Widgets Magazine
18
Feb / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മണിശങ്കർ അയ്യർ സി.പി.എം വാടക ഗുണ്ട: ചെറിയാൻ ഫിലിപ്പ്...


മറ്റ് രാജ്യങ്ങളിൽ ആ മാതാപിതാക്കള്‍ അറസ്റ്റ് ചെയ്യപ്പെട്ട് ജയിലിൽ ആയിരിക്കും: നമ്മുടെ അനാസ്ഥ ആ കുഞ്ഞിനെ കൊന്നു കളഞ്ഞെന്ന് തോന്നുന്നവർ ആരുമില്ലെ ഇവിടെ...? ആലിനെ ആഘോഷിക്കുന്ന മലയാളികളെ ഓർത്ത് ലജ്ജ...


ഹോംസ്റ്റേയിൽ വെച്ച് പീഡിപ്പിച്ചു, വിവാഹവാഗ്ദാനം നൽകി വഞ്ചിച്ചു: രാഹുലിനെതിരെ രഹസ്യമൊഴിയും തെളിവുകളും കൈമാറി രണ്ടാം അതിജീവിത...


ആഹ്ലാദയാത്ര കണ്ണീരായി; വിഴിഞ്ഞത്ത് ഹോട്ടൽ ഭക്ഷണം വില്ലനായി, രണ്ടു ജീവനുകൾ പൊലിഞ്ഞു: ഹോട്ടലിൽ വിതരണം ചെയ്യുന്നത് പഴകിയ മത്സ്യങ്ങളാണെന്നും, ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർ ഇവിടെ കൃത്യമായ പരിശോധന നടത്താറില്ലെന്നും നാട്ടുകാർ: ദൂരത്തില്‍ നിന്ന് വന്നവര്‍ ആയതുകൊണ്ട് വേറെ എന്തെങ്കിലും കഴിച്ചിട്ടുണ്ടോയെന്നറിയില്ല; നാല് വര്‍ഷത്തിനിടയില്‍ ഇങ്ങനെ ഒരു സംഭവം ഉണ്ടായിട്ടില്ലെന്ന് ഉടമ...


'കുടുങ്ങാനുള്ളവരെല്ലാം കുടുങ്ങട്ടെ, കള്ളത്തരം കാണിച്ചവരെ അയ്യപ്പൻ വെറുതെ വിടുമോ...? പറയാനുള്ളതെല്ലാം ഇഡിയോട് പറയുമെന്ന മുന്നറിയിപ്പുമായി കടവന്ത്രയിലെ ED ഓഫീസിൽ നടൻ ജയറാം...

പൊരിക്കാനൊരു വെള്ളി... വരുന്ന വെള്ളിയാഴ്ച സി.എം. രവീന്ദ്രനെ സംബന്ധിച്ച് നിര്‍ണായകമാകുമ്പോള്‍ ചര്‍ച്ചയായി കോടികളുടെ ബിനാമി ഇടപാടും കസ്റ്റംസ് ബന്ധവും; ശിവശങ്കറിന് പിന്നാലെ രക്ഷിക്കുന്നതിനും അപ്പുറത്താണ് രവീന്ദ്രനെന്ന് ബോധ്യമായതോടെ പാര്‍ട്ടിയും കൈവിടുന്നു

29 NOVEMBER 2020 09:26 AM IST
മലയാളി വാര്‍ത്ത

സ്വര്‍ണക്കടത്ത് കേസ് വല്ലാത്തൊരു രീതിയിലേക്കാണ് അന്വേഷണം പോകുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നും വെള്ളിയാഴ്ച രണ്ടാമന്‍ കൂടി എത്തുന്നതോടെ കാര്യങ്ങള്‍ കൂടുതല്‍ വ്യക്തമകുമെന്നാണ് ഇഡി കരുതുന്നത്. അതേസമയം സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ അഡീഷണല്‍ െ്രെപവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രന്‍ നേരിടുന്ന ആരോപണങ്ങള്‍ കൂടുതല്‍ ഗുരുതരമാകുകയാണ്. രവീന്ദ്രന്റെ ബന്ധുവായ കസ്റ്റംസ് മുന്‍ ഉദ്യോഗസ്ഥനാണു സ്വര്‍ണക്കടത്തിന് ഒത്താശ ചെയ്തതെന്നു സൂചന. മറ്റൊരു ബന്ധുവിന്റെ വടകരയിലെ വ്യാപാരസ്ഥാപനങ്ങളിലാണു കഴിഞ്ഞദിവസം എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് റെയ്ഡ് നടത്തിയത്. പരിശോധനയില്‍ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട നിര്‍ണായകവിവരങ്ങള്‍ ലഭിച്ചതായാണു സൂചന.

രവീന്ദ്രന്റെ ബന്ധുവായ കസ്റ്റംസ് ഉദ്യോഗസ്ഥന്‍ പിന്നീടു ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സിലേക്കും അവിടെനിന്നു കോഴിക്കോട്ട് ജി.എസ്.ടി. വകുപ്പിലേക്കും മാറി. സ്വര്‍ണക്കടത്ത് നടത്തിയവരില്‍നിന്നു പണം വാങ്ങിയതു സംബന്ധിച്ച് ഇദ്ദേഹത്തിനെതിരേ കേസുമുണ്ടായിരുന്നു. കസ്റ്റംസിലെ പഴയ ബന്ധങ്ങള്‍ ഇദ്ദേഹംസ്വര്‍ണക്കടത്തിനായി ഉപയോഗിച്ചെന്നാണു സംശയം.

സര്‍ക്കാരിന്റെ ഐ.ടി. പദ്ധതി കരാറുകളില്‍ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനു പുറമേ രവീന്ദ്രനും പങ്കുണ്ടായിരുന്നെന്ന് അന്വേഷണ ഏജന്‍സിക്കു വിവരം ലഭിച്ചു. തിരുവനന്തപുരത്ത് ഫഌറ്റ് സമുച്ചയം, കോഴിക്കോട്ടെ ഫഌറ്റ്, വടകരയിലെ ബിനാമി സ്ഥാപനങ്ങള്‍ എന്നിവയിലെല്ലാം രവീന്ദ്രനും ബന്ധുവായ ഉദ്യോഗസ്ഥനും പങ്കുണ്ടെന്നാണു കണ്ടെത്തല്‍. വടകരയില്‍ രവീന്ദ്രന്റെ മറ്റൊരു ബന്ധുവിന്റെ പേരിലാണു തുണിക്കട, മൊബൈല്‍ ഷോറൂം, ഹാര്‍ഡ്‌വേര്‍ സ്ഥാപനം എന്നിവയുള്ളത്. ഓര്‍ക്കാട്ടുശേരി, ഒഞ്ചിയം, ഇടയ്ക്കാട്, നിരവില്‍പുഴ എന്നിവിടങ്ങളിലും ഇവര്‍ക്കു സ്ഥാപനങ്ങളുണ്ട്. വടകരയില്‍നിന്നു രവീന്ദ്രന്റെ കുടുംബം അടുത്തിടെ കോഴിക്കോട്ടെ പുതിയ ഫഌറ്റിലേക്കു മാറിയിരുന്നു. ഈ ഫഌറ്റിന്റെ അറ്റകുറ്റപ്പണികള്‍ക്കു മാത്രം ഒന്നരക്കോടി രൂപ ചെലവഴിച്ചെന്നാണു സൂചന.

ഇങ്ങനെ നിരവധി ആരോപണങ്ങള്‍ വന്നതോടെയാണ് പാര്‍ട്ടിയും രവീന്ദ്രനെ കൈവിട്ടത്. രവീന്ദ്രന്‍ ഇ.ഡിക്കു മുന്നില്‍ ഹാജരാകാന്‍ വൈകുന്നതിനെതിരേ സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റില്‍ രൂക്ഷവിമര്‍ശമാണുണ്ടായത്. ഇതു തെറ്റായ വ്യാഖ്യാനങ്ങള്‍ക്ക് ഇടനല്‍കുന്നുവെന്നായിരുന്നു വിമര്‍ശനം. സെക്രട്ടേറിയറ്റ് യോഗം കഴിഞ്ഞയുടന്‍ രവീന്ദ്രനെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍നിന്നു ഡിസ്ചാര്‍ജ് ചെയ്‌തെന്ന വാര്‍ത്തയും പുറത്തുവന്നു.

രവീന്ദ്രനെ ചോദ്യംചെയ്യുന്നതില്‍ പാര്‍ട്ടിക്ക് എതിര്‍പ്പില്ലെന്നു സംസ്ഥാന സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന എ. വിജയരാഘവന്‍ യോഗത്തില്‍ വിശദീകരിച്ചു. തെറ്റ് ചെയ്തവരെ സംരക്ഷിക്കേണ്ടതില്ലെന്ന മുഖ്യമന്ത്രിയുടെ നിലപാടും അദ്ദേഹം ചൂണ്ടിക്കാട്ടി. സെക്രട്ടേറിയറ്റിന്റെ കടുത്ത നിലപാടിനേത്തുടര്‍ന്ന് രവീന്ദ്രനെ മുഖ്യമന്ത്രിയുടെ ഓഫീസില്‍നിന്ന് ഒഴിവാക്കുമെന്നും സൂചന. തീരുമാനം ഉടനുണ്ടാകും. ആരോഗ്യകാരണങ്ങളാല്‍ അവധി അനുവദിക്കാനാണു നീക്കം.

സെക്രട്ടറിയേറ്റ് യോഗത്തിലും ഈ അഭിപ്രായമുയര്‍ന്നു. അന്വേഷണ ഏജന്‍സിക്കു മുന്നില്‍ രവീന്ദ്രന്‍ ഹാജരാകണമെന്ന നിലപാടിനാണു പാര്‍ട്ടിയില്‍ മുന്‍തൂക്കം. മകന്‍ കേസില്‍പ്പെട്ടതിനേത്തുടര്‍ന്നു സംസ്ഥാന സെക്രട്ടറിയെ മാറ്റിനിര്‍ത്താമെങ്കില്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍നിന്നു രവീന്ദ്രനെയും ഒഴിവാക്കാമെന്നു മുതിര്‍ന്ന നേതാക്കാള്‍ കേന്ദ്രനേതൃത്വത്തെ അറിയിച്ചു.

രണ്ട് പ്രാവസ്യം ചോദ്യം ചെയ്യാന്‍ വിളിച്ചിട്ടും രവീന്ദ്രന്‍ ഒഴിഞ്ഞ് മാറി ആശുപത്രിയിലെത്തിയിരുന്നു. ഇതോടെയാണ് വലിയ ആരോപണങ്ങള്‍ ഉണ്ടായത്. പാര്‍ട്ടിക്ക് മറുപടി പറയുന്നതിന് അപ്പുറത്ത് കാര്യങ്ങള്‍ എത്തിയതോടെ എല്ലാം കൈവിട്ടു.

 

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കണ്ണൂരില്‍ പാലം ഉദ്ഘാടനത്തിന് മാധ്യമങ്ങള്‍ എത്താത്തതില്‍ വിമര്‍ശനവുമായി മുഖ്യമന്ത്രി  (8 minutes ago)

തീര്‍ത്ഥാടന കാലത്ത് നിലയ്ക്കല്‍ അന്നദാന ക്രമക്കേടില്‍ നടപടി സ്വീകരിച്ച് ദേവസ്വം ബോര്‍ഡ്  (24 minutes ago)

ലോകത്തിലെ ആദ്യ മൂന്ന് രാജ്യങ്ങളിലൊന്നായി ഇന്ത്യയെ മാറ്റണമെന്ന് മോദി  (38 minutes ago)

മോഹന്‍ലാലിനെ കുറിച്ച് സന്തോഷ് ടി കുരുവിള പറയുന്നത്  (45 minutes ago)

കുളിക്കുന്നതിനിടെ വാട്ടര്‍ ടാങ്ക് ദേഹത്തേക്ക് വീണ് യുവാവിന് ദാരുണാന്ത്യം  (1 hour ago)

തൊണ്ടിമുതല്‍ കേസില്‍ ശിക്ഷാവിധി റദ്ദാക്കണമെന്ന ആവശ്യം കോടതി തള്ളി  (1 hour ago)

എനിക്ക് ഇരയായി നിന്ന് കരയാനല്ല, മറിച്ച് പോരാടാനാണിഷ്ടം; സൈബര്‍ ഇടങ്ങളില്‍ മലര്‍ന്നുകിടന്ന് തുപ്പുന്നവരറിയാന്‍; മീനാക്ഷി അനൂപ്  (1 hour ago)

ശബരിമല സ്വര്‍ണക്കൊള്ളയില്‍ ഇഡി ജയറാമിനെ ചോദ്യം ചെയ്തു  (1 hour ago)

രാഹുല്‍ മാങ്കൂട്ടത്തില്‍ ചോദ്യം ചെയ്യലില്‍ കൃത്യമായി സഹകരിക്കുന്നില്ലെന്ന് അന്വേഷണ സംഘം  (2 hours ago)

ശബരിമല ആചാരസംരക്ഷണത്തിന് സംസ്ഥാന സര്‍ക്കാര്‍ അനുകൂല നിലപാട് സ്വീകരിക്കണമെന്ന് ബിജെപി  (2 hours ago)

കേരളത്തിലെവിടെയും മാസപ്പിറവി കണ്ടില്ല, റംസാന്‍ വ്രതാരംഭം വ്യാഴാഴ്ച മുതല്‍  (2 hours ago)

ആറ്റുകാല്‍ പൊങ്കാല: തലസ്ഥാനത്ത് ഭക്ഷ്യശാലകള്‍ക്ക് കര്‍ശന നിര്‍ദ്ദേശങ്ങളുമായി ഭക്ഷ്യസുരക്ഷാ വകുപ്പ്  (2 hours ago)

കെപിസിസിയുടെ പരിപാടിയില്‍ മുഖ്യാതിഥിയായി പ്രേംകുമാര്‍  (3 hours ago)

കോഴിക്കോട് വസ്ത്രവ്യാപാര ശാലയില്‍ വന്‍ തീപിടിത്തം  (3 hours ago)

ലഹരിമുക്ത കേരളത്തിനായി പതിനായിരങ്ങൾ അണിനിരന്ന് ജി-ടെക് മാരത്തൺ  (7 hours ago)

Malayali Vartha Recommends