ബി നിലവറ എന്ത് രഹസ്യമാണ് ഒളിപ്പിച്ച് വെച്ചിരിക്കുന്നത് എന്ന് ഇപ്പോഴും ആർക്കും അറിയില്ല.. നിലവറയിൽ എന്ത് രഹസ്യമാണ് ഒളിപ്പിച്ച് വെച്ചിരിക്കുന്നത് എന്ന് ലോകത്തിന് എന്നെങ്കിലും അറിയാനാകുമോ എന്നും ഉറപ്പില്ല ... രാജകുടുംബത്തിനും ഈ സംശയത്തിന് യുക്തിപൂർണമായ മറുപടി തരാൻ കഴിയുന്നില്ല... പിന്നെ അജ്ഞാതമായിട്ടുള്ളതിനും ഒരു സൗന്ദര്യമുണ്ടല്ലോ... അതെ, ബി നിലവറ അങ്ങനെ തന്നെ തുടരട്ടെ, കുറച്ച് കാലത്തേക്കെങ്കിലും.....
ബി നിലവറ എന്ത് രഹസ്യമാണ് ഒളിപ്പിച്ച് വെച്ചിരിക്കുന്നത് എന്ന് ലോകത്തിന് എന്നെങ്കിലും അറിയാനാകുമോ എന്നുറപ്പില്ല. തുറന്നിട്ടുള്ള എ, സി, ഡി, ഇ, എഫ് എന്നീ നിലവറകളിൽ കണ്ടെത്തിയ വിലപിടിപ്പുള്ള വസ്തുക്കളിൽ ചിലത് - മഹാവിഷ്ണുവിന്റെ ശുദ്ധസ്വർണ്ണം കൊണ്ട് നിർമ്മിച്ച മൂന്നരയടി ഉയരത്തിലുള്ള ഒരു വിഗ്രഹം, 18 അടി നീളമുള്ള ഒരു മാല, 50 കിലോ ഭാരമുള്ള ഒരു കറ്റ, മാണിക്യവും ഇന്ദ്രനീലവും പതിച്ച സ്വർണ്ണ ചിരട്ടകൾ... ഇവയ്ക്ക് പുറമെ ചാക്കുകണക്കിന് വിലപിടിപ്പുള്ള രത്നങ്ങളും നെക്ലേസുകളും പുരാതന കരകൗശലവസ്തുക്കളും
സ്വർണ്ണ നാണയങ്ങളിലാകട്ടെ, നെപ്പോളിയന്റെ കാലത്തെ നാണയങ്ങളും റോമിൽ നിന്നുള്ള നാണയങ്ങളും കാണാം.പല കാലങ്ങളിൽ നിന്നുള്ളവയാണ് ഈ നാണയങ്ങൾ. ചില നാണയങ്ങൾ ആകട്ടെ, ക്രിസ്തുവിന്റെ ജനനത്തിനും മുമ്പുള്ളവയാണ്.. തുറന്ന നിലവറകളിലുള്ളതിനേക്കാള്‍ വലിയ നിധിയാണ് തുറക്കാത്ത ബി നിലവറയില്‍ ഉള്ളതെന്നാണ് കരുതപ്പെടുന്നത്
എ നിലവറ തുറന്നപ്പോഴാണ് പരിശോധകരെപോലും അമ്പരപ്പിച്ചുകണ്ട് 90,000 കോടിക്ക് പുറത്തു വില മതിക്കുന്ന ആഭരണങ്ങളും രത്നങ്ങളും കണ്ടെടുത്തത്. തുറക്കാത്ത ബി നിലവറയിലെ രഹസ്യങ്ങൾ ഇന്നും അജ്ഞാതം. രഹസ്യ നിലവറയായി കരുതുന്ന ബി തുറക്കണോ എന്ന് ഭരണ സമിതിക്ക് തീരുമാനിക്കാമെന്നാണ് സുപ്രീംകോടതി വ്യക്തമാക്കിയിരിക്കുന്നത്. പതിനാലാം നൂറ്റാണ്ടിൽ തന്നെ ക്ഷേത്രത്തിൽ നിലവറ ഉണ്ടായിരുന്നു എന്നാണ് മതിലകം രേഖകളിൽ പറയുന്നുണ്ട്.
2011 ജൂലൈ മാസത്തിലാണ് കോടതി നിർദേശപ്രകാരം എ നിലവറ തുറന്നത്. ഏതു സംഖ്യകൊണ്ട് നിധിശേഖരത്തിലെ സ്വത്തുക്കൾ കണക്കുകൂട്ടുമെന്ന അമ്പരപ്പിലായിരുന്നു പരിശോധനാ സംഘം. ആയിരക്കണക്കിനു സ്വർണമാലകൾ, രത്നം പതിച്ച സ്വർണക്കിരീടങ്ങൾ, സ്വർണക്കയർ, സ്വർണക്കട്ടികൾ, സ്വർണവിഗ്രഹം, ഒരു ചാക്ക് നിറയെ നെൽമണിയുടെ വലുപ്പത്തിൽ സ്വർണമണികൾ, സ്വർണ ദണ്ഡുകൾ, ചാക്ക് നിറയെ രത്നങ്ങൾ.. കഥകളിൽ കേട്ടതുപോലുള്ള നിധിശേഖരമാണ് പരിശോധനാസംഘത്തിന്റെ മുന്നിൽ തെളിഞ്ഞത്.
എ നിലവറയുടെ പ്രവേശനകവാടം തുറന്നു പ്രാഥമിക പരിശോധന നടത്തിയപ്പോൾ കാര്യമായി എന്തെങ്കിലും ഉണ്ടാകുമെന്നതിന്റെ സൂചനയൊന്നും ഇല്ലായിരുന്നു. പരിശോധനാ സംഘം ഇറങ്ങിയപ്പോൾ ആദ്യം പൊടി പിടിച്ച് കറുത്ത നിലംമാത്രമാണ് കണ്ടത്. വായു സഞ്ചാരം ഇല്ലാത്തതിനാൽ ഫയർഫോഴ്‌സ് അറയിലേക്ക് വായു പമ്പു ചെയ്‌തു കൊടുത്തു. പ്രവേശനകവാടം തുറന്നു ചെല്ലുന്നതു വിശാലമായ ഒരു മുറിയിലേക്കാണ്. അവിടെ നിലത്ത് വലിയ കരിങ്കല്ലുകളാണു പാകിയിരുന്നത്. കനത്ത കല്ലുപാളികൾ നീക്കിയപ്പോൾ താഴേക്കു കഷ്‌ടിച്ച് ഒരാൾക്കു മാത്രം ഇറങ്ങിപ്പോകാൻ കഴിയുന്ന പടികൾ കാണപ്പെട്ടു. ഇത് ഇറങ്ങിച്ചെല്ലുന്നത് ഒരാൾക്കു കുനിഞ്ഞു മാത്രം നിൽക്കാൻ കഴിയുന്ന അറയിലേക്കാണ്. ഇവിടെ സേഫ് പോലെ നിർമിച്ച അറയിലാണു നിധിശേഖരം ഉണ്ടായിരുന്നത്.
അറയിൽ വേറെയും ഗുഹാമുഖമുണ്ടെന്ന സംശയം ഉയർന്നതിനെത്തുടർന്നു നാലു പേരടങ്ങിയ എൻജിനീയർമാരുടെ സംഘം വിശദമായ പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ല. അറയ്‌ക്കകത്തു വായുസഞ്ചാരം ഇല്ലായിരുന്നു. താഴെ ഇറങ്ങുന്നവർക്ക് അൽപ സമയം മാത്രമേ അകത്തു നിൽക്കാൻ കഴിഞ്ഞുള്ളു. അപ്പോഴേക്കും ശ്വാസം കിട്ടാതെ തിരികെ കയറേണ്ടിവന്നു
വിശ്വാസവും ആചാരങ്ങളുമായി ബന്ധപ്പെട്ട് കിടക്കുന്നു എന്നതിനാല്‍ വിശ്വാസികളെ തീര്‍ത്തും തെററിദ്ധരിപ്പിക്കുന്ന വിധത്തിലാണ് കഥകള്‍ ആണ് ബി നിലവറയുമായി ബന്ധപ്പെട്ട് പ്രചരിച്ചത്...ബി നിലവറയിലെ ചില വാതിലുകള്‍ ശംഖുമുഖം കടലിലേക്കും തിരുവനന്തപുരത്തെ തന്നെ കായലുകളിലേക്കും കനാലുകളിലേക്കും തുറക്കുന്നതാണ് .എന്നും പറയുന്നു. പണ്ടെങ്ങാണ്ട് ഒരു തവണ ബി നിലവറ തുറക്കാന്‍ ശ്രമിച്ചപ്പോള്‍ തിരുവനന്തപുരം നഗരം കടലെടുത്തുവെന്നും ആറ് മാസം തലസ്ഥാനം വെള്ളത്തിനടിയില്‍ ആയെന്നും വരെ രേഖകളുണ്ടത്രേ
ബി നിലവറ പൂട്ടിയിരിക്കുന്നത് നവസ്വര പാസ്‌വേര്‍ഡ് ഉപയോഗിച്ചാണ് എന്നും പ്രചരിപ്പിക്കപ്പെടുന്നുണ്ട്. ഇത് പൂട്ടുമ്പോള്‍ ഉപയോഗിച്ച ഒന്‍പത് വാദ്യങ്ങളും അതേ സ്വരവും ഉപയോഗിച്ച് മാത്രമേ വാതില്‍ തുറക്കാന്‍ സാധിക്കുകയുള്ളു എന്നും കഥകള്‍ പരക്കുന്നു. അല്ലാതെ തുറക്കണമെങ്കിൽ ബോംബ് വെച്ച് തകർക്കണം എന്നുവരെ പറയുന്നു
പത്മനാഭ സ്വാമി ക്ഷേത്രത്തില്‍ നിന്നും കടലിലേക്ക് രഹസ്യ തുരങ്കം ഉണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഭൗമശാസ്ത്രജ്ഞര്‍ പഠനം നടത്തിയിരുന്നു. പക്ഷേ പറഞ്ഞ് കേട്ടത് പോലെ അത്തരമൊരു തുരങ്കവും കടലിലേക്ക് കണ്ടെത്താന്‍ സാധിച്ചിരുന്നില്ല
നിലവറ തുറന്നാല്‍ ഉഗ്രവിഷമുള്ള പാമ്പുകള്‍ ചീറിയടുക്കുമെന്നും ദേവകോപം ഉണ്ടാകുമെന്നും വരെ കഥകളുണ്ട്.മുന്‍കാലങ്ങളില്‍ നിലവറകളില്‍ നിന്നും നിധി കടത്തിയിട്ടുണ്ടെങ്കില്‍ അതേക്കുറിച്ച് വിവരങ്ങള്‍ പുറത്ത് വരുമെന്ന് ഭയക്കുന്നവരാണ് നിലവറ തുറക്കുന്നതിനെ എതിര്‍ക്കുന്നതെന്നും ഒരു പ്രചാരണമുണ്ട്.
2011ല്‍ ബി നിലവറ തുറക്കാന്‍ അവസാനമായി ഒരു ശ്രമം നടത്തിയപ്പോൾ അന്ന് പരിശോധക സംഘത്തില്‍ ഉണ്ടായിരുന്ന ഒരാളുടെ കാല്‍ മുറിഞ്ഞ് രക്തം വന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. വിശ്വാസം കൂടി കലര്‍ന്ന വിഷയം ആയതിനാല്‍ ഇതോടെ ആ ശ്രമം ഉപേക്ഷിക്കുകയായിരുന്നു
ബി നിലവറ എന്ത് രഹസ്യമാണ് ഒളിപ്പിച്ച് വെച്ചിരിക്കുന്നത് എന്ന് ഇപ്പോഴും ആർക്കും അറിയില്ല..രാജകുടുംബത്തിനും ഈ സംശയത്തിന് യുക്തിപൂർണമായ മറുപടി തരാൻ കഴിയുന്നില്ല... പിന്നെ അജ്ഞാതമായിട്ടുള്ളതിനും ഒരു സൗന്ദര്യമുണ്ടല്ലോ... അതെ, ബി നിലവറ അങ്ങനെ തന്നെ തുടരട്ടെ, കുറച്ച് കാലത്തേക്കെങ്കിലും.....
https://www.facebook.com/Malayalivartha