Widgets Magazine
23
Mar / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭീതിയിൽ ഇസ്രായേൽ; നെതന്യാഹു ബങ്കറിൽ: ഇറാന്റെ മിസൈൽ മഴയിൽ തകർന്ന് നഗരങ്ങൾ...


രണ്ട് യുവമന്ത്രിമാരുടെയും മുൻമന്ത്രിയുടെയും കഥകൾ കയ്യിലുണ്ട്"; സൈബർ കൃമികൾക്ക് രാഹുലിന്റെ വക 'ബോംബ്' മുന്നറിയിപ്പ്: വ്യക്തിജീവിതം ഓഡിറ്റ് ചെയ്താൽ സിപിഎം താങ്ങില്ല": ആഞ്ഞടിച്ച് രാഹുൽ മാങ്കൂട്ടത്തിൽ...


അന്തം കമ്മികളുടെ ഉഡായിപ്പ് ജനം തിരിച്ചറിയും; പാണക്കാട് തങ്ങൾക്കെതിരായ സൈബർ ആക്രമണത്തിൽ ഇടത് വിംഗിനെതിരെ രാഹുൽ മാങ്കൂട്ടത്തിൽ...


അക്ഷത് അറിയാതെ അയാളുടെ പേരിൽ മാരകവിഷം; കരുതിക്കൂട്ടിയുള്ള കൊലപാതകം; അശ്വതിയുടെ ഫോൺ രേഖകൾ നിർണായകം...


പാചകവാതക ക്ഷാമം..ഗാർഹികസിലിണ്ടറുകളിലെ എൽപിജിയുടെ അളവ് കുറയ്‌ക്കാൻ നീക്കം..14.2 കിലോ എൽപിജി ഇത് 10 കിലോയായി കുറയ്‌ക്കാനാണ് കമ്പനികൾ ആലോചിക്കുന്നത്..

കരിപ്പൂർ ടേബിൾ ടോപ്പ് വിമാനത്താവളം പൊളിച്ചുമാറ്റും? ഓവർ ഷൂട്ടും അക്വാപ്ലെയിനിങ്ങും അവസാന സന്ദേശത്തിൽ ബ്ലാക്ക് ബോക്സ് വ്യക്തമാക്കുന്നത് ? വിമാനം തീ പിടിക്കാത്തത് മഹാത്ഭുതം

09 AUGUST 2020 09:52 AM IST
മലയാളി വാര്‍ത്ത

കഴിഞ്ഞ ദിവസത്തെ കരിപ്പൂർ അപകടം മലയാളികളുടെ മനസ്സിൽ മായാത്ത മുറിവുകളാണ് നൽകിയത് .എയർപോർട്ടിന്റെ ആകൃതിയും കനത്ത മഴമൂലം ലാൻഡിംഗ് നടത്താൻ കഴിയാത്ത അവസ്ഥയും മലയാളികൾ ഒരിക്കലുംമറക്കില്ല.
മുൻ വ്യോമയാന മന്ത്രി വയലാർ രവി പറഞ്ഞിരുന്നു ഈ വിമാനത്താവളത്തിൽ ഒളിച്ചിരിക്കുന്ന
അപകടസാധ്യതയെ കുറിച്ച് എന്നിട്ടും പല രാഷ്ട്രീയ കാരണത്താൽ അതൊന്നും ജനമധ്യത്തിൽ ഉയർന്നുകേട്ടില്ല .വിമാനത്തിൽ നിന്നും ലഭിച്ച ബ്ലാക്ക് ബോക്സ് ഡൽഹിയിൽ സാങ്കേതിക പരിശോധനയ്ക്കായി നല്കിയിരിക്കുകയാണ്.വിമാനത്തിൽ അവസാനമായി ലഭിച്ച സിഗ്നലുകളും കോക്പിറ്റിലെ സംഭാഷണങ്ങളുമെല്ലാം ബ്ലാക്ക് ബോക്സിൽ ലഭ്യമാകും .

ഇതിലൂടെ അപകടത്തിന്റെ യഥാർത്ഥ കാരണങ്ങളെ പറ്റി ആധികാരികമായി തന്നെ അറിയാൻ കഴിയും .കരിപ്പൂരിൽ വിമാനം ഇറങ്ങുന്നതിനു തൊട്ടുമുമ്പു വരെയും യാതൊരു സന്ദേശവും ലഭ്യമാകാത്തത് ഗുരുതരമായ സുരക്ഷാ വീഴ്ച തന്നെയാണ് .
കരിപ്പൂർ വിമാനദുരന്തത്തിന്റെ കാരണം ഓവർ ഷൂട്ടും അക്വാപ്ലെയിനിങ്ങുമെന്നുമാണ് പ്രാഥമിക നിഗമനം വന്നിരിക്കുന്നത് . റൺവേയിൽ വിമാനം ലാൻഡ് ചെയ്യേണ്ട സ്ഥലത്തുനിന്ന് ഏറെദൂരം മുന്നോട്ടുപോയി നിലംതൊടുന്നതാണ് ഓവർഷൂട്ട് എന്ന പ്രക്രിയ .

വെള്ളമുള്ള റൺ‌വേയിൽ ഇറങ്ങുമ്പോൾ റൺവേയ്ക്കും വിമാനത്തിന്റെ ടയറുകൾക്കുമിടയിൽ വെള്ളപ്പാളി രൂപപ്പെടുന്നതാണ് അക്വാപ്ലെയിനിങ്. ഇതുമൂലം വിമാനം ബ്രേക് ചെയ്തു നിർത്താനാവാതെ വരാം. ഈ രണ്ടു കാര്യങ്ങളും ഇവിടെ സംഭവിച്ചിട്ടുണ്ട് എന്ന് തന്നെയാണ് ഇപ്പോൾ വ്യക്തമാകുന്നത് .
അപകടത്തിൽ പൈലറ്റും കോപൈലറ്റും 16 യാത്രക്കാരുമാണ് മരിച്ചത്. ഇതിൽ 4 കുട്ടികളും ഉൾപ്പെടുന്നു. മരണമടഞ്ഞ ഒരാൾക്ക് കോവിഡ് സ്ഥിരീകരിച്ചു. ആറ് ജീവനക്കാരുമടക്കം 190 പേരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. മലപ്പുറത്തും കോഴിക്കോട്ടുമുള്ള 16 ആശുപത്രികളിലായി 149 പേർ ചികിത്സയിലുണ്ട്. ഇതിൽ 23 പേരുടേത് സാരമായ പരുക്കാണ്.

ബായിൽ നിന്നും വന്ദേ ഭാരത് മിഷന്റെ ഭാഗമായി എത്തിയ എയർ ഇന്ത്യ എക്സ്പ്രസ് വിമാനം
കരിപ്പൂർ ടേബിൾ ടോപ്പ് വിമാത്താവളത്തിലെ റൺവേയിൽ ലാൻഡ് ചെയ്യിക്കാൻ നടത്തിയ ആദ്യ ശ്രമവും അതിനു ശേഷം വീണ്ടും പറന്നുയർന്നതും അതിനു ശേഷം വീണ്ടും ലാൻഡ് ചെയ്യാനായുള്ള അവസാന ശ്രമവും നടത്തിയപ്പോൾ പൈലറ്റിന് ലഭിച്ച വിവരങ്ങൾ സഹ പൈലറ്റുമായി വേഗമാനത്തെ കുറിച്ചും ലാന്ഡിങ്ങിന് ബുദ്ധിമുട്ടാകുന്ന ഏറ്റവും വലിയ വെല്ലുവിളിയുമെല്ലാമാണ് ബ്ലാക്ക് ബോക്സിൽ നിന്നും പരിശോധിക്കേണ്ടതായിട്ടുള്ളത് .എ എക്സ് 1344 വിമാനത്തിന്റെ രണ്ടു പൈലറ്റുമാരും പരിചയ സമ്പന്നർ തന്നെയായിരുന്നു .

പ്രതികൂലമായ ഏതു സാഹചര്യവും നേരിടാൻ ശേഷിയുള്ളവർ എന്നർഥം. യുദ്ധവിമാന പൈലറ്റ്, ടെസ്റ്റ് പൈലറ്റ് എന്നീ നിലകളിൽ 22 വർഷം സേവനമനുഷ്ഠിച്ചിട്ടുള്ള വ്യക്തിയാണ് ദീപക് വസന്ത് . 1981 ൽ സേനയിൽ ചേർന്നു, 2003 ൽ വിങ് കമാൻഡറായി വിരമിച്ചു. എയർ ഇന്ത്യയിലെത്തും മുമ്പ് ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സിൽ ടെസ്റ്റ് പൈലറ്റായിരുന്നു. 737 വിമാനത്തിൽ വർഷങ്ങളുടെ പരിചയസമ്പന്നത.

സഹ പൈലറ്റ് സീനിയർ ഫസ്റ്റ് ഓഫീസർ അഖിലേഷ് കുമാറും 737 വിമാനം പറത്തി പരിചയമുള്ള വ്യക്തിയാണ്. പിഴവുകൾ മനുഷ്യന് എപ്പോൾ വേണമെങ്കിലും സംഭവിക്കാം എന്ന തത്വം പോലും ഇവിടെ കണ്ടുപിടിക്കുക അസാധ്യം .തൊട്ടടുത്ത് ഉള്ള കണ്ണൂർ വിമാനത്താവളത്തിലേക്ക് പറന്നുയരാൻ പോലും ഒരു സന്ദേശം 5 മിനുട്ട് മുൻപെങ്കിലും ഈ മനുഷ്യന് ലഭ്യമായിരുന്നു എങ്കിൽ വലിയ ദുരന്തം ഒഴിവാക്കാൻ കഴിയുമായിരുന്നു എന്ന് തന്നെയാണ് സ്വീഡിഷ് റഡാർ സംവിധാനത്തിൻറെ ഭാഗമായ ഫ്ലൈറ്റ് റഡാർ 24എന്ന സ്വീഡിഷ് ഫ്‌ളൈറ്റ് ട്രാക്കർ വെബ്‌സൈറ്റ് നൽകുന്ന വിവരം .

അതിനാൽ തന്നെ എയർപോർട്ട് അധികൃതരുടെ ഗുരുതരമായ ഈ അനാസ്ഥ വഴിവച്ചത് രാജ്യം കണ്ടിട്ടില്ലാത്ത ഏറ്റവും വലിയ ദുരന്തമാണ് .അനായാസം സാധ്യമാകുന്ന ഒന്നല്ല ലാൻഡിംഗ് .എന്നാൽ കനത്തമഴയിൽ ദൂരക്കാഴ്ച പോലും വ്യക്തമല്ലാത്ത ടേബിൾ ടോപ്പ് മോഡലിലുള്ള ഈ വിമാനത്താവളത്തിൽ ദുബായിൽ നിന്നും അന്താരാഷ്ട്ര സർവീസ് ഉണ്ട് എന്ന് ആരും അറിഞ്ഞില്ലേ എന്ന ചോദ്യമാണ് ഉയരുന്നത്.ശക്തമായി വീശുന്ന കാറ്റും ലാന്ഡിങ്ങിന് മറ്റൊരു പ്രതികൂല ഘടകമായിരുന്നു .

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജി സുധാകരന്റെ മുന്‍ സ്റ്റാഫ് അംഗം പിജി സൈറസിനെ ഏരിയ കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കി  (8 minutes ago)

ജീവിതം എപ്പോഴും പെര്‍ഫെക്ട് അല്ല; ദു:ഖം പങ്കുവെച്ച് ശ്രീവിദ്യ മുല്ലച്ചേരി  (28 minutes ago)

യുവ ദമ്പതികളുടെ ഫ്‌ലാറ്റിലെ ഫ്രിഡ്ജില്‍ ഗര്‍ഭസ്ഥ ശിശുവിന്റെ മൃതദേഹം  (39 minutes ago)

ശബരിമല യുവതി പ്രവേശനത്തെ എതിര്‍ത്ത് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്  (45 minutes ago)

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ചാഞ്ചാട്ടം  (56 minutes ago)

എടിഎമ്മില്‍ നിന്ന് പണം പിന്‍വലിക്കുന്നവരുടെ ശ്രദ്ധയ്ക്ക്; നിശ്ചിത പരിധി കഴിഞ്ഞാല്‍ ഓരോ ഇടപാടിനും 23 രൂപ ഈടാക്കും  (1 hour ago)

ദൃശ്യം 3 പുതിയ റിലീസ് തീയതി പുറത്തുവിട്ട് നിര്‍മ്മാതാക്കള്‍  (3 hours ago)

ബിജെപിയും തിരഞ്ഞെടുപ്പ് കമ്മീഷനും ഒരേ സീലാണോ ഉപയോഗിക്കുന്നത്; സംഭവത്തില്‍ വിശദീകരണവുമായി തിരഞ്ഞെടുപ്പ് കമ്മിഷന്‍  (3 hours ago)

ഹിന്ദു എം.എല്‍.എ പരാമര്‍ശത്തില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് ബി. ഗോപാലകൃഷ്ണന്‍  (4 hours ago)

സംസ്ഥാനവ്യാപകമായി നടത്തിയ സ്പെഷ്യല്‍ ഡ്രൈവ്; നിരോധിത മയക്കുമരുന്നുകളുടെ സംഭരണത്തിലും വിപണനത്തിലും ഏര്‍പ്പെട്ടിരിക്കുന്നവരെ കണ്ടുപിടിച്ച് കര്‍ശന നിയമനടപടികള്‍ സ്വീകരിച്ചു  (4 hours ago)

ശബരിമല വിഷയത്തിൽ സർക്കാർ വിശ്വാസികളെ വഞ്ചിക്കുന്നു; ബിജെപിയെ സഹായിക്കാനും പകരം ഭരണത്തുടർച്ച ഉറപ്പാക്കാനും സിപിഎമ്മും ബിജെപിയും തമ്മിൽ അവിശുദ്ധമായ രാഷ്ട്രീയ കച്ചവടം നടക്കുന്നതായി കോൺഗ്രസ് നേതാവ് രമേശ്‌  (4 hours ago)

77-ല്‍ പിണറായി വിജയന്‍ നിയമസഭയിലേക്ക് വിജയിച്ചത് ആര്‍.എസ്.എസിന്റെ കൂടി പിന്തുണയിലാണ്. ഇതാണ് മുഖ്യമന്ത്രിയുടെ ചരിത്രം; സി.പി.എം- ബി.ജെ.പി ഡീല്‍; തെളിവുകള്‍ ഉണ്ടെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ  (4 hours ago)

ഭീതിയിൽ ഇസ്രായേൽ; നെതന്യാഹു ബങ്കറിൽ: ഇറാന്റെ മിസൈൽ മഴയിൽ തകർന്ന് നഗരങ്ങൾ...  (5 hours ago)

ഇറാനുമായി വെടിനിര്‍ത്തല്‍ പ്രഖ്യാപനവുമായി ഡൊണാള്‍ഡ് ട്രംപ്  (5 hours ago)

രണ്ട് യുവമന്ത്രിമാരുടെയും മുൻമന്ത്രിയുടെയും കഥകൾ കയ്യിലുണ്ട്"; സൈബർ കൃമികൾക്ക് രാഹുലിന്റെ വക 'ബോംബ്' മുന്നറിയിപ്പ്: വ്യക്തിജീവിതം ഓഡിറ്റ് ചെയ്താൽ സിപിഎം താങ്ങില്ല": ആഞ്ഞടിച്ച് രാഹുൽ മാങ്കൂട്ടത്തിൽ...  (5 hours ago)

Malayali Vartha Recommends