ഹണിട്രാപ് മാതൃകയില്‍ ദിവാകരന്‍ നായരെ കൊച്ചിയിലേക്ക് വിളിച്ചു വരുത്തി; ശേഷം കൊലപ്പെടുത്തി ; ദിവാകരന്‍ നായരുടെ മരണത്തില്‍ ആരോപണവുമായി ബന്ധുക്കൾ; കൂടുതല്‍ പേര്‍ കുടുങ്ങും.

പെണ്‍കെണിയൊരുക്കി, വിളിച്ചുവരുത്തി കൊലപ്പെടുത്തി. ദിവാകരന്‍ നായരുടെ മരണത്തില്‍ കൂടുതല്‍ പേര്‍ കുടുങ്ങും. കൊല്ലം ആയൂര്‍ ഇളമാട് സ്വദേശി ദിവാകരന്‍ നായരെ (64) വഴിയരികില്‍ മരിച്ചനിലയില്‍ കണ്ടെത്തിയിരുന്നു.ഈ സംഭവത്തില്‍ പരാതിയുമായി കുടുംബം രംഗത്ത് വന്നിരിക്കുകയാണ് . യഥാര്‍ത്ഥ പ്രതികളെ പൊലീസ് ഇതുവരെ പിടികൂടിയില്ല. ഈ പരാതി ദിവാകരന്‍ നായരുടെ കുടുംബം ഉന്നയിച്ചു.
വസ്തു തര്‍ക്കമാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസിന്റെ ആദ്യ കണ്ടെത്തൽ . എന്നാൽ ഹണിട്രാപ് മാതൃകയില്‍ ദിവാകരന്‍ നായരെ കൊച്ചിയിലേക്ക് വിളിച്ചു വരുത്തി കൊലപ്പെടുത്തുകയായരുന്നുവെന്നാണ് പൊലീസിന്റെ ഇപ്പോഴത്തെ കണ്ടത്തല്‍. കേസില്‍ കൂടുതല്‍ അറസ്റ്റ് ഉണ്ടാകുമെന്ന് അന്വേഷണ സംഘം അറിയിക്കുകയും ചെയ്തു.
കേസില്‍ ദിവാകരന്‍ നായരുടെ ബന്ധുവായ പൊന്‍കുന്നം കായപ്പാക്കന്‍ വീട്ടില്‍ അനില്‍കുമാര്‍ (45), ഇയാളുടെ സുഹൃത്തും തടിക്കച്ചവടത്തിലെ പങ്കാളിയുമായ കോട്ടയം ചിറക്കടവ് പച്ചിമല പന്നമറ്റം കരയില്‍ ചരളയില്‍ വീട്ടില്‍ സി.എസ്.രാജേഷ് (37), കോട്ടയം ആലിക്കല്‍ അകലക്കുന്നം കിഴക്കടം കണ്ണമല വീട്ടില്‍ സഞ്ജയ് (23), രാജേഷിന്റെ സുഹൃത്ത് കൊല്ലം കുമിള്‍ കുഴിപ്പാറ തൃക്കണാപുരം ഷാനിഫ (55) എന്നിവരാണ് ഇതുവരെ അറസ്റ്റിലായിരിക്കുന്നത്. അനില്‍കുമാര്‍ ഏര്‍പ്പെടുത്തിയ ക്വട്ടേഷന്‍ സംഘമാണു ദിവാകരന്‍ നായരെ കൊലപ്പെടുത്തിയതെന്ന് പൊലീസ് അറിയിച്ചു . ഷാനിഫയുടെ സഹായത്തോടെ ഹണിട്രാപ്പിലൂടെ ദിവാകരന്‍ നായരെ കൊച്ചിയിലേക്കു വിളിച്ചു വരുത്തി തട്ടിക്കൊണ്ടു പോയി വാഹനത്തില്‍ വച്ചു കൊലപ്പെടുത്തിയ ശേഷം വഴിയരികില്‍ തള്ളുകയായിരുന്നു.
https://www.facebook.com/Malayalivartha