Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..


സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...


മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..


സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..


പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' ..എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പൊക്കി..പാർട്ടി ആപ്പീസ് വളഞ്ഞ് പോലീസ്..ഒളിത്താവളത്തിൽ നിന്ന് ഇറങ്ങിയതും തൂക്കി..

എല്ലാം മാറിമറിയുന്നു... തെരഞ്ഞെടുപ്പ് പരാജയത്തോടെ കോണ്‍ഗ്രസില്‍ ആകെ മാറ്റം വരും; മുല്ലപ്പള്ളി രാമചന്ദ്രനോട് കെ.പിസിസി പ്രസിഡന്റ് സ്ഥാനം ഒഴിയാന്‍ ഹൈക്കമാന്റ് ആവശ്യപ്പെടും; രമേശ് ചെന്നിത്തലയുടെ പ്രതിപക്ഷ നേതാവ് സ്ഥാനം തുലാസില്‍

17 DECEMBER 2020 10:38 AM IST
മലയാളി വാര്‍ത്ത

മുല്ലപ്പള്ളി രാമചന്ദ്രനോട് കെ. പി സി സി പ്രസിഡന്റ് സ്ഥാനം ഒഴിയാന്‍ ഹൈക്കമാന്റ് ആവശ്യപ്പെടും. രമേശ് ചെന്നിത്തലയോട് പ്രതിപക്ഷ നേതാവ് സ്ഥാനം ഉപേക്ഷിക്കാന്‍ പറയില്ലെങ്കിലും അദ്ദേഹം രാജീവയ്ക്കണമെന്നാണ് ഹൈകമാന്റിന്റെ മനസിലിരുപ്പ്. എന്നാല്‍ ഭരണം മാറാന്‍ രണ്ട് മാസം മാത്രം ബാക്കി നില്‍ക്കെ ചെന്നിത്തല സ്വയം മാറാന്‍ തയ്യാറല്ല. അതേസമയം മുല്ലപ്പള്ളിക്കും ചെന്നിത്തലക്കും പകരം ഉമ്മന്‍ ചാണ്ടിയെ പരിഗണിക്കാന്‍ ഹൈക്കമാന്റ് തീര്‍ത്തും തയ്യാറല്ല. ഉമ്മന്‍ ചാണ്ടിയുടെ പുതുപ്പള്ളിയില്‍ കോണ്‍ഗ്രസ് തകര്‍ന്നടിഞ്ഞത് ഹൈക്കമാന്റ് ഗൗരവമായാണ് എടുത്തിരിക്കുന്നത്.

സര്‍ക്കാറിനെതിരായ വിവാദക്കൊടുങ്കാറ്റില്‍ ജയിച്ചുകയറുമെന്ന് പ്രതീക്ഷിച്ച യുഡിഎഫിനേറ്റത് കനത്ത തോല്‍വിയാണ്. ഇത് ഡല്‍ഹിയെ ഞെട്ടിച്ച് കളഞ്ഞു. അടിത്തറ ഇളക്കിയ തോല്‍വിക്ക് പിന്നാലെ കോണ്‍ഗ്രസ്സിലും മുന്നണിയിലും പൊട്ടിത്തെറി തുടങ്ങിയിട്ടുണ്ട്. പാര്‍ട്ടി സംവിധാനത്തില്‍ മേജര്‍ സര്‍ജറി വേണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ കെ മുരളീധരന്‍ ആഞ്ഞടിച്ചു. തോല്‍വി കോണ്‍ഗ്രസ് പരിശോധിക്കണമെന്ന് മുസ്ലീം ലീഗും ആവശ്യപ്പെട്ടു. കെ. മുരളിധരനെ വിളിക്കൂ കോണ്‍ഗ്രസിനെ രക്ഷിക്കൂ എന്ന ഫ്‌ളക്‌സ് കോഴിക്കോടിന്റെ വിവിധ ഭാഗങ്ങളില്‍ നിരന്നു കഴിഞ്ഞു.

മുഖ്യമന്ത്രിയുടെ ഓഫീസും ഭരിക്കുന്ന പാര്‍ട്ടിയും ആരോപണശരങ്ങളില്‍ കുടുങ്ങിയ ഏറ്റവും അനുകൂലരാഷ്ട്രീയ കാലാവസ്ഥയില്‍ യുഡിഎഫ് പ്രതീക്ഷിച്ചത് വന്‍ വിജയമാണ്. പാര്‍ലെമെന്റ് തിരഞ്ഞടുപ്പിന്റെ ഫലം ആവര്‍ത്തിക്കുമെന്നാണ് വലതു മുന്നണി കരുതിയത്. എന്നാല്‍ അമിത ആത്മവിശ്വാസത്തില്‍ തന്ത്രങ്ങളെല്ലാം പൊളിഞ്ഞ യുഡിഎഫ് തോറ്റമ്പി . ഏത് കൊടുങ്കാറ്റിലും ഉലയാതിരുന്ന മധ്യകേരളത്തിലെ വലത് കോട്ടകളായ കോട്ടയവും ഇടുക്കിയും തെക്കന്‍ കേരളത്തിലെ പത്തനംതിട്ടയും ഇടതു തരംഗത്തില്‍ വീണു. ചെന്നിത്തലയുടെ നിര്‍ബന്ധത്തിന് വഴങ്ങി ജോസ് കെ മാണിയെ പറഞ്ഞു വിട്ടതിന്റെ ഫലമാണ് മധ്യകേരളത്തില്‍ കോണ്‍ഗ്രസ് അനുഭവിച്ചത്.

തിരുവനന്തപുരത്തും കൊല്ലത്തും അതിദയനീയ തോല്‍വിയാണുണ്ടായത്. പത്തനംതിട്ട, പാലക്കാട് പോലുള്ള സ്ഥലങ്ങളില്‍ ഇടതിന് ബദലായുള്ള ബിജെപിയുടെ കടന്നുകയറ്റവും യുഡിഎഫിന് ഉണ്ടാക്കുന്നത് വന്‍ ആശങ്കയാണ് . തിരുവനന്തപുരം നഗരസഭയില്‍ കോണ്‍ഗ്രസിന്റെ വോട്ടുകളെല്ലാം പോള്‍ ചെയ്തത് ബി ജെ പിക്കാണ്. തിരുവനന്തപുരത്തെ ഒരു വാര്‍ഡില്‍ കോണ്‍ഗ്രസിന് പോള്‍ ചെയ്തത് 70 ല്‍ താഴെ വോട്ടുകള്‍ മാത്രമാണ്.

മധ്യകേരളത്തില്‍ ജോസിനെക്കാള്‍ ശക്തി ജോസഫിനാണെന്ന യു ഡി എഫിന്റെ വിലയിരുത്തല്‍ പൂര്‍ണമായും പാളി. മലബാറില്‍ വെല്‍ഫെയര്‍ സഖ്യം തുണച്ചില്ലെന്ന് മാത്രമല്ല മുന്നണിയുടെ മതേതര പ്രതിച്ഛായ തകര്‍ക്കുകയും ചെയ്തു. വെല്‍ഫയര്‍ പാര്‍ട്ടിക്ക് വേണ്ടി നില കൊണ്ട എം എം ഹസന്റെ മതേതര പ്രതിച്ഛായ തകര്‍ന്നടിഞ്ഞു.

വിവാദങ്ങള്‍ക്ക് ബദലായുള്ള ഇടതിന്റെ വികസന കാര്‍ഡിനെ ഫലപ്രദമായി പ്രതിരോധിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വത്തിന് കഴിഞ്ഞതുമില്ല.

ജയിച്ചസീറ്റുകളുടെ എണ്ണം കൂടിയെന്ന് പറഞ്ഞ് ഫലം നേട്ടമാണെന്ന് അവകാശപ്പെട്ട നേതൃത്വത്തിനെതിരെ കെ മുരളീധരന്‍ തുറന്നടിച്ചു. കോണ്‍ഗ്രസ്സിനോടുള്ള അമര്‍ഷം ലീഗും തുറന്നു പറഞ്ഞു. ജോസഫും കോണ്‍ഗ്രസിനെതിരെ രംഗത്തെത്തി. സര്‍ക്കാറിനെതിരെ പടനയിച്ച പ്രതിപക്ഷനേതാവിനും മുല്ലപ്പള്ളിക്കും തെരഞ്ഞെടുപ്പ് ഫലം വന്‍തിരിച്ചടിയാണ് നല്‍കിയത്. തകര്‍ന്നു തരിപ്പണമായ കോണ്‍ഗ്രസിനെയും വലതു മുന്നണിയേയും കൊണ്ടാണോ നാല് മാസത്തിനകം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പെന്ന ഫൈനലില്‍ പോരാടാന്‍ ഇറങ്ങുന്നതെന്നാണ് പ്രവര്‍ത്തകരുടെ പ്രധാന ചോദ്യം. തെരഞ്ഞെടുപ്പ് പരാജയത്തോടെ ദുര്‍ബ്ബലമായ നേതൃത്വത്തിനെതിരായ വിമര്‍ശനങ്ങളില്‍ ഹൈക്കമാന്‍ഡ് എടുക്കുന്ന നിലപാടും ഇനി കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ നിര്‍ണ്ണായകമാവും. അതു കൊണ്ട തന്നെയാണ് വെജിറ്റബിള്‍ നേതാക്കളെയെല്ലാം ഡല്‍ഹിയിലേക്ക് എടുക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം തീരുമാനിച്ചിരിക്കുന്നത്.

മുഖ്യമന്ത്രിയാകാന്‍ തയ്യാറെടുത്തിരിക്കുന്നവര്‍ ഈ ശൈലി മതിയാകില്ലെന്ന് തിരിച്ചറിയണമെന്നാണ് ചെന്നിത്തലയെ ഊന്നി മുരളിധരന്‍ പറഞ്ഞത് . തൊലിപ്പുറത്തുള്ള ചികിത്സയല്ല മേജര്‍ സര്‍ജറി തന്നെയാണ് കോണ്‍ഗ്രസിന് ആവശ്യം. മാറ്റം കൊണ്ടു വരാനുള്ള സമയം പോലും ഇനി ബാക്കിയില്ല. കെപിസിസി ഓഫീസില്‍ മുറിയടച്ചിട്ട് മൂന്നോ നാലോ പേര്‍ ചര്‍ച്ച നടത്തുന്ന രീതിയാണുള്ളത്. വിമര്‍ശിക്കുന്നവരെ ശരിയാക്കും.

കണ്ണൂര്‍ കോര്‍പ്പറേഷനിലെ ഇത്തവണത്തെ വിജയം ഉദാഹരണമാക്കി പ്രവര്‍ത്തിക്കണം. ജംബോ കമ്മിറ്റികള്‍ ആദ്യം പിരിച്ചു വിടണം. മന്ത്രിമാരാകാനും മുഖ്യമന്ത്രിയാകാനും തയ്യാറായി നില്‍ക്കുന്ന നേതാക്കള്‍ ആത്മാര്‍ത്ഥ പ്രവര്‍ത്തനം നടത്തണം. വര്‍ഷങ്ങളായി യുഡിഎഫിന് ലഭിച്ചിരുന്ന ന്യൂനപക്ഷ വോട്ടില്‍ ചേരിതിരിവുണ്ടായി. സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ പോലും പ്രശ്‌നങ്ങളുണ്ടായി. ഗ്രൂപ്പ് വെച്ച് സ്ഥാനാര്‍ത്ഥിയെ നിര്‍ണയിച്ചു. അര്‍ഹരായവര്‍ക്ക് സീറ്റ് നല്‍കിയില്ല. അതുകൊണ്ട് പലയിടത്തും വിമതരുണ്ടായി. ഇവരെ കൂട്ടി ഭരിക്കേണ്ടി വരും. അവരില്‍ ആരൊക്കെ തയ്യാറാകുമെന്ന് കണ്ടറിയണം. രണ്ട് ജനപിന്തുണയുള്ള പാര്‍ട്ടിക്കാരെ പുറത്താക്കി. എല്‍ ജെ ഡി യുടേയും കേരള കോണ്‍ഗ്രസിന്റേയും പോക്ക് യുഡിഎഫിന് നഷ്ടമുണ്ടാക്കി. മുന്നണിയുടെ വിജയത്തെ ഇത് ബാധിച്ചു. വെല്‍ഫയര്‍ പാര്‍ട്ടി ബന്ധം അനാവശ്യ വിവാദമുണ്ടാക്കിയതും യുഡിഎഫിന് കെട്ടുറപ്പിന് ക്ഷീണമുണ്ടാക്കി. ലൈഫ് അഴിമതിയാണ്. എന്നാല്‍ പദ്ധതി തന്നെ ഉണ്ടാകില്ലെന്ന പ്രചാരണം തെറ്റായ സന്ദേശമുണ്ടാക്കി. ഇത്രയും പറഞ്ഞ് മുരളി ഗോളടിച്ചു.

കേരളത്തിലെ വലതു പതനം രാഹുല്‍ ഗാന്ധിയെയും വാദ്യകലാ സംഘത്തെയും അമ്പരപ്പിച്ചിരിക്കുകയാണ്. എത്രയും വേഗം കേരളത്തിലെ നേതാക്കളെ എങ്ങോട്ടെങ്കിലും കെട്ടിയെടുക്കണം എന്നാണ് പ്രവര്‍ത്തകര്‍ ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നത്.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിടവാങ്ങല്‍ ചടങ്ങില്‍ വൈകാരിക പ്രസംഗവുമായി ചീഫ് സെക്രട്ടറിയായിരുന്ന എ ജയതിലക്  (6 minutes ago)

പോസ്റ്റ്മോർട്ടം നിർണായകമായി, 2 പേർ അറസ്റ്റിൽ ലിവ് ഇൻ പങ്കാളിക്ക് താൽപര്യം 13കാരിയായ മകളെ', 38കാരനെ കൊലപ്പെടുത്തി യുവതി,  (15 minutes ago)

കാസർകോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി  (19 minutes ago)

സുഗതൻ വീണ്ടും തിരുവനന്തപുരത്ത്, പൊലീസിന്‍റെ രഹസ്യ നീക്കം നെടുമങ്ങാട് കോടതിയുടെ പ്രൊഡക്ഷൻ വാറന്‍റിനെ തുടർന്ന്;  (24 minutes ago)

അവന്മാർ ED കൊല്ലാൻ വന്നത് തന്നെ കട്ടായം കടുപ്പിച്ച് മജിസ്ട്രേറ്റ് കോടതി ഒന്നും പുറം ലോകം കാണില്ല  (29 minutes ago)

ലഹരിക്കു വേണ്ടി അണലിക്കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ ഉണ്ടെന്ന തന്‍റെ പരാമർശം വസ്തുതാപരമായി ശരിയല്ലെന്ന് സമ്മതിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്ത  (34 minutes ago)

ഹിസ്ബുള്ള ടണലുകള്‍ കത്തി !! തെക്കന്‍ ലബനന്‍ പിളര്‍ത്തി ഇസ്രയേല്‍ സംഹാരം ! ഇറാന്‍ ചോരതുപ്പി വീണു; ട്രംപും ഞെട്ടി  (42 minutes ago)

മാൾട്ടയിൽ മലയാളികൾക്ക് അവസരം !!2 ലക്ഷം ശമ്പളം ഇപ്പോൾ റിക്രൂട്ട് ചെയ്യുന്ന 10 സ്ഥാപനങ്ങൾ ഇവയാണ്  (50 minutes ago)

മരിച്ച് കിടന്ന അച്ഛന്റെ തല ചവിട്ടി ഞെരിച്ച് ..!എല്ലാം കണ്ട് നിന്ന് ഭാര്യ..പൊലീസിന് കിട്ടിയ രഹസ്യ വിവരം, ഇളയ മകനെ തൂക്കി  (55 minutes ago)

പാർട്ടി ഓഫീസിൽ കയറി പൂട്ടാനും ചെന്നിത്തല പൊലീസിന് ഉശിരുണ്ട്..എന്തേ വിജയൻ സംശയമുണ്ടോ SFI പുലികുട്ടി പുറത്തിറങ്ങില്ല  (59 minutes ago)

കോർപ്പറേഷനിലെ അടി തുടങ്ങിയത് ദേ ഇവിടെ നിന്ന്...! കൗൺസിലർ മേരി പുഷ്പത്തെ തെളിവ് സഹിതം തൂക്കി മേയർ വി വി രാജേഷ്  (1 hour ago)

അൻസിബയുടെ പരാതി; ജിഹാദി പരാമർശം, സ്ത്രീത്വത്തെ അപമാനിക്കൽ; നടൻ ടിനി ടോമിനെതിരെ കേസെടുക്കാൻ എറണാകുളം മജിസ്ട്രേറ്റ് കോടതിയുടെ നിർദേശം!!!  (3 hours ago)

Ramesh-Chennithala ഡോക്ടർ കമ്മിയെന്ന് കമന്റുകൾ..  (6 hours ago)

Chittar-case കൊലപാതകത്തിന്റെ ചുരുളഴിച്ചു പോലീസ്!  (6 hours ago)

VEENA VIJAYAN വീണയെ ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ  (6 hours ago)

Malayali Vartha Recommends