വിദേശത്ത് ജോലി ചെയ്യുന്ന പിതാവ് നാട്ടിൽ എത്തിയപ്പോൾ പല തവണയായി പീഡനത്തിനു ഇരയാക്കിയത് സ്വന്തം മകളെ... നാട്ടിലെത്തിയ പ്രവാസി സ്വന്തം ചോരയിൽ കാമം തീർത്ത് മടങ്ങിയപ്പോൾ മകൾക്കുണ്ടായ ശാരീരിക അസ്വസ്ഥതയിൽ പുറത്ത് വന്നത് ആറുമാസം ഗർഭിണിയെന്ന വാർത്ത; കണ്ണൂർ തളിപ്പറമ്പിൽ സംഭവിച്ചത്...

തളിപ്പറമ്പ് കുറുമാത്തൂരിൽ പതിമൂന്നുകാരിയെ പീഡിപ്പിച്ചത് പിതാവാണെന്ന് പെൺകുട്ടിയുടെ മൊഴി. അന്വേഷണ സംഘത്തിന് മുമ്പാകെയാണ് പെൺകുട്ടി മൊഴി നൽകിയത്. പത്താം ക്ലാസുകാരനാണ് പീഡിപ്പിച്ചത് എന്നായിരുന്നു പെൺകുട്ടി ആദ്യം മൊഴി നൽകിയിരുന്നത്.
അച്ഛന്റെ ഭീഷണി കാരണമാണ് ഇങ്ങനെ മൊഴി നൽകേണ്ടി വന്നതെന്നും പെൺകുട്ടി പൊലീസിനോട് പറഞ്ഞു. മകളെ പീഡിപ്പിച്ച ശേഷം, കുറ്റം ബന്ധുവായ പത്താംക്ലാസുകാരനിൽ കെട്ടിവയ്ക്കാനുള്ള ശ്രമമാണ് പെൺകുട്ടിയുടെ വെളിപ്പെടുത്തലോടെ പൊളിഞ്ഞത്.
വിദേശത്ത് ജോലി ചെയ്യുന്ന പിതാവ് നാട്ടിൽ എത്തിയപ്പോഴാണ് പെൺകുട്ടിയെ പല തവണയായി പീഡനത്തിനു ഇരയാക്കിയതെന്ന് പൊലീസ് പറയുന്നു. നാട്ടിലുണ്ടായിരുന്ന ഇയാൾ ലോക്ഡൗണിനു ശേഷം വിദേശത്തേക്ക് തിരിച്ചുപോവുകയും ചെയ്തു.
കഴിഞ്ഞ ദിവസം ശാരീരിക അസ്വസ്ഥത അനുഭവപെട്ടതിനെ തുടർന്ന് പെൺകുട്ടിയെ ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് ആറുമാസം ഗർഭിണിയാണെന്ന വിവരം പുറത്തറിഞ്ഞത്. സംഭവം വിദേശത്തുള്ള പിതാവിനെ അറിയിച്ചിരുന്നു. എന്നാൽ, പിതാവ് ഭീഷണിപ്പെടുത്തിയതിനെ തുടർന്ന് കുട്ടി പൊലീസിനോട് ആദ്യം സത്യാവസ്ഥ തുറന്നു പറഞ്ഞിരുന്നില്ല.
2019 ഡിസംബറിൽ വീട്ടിൽ ആളില്ലാത്ത ദിവസം ബന്ധുവായ പത്താം ക്ലാസുകാരൻ മൊബൈൽ ഫോണിൽ അശ്ലീല ദൃശ്യങ്ങൾ കാണിച്ച് പീഡിപ്പിച്ചെന്നു ചൂണ്ടിക്കാട്ടിയാണ് പൊലീസിൽ പരാതി നൽകിയിരുന്നത്. മൊഴിയിൽ സംശയം തോന്നിയ പൊലീസ് വിദഗ്ദമായ ചോദ്യം ചെയ്യലിലൂടെയാണ് സത്യം പുറത്തുവന്നത്.
വനിതാ പൊലീസുകാരും കൗൺസലിംഗ് വിദഗ്ദ്ധരും ചേർന്ന് കുട്ടിയോട് വിശദമായി സംസാരിച്ചു. അച്ഛൻ പലതവണ പീഡനത്തിന് ഇരയാക്കിയെന്ന് പെൺകുട്ടി ഒടുവിൽ സമ്മതിച്ചു. പീഡിപ്പിച്ച ശേഷം മകളെ ഭീഷണിപ്പെടുത്തി ബന്ധുവായ കൗമാരക്കാരന്റെ തലയിൽ കുറ്റം കെട്ടിവച്ചു തലയൂരാനാണ് പിതാവ് ശ്രമിച്ചതെന്ന് പൊലീസിന് വ്യക്തമായി.
https://www.facebook.com/Malayalivartha