Widgets Magazine
21
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ശബരിമല നിലയ്‌ക്കലിൽ ഇന്ത്യൻ വ്യോമസേനയുടെ ഹെലികോപ്റ്റർ.. ഏകദേശം 10 സെക്കൻഡോളം അന്തരീക്ഷത്തിൽ..ലാൻഡ് ചെയ്യാതെ പെട്ടെന്ന് മടങ്ങി..മുന്നറിയിപ്പില്ലാതെ എത്തിയതിൽ ആശയകുഴപ്പം..


നഗരസഭാ പരിധിക്കുള്ളിലെ അനധികൃത നിർമ്മാണങ്ങൾക്കെതിരെ കർശന നിയമനടപടികളുമായി തിരുവനന്തപുരം നഗരസഭ...മേയർ വി വി രാജേഷ് നേരിട്ടിറങ്ങി..ആര്യയുടെ കാലത്തെ നിർമ്മാണങ്ങൾ..


കടൽ ചൂടിന്റെ സംഭരണിയാകുമ്പോൾ, ആ ചൂട് വായുവിലൂടെ അന്തരീക്ഷത്തിലേക്ക് പ്രവഹിക്കും...ഈ ചൂട് വരും മാസങ്ങളിൽ പുറത്തുവരുന്നതോടെ ആഗോള കാലാവസ്ഥയിൽ വൻ മാറ്റങ്ങൾ..


കരുവാറ്റ കൊലപാതകം: ആരുമായും സമ്പർക്കമില്ലാതെ നിഗൂഢ ജീവിതം; ശിവൻകുട്ടിയുടെ കുടുംബ പശ്ചാത്തലത്തിൽ കടുത്ത ദുരൂഹത...


'കള്ളി' എന്ന് വിളിച്ചതിന് മുത്തശ്ശനോട് ക്രൂര പ്രതികാരം; 13-കാരിയുടെ ക്വട്ടേഷന് പിന്നിൽ നിയമത്തെക്കുറിച്ചുള്ള വ്യക്തമായ ബോധ്യം...

കരിപ്പൂർ ടേബിൾ ടോപ്പ് വിമാനത്താവളം പൊളിച്ചുമാറ്റും? ഓവർ ഷൂട്ടും അക്വാപ്ലെയിനിങ്ങും അവസാന സന്ദേശത്തിൽ ബ്ലാക്ക് ബോക്സ് വ്യക്തമാക്കുന്നത് ? വിമാനം തീ പിടിക്കാത്തത് മഹാത്ഭുതം

09 AUGUST 2020 09:52 AM IST
മലയാളി വാര്‍ത്ത

കഴിഞ്ഞ ദിവസത്തെ കരിപ്പൂർ അപകടം മലയാളികളുടെ മനസ്സിൽ മായാത്ത മുറിവുകളാണ് നൽകിയത് .എയർപോർട്ടിന്റെ ആകൃതിയും കനത്ത മഴമൂലം ലാൻഡിംഗ് നടത്താൻ കഴിയാത്ത അവസ്ഥയും മലയാളികൾ ഒരിക്കലുംമറക്കില്ല.
മുൻ വ്യോമയാന മന്ത്രി വയലാർ രവി പറഞ്ഞിരുന്നു ഈ വിമാനത്താവളത്തിൽ ഒളിച്ചിരിക്കുന്ന
അപകടസാധ്യതയെ കുറിച്ച് എന്നിട്ടും പല രാഷ്ട്രീയ കാരണത്താൽ അതൊന്നും ജനമധ്യത്തിൽ ഉയർന്നുകേട്ടില്ല .വിമാനത്തിൽ നിന്നും ലഭിച്ച ബ്ലാക്ക് ബോക്സ് ഡൽഹിയിൽ സാങ്കേതിക പരിശോധനയ്ക്കായി നല്കിയിരിക്കുകയാണ്.വിമാനത്തിൽ അവസാനമായി ലഭിച്ച സിഗ്നലുകളും കോക്പിറ്റിലെ സംഭാഷണങ്ങളുമെല്ലാം ബ്ലാക്ക് ബോക്സിൽ ലഭ്യമാകും .

ഇതിലൂടെ അപകടത്തിന്റെ യഥാർത്ഥ കാരണങ്ങളെ പറ്റി ആധികാരികമായി തന്നെ അറിയാൻ കഴിയും .കരിപ്പൂരിൽ വിമാനം ഇറങ്ങുന്നതിനു തൊട്ടുമുമ്പു വരെയും യാതൊരു സന്ദേശവും ലഭ്യമാകാത്തത് ഗുരുതരമായ സുരക്ഷാ വീഴ്ച തന്നെയാണ് .
കരിപ്പൂർ വിമാനദുരന്തത്തിന്റെ കാരണം ഓവർ ഷൂട്ടും അക്വാപ്ലെയിനിങ്ങുമെന്നുമാണ് പ്രാഥമിക നിഗമനം വന്നിരിക്കുന്നത് . റൺവേയിൽ വിമാനം ലാൻഡ് ചെയ്യേണ്ട സ്ഥലത്തുനിന്ന് ഏറെദൂരം മുന്നോട്ടുപോയി നിലംതൊടുന്നതാണ് ഓവർഷൂട്ട് എന്ന പ്രക്രിയ .

വെള്ളമുള്ള റൺ‌വേയിൽ ഇറങ്ങുമ്പോൾ റൺവേയ്ക്കും വിമാനത്തിന്റെ ടയറുകൾക്കുമിടയിൽ വെള്ളപ്പാളി രൂപപ്പെടുന്നതാണ് അക്വാപ്ലെയിനിങ്. ഇതുമൂലം വിമാനം ബ്രേക് ചെയ്തു നിർത്താനാവാതെ വരാം. ഈ രണ്ടു കാര്യങ്ങളും ഇവിടെ സംഭവിച്ചിട്ടുണ്ട് എന്ന് തന്നെയാണ് ഇപ്പോൾ വ്യക്തമാകുന്നത് .
അപകടത്തിൽ പൈലറ്റും കോപൈലറ്റും 16 യാത്രക്കാരുമാണ് മരിച്ചത്. ഇതിൽ 4 കുട്ടികളും ഉൾപ്പെടുന്നു. മരണമടഞ്ഞ ഒരാൾക്ക് കോവിഡ് സ്ഥിരീകരിച്ചു. ആറ് ജീവനക്കാരുമടക്കം 190 പേരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. മലപ്പുറത്തും കോഴിക്കോട്ടുമുള്ള 16 ആശുപത്രികളിലായി 149 പേർ ചികിത്സയിലുണ്ട്. ഇതിൽ 23 പേരുടേത് സാരമായ പരുക്കാണ്.

ബായിൽ നിന്നും വന്ദേ ഭാരത് മിഷന്റെ ഭാഗമായി എത്തിയ എയർ ഇന്ത്യ എക്സ്പ്രസ് വിമാനം
കരിപ്പൂർ ടേബിൾ ടോപ്പ് വിമാത്താവളത്തിലെ റൺവേയിൽ ലാൻഡ് ചെയ്യിക്കാൻ നടത്തിയ ആദ്യ ശ്രമവും അതിനു ശേഷം വീണ്ടും പറന്നുയർന്നതും അതിനു ശേഷം വീണ്ടും ലാൻഡ് ചെയ്യാനായുള്ള അവസാന ശ്രമവും നടത്തിയപ്പോൾ പൈലറ്റിന് ലഭിച്ച വിവരങ്ങൾ സഹ പൈലറ്റുമായി വേഗമാനത്തെ കുറിച്ചും ലാന്ഡിങ്ങിന് ബുദ്ധിമുട്ടാകുന്ന ഏറ്റവും വലിയ വെല്ലുവിളിയുമെല്ലാമാണ് ബ്ലാക്ക് ബോക്സിൽ നിന്നും പരിശോധിക്കേണ്ടതായിട്ടുള്ളത് .എ എക്സ് 1344 വിമാനത്തിന്റെ രണ്ടു പൈലറ്റുമാരും പരിചയ സമ്പന്നർ തന്നെയായിരുന്നു .

പ്രതികൂലമായ ഏതു സാഹചര്യവും നേരിടാൻ ശേഷിയുള്ളവർ എന്നർഥം. യുദ്ധവിമാന പൈലറ്റ്, ടെസ്റ്റ് പൈലറ്റ് എന്നീ നിലകളിൽ 22 വർഷം സേവനമനുഷ്ഠിച്ചിട്ടുള്ള വ്യക്തിയാണ് ദീപക് വസന്ത് . 1981 ൽ സേനയിൽ ചേർന്നു, 2003 ൽ വിങ് കമാൻഡറായി വിരമിച്ചു. എയർ ഇന്ത്യയിലെത്തും മുമ്പ് ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സിൽ ടെസ്റ്റ് പൈലറ്റായിരുന്നു. 737 വിമാനത്തിൽ വർഷങ്ങളുടെ പരിചയസമ്പന്നത.

സഹ പൈലറ്റ് സീനിയർ ഫസ്റ്റ് ഓഫീസർ അഖിലേഷ് കുമാറും 737 വിമാനം പറത്തി പരിചയമുള്ള വ്യക്തിയാണ്. പിഴവുകൾ മനുഷ്യന് എപ്പോൾ വേണമെങ്കിലും സംഭവിക്കാം എന്ന തത്വം പോലും ഇവിടെ കണ്ടുപിടിക്കുക അസാധ്യം .തൊട്ടടുത്ത് ഉള്ള കണ്ണൂർ വിമാനത്താവളത്തിലേക്ക് പറന്നുയരാൻ പോലും ഒരു സന്ദേശം 5 മിനുട്ട് മുൻപെങ്കിലും ഈ മനുഷ്യന് ലഭ്യമായിരുന്നു എങ്കിൽ വലിയ ദുരന്തം ഒഴിവാക്കാൻ കഴിയുമായിരുന്നു എന്ന് തന്നെയാണ് സ്വീഡിഷ് റഡാർ സംവിധാനത്തിൻറെ ഭാഗമായ ഫ്ലൈറ്റ് റഡാർ 24എന്ന സ്വീഡിഷ് ഫ്‌ളൈറ്റ് ട്രാക്കർ വെബ്‌സൈറ്റ് നൽകുന്ന വിവരം .

അതിനാൽ തന്നെ എയർപോർട്ട് അധികൃതരുടെ ഗുരുതരമായ ഈ അനാസ്ഥ വഴിവച്ചത് രാജ്യം കണ്ടിട്ടില്ലാത്ത ഏറ്റവും വലിയ ദുരന്തമാണ് .അനായാസം സാധ്യമാകുന്ന ഒന്നല്ല ലാൻഡിംഗ് .എന്നാൽ കനത്തമഴയിൽ ദൂരക്കാഴ്ച പോലും വ്യക്തമല്ലാത്ത ടേബിൾ ടോപ്പ് മോഡലിലുള്ള ഈ വിമാനത്താവളത്തിൽ ദുബായിൽ നിന്നും അന്താരാഷ്ട്ര സർവീസ് ഉണ്ട് എന്ന് ആരും അറിഞ്ഞില്ലേ എന്ന ചോദ്യമാണ് ഉയരുന്നത്.ശക്തമായി വീശുന്ന കാറ്റും ലാന്ഡിങ്ങിന് മറ്റൊരു പ്രതികൂല ഘടകമായിരുന്നു .

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വീണയ്‌ക്കെതിരായ ഇഡി അന്വേഷണം രാഷ്ട്രീയ പകപോക്കലെന്ന് ജോണ്‍ ബ്രിട്ടാസ് എം പി  (7 hours ago)

സൗദിയില്‍ കടല്‍കൊള്ളക്കാരുടെ ആക്രമണത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന തമിഴ്‌നാട് സ്വദേശി മരിച്ചു  (7 hours ago)

ഓണാഘോഷത്തിനിടെ ജീവനക്കാരന്‍ കുഴഞ്ഞുവീണു മരിച്ചു  (8 hours ago)

പുതുപ്പള്ളിയില്‍ ഐപിഎല്‍ മത്സരങ്ങള്‍ മാത്രമല്ല, രാജ്യാന്തര മത്സരങ്ങളെ വരെ നടത്തുമെന്ന് ചാണ്ടി ഉമ്മന്‍  (8 hours ago)

വിദ്യാര്‍ഥികള്‍ക്കെതിരായ പൊലീസ് നടപടിയില്‍ ഉന്നതാധികാര സമിതിയെ പ്രഖ്യാപിച്ച് സുപ്രിംകോടതി  (8 hours ago)

ഓണക്കാലത്ത് കേരളത്തില്‍ പ്രത്യേക ട്രെയിന്‍ സര്‍വീസുകള്‍ അനുവദിച്ചു  (8 hours ago)

കേരളം മുഴുവന്‍ എതിര്‍ക്കത്തക്ക രീതിയില്‍ ഞാന്‍ വളര്‍ന്നെന്ന് അഖില്‍ മാരാര്‍  (8 hours ago)

കുപ്രസിദ്ധ ഗുണ്ട മരട് അനീഷിനെ കാപ്പ ചുമത്തി പൊലീസ് അറസ്റ്റ് ചെയ്തു  (8 hours ago)

കെപിസിസി അധ്യക്ഷനെ തീരുമാനിക്കണമെന്ന് കോണ്‍ഗ്രസ് നേതൃത്വത്തോട് ആവശ്യപ്പെട്ട് രമേശ് ചെന്നിത്തല  (9 hours ago)

മന്ത്രി ബിന്ദു കൃഷ്ണയുടെ പ്രൈവറ്റ് സെക്രട്ടറിയായി ശരത് ചന്ദ്രനെ നിയമിച്ചു  (9 hours ago)

നെഹ്രു ട്രോഫി വള്ളം കളി ; ഓഗസ്റ്റ് 22ന് ആലപ്പുഴയില്‍ ബുധനാഴ്ച പ്രാദേശിക അവധി  (9 hours ago)

ആഘോഷത്തിരക്കില്‍ പകര്‍ച്ചവ്യാധികള്‍ക്കെതിരായ ജാഗ്രത കൈവെടിയരുതെന്ന് ആരോഗ്യമന്ത്രി മന്ത്രി കെ.മുരളീധരന്‍  (9 hours ago)

വര്‍ക്കലയില്‍ മകനും രാണ്ടാം ഭാര്യയും ചേര്‍ന്ന് വീട്ടില്‍ അതിക്രമിച്ചുകയറി ഗൃഹോപകരണങ്ങള്‍ അടിച്ചുതകര്‍ത്തു  (9 hours ago)

'ഞാന്‍ ഒരു തെറ്റും ചെയ്തിട്ടില്ല; കീർത്തനയെ ഒറ്റി കാവ്യ ക്യാമറ കണ്ടതും ചാടി ഇറങ്ങി ഞാൻ എല്ലാം പറയാം...!  (10 hours ago)

എനിക്ക് 16 വയസ്സാകുമ്പോൾ ഞാൻ പുറത്തിറങ്ങും സാറേ..! അപ്പൂപ്പനെ കൊന്നത് അച്ഛൻ..! സ്വന്തം തന്തയെ പെടുത്താനും 13 കാരിക്ക് PLAN B  (11 hours ago)

Malayali Vartha Recommends