ബിനീഷ് കോടിയേരിയെ പതിനാലു ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു;ജാമ്യാപേക്ഷ ഈ മാസം പതിനെട്ടിന് പരിഗണിക്കും
ബിനീഷ് കോടിയേരിയെ പതിനാലു ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു എന്ന വാർത്തയാണ് പുറത്തു വരുന്നത് .ജാമ്യാപേക്ഷ ഈ മാസം പതിനെട്ടിന് പരിഗണിക്കും .പരപ്പന അഗ്രഹാര ജയിലേക്കാണ് മാറ്റുക .ജാമ്യാപേക്ഷയിൽ മറുപടി നല്കാൻ ഇ ഡി ഒരാഴ്ചത്തെ സമയം ആവശ്യപ്പെട്ടു എന്ന വാർത്തയും പുറത്തു വരികയാണ് .തുടർച്ചയായി 11 ദിവസമാണ് ബിനീഷിനെ ഇഡി ചോദ്യം ചെയ്തത്. കസ്റ്റഡിയില്‍ അവസാന ദിവസമാണ് ഇന്ന്. ഉച്ചയോടെ ബെംഗളൂരു സെഷന്‍സ് കോടതിയിലാണ് ഹാജരാക്കിയത്. ജാമ്യാപേക്ഷയെ എതിർത്തുകൊണ്ട് ബിനീഷിനെതിരെ കൂടുതല്‍ തെളിവുകൾ ഇഡി കോടതിയില്‍ ഹാജരാക്കിയേക്കും എന്ന തരത്തിൽ വാർത്തകൾ പുറത്തു വന്നിരുന്നു .ബിനീഷ് കസ്റ്റഡിയിലിരിക്കെ ഫോണടക്കമുള്ള സൗകര്യങ്ങൾ ഉപയോഗിച്ചതും ഇ ഡി കോടതിയെ അറിയിക്കും എന്ന സൂചന പുറത്തു വന്നതാണ് .
അതേസമയം ബിനീഷിനെ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയില്‍ ലഭിക്കാന്‍ എന്‍സിബിയും കോടതിയില്‍ അപേക്ഷ നല്‍കുമെന്ന വിവരം നേരത്തെ പുറത്തു വന്നിരുന്നു കഴിഞ്ഞയാഴ്ച നല്‍കിയ അപേക്ഷ ഇഡി കസ്റ്റഡി നീട്ടിനല്‍കാന്‍ ആവശ്യപ്പെട്ടപ്പോഴാണ് എന്‍സിബി പിന്‍വലിച്ചത്. ഇഡി മയക്ക് മരുന്ന് കേസില്‍ നര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോക്ക് കൈമാറാനാണ് സാധ്യത. ഇന്ന് ബിനീഷ് കോടിയേരിയെ പ്രത്യേക കോടതിയില്‍ ഹാജരാക്കുമ്പോള്‍ എന്‍സിബി കസ്റ്റഡിയില്‍ ആവശ്യപ്പെടും എന്നും സൂചന പുറത്തു വന്നിരുന്നു . ലഹരി ഇടപാടിന് കൊച്ചി സ്വദേശി അനൂപ് മുഹമ്മദ് ഉപയോഗിച്ച പണം ബിനീഷിന്റേതാണോ എന്നു കണ്ടെത്താനാണിത്. താന്‍ ബിനാമി മാത്രമാണെന്ന് അനൂപ് മൊഴി നല്‍കിയിരുന്നു. എന്‍സിബി കസ്റ്റഡി ആവശ്യപ്പെട്ടില്ലെങ്കില്‍ കോടതി ബിനീഷിനെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്‌തേക്കും. കഴിഞ്ഞ 6നു ജാമ്യാപേക്ഷ സമര്‍പ്പിച്ചിരുന്നെങ്കിലും ചോദ്യംചെയ്യല്‍ പൂര്‍ത്തിയാക്കാതെ പരിഗണിക്കാനാകില്ലെന്നു വ്യക്തമാക്കിയിരുന്നു.
3 തവണയായി 14 ദിവസം ഇഡി കസ്റ്റഡി പിന്നിടുകയാണു ബിനീഷ്. വ്യാപാരപങ്കാളി അബ്ദുല്‍ ലത്തീഫ് ഹാജരാകാത്തതിനാല്‍ ഇവരെ ഒരുമിച്ചിരുത്തി ചോദ്യംചെയ്യാനായില്ല. അബ്ദുല്‍ ലത്തീഫ് ഒളിവില്‍ പോയതായാണു സൂചന.ഇന്നലെ ശാന്തിനഗറിലെ ഓഫിസില്‍ ചോദ്യംചെയ്ത ബിനീഷിനെ രാത്രിയോടെ കബണ്‍ പാര്‍ക്ക് പൊലീസ് സ്‌റ്റേഷനില്‍ എത്തിച്ചു. കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം കേസെടുത്ത് 29നാണ് ഇഡി അറസ്റ്റ് ചെയ്തത്.അതേസമയം ബിനീഷിന്റെ ബിനാമികള്‍ ഒറ്റികൊടുത്ത് മുങ്ങിയതായി റിപ്പോര്‍ട്ടുകളുമുണ്ട്. ബിനീഷ് കോടിയേരിയുടെ ഇടപാടുകളില്‍ പങ്കാളിത്തമുണ്ടെന്ന് ഇഡി സംശയിക്കുന്ന ആറ് ജില്ലകളിലെ ബിനാമികളെയാണ് ഇപ്പോള്‍ കാണാതായത്. ബിനീഷിന്റെ ഇരുപതോളം കടലാസ് കമ്പനികളിലാണ് ഇവര്‍ പണമിറക്കിയത്.
ഇഡി ഉദ്യോഗസ്ഥര്‍ ഇവരുമായി ബന്ധപ്പെട്ടിരുന്നെങ്കിലും ഇവരുടെ ഫോണുകള്‍ സ്വിച്ച് ഓഫാണെന്നു പറയുന്നു. ബിനീഷിന്റെ അടുത്ത സുഹൃത്തും ബിനാമിയുമായ പത്തനംതിട്ടയിലെ ഒരു ക്വാറി മുതലാളിയെ ഫോണില്‍ വിളിച്ചെങ്കിലും ക്വാറന്റൈനിലാണെന്ന മറുപടിയാണ് നല്‍കിയത്. കണ്ണൂരില്‍ ബിനീഷിന് ഫണ്ടുനല്‍കിയവര്‍ വമ്പൻ ബിസിനസുകാരും ബില്‍ഡേഴ്‌സുമാണ്. ഇഡിയുടെ നിരീക്ഷണത്തിലിരിക്കെയാണ് ഇവര്‍ മുങ്ങിയത്.എന്നാൽ ബിനീഷിന്റെ കസ്റ്റഡി കാലാവധി നാളെ അവസാനിക്കും. ബുധനാഴ്ച ഇഡി ബിനീഷിനെ വീണ്ടും കോടതിയില്‍ ഹാജരാക്കും. കേരളത്തിലെ വിവിധ കമ്ബനികളില്‍ നടന്ന സാമ്ബത്തിക ഇടപാടുകളെ കുറിച്ചാണ് ഇഡി നിലവില്‍ അന്വേഷിക്കുന്നത്. ആഡംബര വാഹന വില്‍പ്പനയുമായി ബന്ധപ്പെട്ട് ബിസിനിസുകളിലും ബിനീഷിന് പങ്കാളിത്തമുണ്ടെന്ന് ഇഡി കണ്ടെത്തിയിട്ടുണ്ട്.ബിനീഷുമായി ഒന്നിച്ചിരുത്തി ചോദ്യം ചെയ്താല്‍ കുരുക്ക് മുറുകുമെന്ന ഭയത്തിലാണ് പങ്കാളികള്‍ മുങ്ങിയതെന്ന് സൂചനയുണ്ട്.
https://www.facebook.com/Malayalivartha