ഇന്ധനം തീരുന്നത് വരെ പറന്നു എൻജിൻ ഓഫാക്കി സ്വയം മരണത്തിലേക്ക് പറന്നിറങ്ങുമ്പോഴും പരമാവധി ജീവൻ രക്ഷിക്കാൻ ആഗ്രഹിച്ച ആ ധീര വൈമാനികനെ കുറിച്ച് സുഹൃത്തും കസിനുമായ നിലേഷ് സാഥെയുടെ ഓർമ്മക്കുറിപ്പ്
വ്യോമസേനയിലെ സേവനകാലത്ത് രാഷ്ട്രപതിയുടെ പുരസ്‌കാരംനേടിയ വിങ് കമാന്‍ഡറായിരുന്നു വെള്ളിയാഴ്ച കരിപ്പൂര്‍ വിമാനാപകടത്തില്‍ മരിച്ച ക്യാപ്റ്റന്‍ ദീപക് സാഠേ. 1999-ല്‍ കാര്‍ഗില്‍ യുദ്ധം നയിച്ച സേനയോടൊപ്പവും 2001-ല്‍ ഗുജറാത്തിലെ ഭുജ്ജിലെ ഭൂകമ്പബാധിതപ്രദേശത്ത് രക്ഷാപ്രവര്‍ത്തനം നടത്തിയ സേനയ്‌ക്കൊപ്പവും വൈമാനികനായി സാഠേയുണ്ടായിരുന്നു.
വ്യോമസേനയുടെ ട്രെയിനിങ് അക്കാദമിയില്‍ ചീഫ് ട്രെയിനറുമായിരുന്നു. വ്യോമസേനയുടെ മിഗ്-21ലും പൈലറ്റായിരുന്നു..എന്നാൽ ഇതിനേക്കാൾ ഉപരിയായി അദ്ദേഹത്തിന്റെ ധീരതയെ കുറിച്ചും ജോലിയിലുള്ള ആൽമാർത്ഥതയെ കുറിച്ചും അദ്ദേഹത്തിനെ അടുത്തറിയുന്നവർക്ക് പറയാനുണ്ട്.
അദ്ദേഹത്തിന്റെ വിയോഗത്തിൽ കസിൻ നിലേഷ് സാഥെയുടെ ഫേസ് ബുക്ക് പോസ്റ്റ് ഇങ്ങനെ
എന്റെ കസിൻ എന്നതിനേക്കാൾ കൂടുതൽ എന്റെ സുഹൃത്ത് ആയിരുന്നു ക്യാപ്റ്റൻ ദീപക് സാഠേ..ഇന്ന് അദ്ദേഹം ഈ ഭൂമിയിൽ ഇല്ലെന്ന് വിശ്വസിക്കാൻ പ്രയാസമാണ്. ഇന്നലെ രാത്രി കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിലെ റൺവേയിൽ നിന്ന് തെന്നിമാറിയ 'വന്ദേ ഭാരത് മിഷനിൽ' എയർ ഇന്ത്യ എക്സ്പ്രസിന്റെ പൈലറ്റായിരുന്നു അദ്ദേഹം.
ദുരന്ത സമയത്ത് ലാൻഡിംഗ് ഗിയറുകൾ പ്രവർത്തിച്ചിരുന്നില്ല. വിമാനം ഇടിച്ചു നിർത്തേണ്ടിവരുമെന്നു ഉറപ്പായപ്പോൾ ഇന്ധനം പരമാവധി തീർത്ത് ദുരന്തത്തിന്റെ ആഘാതം കുറയ്ക്കാനായി വിമാനത്താവളത്തിനു ചുറ്റും അദ്ദേഹം വിമാനം പറപ്പിക്കുകയായിരുന്നു.. ഇങ്ങനെ ചെയ്തില്ലായിരുന്നെങ്കിൽ വിമാനം ക്രഷ് ചെയ്യുമ്പോൾ വൻ തീപിടുത്തം ഉണ്ടാകുമായിരുന്നു...
ക്രാഷിന് തൊട്ടുമുമ്പ് അദ്ദേഹം എഞ്ചിൻ ഓഫാക്കി.മരണത്തിലേക്കാണ് പറന്നിറങ്ങുന്നതെന്ന് ക്യാപ്റ്റൻ സാഠെ ആ അന്തിമതീരുമാനമെടുക്കുമ്പോൾ തിരിച്ചറിഞ്ഞിരിക്കണം . 180 പേരുടെ ജീവൻ രക്ഷിക്കാനായി തന്റെ ജീവൻ അദ്ദേഹം സ്വയം നൽകുകയായിരുന്നു
36 വർഷത്തെ പരിചയസമ്പന്നനായ ഏരിയൽ ഓപ്പറേറ്ററായിരുന്നു ദീപക്. 1980-ല്‍ നാഷണല്‍ ഡിഫന്‍സ് അക്കാദമിയില്‍നിന്ന് വെള്ളി മെഡലോടെ പഠനംപൂര്‍ത്തിയാക്കി..എൻ ഡി എ യുടെ 58-ാമത്തെ കോഴ്‌സിലെ ടോപ്പർ, 'വാൾ ഓഫ് ഓണർ' അവാർഡ് നേടിയ ദീപക് 2005 ൽ എയർ ഇന്ത്യയുമായി വാണിജ്യ പൈലറ്റായി ചേരുന്നതിന് മുമ്പ് 21 വർഷം ഇന്ത്യൻ വ്യോമസേനയിലും സേവനമനുഷ്ഠിച്ചു.
ഒരാഴ്ച മുമ്പ് അദ്ദേഹം എന്നെ വിളിച്ചപ്പോഴും എന്നത്തേയും പോലെ വളരെ സന്തോഷത്തോടെ സംസാരിച്ചു.. 'വന്ദേ ഭാരത്' മിഷനെക്കുറിച്ച് ഞാൻ അദ്ദേഹത്തോട് ചോദിച്ചപ്പോൾ അറബ് രാജ്യങ്ങളിൽ നിന്നുള്ള നമ്മുടെ നാട്ടുകാരെ തിരികെ കൊണ്ടുവരുന്നതിൽ പങ്കു ചേരാനായതിൽ അഭിമാനിക്കുന്നു എന്നാണു പറഞ്ഞത് ..
"ദീപക്, ആ രാജ്യങ്ങൾ യാത്രക്കാർക്ക് പ്രവേശനം അനുവദിക്കാത്തതിനാൽ നിങ്ങൾ യാത്രക്കാരില്ലാതെ ശൂന്യമായ വിമാനം പറത്താറുണ്ടോ എന്ന് ഞാൻ അദ്ദേഹത്തോട് ചോദിച്ചിരുന്നു.. , " "ഓ, ഇല്ല. ഞങ്ങൾ പഴങ്ങൾ, പച്ചക്കറികൾ, മരുന്നുകൾ തുടങ്ങിയവ ഈ രാജ്യങ്ങളിലേക്ക് കൊണ്ടുപോകാറുണ്ട് , ഒരിക്കലും ഈ രാജ്യങ്ങളിലേക്ക് വിമാനം വെറുതെ പറക്കില്ല" അദ്ദേഹവുമായുള്ള എന്റെ അവസാന സംഭാഷണം അതായിരുന്നു
എൺപതുകളുടെ തുടക്കത്തിൽ അദ്ദേഹം വ്യോമസേനയിൽ ആയിരുന്നപ്പോൾ മറ്റൊരു വിമാനാപകടത്തിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടിരുന്നു . തലയോട്ടിയിൽ ഒന്നിലധികം പരിക്കേറ്റതിനെ തുടർന്ന് 6 മാസകാലത്തോളം അദ്ദേഹം ആശുപത്രിയിൽ തന്നെ ആയിരുന്നു.. അദ്ദേഹത്തിന് വീണ്ടും വിമാനം പറത്താനാകുമെന്ന് ആരും കരുതിയില്ല. എന്നാൽ അദ്ദേഹത്തിന്റെ ശക്തമായ ഇച്ഛാശക്തിയും വിമാനം പറപ്പിക്കുന്നതിനുള്ള അമിതമായ ആഗ്രഹവും അദ്ദേഹത്തെ തിരിച്ചു കൊണ്ടുവന്നു
IIT മുംബൈയിൽ നിന്ന് പഠിച്ചിറങ്ങിയ രണ്ടു ആൺ മക്കളെയും ഭാര്യയെയും ഇവിടെ തനിച്ചയാക്കിയാണ് അദ്ദേഹം പോയത് ..അദ്ദേഹത്തിന്റെ അച്ഛൻ ബ്രിഗേഡിയർ വസന്ത് സതെയുടെ നാഗ്പൂരിലാണ് .അമ്മയും ജീവിച്ചിരിപ്പുണ്ട് ..അദ്ദേഹത്തിന്റെ സഹോദരൻ ക്യാപ്റ്റൻ വികാസും രാജ്യത്തിനു വേണ്ടി ജീവൻ ബലിയർപ്പിച്ച സൈനികനാണ് .. ജമ്മു മേഖലയിൽ സേവനമനുഷ്ഠിക്കുമ്പോൾ ആണ് അദ്ദേഹം വീരമൃത്യു വരിച്ചത്
തന്റെ നാട്ടുകാരുടെ ജീവൻ രക്ഷിക്കാനായി സ്വന്തം ജീവിതം ബലിയർപ്പിക്കുന്ന സൈനികനെക്കുറിച്ച്
എഴുതിയ കവിതയാണ് ഇപ്പോൾ ഓർമ വരുന്നത്
യുദ്ധമുഖത്ത് ഞാൻ മരിച്ചുവീണാൽ
എന്നെ പെട്ടിയിലാക്കി വീട്ടിലെത്തിക്കണം
എന്റെ മെഡലുകൾ നെഞ്ചിൽ വെക്കണം
ഞാൻ ഏറ്റവും മികച്ചത് ചെയ്തുവെന്ന്
എന്റെ അമ്മയോട് പറയണം
എന്റെ ശരീരരത്തിനു മുന്നിൽ
നമസ്ക്കരിക്കരുത് എന്ന് അച്ഛനോടു പറയണം
ഇനി അദ്ദേഹത്തിന് എന്നെ ഓർത്ത്
പരിഭ്രാന്തി വേണ്ടെന്നും
എന്റെ അനുജനോട് നന്നായി പഠിക്കാൻ പറയണം
എന്റെ ബൈക്കിന്റെ താക്കോൽ അവനോട് സൂക്ഷിക്കാനും
എന്റെ സഹോദരിയോട് വിഷമിക്കരുതെന്നു പറയണം
ഈ സൂര്യാസ്തമയത്തിനു ശേഷം അവളുടെ സഹോദരനും
ഉണർന്നെണീക്കില്ല
എന്റെ പ്രേമഭാജനത്തിനോട്
കരയരുതെന്നു പറയണം ..
കാരണം , ഞാൻ മരണത്തെ പേടിക്കാത്ത
ധീരനായ ഒരു സൈനികനാണ്
https://www.facebook.com/Malayalivartha