദരാബാദുകാരി അടിവസ്ത്രത്തില്‍ ഒളിപ്പിച്ചുകൊണ്ടുവന്ന 2 കിലോഗ്രാമിലേറെ സ്വര്‍ണം പിടികൂടി. മറ്റൊരാള്‍ക്ക് വേണ്ടി താന്‍ സ്ഥിരമായി സ്വര്‍ണം കടത്താറുണ്ടെന്ന് പിന്നീട് പ്രതിയായ ഫര്‍ഹത്തുന്നിസ കസ്റ്റംസിനോട് സമ്മതിച്ചു.

കഴിഞ്ഞ വര്‍ഷം തന്നെ ദുബായില്‍ നിന്ന് സ്വര്‍ണം കടത്തുന്നതിനിടെ കണ്ണൂര്‍ സ്വദേശികളായ അമ്മയും മകനും നെടുമ്പാശ്ശേരിയില്‍ പിടിയിലായി. ദുബായില്‍ നിന്ന് നെടുമ്പാശ്ശേരിയില്‍ എത്തിയ ഇരുവരെയും പരിശോധിച്ചപ്പോഴാണ് ശരീരത്തില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച ഒന്നര കിലോ സ്വര്‍ണം കസ്റ്റംസ് അധികൃതര്‍ പിടിച്ചെടുത്തത്. 28 ലക്ഷം രൂപയുടെ സ്വര്‍ണം കടത്താന്‍ ശ്രമിച്ച മറ്റൊരു കേസില്‍ അധ്യാപകടനടക്കം രണ്ട് പേരാമ്പ്ര സ്വദേശികളും ഒരു ആലുവ സ്വദേശിയും അറസ്റ്റിലായി. പേസ്റ്റ് രൂപത്തിലുള്ള സ്വര്‍ണമാണ് കസ്റ്റംസ് കണ്ടെടുത്തത്. മിശ്രിതത്തില്‍ നിന്ന് സ്വര്‍ണം വേര്‍തിരിച്ചെടുത്തപ്പോഴാണ് 28 ലക്ഷത്തോളം രൂപയുടെ സ്വര്‍ണം ഉണ്ടെന്ന് മനസ്സിലായത്. 20 ലക്ഷത്തിന് മുകളില്‍ സ്വര്‍ണം ഉണ്ടെങ്കില്‍ അറസ്റ്റ് ചെയ്യാം എന്നാണ് വ്യവസ്ഥ . ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ഈ വര്‍ഷം ഫെബ്രുവരിയില്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ സ്വര്‍ണ്ണക്കടത്ത് ശ്രമം പിടികൂടി. ദുബായ്-കൊച്ചി വിമാനത്തിന്റെ ടോയ് ലറ്റില്‍ നിന്നാണ് ഒരു കോടി 20 ലക്ഷം രൂപ വിലമതിക്കുന്ന 2.75 കിലോ സ്വര്‍ണം ഡിആര്‍ഐ പിടികൂടിയത്.

വിമാനത്താവളം വഴിയുള്ള സ്വര്‍ണ കടത്തുകളില്‍ കസ്റ്റംസ് ഉദ്യോഗസ്ഥരുടെ പങ്ക് വളരെ വലുതാണ്. കഴിഞ്ഞ വര്‍ഷം ജൂണില്‍ തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളം കസ്റ്റംസ് സൂപ്രണ്ട് ബി രാധാകൃഷ്ണനെ ഒന്നാം പ്രതിയാക്കി സിബിഐ എഫ്‌ഐആര്‍ ഉണ്ടാക്കി. വിമാനത്താവളം വഴിയുള്ള സ്വര്‍ണ കടത്തിന് സഹായം ചെയ്തതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഒന്നാം പ്രതിയാക്കിയത്. കേസില്‍ ആകെ 9 പ്രതികളാണ് ഉണ്ടായിരുന്നത്. കസ്റ്റംസ് പരിശോധന കൂടാതെ പ്രതികളെ സ്വര്‍ണം കടത്താന്‍ രാധാകൃഷ്ണന്‍ സഹായിച്ചതായി സിബിഐ കണ്ടെത്തി. ദുബായില്‍ നിന്ന് സ്വര്‍ണവുമായി പ്രതികള്‍ വരുന്ന ദിവസങ്ങളിലെല്ലാം ബാഗുകളുടെ എക്‌സേ- റേ പരിശോധന നടത്തിയിരുന്നതും രാധാകൃഷ്ണനാണെന്ന് സിസിടിവിയില്‍ നിന്ന് വ്യക്തമായിരുന്നു.

25 കിലോ സ്വര്‍ണം കടത്തുന്നതിനിടെ പിടിയിലായ സുനില്‍ കുമാര്‍, സെറീന ഷാജി, സ്വര്‍ണ കടത്തിലെ പ്രധാന കണ്ണികളായ വിഷ്ണു സോമസുന്ദരം, ബിജുമോഹന്‍, പ്രകാശ് തമ്പി, ബിജു മോഹന്റെ ഭാര്യ വിനീത, സ്വര്‍ണം വാങ്ങിയിരുന്ന ജ്വല്ലറിയുടെ മാനേജര്‍മാരായ പികെ റാഷിദ്, അബ്ദുല്‍ ഹക്കീം എന്നിവരാണ് മറ്റ് പ്രതികള്‍. ബിജുമോഹന്‍ നേരത്തെ കീഴടങ്ങിയിരുന്നു വിഷ്ണു, അബ്ദുല്‍ ഹക്കീം എന്നിവരൊഴികെ ബാക്കി പ്രതികളെ ഡിആര്‍ഐ അറസ്റ്റ് ചെയ്യുകയായിരുന്നു. ദുബായില്‍ നിന്ന് സ്വര്‍ണം നല്‍കിയത് ജിത്തു എന്നയാളും സ്വര്‍ണം വാങ്ങിയിരുന്നത് മുഹമ്മദ് എന്നയാളുമാണ്. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ വരെയുള്ള കണക്കു പ്രകാരം കേരളത്തിലെ വിമാനത്താവളങ്ങളില്‍ നിന്ന് 150.478 കിലോഗ്രാം സ്വര്‍ണം പിടികൂടിയിട്ടുണ്ട്. ഇതില്‍ പകുതിയിലധികവും കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നാണ്. 21.73 കോടി രൂപ വിലമതിക്കുന്ന സ്വര്‍ണമാണ് കരിപ്പൂരില്‍ നിന്ന് പിടികൂടിയത്. പുതിയ വിമാനത്താവളമായ കണ്ണൂരില്‍ നിന്ന് സ്വര്‍ണം പിടികൂടിയിട്ടുണ്ട്18.61 കിലോ ഗ്രാം.

ഇന്ത്യയിലേയ്ക്ക് സ്വര്‍ണം കടത്തുന്ന ചെറുകിടക്കാര്‍ പലരും ജീവിച്ചിരുന്നത് തന്നെ ഇതുവഴിയായിരുന്നു. പലരീതിയില്‍ സ്വര്‍ണം കടത്തി പരാജയപ്പെട്ട ഇവര്‍ ഏറ്റവും ഒടുവില്‍, പേസ്റ്റ് രൂപത്തിലാക്കിയ സ്വര്‍ണം പ്ലാസ്റ്റിക്കില്‍ പൊതിഞ്ഞ് മലദ്വാരത്തില്‍ ളിപ്പിച്ചാണ ്കടത്തിയിരുന്നത്. ഇതും പിടികൂടിയതോടെ മറ്റു വഴികള്‍ അന്വേഷിച്ചുവരുന്നതിനിടെയാണ് തിരുവനന്തപുരത്ത് തങ്ങളേക്കാള്‍ വമ്പന്‍ സ്രാവുകള്‍ സ്വര്‍ണക്കടത്തില്‍ വലയിലാകുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വനിതകളുടെ ട്വന്റി 20 പരമ്പര സ്വന്തമാക്കി ഇന്ത്യ  (1 hour ago)

ആഡംബര കാറില്‍ കഞ്ചാവ് കടത്തിയ മൂവര്‍ സംഘം പിടിയില്‍  (1 hour ago)

ആലുവയില്‍ ആക്രിക്കടയില്‍ വന്‍ തീപിടുത്തം  (3 hours ago)

പുതുവത്സരാഘോഷം പരിഗണിച്ച് ബാറുകള്‍ നാളെ രാത്രി 12 മണി വരെ പ്രവര്‍ത്തിക്കും  (3 hours ago)

ആത്മാര്‍ത്ഥതയുള്ള ഒരു ജനസേവികക്ക് ഇവിടെയും പ്രവര്‍ത്തിക്കാം...  (3 hours ago)

മോഹന്‍ലാല്‍ അഭിനയിച്ച മൂന്ന് സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍ അമ്മ കണ്ടിട്ടില്ല; അമ്മ മുന്‍പ് പറഞ്ഞ വാക്കുകളാണ്  (4 hours ago)

ആശുപത്രിയിലെത്തിയ ഭിന്നശേഷിക്കാരിയെ പീഡിപ്പിക്കാന്‍ ശ്രമം  (5 hours ago)

സ്റ്റാർട്ടപ്പുകൾക്കായി കൊച്ചിയിൽ മികച്ച തൊഴിലിടങ്ങൾ; സർവ്വേയുമായി കേരള സ്റ്റാർട്ടപ്പ് മിഷൻ  (6 hours ago)

കോഴിക്കോട് ഗവ. സൈബർപാർക്കില്‍ പ്രവര്‍ത്തനം വ്യാപിപ്പിക്കാന്‍ അയോകോഡ്(ഐഒസിഒഡി) ഇൻഫോടെക് : പുതിയ ഓഫീസ് ജനുവരി 11 ന്  (6 hours ago)

കടകംപിള്ളിയറിയാതെ ശബരിമലയില്‍ ഒന്നും നടന്നിട്ടില്ല: സ്വര്‍ണ്ണപ്പാളി മോഷണത്തിന്‌ രാഷ്ട്രീയ സംരക്ഷണം; കുടുങ്ങാന്‍ ഇനിയും വന്‍ സ്രാവുകളുണ്ട്‌ | കര്‍ണ്ണാടകയില്‍ എന്തു ചെയ്യണമെന്ന്‌ പിണറായി ഉപദേശിക്കേണ്ടാ.  (6 hours ago)

പുതുവത്സര ദിനത്തില്‍ 10 ലക്ഷം പേര്‍ പുതുതായി വ്യായാമത്തിലേക്കെത്തും: വൈബ് 4 വെല്‍നസ്സ് ജനുവരി ഒന്നിന് മുഖ്യമന്ത്രി ഉദ്ഘാടനം നിര്‍വഹിക്കും; ആരോഗ്യകരമായ ജീവിതശൈലിയിലേക്ക് നടന്നടുക്കുവാന്‍ ജനകീയ ക്യാമ്പയ  (6 hours ago)

55 സാക്ഷികൾ, 220 രേഖകൾ, 50 തൊണ്ടി സാധനങ്ങളും ഹാജരാക്കിയിട്ടും അവഗണിച്ചോ? – വിശാൽ വധക്കേസിൽ വിലപിടിച്ച തെളിവുകൾ മുൻവിധിയോടെ കോടതി വിശകലനം ചെയ്തതെന്ന സംശയം ഉയരുന്നു- സന്ദീപ് വാചസ്പതി  (6 hours ago)

ശബരിമല സ്വര്‍ണ്ണപ്പാളിക്കേസ്: സര്‍ക്കാരിനും ദേവസ്വം ബോര്‍ഡിനുമെതിരെ രമേശ് ചെന്നിത്തല  (7 hours ago)

മുന്‍ എംഎല്‍എ പി എം മാത്യു അന്തരിച്ചു  (7 hours ago)

മോഹൻലാൽ എന്ന പ്രതിഭയെ രൂപപ്പെടുത്തുന്നതിലും അദ്ദേഹത്തിന് താങ്ങും തണലുമായി നിൽക്കുന്നതിലും ആ അമ്മ വഹിച്ച പങ്ക് വലുത്; മോഹൻലാലിൻറെ അമ്മയുടെ നിര്യാണം; നിയമസഭാ സ്പീക്കർ എ.എൻ ഷംസീർ അനുശോചിച്ചു  (7 hours ago)

Malayali Vartha Recommends