Widgets Magazine
10
Jul / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത.. രണ്ടുജില്ലകളില്‍ യെല്ലോ അലര്‍ട്ട്, ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്


അതി തീവ്ര കാലാവസ്ഥയില്‍ യൂറോപ്പ് വിറച്ചു..ഫ്രാന്‍സില്‍ കാട്ടുതീ കത്തിപ്പടരുന്നു..ഏകദേശം ഒന്‍പത് ലക്ഷത്തോളം പേര്‍ താമസിക്കുന്ന നഗരത്തെ ഇതിനോടകം തന്നെ പുക മൂടിക്കഴിഞ്ഞിരിക്കുന്നു..


ഹെൽമെറ്റ്‌ ധരിച്ച് വാഹനമോടിച്ച കെഎസ്ആർടിസി ഡ്രൈവറുടെ ചിത്രം.. സമൂഹ മാധ്യമങ്ങളിൽ വൈറലാവുന്നു.. ആക്രമണം ഭയന്നാണ് ഹെൽമറ്റ് ധരിച്ചുള്ള ഷിബുവിന്‍റെ ബസ് ഡ്രൈവിംഗ്..


പണിമുടക്ക് സംസ്ഥാനത്ത് ജനജീവിതത്തെ കാര്യമായി ബാധിച്ചു...കെഎസ്ആര്‍ടിസി ബസുകള്‍ തടഞ്ഞതോടെ പലയിടത്തും ജനം പെരുവഴിലായി.. വാഹനങ്ങളും ട്രെയിനുകളും തടഞ്ഞു..


സങ്കടക്കാഴ്ചയായി... ഇരിങ്ങാലക്കുട വെള്ളാങ്ങല്ലൂരില്‍ ഗ്യാസ് ചോര്‍ന്ന് വീട്ടില്‍ തീപിടിത്തവും പൊട്ടിത്തെറിയുമുണ്ടായ സംഭവം...ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു

ചെലപ്പം ശരിയാകോ... ഒരിക്കലും പ്രതീക്ഷിക്കാതെ ബീഹാറില്‍ എന്‍ഡിഎയ്ക്ക് തുടര്‍ ഭരണം; 75 സീറ്റുകള്‍ നേടി ബിജെപി നിതീഷ് കുമാറിനുമേല്‍ ആധിപത്യം സ്ഥാപിച്ചു; ഇനി മോദിയെ വെല്ലുവിളിക്കാന്‍ നിതീഷ്‌കുമാറുമില്ല; ബീഹാര്‍ പിടിച്ചതോടെ അടുത്ത ലക്ഷ്യം കമ്മ്യൂണിസ്റ്റ് കേരളവും, ബംഗാളും

11 NOVEMBER 2020 08:07 AM IST
മലയാളി വാര്‍ത്ത

More Stories...

കോട്ടയം മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ കെട്ടിടഭാഗം ഇടിഞ്ഞുണ്ടായ അപകടം... മരിച്ച ബിന്ദുവിന്റെ ആശ്രിതര്‍ക്ക് പത്ത് ലക്ഷം ധനസഹായം പ്രഖ്യാപിച്ചു.... ബിന്ദുവിന്റെ മകന് സര്‍ക്കാര്‍ ജോലി നല്‍കും

പാലക്കാട് നഗരമധ്യത്തിലെ ഒഴിഞ്ഞ പറമ്പില്‍ യുവാവ് മരിച്ച നിലയില്‍....

ഗവര്‍ണറും ഇടപെടുന്നു... യെമനില്‍ വധശിക്ഷ വിധിക്കപ്പെട്ട മലയാളി നഴ്സ് നിമിഷപ്രിയയുടെ മോചനത്തിനായി ഗവര്‍ണറെ സന്ദര്‍ശിച്ച് ഉമ്മന്‍ചാണ്ടിയുടെ ഭാര്യ മറിയാമ്മയും മകന്‍ ചാണ്ടി ഉമ്മന്‍ എംഎല്‍എയും

കോഴിക്കോട് വീടിന്റെ ഒന്നാം നിലയിലേക്കുള്ള കൈവരിയില്ലാത്ത കോണ്‍ക്രീറ്റ് കോണിപ്പടിയില്‍ നിന്ന് വീണ് പരിക്കേറ്റ് ചികില്‍സയിലായിരുന്ന യുവതി മരണത്തിന് കീഴടങ്ങി

പരപ്പനങ്ങാടിയില്‍ മരിച്ച വയോധികയുടെ നിപ പരിശോധനഫലം നെഗറ്റീവ്...

ചെലപ്പം ശരിയാകും ചെലപ്പം ശരിയാകില്ല. ശരിയായില്ലെങ്കിലും കുയപ്പമില്ല. ഞങ്ങള്‍ക്ക് വെഷമമില്ല എന്ന് ഒരു കൊച്ചു പയ്യന്‍ പറഞ്ഞത് പോലെയാണ് നരേന്ദ്രമോദിയുടേയും അമിത് ഷായുടേയും കാര്യം. നോക്കണേ എല്ലാ എക്‌സിറ്റ് പോള്‍ ഫലങ്ങളിലും ബീഹാറില്‍ എന്‍ഡിഎ തകര്‍ന്നടിയുമെന്നാണ് പറഞ്ഞത്. എന്നാല്‍ 125 സീറ്റോടെ അധികാരം നിലനിര്‍ത്തിയിരിക്കുകയാണ്. ബിജെപിയാകട്ടെ 74 സീറ്റുകള്‍ നേടി എന്‍ഡിഎയില്‍ മുന്നിലെത്തി.

മോദിയെ ഇടയ്ക്ക് സമ്മര്‍ദത്തിലാക്കിയ നിതീഷ് കുമാറിന്റെ പാര്‍ട്ടിയായ ഐക്യ ജനതാദള്‍ വലിയ തകര്‍ച്ചയാണ് നേരിട്ടത്. അവര്‍ക്ക് വെറും 42 സീറ്റേ നേടാനായുള്ളൂ. എന്‍.ഡി.എ ഭരണം നിലനിറുത്തിയതോടെ നിതീഷ് കുമാര്‍ അഞ്ചാം തവണയും മുഖ്യമന്ത്രിയാകാന്‍ വഴിയൊരുങ്ങി. നിതീഷിന്റെ പാര്‍ട്ടിയേക്കാള്‍ 30 ലേറെ സീറ്റ് നേടിയെങ്കിലും ബി.ജെ.പി മുഖ്യമന്ത്രി സ്ഥാനം അവകാശപ്പെടാനിടയില്ല.

രാജ്യത്തെയാകെ ഒരു പകല്‍ മുഴുവനും പുലരും വരെയും ഉദ്വേഗത്തിന്റെ മുള്‍മുനയില്‍ നിറുത്തിയ വോട്ടെണ്ണലിനൊടുവില്‍ ബീഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഭരണമുന്നണിയായ എന്‍.ഡി.എ കേവലഭൂരിപക്ഷത്തിനുള്ള സീറ്റുകള്‍ ഉറപ്പാക്കി ഭരണം നിലനിറുത്തിയത്. 125 സീറ്റാണ് എന്‍.ഡി.എ നേടിയത്. 243 അംഗ നിയമസഭയില്‍ കേവല ഭൂരിപക്ഷത്തിന് 122 സീറ്റുകള്‍ മതി.

മഹാമുന്നണി 110 സീറ്റുകളിലൊതുങ്ങി. എന്നാല്‍ 75 സീറ്റുകള്‍ നേടി ആര്‍.ജെ.ഡി എറ്റവും വലിയ ഒറ്റക്കക്ഷിയായി. ബി.ജെ.പി 74 സീറ്റുകളോടെ തൊട്ടു പിന്നിലെത്തി.

അധികാരത്തിനായി എങ്ങോട്ടും ചാടാന്‍ മടിയില്ലാത്ത നിതീഷ് മുഖ്യമന്ത്രിക്കസേര കിട്ടുമെന്നായാല്‍ തേജസ്വിക്കൊപ്പം ചേരാനും മടിക്കില്ല. അതിനാല്‍, നിതീഷിനെ അടുത്ത അഞ്ചു കൊല്ലം കൂടി മുഖ്യമന്ത്രിയായിരുത്തി 2025ല്‍ ഒറ്റയ്ക്ക് ഭരണം പിടിക്കുന്ന നിലയില്‍ ബീഹാറില്‍ പാര്‍ട്ടിക്കോട്ട ഉയര്‍ത്താനാവും ബി.ജെ.പിയുടെ പദ്ധതി.ലീഡ് നില മാറിമറിഞ്ഞ സീറ്റുകളില്‍ റീകൗണ്ടിംഗ് വേണ്ടിവന്നു. നിരവധി സീറ്റുകളില്‍ ഇരു മുന്നണികളും തമ്മിലുള്ള വ്യത്യാസം ആയിരം വോട്ടുകളില്‍ താഴെയാണ്. കൊവിഡ് നിയന്ത്രണങ്ങള്‍ കാരണം വോട്ടെണ്ണല്‍ മന്ദഗതിയിലായതിനാലാണ് ഫലപ്രഖ്യാപനം വൈകിയത്.


കഴിഞ്ഞ നിയമസഭയില്‍ 81 സീറ്റുമായി ആര്‍.ജെ. ഡിയായിരുന്നു വലിയ ഒറ്റക്കക്ഷി. മഹാസഖ്യത്തില്‍ ഘടകകക്ഷിയായ കോണ്‍ഗ്രസിന് 19ല്‍ ഒതുങ്ങി. എട്ട് സീറ്റ് നഷ്ടമായി. സഖ്യത്തിന്റെ ഭാഗമായ ഇടതുപാര്‍ട്ടികള്‍ വന്‍ നേട്ടമുണ്ടാക്കി. സി.പി.ഐ (എം.എല്‍) 12 സീറ്റിലും സി.പി.എമ്മും സി.പി.ഐയും രണ്ടുവീതം സീറ്റിലും ജയിച്ചു.

എന്‍.ഡി.എയില്‍ ബി.ജെ.പിയാണ് ഏറ്റവും നേട്ടമുണ്ടാക്കിയത്. കഴിഞ്ഞ തവണ 53 സീറ്റായിരുന്നു. ഭരണവിരുദ്ധ വികാരം നേരിട്ട ഐക്യദളിന് സിറ്റിംഗ് സീറ്റുകള്‍ അടക്കം 28 സീറ്റുകള്‍ നഷ്ടമായി. കഴിഞ്ഞ തവണ 70 സീറ്റുണ്ടായിരുന്നു. 30 സീറ്റുകളിലെങ്കിലും ജെ.ഡി.യുവിന്റെ പരാജയം ഉറപ്പാക്കിയ രാഷ്ട്രീയക്കളി നടത്തിയ ചിരാഗ് പാസ്വാന്റെ എല്‍.ജെ.പിക്കു ഒരു സീറ്റുമാത്രമാണ് കിട്ടിയത്. മഹാമുന്നണിയുടെ വോട്ടു ഭിന്നിപ്പിച്ച അസദുദ്ദീന്‍ ഓവൈസിയുടെ ഐ.ഐ.എം.ഐ.എം അഞ്ചിടത്ത് ജയിച്ചു.
മൂന്നു ഘട്ടങ്ങളിലായി നടന്ന പോളിംഗില്‍ 4.11 കോടി പേരാണ് വോട്ടു ചെയ്തത്.

അതേസമയം ഒരിക്കലും നടക്കില്ലെന്ന് എല്ലാവരും വിധിയെഴുതിയ ബീഹാര്‍ വീണ്ടും കൈപ്പിടിയിലൊതുങ്ങിയതോടെ മോദിയുടേയും അമിത് ഷായുടേയും അടുത്ത ലക്ഷ്യം കേരളവും ബംഗാളുമാണ്. ബംഗാള്‍ അവര്‍ക്ക് കുറേക്കൂടി ഈസിയാണ്. എന്നാല്‍ കേരളം ബാലികേറാ മലയാണ്. അതേസമയം ഇടത് വലത് പാര്‍ട്ടികള്‍ അന്വേഷണ ഏജന്‍സികളുടെ പിടിയിലായതോടെ ജനം മാറി ചിന്തിച്ചാല്‍ എന്ത് ചെയ്യും. ആ പയ്യന്‍ പറഞ്ഞത് പോലെ ചെലപ്പം ശരിയായാല്‍ കുഴപ്പമാകോ?

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മരിച്ച ബിന്ദുവിന്റെ ആശ്രിതര്‍ക്ക് പത്ത് ലക്ഷം ധനസഹായം പ്രഖ്യാപിച്ചു.... ബിന്ദുവിന്റെ മകന് സര്‍ക്കാര്‍ ജോലി നല്‍കും  (8 minutes ago)

മലയാളി യുവതിയേയും മകളെയും മരിച്ച നിലയില്‍...  (22 minutes ago)

യുവാവ് മരിച്ച നിലയില്‍....  (46 minutes ago)

നിമിഷപ്രിയയുടെ മോചനത്തിനായി ഗവര്‍ണറെ സന്ദര്‍ശിച്ച് ഉമ്മന്‍ചാണ്ടിയുടെ ഭാര്യ മറിയാമ്മയും മകന്‍ ചാണ്ടി ഉമ്മന്‍ എംഎല്‍എയും  (1 hour ago)

കൈവരിയില്ലാത്ത കോണ്‍ക്രീറ്റ് കോണിപ്പടിയില്‍ നിന്ന് വീണ് പരിക്കേറ്റ് ചികില്‍സയിലായിരുന്ന യുവതി മരണത്തിന് കീഴടങ്ങി  (1 hour ago)

ഭക്ഷ്യസസ്യപൂന്തോട്ടം സ്‌കൂളുകളില്‍  (1 hour ago)

നിപ പരിശോധനഫലം നെഗറ്റീവ്  (1 hour ago)

രണ്ടാം സപ്ലിമെന്ററി അലോട്ട്മെന്റിനായി...  (2 hours ago)

റിക്ടര്‍ സ്‌കെയിലില്‍ 4.1 തീവ്രത രേഖപ്പെടുത്തി  (2 hours ago)

ഓപ്പറേഷന്‍ തീയറ്ററുകള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കണം  (2 hours ago)

സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ ഇന്ന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച്  (2 hours ago)

തോട്ടില്‍ വെള്ളപത ... വെള്ളത്തില്‍ രാസലായിനി കലര്‍ന്നെന്ന് കണ്ടെത്തി  (3 hours ago)

ഇന്ന് എസ്.എഫ്.ഐ പഠിപ്പ് മുടക്കും  (3 hours ago)

സെപ്റ്റംബര്‍ വരെ നിപ കലണ്ടര്‍ പ്രകാരമുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തുടരണം  (3 hours ago)

തൃശൂര്‍ പീച്ചി ഡാമില്‍ കാണാതായ ജീവനക്കാരന്റെ  (3 hours ago)

Malayali Vartha Recommends