'മുന്നിൽ വലിയൊരാപകടം കണ്ടപ്പോൾ ആദ്യം പകച്ചെങ്കിലും ഉടനെ തന്നെ സമനില വീണ്ടെടുത്ത് യാത്രക്കാരെ രക്ഷിക്കാൻ സന്മനസ് കാണിച്ച കരിപ്പൂർ നിവാസികളും പ്രശംസയർഹിക്കുന്നു...' ദുരന്തത്തിന്റെ ആഘാതത്തിലും നാട്ടിൽ കൊറോണ പടരുന്ന ആശങ്കയിലും ദുരിതമേഖലകളിൽ രക്ഷാപ്രവർത്തനത്തിന് ഓടിയെത്തിയവരെ പ്രശംസിച്ച് രമേശ് ചെന്നിത്തല
ഒരേസമയം കേരളം ഇരട്ട ദുരന്തങ്ങളെയാണ് മുഖാമുഖം കാണുന്നത്. അത്തരം ഒരു സഹചര്യത്തിലാണ് പ്രവാസലോകത്തെയും കേരളക്കരയെയും ഞെട്ടിച്ചുകൊണ്ട് കരിപ്പൂർ വിമാനത്താവളപകടം ഉണ്ടായത്. എന്നാൽ ദുരന്തത്തിന്റെ ആഘാതത്തിലും നാട്ടിൽ കൊറോണ പടരുന്ന ആശങ്കയിലും ദുരിതമേഖലകളിൽ രക്ഷാപ്രവർത്തനത്തിന് മറ്റൊന്നും ആലോചിക്കാതെ തന്നെ ഓടിയെത്തിയവരെ പ്രശംസിക്കുകയാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
ഫേസ്ബുക് പോസ്റ്റ് ഇങ്ങനെ;
ദുരന്തത്തിന്റെ ആഘാതത്തിലും നാട്ടിൽ കൊറോണ പടരുന്ന ആശങ്കയിലും ദുരിതമേഖലകളിൽ രക്ഷാപ്രവർത്തനത്തിന് ഓടിയെത്തി എല്ലാ സഹായവും ചെയ്യുന്ന ജനങ്ങളാണ് ഈ നാടിന്റെ നന്മ. രാജമലയിലും കരിപ്പൂരിലും ഇതാണ് കാണാനാകുന്നത്. 30 വര്‍ഷത്തെ പരിചയസമ്പത്തുള്ള പൈലറ്റ് ക്യാപ്റ്റന്‍ ദീപക് സാത്തേയും കോ-പൈലറ്റ് അഖിലേഷ് കുമാറും സമയോചിതമായി പ്രവർത്തിച്ചതുകൊണ്ടാണ് വലിയ ഒരപകടം ഭാഗിമായെങ്കിലും ഒഴിവാക്കാൻ കഴിഞ്ഞത്. അതിന് അവർ പകരം നൽകിയത് സ്വന്തം ജീവൻ തന്നെയായിരുന്നു.
മുന്നിൽ വലിയൊരാപകടം കണ്ടപ്പോൾ ആദ്യം പകച്ചെങ്കിലും ഉടനെ തന്നെ സമനില വീണ്ടെടുത്ത് യാത്രക്കാരെ രക്ഷിക്കാൻ സന്മനസ് കാണിച്ച കരിപ്പൂർ നിവാസികളും പ്രശംസയർഹിക്കുന്നു. അവരുടെ പ്രവർത്തനങ്ങൾ മൂലമാണ് കുറേപേരെ ഉടനെ തന്നെ പുറത്തെടുത്ത് രക്ഷിക്കാൻ കഴിഞ്ഞത്. പോലീസിന്റെയും രക്ഷാപ്രവർത്തകരുടെയും കൂടെ ഒരു മുഴുവൻ രാത്രിയാണ് അവർ വിശ്രമമില്ലാതെ പ്രയത്നിച്ചത്. സർവോപരി, അപകടത്തിൽ പെട്ടവർക്ക് രക്തദാനം ചെയ്യാനായി ഒരു കൂട്ടം ജനങ്ങൾ ഓടിവന്നതും ശ്രദ്ധ നേടുന്നു. കോവിഡിന്റെ കാലത്ത് മറ്റുള്ളവർക്കായി പ്രയത്നിക്കാൻ തയാറാകുന്നത് തന്നെയാണ് കേരളത്തിന്റെ ശക്തി.
https://www.facebook.com/Malayalivartha