മകന്റെ ജാതകദോഷം? ഇടിത്തീയായി എത്തിയ ഇഡി, ആ ഡെബിറ്റ് കാർഡും അക്കൗണ്ടിലെ പണവും കൂടുതൽ വിവരങ്ങൾ അറിയാൻ ബിനീഷിന്റെ ഡ്രൈവറെ കുടയാൻ ഇ.ഡി; ഇനി കൈയിൽ നിൽക്കില്ല; ബിനീഷിന്റെ കൂടുതൽ സാമ്പത്തിക ഇടപാട് വെളിപ്പെടുത്തി ഇ.ഡി.

ലഹരിക്കടത്തുമായി ബന്ധപ്പെട്ട കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്(ഇ.ഡി.) അറസ്റ്റുചെയ്തതിന് പിന്നാലെ ബിനീഷ് കോടിയേരിയുടെ സാമ്പത്തിക ഇടപാടുസംബന്ധിച്ച കൂടുതൽ വിവരങ്ങൾ ഇ.ഡി. കോടതിയെ അറിയിച്ചു. ബിനീഷിന്റെ തിരുവനന്തപുരത്തെ വീട്ടിൽ നടത്തിയ റെയ്ഡിൽ കണ്ടെടുത്ത മുഹമ്മദ് അനൂപിന്റെ ഡെബിറ്റ് കാർഡുമായി ബന്ധപ്പെട്ട അക്കൗണ്ടിൽവന്ന പണത്തിന്റെ ഉറവിടത്തെക്കുറിച്ച് കൂടുതൽ അന്വേഷണം വേണമെന്ന് ഇ.ഡി. ബെംഗളൂരു പ്രത്യേക കോടതിയെ അറിയിച്ചു. ഡെബിറ്റ് കാർഡ് നൽകിയ ഇൻഡസ്ഇൻഡ് ബാങ്കിൽനിന്നു ലഭിച്ച വിവരപ്രകാരം അക്കൗണ്ടിൽ പണം നിക്ഷേപിച്ചത് ബിനീഷ് കോടിയേരിയുടെ ഡ്രൈവർ അനിക്കുട്ടനാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇതിൽ ഏഴുലക്ഷം രൂപ ബിനീഷ് നൽകിയതാണെന്നും മൊഴിയുണ്ട്. എന്നാൽ, അക്കൗണ്ടിലേക്കുവന്ന മറ്റുനിക്ഷേപങ്ങളുടെ ഉറവിടത്തെക്കുറിച്ച് ബിനീഷ് വെളിപ്പെടുത്തിയിട്ടില്ല. അതിനാൽ അനിക്കുട്ടനെ ചോദ്യംചെയ്യേണ്ടതുണ്ടെന്നും പണത്തിന്റെ ഉറവിടം കണ്ടെത്തണമെന്നും ഇ.ഡി. ചൂണ്ടിക്കാട്ടി. ബിനീഷിന്റെ ജാമ്യത്തെ എതിർത്ത് പ്രത്യേക കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലാണ് ഇക്കാര്യം.
ബിനീഷിന് ജാമ്യം ലഭിച്ചാൽ ഡ്രൈവറെ സ്വാധീനിച്ച് തെളിവുകൾ നശിപ്പിക്കുമെന്നും ബിനീഷിന്റെ വീട്ടിൽനിന്നു ശേഖരിച്ച ഡിജിറ്റൽ തെളിവുകൾ ഫൊറൻസിക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ടെന്നും കോടതിയെ അറിയിച്ചു. ബിനീഷിന്റെ ബാങ്ക് അക്കൗണ്ടിലേക്ക് എസ്. അരുൺ എന്ന വ്യക്തി വൻതുക നിക്ഷേപിച്ചിട്ടുണ്ടെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കി. ഇക്കാര്യത്തിൽ അരുണിൽനിന്നു മൊഴിയെടുക്കണം. ഇതുസംബന്ധിച്ച് ബിനീഷ് നൽകിയ മൊഴി തൃപ്തികരമല്ല. ജാമ്യം ലഭിച്ചാൽ ബിനീഷ് അരുണിനെ സ്വാധീനിച്ച് തെളിവുകൾ നശിപ്പിക്കാൻ സാധ്യതയുണ്ട്. അന്വേഷണത്തോട് ബിനീഷ് സഹകരിക്കുന്നില്ല. ആരോഗ്യകാരണങ്ങൾപറഞ്ഞ് ചോദ്യങ്ങളിൽനിന്ന് ഒഴിഞ്ഞുമാറുകയാണ്. ലഹരിമരുന്നുകേസിൽ അറസ്റ്റിലായ മുഹമ്മദ് അനൂപിന്റെ അക്കൗണ്ടിലേക്ക് കേരളത്തിൽനിന്നാണ് വൻതുക നിക്ഷേപമായി വന്നത്.
കേരളത്തിൽ വിശദമായ അന്വേഷണം നടത്താൻ കഴിഞ്ഞിട്ടില്ല. ബിനീഷ് കോടിയേരി ബെംഗളൂരുവിൽ ആരംഭിച്ച രണ്ടുകമ്പനികളുടെപേരിൽ ബാങ്ക് അക്കൗണ്ട് തുടങ്ങിയിട്ടില്ലെന്നും ഇവയുടെ പ്രവർത്തനത്തെക്കുറിച്ച് കൂടുതൽ വിവരം ശേഖരിക്കേണ്ടതുണ്ടെന്നും ഇ.ഡി. പറയുന്നു. സാമ്പത്തിക ഇടപാട് നടത്തിയവരെ ബിനീഷുമായി ഒന്നിച്ചിരുത്തി ചോദ്യംചെയ്യേണ്ടതുണ്ടെന്നും ജാമ്യം ലഭിച്ചാൽ അന്വേഷണത്തിൽനിന്നു രക്ഷപ്പെടാൻ ബിനീഷ് രാജ്യംവിടാൻ സാധ്യതയുണ്ടെന്നും ഇ.ഡി. റിപ്പോർട്ടിൽ പറയുന്നു. അതേസമയം ലഹരിക്കടത്തുമായി ബന്ധപ്പെട്ട കേസിൽ ഇ.ഡി. അറസ്റ്റുചെയ്ത ബിനീഷ് കോടിയേരിയെ ബെംഗളൂരു പ്രത്യേക കോടതി 14 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. ഒക്ടോബർ 29-ന് അറസ്റ്റിലായി 13 ദിവസത്തെ തുടർച്ചയായ ചോദ്യംചെയ്യലിനുശേഷമാണ് ബിനീഷിനെ കോടതിയിൽ ഹാജരാക്കിയത്. കസ്റ്റഡികാലാവധി നീട്ടണമെന്ന് ഇ.ഡി. ആവശ്യപ്പെട്ടില്ല. തുടർന്നാണ് നവംബർ 25 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടത്. നടപടിക്രമങ്ങൾ പൂർത്തിയാക്കി ബിനീഷിനെ പരപ്പന അഗ്രഹാര ജയിലിലാക്കി. ബിനീഷ് കോടിയേരി നൽകിയ ജാമ്യാപേക്ഷയിൽ നവംബർ 18-ന് പ്രത്യേക കോടതി(34-ാം നമ്പർ സിറ്റി സിവിൽ ആൻഡ് സെഷൻസ് കോടതി) വാദം കേൾക്കും.
https://www.facebook.com/Malayalivartha























