ആല്‍ബിന്‍ മറ്റൊരു ജോളി ! ആദ്യം വിഷം കലര്‍ത്തിയത് ചിക്കന്‍ കറിയില്‍; ശ്രമം പരാജയപ്പെട്ടതോടെ വെബ് സൈറ്റുകളില്‍ നോക്കി പഠിച്ച ശേഷം ഐസ്‌ക്രീമിൽ എലിവിഷമുപയോഗിച്ച് കൊല നടത്തി ; തന്നിഷ്‌ട പ്രകാരം ജീവിക്കാനാണ് ക്രൂരകൃത്യം നടത്തിയതെന്ന് പ്രതിയുടെ മൊഴി
ബളാല്‍ അരിങ്കല്ലിലെ ആന്‍മേരി എന്ന 16 കാരിയുടെ മരണം കൊലപാതകമെന്ന് പൊലീസ്. സംഭവത്തില്‍ ആന്‍മേരിയുടെ സഹോദരന്‍ ആല്‍ബിന്‍ ബെന്നിയെ പൊലീസ് അറസ്റ്റ് ചെയ്‌തു. ചോദ്യം ചെയ്യലില്‍ പ്രതി കുറ്റംസമ്മതിച്ചു. ഐസ്‌ക്രീമില്‍ വിഷം കലര്‍ത്തി കുടുംബത്തെ മുഴുവന്‍ കൊല്ലാന്‍ പദ്ധതിയിട്ടിരുന്നതായാണ് ആല്‍ബിന്‍ പൊലീസിന് മൊഴി നല്‍കി. വീട്ടുകാരെ ഒന്നാകെ വകവരുത്തുകയായിരുന്നു യുവാവിന്‍റെ ലക്ഷ്യം. തന്നിഷ്‌ട പ്രകാരം ജീവിക്കാനാണ് ക്രൂരകൃത്യം നടത്തിയതെന്നും പ്രതി പൊലീസിനോട് വെളിപ്പെടുത്തി. പ്രതിയെ വെള്ളിയാഴ്ച ഹോസ്‌ദുര്‍ഗ് കോടതിയില്‍ ഹാജരാക്കും. കാഞ്ഞങ്ങാട് ഡിവൈഎസ്‌പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസന്വേഷിക്കുന്നത്.
മാതാപിതാക്കളെയും സഹോദരിയെയും വകവരുത്താന്‍ നേരത്തെ തന്നെ ആല്‍ബിന്‍ പദ്ധതിയിട്ടിരുന്നതായാണ് പുറത്തുവരുന്ന വിവരങ്ങള്‍ വ്യക്തമാക്കുന്നത്. ഐസ്ക്രീം ഉണ്ടാക്കിയതിന്റെ രണ്ട് ദിവസം മുമ്ബ് വീട്ടിലുണ്ടാക്കിയ ചിക്കന്‍ കറിയില്‍ ആല്‍ബിന്‍ വിഷം കലര്‍ത്തിയിരുന്നു. പിറ്റേദിവസം കഴിക്കാനായി ഫ്രിഡ്ജില്‍വെച്ച കറിയില്‍ വീട്ടിലുണ്ടായിരുന്ന എലിവിഷം കലര്‍ത്തി. രാവിലെ വീട്ടിലെ എല്ലാവരും ചിക്കന്‍ കറി കൂട്ടി ഭക്ഷണം കഴിച്ചു. സുഖമില്ലെന്ന് പറഞ്ഞ് ആല്‍ബിന്‍ മാത്രം ഒഴിഞ്ഞുമാറി. എലിവിഷം കറിയില്‍ കലര്‍ത്തിയിരുന്നെങ്കിലും വിഷം പഴകിയതായിരുന്നതിനാലും അളവ് കുറവായിരുന്നതിനാലും ചെറിയ വയറുവേദന മാത്രമാണ് കഴിച്ചവര്‍ക്ക് അനുഭവപ്പെട്ടത്.
പിന്നീട് വെബ് സൈറ്റുകളില്‍ വിഷങ്ങളെക്കുറിച്ച് വിവരങ്ങള്‍ അന്വേഷിച്ച് പഠിച്ച ശേഷമാണ് എലിവിഷമുപയോഗിച്ച് കൊല നടത്തിയത്. തുടര്‍ന്ന് ആല്‍ബിന്‍ ഐസ്‌ക്രീമില്‍ വിഷം കലര്‍ത്തിയത്. ആന്‍മേരിയും ആല്‍ബിനും ചേര്‍ന്നായിരുന്നു ഐസ്‌ക്രീം ഉണ്ടാക്കിയത്. ആരും കാണാതെ ആല്‍ബിന്‍ ഐസ്‌ക്രീമില്‍ വിഷം കലര്‍ത്തുകയായിരുന്നു. കുട്ടി മരിച്ചതിനു പിന്നാലെയാണ് പിതാവ് ബെന്നിയെ (48) ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളോടെ പയ്യന്നൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആരോഗ്യ നില വഷളായതിനെ തുടര്‍ന്ന് കോഴിക്കോട് മിംസ് ആശുപത്രിയിലേക്ക് മാറ്റി. ആന്‍മേരിയുടെ മരണത്തിന് നാലു ദിവസം മുമ്ബ് വീട്ടില്‍ ഐസ്‌ക്രീം ഉണ്ടാക്കിയെന്നാണ് വിവരം. അന്നുതന്നെ ആന്‍മേരിയും പിതാവ് ബെന്നിയും കഴിച്ചിരുന്നു. ബാക്കി ഫ്രിഡ്ജില്‍ സൂക്ഷിക്കുകയായിരുന്നു.
അച്ഛനും അമ്മയും ഉള്‍പ്പെടെ കുടുംബാംഗങ്ങളെയെല്ലാം ആല്‍ബിന്‍ കൊലപ്പെടുത്താന്‍ ശ്രമിച്ചെന്നാണ് പൊലീസ് കണ്ടെത്തിയത്. ആല്‍ബില്‍ വെള്ളരിക്കുണ്ട് പൊലീസിന്റെ കസ്റ്റഡിയിലാണ്. വിഷം കലര്‍ത്തിയ ഐസ്ക്രീം കഴിച്ച് മരിച്ച അനിയത്തിയുടെ മരണാനന്തര ചടങ്ങിലും ആല്‍ബില്‍ പങ്കെടുത്തു. ഗുരുതരാവസ്ഥയില്‍ കഴിയുന്ന അച്ഛനെ ആശുപത്രിയിലും സന്ദര്‍ശിച്ചു. പൊലീസിന് തന്നില്‍ സംശയമുണ്ടാകാതിരിക്കാനുള്ള എല്ലാ ശ്രമവും ആല്‍ബിന്‍ നടത്തിയിരുന്നു. കുടുബത്തെ മുഴുവന്‍ കൊലപ്പെടുത്തി സ്വത്ത് മുഴുവന്‍ തട്ടിയെടുക്കുക കൂടിയായിരുന്നു ആല്‍ബിന്‍ ശ്രമിച്ചതെന്നും പൊലീസ് വ്യക്തമാക്കി.
മഞ്ഞപ്പിത്തം ബാധിച്ചാണ് ആന്‍ മേരി മരിച്ചതെന്നായിരുന്നു ആദ്യവിവരം. മരണശേഷം കുട്ടിക്ക് കൊവിഡ് പോസറ്റിവ് ആണോ എന്ന് സംശയം ഉയര്‍ന്നു. തുടര്‍ന്ന് മാതാപിതാക്കളുടെയും സ്രവ പരിശോധന നടത്തിയപ്പോഴാണ് ശരീരത്തില്‍ വിഷാംശം കണ്ടെത്തിയത്.
https://www.facebook.com/Malayalivartha