Widgets Magazine
13
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പെരുമഴയ്ക്ക് പിന്നാലെ അതിശക്തമായ എൽനിനോ; കേരളത്തിൽ വരും മാസങ്ങളിൽ താപനില ക്രമാതീതമായി ഉയർന്നേക്കും, കടൽ സമ്പത്തിനും ഭീഷണി...


ഇരുട്ടിൽ ഒലിച്ചിറങ്ങിയ മാരക വിഷം പിഞ്ചുകുഞ്ഞുങ്ങളുടെ ജീവനപഹരിച്ചു; അച്ഛനെ ചോദ്യം ചെയ്തെങ്കിലും ദുരൂഹതകളില്ലെന്ന് ഫൊറൻസിക് റിപ്പോർട്ട്...


ഭാഗ്യാനുഭവങ്ങൾ ഇരട്ടിക്കുന്ന നക്ഷത്രക്കാർ! (13 സെപ്റ്റംബർ 2026)


പശ്ചിമേഷ്യൻ സംഘർഷം അവസാനിപ്പിക്കാൻ ബ്രിക്സ് ഉച്ചകോടിയിൽ ആഹ്വാനം... സംഭാഷണം, കൂടിയാലോചന, നയതന്ത്രം എന്നിവയിലൂടെ അന്താരാഷ്ട്ര തർക്കങ്ങൾ സമാധാനപരമായി പരിഹരിക്കണം


കോഴിക്കോട് വൻ ഗതാഗത നിയന്ത്രണം..മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമിന്റെ സന്ദർശനം..പുറത്തേക്കിറങ്ങുന്നവർ ഇക്കാര്യം ശ്രദ്ധിക്കണം..

കരിപ്പൂർ ടേബിൾ ടോപ്പ് വിമാനത്താവളം പൊളിച്ചുമാറ്റും? ഓവർ ഷൂട്ടും അക്വാപ്ലെയിനിങ്ങും അവസാന സന്ദേശത്തിൽ ബ്ലാക്ക് ബോക്സ് വ്യക്തമാക്കുന്നത് ? വിമാനം തീ പിടിക്കാത്തത് മഹാത്ഭുതം

09 AUGUST 2020 09:52 AM IST
മലയാളി വാര്‍ത്ത

കഴിഞ്ഞ ദിവസത്തെ കരിപ്പൂർ അപകടം മലയാളികളുടെ മനസ്സിൽ മായാത്ത മുറിവുകളാണ് നൽകിയത് .എയർപോർട്ടിന്റെ ആകൃതിയും കനത്ത മഴമൂലം ലാൻഡിംഗ് നടത്താൻ കഴിയാത്ത അവസ്ഥയും മലയാളികൾ ഒരിക്കലുംമറക്കില്ല.
മുൻ വ്യോമയാന മന്ത്രി വയലാർ രവി പറഞ്ഞിരുന്നു ഈ വിമാനത്താവളത്തിൽ ഒളിച്ചിരിക്കുന്ന
അപകടസാധ്യതയെ കുറിച്ച് എന്നിട്ടും പല രാഷ്ട്രീയ കാരണത്താൽ അതൊന്നും ജനമധ്യത്തിൽ ഉയർന്നുകേട്ടില്ല .വിമാനത്തിൽ നിന്നും ലഭിച്ച ബ്ലാക്ക് ബോക്സ് ഡൽഹിയിൽ സാങ്കേതിക പരിശോധനയ്ക്കായി നല്കിയിരിക്കുകയാണ്.വിമാനത്തിൽ അവസാനമായി ലഭിച്ച സിഗ്നലുകളും കോക്പിറ്റിലെ സംഭാഷണങ്ങളുമെല്ലാം ബ്ലാക്ക് ബോക്സിൽ ലഭ്യമാകും .

ഇതിലൂടെ അപകടത്തിന്റെ യഥാർത്ഥ കാരണങ്ങളെ പറ്റി ആധികാരികമായി തന്നെ അറിയാൻ കഴിയും .കരിപ്പൂരിൽ വിമാനം ഇറങ്ങുന്നതിനു തൊട്ടുമുമ്പു വരെയും യാതൊരു സന്ദേശവും ലഭ്യമാകാത്തത് ഗുരുതരമായ സുരക്ഷാ വീഴ്ച തന്നെയാണ് .
കരിപ്പൂർ വിമാനദുരന്തത്തിന്റെ കാരണം ഓവർ ഷൂട്ടും അക്വാപ്ലെയിനിങ്ങുമെന്നുമാണ് പ്രാഥമിക നിഗമനം വന്നിരിക്കുന്നത് . റൺവേയിൽ വിമാനം ലാൻഡ് ചെയ്യേണ്ട സ്ഥലത്തുനിന്ന് ഏറെദൂരം മുന്നോട്ടുപോയി നിലംതൊടുന്നതാണ് ഓവർഷൂട്ട് എന്ന പ്രക്രിയ .

വെള്ളമുള്ള റൺ‌വേയിൽ ഇറങ്ങുമ്പോൾ റൺവേയ്ക്കും വിമാനത്തിന്റെ ടയറുകൾക്കുമിടയിൽ വെള്ളപ്പാളി രൂപപ്പെടുന്നതാണ് അക്വാപ്ലെയിനിങ്. ഇതുമൂലം വിമാനം ബ്രേക് ചെയ്തു നിർത്താനാവാതെ വരാം. ഈ രണ്ടു കാര്യങ്ങളും ഇവിടെ സംഭവിച്ചിട്ടുണ്ട് എന്ന് തന്നെയാണ് ഇപ്പോൾ വ്യക്തമാകുന്നത് .
അപകടത്തിൽ പൈലറ്റും കോപൈലറ്റും 16 യാത്രക്കാരുമാണ് മരിച്ചത്. ഇതിൽ 4 കുട്ടികളും ഉൾപ്പെടുന്നു. മരണമടഞ്ഞ ഒരാൾക്ക് കോവിഡ് സ്ഥിരീകരിച്ചു. ആറ് ജീവനക്കാരുമടക്കം 190 പേരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. മലപ്പുറത്തും കോഴിക്കോട്ടുമുള്ള 16 ആശുപത്രികളിലായി 149 പേർ ചികിത്സയിലുണ്ട്. ഇതിൽ 23 പേരുടേത് സാരമായ പരുക്കാണ്.

ബായിൽ നിന്നും വന്ദേ ഭാരത് മിഷന്റെ ഭാഗമായി എത്തിയ എയർ ഇന്ത്യ എക്സ്പ്രസ് വിമാനം
കരിപ്പൂർ ടേബിൾ ടോപ്പ് വിമാത്താവളത്തിലെ റൺവേയിൽ ലാൻഡ് ചെയ്യിക്കാൻ നടത്തിയ ആദ്യ ശ്രമവും അതിനു ശേഷം വീണ്ടും പറന്നുയർന്നതും അതിനു ശേഷം വീണ്ടും ലാൻഡ് ചെയ്യാനായുള്ള അവസാന ശ്രമവും നടത്തിയപ്പോൾ പൈലറ്റിന് ലഭിച്ച വിവരങ്ങൾ സഹ പൈലറ്റുമായി വേഗമാനത്തെ കുറിച്ചും ലാന്ഡിങ്ങിന് ബുദ്ധിമുട്ടാകുന്ന ഏറ്റവും വലിയ വെല്ലുവിളിയുമെല്ലാമാണ് ബ്ലാക്ക് ബോക്സിൽ നിന്നും പരിശോധിക്കേണ്ടതായിട്ടുള്ളത് .എ എക്സ് 1344 വിമാനത്തിന്റെ രണ്ടു പൈലറ്റുമാരും പരിചയ സമ്പന്നർ തന്നെയായിരുന്നു .

പ്രതികൂലമായ ഏതു സാഹചര്യവും നേരിടാൻ ശേഷിയുള്ളവർ എന്നർഥം. യുദ്ധവിമാന പൈലറ്റ്, ടെസ്റ്റ് പൈലറ്റ് എന്നീ നിലകളിൽ 22 വർഷം സേവനമനുഷ്ഠിച്ചിട്ടുള്ള വ്യക്തിയാണ് ദീപക് വസന്ത് . 1981 ൽ സേനയിൽ ചേർന്നു, 2003 ൽ വിങ് കമാൻഡറായി വിരമിച്ചു. എയർ ഇന്ത്യയിലെത്തും മുമ്പ് ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സിൽ ടെസ്റ്റ് പൈലറ്റായിരുന്നു. 737 വിമാനത്തിൽ വർഷങ്ങളുടെ പരിചയസമ്പന്നത.

സഹ പൈലറ്റ് സീനിയർ ഫസ്റ്റ് ഓഫീസർ അഖിലേഷ് കുമാറും 737 വിമാനം പറത്തി പരിചയമുള്ള വ്യക്തിയാണ്. പിഴവുകൾ മനുഷ്യന് എപ്പോൾ വേണമെങ്കിലും സംഭവിക്കാം എന്ന തത്വം പോലും ഇവിടെ കണ്ടുപിടിക്കുക അസാധ്യം .തൊട്ടടുത്ത് ഉള്ള കണ്ണൂർ വിമാനത്താവളത്തിലേക്ക് പറന്നുയരാൻ പോലും ഒരു സന്ദേശം 5 മിനുട്ട് മുൻപെങ്കിലും ഈ മനുഷ്യന് ലഭ്യമായിരുന്നു എങ്കിൽ വലിയ ദുരന്തം ഒഴിവാക്കാൻ കഴിയുമായിരുന്നു എന്ന് തന്നെയാണ് സ്വീഡിഷ് റഡാർ സംവിധാനത്തിൻറെ ഭാഗമായ ഫ്ലൈറ്റ് റഡാർ 24എന്ന സ്വീഡിഷ് ഫ്‌ളൈറ്റ് ട്രാക്കർ വെബ്‌സൈറ്റ് നൽകുന്ന വിവരം .

അതിനാൽ തന്നെ എയർപോർട്ട് അധികൃതരുടെ ഗുരുതരമായ ഈ അനാസ്ഥ വഴിവച്ചത് രാജ്യം കണ്ടിട്ടില്ലാത്ത ഏറ്റവും വലിയ ദുരന്തമാണ് .അനായാസം സാധ്യമാകുന്ന ഒന്നല്ല ലാൻഡിംഗ് .എന്നാൽ കനത്തമഴയിൽ ദൂരക്കാഴ്ച പോലും വ്യക്തമല്ലാത്ത ടേബിൾ ടോപ്പ് മോഡലിലുള്ള ഈ വിമാനത്താവളത്തിൽ ദുബായിൽ നിന്നും അന്താരാഷ്ട്ര സർവീസ് ഉണ്ട് എന്ന് ആരും അറിഞ്ഞില്ലേ എന്ന ചോദ്യമാണ് ഉയരുന്നത്.ശക്തമായി വീശുന്ന കാറ്റും ലാന്ഡിങ്ങിന് മറ്റൊരു പ്രതികൂല ഘടകമായിരുന്നു .

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പെരുമഴയ്ക്ക് പിന്നാലെ അതിശക്തമായ എൽനിനോ; കേരളത്തിൽ വരും മാസങ്ങളിൽ താപനില ക്രമാതീതമായി ഉയർന്നേക്കും, കടൽ സമ്പത്തിനും ഭീഷണി...  (38 minutes ago)

ഇരുട്ടിൽ ഒലിച്ചിറങ്ങിയ മാരക വിഷം പിഞ്ചുകുഞ്ഞുങ്ങളുടെ ജീവനപഹരിച്ചു; അച്ഛനെ ചോദ്യം ചെയ്തെങ്കിലും ദുരൂഹതകളില്ലെന്ന് ഫൊറൻസിക് റിപ്പോർട്ട്...  (43 minutes ago)

ശബരിമല തീർത്ഥാടന മുന്നൊരുക്കത്തിന്റെ ഭാഗമായി പൊതുമരാമത്ത് വകുപ്പിന് 551 കോടി അനുവദിച്ച് സർക്കാർ  (1 hour ago)

കനത്ത മഴയ്‌ക്കിടെ കൂറ്റൻ ഗണേശ വിഗ്രഹം ഭക്തരുടെ മേലേക്ക് മറിഞ്ഞുവീണ് അപകടം  (1 hour ago)

  കോഴിക്കോട് കൊടുവള്ളിയിൽ മദ്രസാ ബസാറിൽ ചരക്ക് ലോറിക്ക് തീപിടിച്ചു...ഡ്രൈവർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്  (1 hour ago)

അജിത്തിന്റെ കാറോട്ട മത്സരം കാണാൻ തൃഷയും; ക്യാമറ കണ്ടതോടെഒളിച്ച് വിജയ്, വീഡിയോ വയറൽ  (1 hour ago)

സംസ്ഥാനത്ത് ഇന്നും സ്വർണവിലയിൽ മാറ്റമില്ല... പവന് 1,13,240 രൂപ  (1 hour ago)

അമ്മായിഅപ്പനെ കൊന്ന് മരുമകളുടെ ആറാട്ട്...ബന്ധുക്കളുടെ മുന്നിൽ സിനിമയെ വെല്ലും അഭിനയം...പണി കിട്ടിയത് ആ ഒരു സംശയത്തിൽ; കാൺപുരിലെ അരുംകൊലയിൽ നടുക്കം മാത്രം..  (1 hour ago)

ചാമ്പ്യൻസ് ബോട്ട് ലീഗ്‌ ആറാം സീസൺ ആലപ്പുഴയിൽ തുടങ്ങും... ഉദ്ഘാടന മത്സരം 19ന് കരുവാറ്റയിൽ  (2 hours ago)

'സി.പി.എം നേതാക്കളുടെ ഭാര്യമാർക്ക് ജോലി നൽകി': വെളിപ്പെടുത്തലുമായി ജി. സുധാകരൻ  (2 hours ago)

സങ്കടക്കാഴ്ചയായി... അച്ചൻകോവിലാറ്റിൽ കുളിക്കാൻ ഇറങ്ങിയ പ്ലസ് വിദ്യാർത്ഥികൾ മുങ്ങിമരിച്ചു....  (2 hours ago)

കള്ളപ്രചാരണങ്ങളിലൂടെ സിപിഎമ്മിനെ തകർക്കാനുളള ശ്രമം എന്നുമുണ്ടായിരുന്നുവെന്ന് സിപിഎം ജനറൽ സെക്രട്ടറി എം.എ.ബേബി  (2 hours ago)

ശൈഖ് മുഹമ്മദിന്‍റെ ജീവിതത്തിലെ ഏറ്റവും വലിയ നേട്ടം പ്രിയപത്നി!! സ്നേഹാദരവുമായി ദുബായ് ഭരണാധികാരിയുടെ വൈറൽ കുറിപ്പ് മനോഹരമായ സമ്മാനം  (2 hours ago)

ഇന്തോനേഷ്യയിലെ ജാവാ കടലിൽ 243 പേരുമായി സഞ്ചരിച്ച യാത്രാക്കപ്പൽ കാണാനില്ല...കപ്പലുമായുള്ള ബന്ധം നഷ്ടപ്പെട്ടതിനെ തുടർന്ന് ഇന്തോനേഷ്യൻ അധികൃതർ വ്യാപക തിരച്ചിൽ ആരംഭിച്ചു...  (2 hours ago)

വർഷങ്ങളായി ഒമാനിൽ പ്രവാസജീവിതം നയിച്ചു വരുന്ന കണ്ണൂർ സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് നിര്യാതനായി...  (2 hours ago)

Malayali Vartha Recommends