പിടിയിലായ ശേഷവും ഫോണിലേക്ക് പെണ്‍കുട്ടികളുടെ സന്ദേശങ്ങൾ ; പീഡനക്കേസില്‍ അറസ്റ്റിലായ 'സുല്‍ത്താന്‍റെ' വലയില്‍ കൂടുതല്‍ പെണ്‍കുട്ടികൾ ? പ്രതി റിമാൻഡിൽ
പത്തൊന്‍പതുകാരിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച സംഭവത്തില്‍ കഴിഞ്ഞ് ദിവസം പ്രതി അറസ്റ്റിലായിരുന്നു . അറസ്റ്റിലായ പ്രതിയുടെ വലയില്‍ കൂടുതല്‍ പെണ്‍കുട്ടികള്‍ കുടുങ്ങിയിട്ടുണ്ടെന്ന് ഇപ്പോൾ സംശയം. സമൂഹമാധ്യമങ്ങള്‍ വഴി പരിചയപ്പെട്ട് മല്ലപ്പള്ളി സ്വദേശിനിയായ നഴ്സിംഗ് വിദ്യാര്‍ഥിയെ തട്ടിക്കൊണ്ടു പോകുകയായിരുന്നു. ഈ കേസില്‍ പട്ടാമ്ബി നാഗലശേരി നെല്ലിക്കാതിരി കല്ലടേത്ത് വീട്ടില്‍ ലത്തീഫിനെ (39) കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പിന്നാലെ ഇയാളുമായി ബന്ധപ്പെട്ട 35ഓളം യുവതികളുടെ വിവരങ്ങള്‍ പൊലീസ് ശേഖരിച്ചതോടെയാണ് കൂടുതല്‍ പേര്‍ കെണിയില്‍ അകപ്പെട്ടിട്ടുണ്ടാകുമെന്ന സംശയം ഉയരുന്നത്. 18-20 വയസ് പ്രായമുള്ളവരാണ് കൂടുതല്‍ പേരുമെന്നാണ് സൂചന..
പിടിയിലായ ശേഷവും പൊലീസിന്‍റെ കൈവശമുള്ള ഇയാളുടെ ഫോണിലേക്ക് പെണ്‍കുട്ടികളുടെ സന്ദേശമെത്തുന്നുണ്ടായിരുന്നു . കസ്റ്റഡിയിലാണെന്നറിയാതെയാണ് പലരും മെസെജ് അയക്കുന്നത് . സുല്‍ത്താന്‍ എന്ന പേരില്‍ വ്യാജ പ്രൊഫൈല്‍ വഴിയാണ് ലത്തീഫ് പെണ്‍കുട്ടികളെ വലയിലാക്കിയിരുന്നത്. വ്യാജ ഫോട്ടോയും കൊട്ടാര സദൃശ്യമായ വീടും കാട്ടി അതിസമ്ബന്നനാണെന്ന് വ്യാജം പറയും.
മല്ലപ്പള്ളി സ്വദേശിനിയായ പെണ്‍കുട്ടിയുമായി ഷെയര്‍ചാറ്റ് വഴിയാണ് ഇയാള്‍ അടുത്തത്. 26 വയസാണെന്നും ബിസിനസ് നടത്തുകയാണെന്നുമാണ് പറഞ്ഞിരുന്നത്. ജൂലൈ ആറിന് ബൈക്കില്‍ പെണ്‍കുട്ടിയുടെ നാട്ടിലെത്തിയ ഇയാള്‍, സമീപ സ്ഥലത്തേക്കെന്ന് പറഞ്ഞ് വിദ്യാര്‍ഥിയെ ബൈക്കില്‍ കയറ്റിക്കൊണ്ടു പോവുകയായിരുന്നു, കുന്നംകുളത്ത് ആളൊഴിഞ്ഞ സ്ഥലത്തെ ക്വാര്‍ട്ടേഴ്സില്‍ പൂട്ടിയിട്ട് നാലുദിവസത്തോളം പീഡിപ്പിച്ചു. ഇടയ്ക്കെപ്പോഴോ അവസരം ലഭിച്ചപ്പോള്‍ പെണ്‍കുട്ടി വീട്ടിലേക്ക് മെസേജ് അയച്ചിരുന്നു. ഈ തന്ത്രപരമായ ഇടപെടലാണ് ലത്തീഫിനെ കുടുക്കിയത്. കസ്റ്റഡിയിലെടുത്ത പ്രതിയെ കോടതിയില്‍ ഹാജരാക്കിയ ശേഷം റിമാന്‍ഡ് ചെയ്യുകയായിരുന്നു .
https://www.facebook.com/Malayalivartha