Widgets Magazine
04
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അനുമതിയില്ലാതെ വിദേശയാത്ര നടത്തിയെന്ന ആരോപണം.. എഡിജിപി എസ് ശ്രീജിത്തിന് സ്ഥാനക്കയറ്റം നൽകി ഡിജിപിയാക്കിയ സംസ്ഥാന സർക്കാർ നടപടിയിൽ കടുത്ത വിമർശനം..


'2018-ലും 2019-ലും ദുരന്തമുണ്ടായപ്പോള്‍ അന്നത്തെ മുഖ്യമന്ത്രി നിരാഹാരമായിരുന്നു ഇരുന്നതെന്ന് എനിക്ക് അറിയില്ലായിരുന്നു...' ചൊറിയാൻ വന്ന മാധ്യമങ്ങളുടെ വാ അടപ്പിച്ച് വി ഡി സതീശൻ..


കടൽ പ്രക്ഷുബ്ധം; കേരള-കർണാടക-ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് കർശന വിലക്ക്: ഓറഞ്ച് അലേർട് ഈ ജില്ലകളിൽ: കനത്ത ജാഗ്രത നിർദ്ദേശം...


ബിഹാർ, ഝാർഖണ്ഡ്, ബംഗാൾ, ഒഡീഷ എന്നീ സംസ്ഥാനങ്ങളിലും മേഘങ്ങൾ രൂപപ്പെട്ടിട്ടുണ്ട്.. ഇത് ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത നൽകുന്നതായി കാലാവസ്ഥാ വിദഗ്ധർ..

കരിപ്പൂർ ടേബിൾ ടോപ്പ് വിമാനത്താവളം പൊളിച്ചുമാറ്റും? ഓവർ ഷൂട്ടും അക്വാപ്ലെയിനിങ്ങും അവസാന സന്ദേശത്തിൽ ബ്ലാക്ക് ബോക്സ് വ്യക്തമാക്കുന്നത് ? വിമാനം തീ പിടിക്കാത്തത് മഹാത്ഭുതം

09 AUGUST 2020 09:52 AM IST
മലയാളി വാര്‍ത്ത

കഴിഞ്ഞ ദിവസത്തെ കരിപ്പൂർ അപകടം മലയാളികളുടെ മനസ്സിൽ മായാത്ത മുറിവുകളാണ് നൽകിയത് .എയർപോർട്ടിന്റെ ആകൃതിയും കനത്ത മഴമൂലം ലാൻഡിംഗ് നടത്താൻ കഴിയാത്ത അവസ്ഥയും മലയാളികൾ ഒരിക്കലുംമറക്കില്ല.
മുൻ വ്യോമയാന മന്ത്രി വയലാർ രവി പറഞ്ഞിരുന്നു ഈ വിമാനത്താവളത്തിൽ ഒളിച്ചിരിക്കുന്ന
അപകടസാധ്യതയെ കുറിച്ച് എന്നിട്ടും പല രാഷ്ട്രീയ കാരണത്താൽ അതൊന്നും ജനമധ്യത്തിൽ ഉയർന്നുകേട്ടില്ല .വിമാനത്തിൽ നിന്നും ലഭിച്ച ബ്ലാക്ക് ബോക്സ് ഡൽഹിയിൽ സാങ്കേതിക പരിശോധനയ്ക്കായി നല്കിയിരിക്കുകയാണ്.വിമാനത്തിൽ അവസാനമായി ലഭിച്ച സിഗ്നലുകളും കോക്പിറ്റിലെ സംഭാഷണങ്ങളുമെല്ലാം ബ്ലാക്ക് ബോക്സിൽ ലഭ്യമാകും .

ഇതിലൂടെ അപകടത്തിന്റെ യഥാർത്ഥ കാരണങ്ങളെ പറ്റി ആധികാരികമായി തന്നെ അറിയാൻ കഴിയും .കരിപ്പൂരിൽ വിമാനം ഇറങ്ങുന്നതിനു തൊട്ടുമുമ്പു വരെയും യാതൊരു സന്ദേശവും ലഭ്യമാകാത്തത് ഗുരുതരമായ സുരക്ഷാ വീഴ്ച തന്നെയാണ് .
കരിപ്പൂർ വിമാനദുരന്തത്തിന്റെ കാരണം ഓവർ ഷൂട്ടും അക്വാപ്ലെയിനിങ്ങുമെന്നുമാണ് പ്രാഥമിക നിഗമനം വന്നിരിക്കുന്നത് . റൺവേയിൽ വിമാനം ലാൻഡ് ചെയ്യേണ്ട സ്ഥലത്തുനിന്ന് ഏറെദൂരം മുന്നോട്ടുപോയി നിലംതൊടുന്നതാണ് ഓവർഷൂട്ട് എന്ന പ്രക്രിയ .

വെള്ളമുള്ള റൺ‌വേയിൽ ഇറങ്ങുമ്പോൾ റൺവേയ്ക്കും വിമാനത്തിന്റെ ടയറുകൾക്കുമിടയിൽ വെള്ളപ്പാളി രൂപപ്പെടുന്നതാണ് അക്വാപ്ലെയിനിങ്. ഇതുമൂലം വിമാനം ബ്രേക് ചെയ്തു നിർത്താനാവാതെ വരാം. ഈ രണ്ടു കാര്യങ്ങളും ഇവിടെ സംഭവിച്ചിട്ടുണ്ട് എന്ന് തന്നെയാണ് ഇപ്പോൾ വ്യക്തമാകുന്നത് .
അപകടത്തിൽ പൈലറ്റും കോപൈലറ്റും 16 യാത്രക്കാരുമാണ് മരിച്ചത്. ഇതിൽ 4 കുട്ടികളും ഉൾപ്പെടുന്നു. മരണമടഞ്ഞ ഒരാൾക്ക് കോവിഡ് സ്ഥിരീകരിച്ചു. ആറ് ജീവനക്കാരുമടക്കം 190 പേരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. മലപ്പുറത്തും കോഴിക്കോട്ടുമുള്ള 16 ആശുപത്രികളിലായി 149 പേർ ചികിത്സയിലുണ്ട്. ഇതിൽ 23 പേരുടേത് സാരമായ പരുക്കാണ്.

ബായിൽ നിന്നും വന്ദേ ഭാരത് മിഷന്റെ ഭാഗമായി എത്തിയ എയർ ഇന്ത്യ എക്സ്പ്രസ് വിമാനം
കരിപ്പൂർ ടേബിൾ ടോപ്പ് വിമാത്താവളത്തിലെ റൺവേയിൽ ലാൻഡ് ചെയ്യിക്കാൻ നടത്തിയ ആദ്യ ശ്രമവും അതിനു ശേഷം വീണ്ടും പറന്നുയർന്നതും അതിനു ശേഷം വീണ്ടും ലാൻഡ് ചെയ്യാനായുള്ള അവസാന ശ്രമവും നടത്തിയപ്പോൾ പൈലറ്റിന് ലഭിച്ച വിവരങ്ങൾ സഹ പൈലറ്റുമായി വേഗമാനത്തെ കുറിച്ചും ലാന്ഡിങ്ങിന് ബുദ്ധിമുട്ടാകുന്ന ഏറ്റവും വലിയ വെല്ലുവിളിയുമെല്ലാമാണ് ബ്ലാക്ക് ബോക്സിൽ നിന്നും പരിശോധിക്കേണ്ടതായിട്ടുള്ളത് .എ എക്സ് 1344 വിമാനത്തിന്റെ രണ്ടു പൈലറ്റുമാരും പരിചയ സമ്പന്നർ തന്നെയായിരുന്നു .

പ്രതികൂലമായ ഏതു സാഹചര്യവും നേരിടാൻ ശേഷിയുള്ളവർ എന്നർഥം. യുദ്ധവിമാന പൈലറ്റ്, ടെസ്റ്റ് പൈലറ്റ് എന്നീ നിലകളിൽ 22 വർഷം സേവനമനുഷ്ഠിച്ചിട്ടുള്ള വ്യക്തിയാണ് ദീപക് വസന്ത് . 1981 ൽ സേനയിൽ ചേർന്നു, 2003 ൽ വിങ് കമാൻഡറായി വിരമിച്ചു. എയർ ഇന്ത്യയിലെത്തും മുമ്പ് ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സിൽ ടെസ്റ്റ് പൈലറ്റായിരുന്നു. 737 വിമാനത്തിൽ വർഷങ്ങളുടെ പരിചയസമ്പന്നത.

സഹ പൈലറ്റ് സീനിയർ ഫസ്റ്റ് ഓഫീസർ അഖിലേഷ് കുമാറും 737 വിമാനം പറത്തി പരിചയമുള്ള വ്യക്തിയാണ്. പിഴവുകൾ മനുഷ്യന് എപ്പോൾ വേണമെങ്കിലും സംഭവിക്കാം എന്ന തത്വം പോലും ഇവിടെ കണ്ടുപിടിക്കുക അസാധ്യം .തൊട്ടടുത്ത് ഉള്ള കണ്ണൂർ വിമാനത്താവളത്തിലേക്ക് പറന്നുയരാൻ പോലും ഒരു സന്ദേശം 5 മിനുട്ട് മുൻപെങ്കിലും ഈ മനുഷ്യന് ലഭ്യമായിരുന്നു എങ്കിൽ വലിയ ദുരന്തം ഒഴിവാക്കാൻ കഴിയുമായിരുന്നു എന്ന് തന്നെയാണ് സ്വീഡിഷ് റഡാർ സംവിധാനത്തിൻറെ ഭാഗമായ ഫ്ലൈറ്റ് റഡാർ 24എന്ന സ്വീഡിഷ് ഫ്‌ളൈറ്റ് ട്രാക്കർ വെബ്‌സൈറ്റ് നൽകുന്ന വിവരം .

അതിനാൽ തന്നെ എയർപോർട്ട് അധികൃതരുടെ ഗുരുതരമായ ഈ അനാസ്ഥ വഴിവച്ചത് രാജ്യം കണ്ടിട്ടില്ലാത്ത ഏറ്റവും വലിയ ദുരന്തമാണ് .അനായാസം സാധ്യമാകുന്ന ഒന്നല്ല ലാൻഡിംഗ് .എന്നാൽ കനത്തമഴയിൽ ദൂരക്കാഴ്ച പോലും വ്യക്തമല്ലാത്ത ടേബിൾ ടോപ്പ് മോഡലിലുള്ള ഈ വിമാനത്താവളത്തിൽ ദുബായിൽ നിന്നും അന്താരാഷ്ട്ര സർവീസ് ഉണ്ട് എന്ന് ആരും അറിഞ്ഞില്ലേ എന്ന ചോദ്യമാണ് ഉയരുന്നത്.ശക്തമായി വീശുന്ന കാറ്റും ലാന്ഡിങ്ങിന് മറ്റൊരു പ്രതികൂല ഘടകമായിരുന്നു .

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഉദയനിധിയുടെ വാക്കുകള്‍ തീര്‍ത്തും അറപ്പുളവാക്കുന്നതെന്നാണ് ടിവികെ  (1 hour ago)

നടന്‍ രവിമോഹന്റെ ഭാര്യ ആരതി 40 ലക്ഷം രൂപ ജീവനാംശം ആവശ്യപ്പെട്ടതില്‍ പ്രതികരണവുമായി അമ്മ സുജാത വിജയകുമാര്‍  (1 hour ago)

മുഖ്യമന്ത്രിയുടെ വാദം അടിസ്ഥാന രഹിതമാണെന്ന് ബിനോയ് വിശ്വം  (2 hours ago)

ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ ഒമ്പത് പ്രതികള്‍ക്ക് ജാമ്യം അനുവദിച്ച് ഹൈക്കോടതി  (2 hours ago)

ശബരിമല നെയ്യ് വിവാദത്തില്‍ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി കെ മുരളീധരന്‍  (4 hours ago)

വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചു  (4 hours ago)

വിസ്മയ മോഹന്‍ലാലിന്റെ 'തുടക്കം' സിനിമയുടെ ട്രെയിലര്‍ പുറത്തുവിട്ട് അണിയറപ്രവര്‍ത്തകര്‍  (4 hours ago)

കാട്ടുതീയില്‍ പോര്‍ട്ടോ ജര്‍മെനോയിലും ആറ്റിക്കയിലും വന്‍ നാശനഷ്ടം  (5 hours ago)

സംസ്ഥാനത്ത് കനത്ത മഴയെ തുടർന്ന് 4 ജില്ലകളിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചു.  (5 hours ago)

ദേ ഷെയ്ഖ് മുഹമ്മദ് ഞെട്ടി ജനങ്ങൾ...!നാട്ടിലേക്ക് പണം അയക്കാൻ പറ്റിയ സമയം..! അവിഹിതം തൂക്കി ഭരണാധികാരി  (6 hours ago)

കോടതിയിൽ നടന്നത് ഇത് ED വാദിച്ച് കുടഞ്ഞു പ്രോസിക്യൂഷന്റെ മാരക ട്വിസ്റ്റ് പിന്നാലെ 9 എണ്ണത്തെയും ഇറക്കി  (6 hours ago)

ലാൻഡിങിനിടെ വിമാനത്തിന് തൊട്ടടുത്ത് ആ കാഴ്ച; ഡിസ്ക് രൂപത്തിൽ സംഭവിച്ചത്..! പിന്നാലെ പൈലറ്റിന്റെ നീക്കം  (6 hours ago)

സൂക്ഷിക്കണം സൈറൺ മുഴങ്ങി..!! 2 മണിക്കൂറിൽ കൊടും മഴ..! 5 ഇരട്ടി മഴ..!വെള്ളം ഇറങ്ങുന്നില്ല 5 ദിവസം കൂടി ശക്തമായ മഴ  (6 hours ago)

പതിനഞ്ചുകാരി സ്വന്തം വീട്ടില്‍ അതിക്രൂരമായി ബലാത്സംഗം ചെയ്തു കൊലപ്പെടുത്തി  (7 hours ago)

കേരളത്തിലെ റെയില്‍ പദ്ധതികള്‍ ഉപേക്ഷിച്ചെന്ന് കേന്ദ്രം  (7 hours ago)

Malayali Vartha Recommends