Widgets Magazine
12
Jul / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാന കായകല്‍പ്പ് പുരസ്‌ക്കാരങ്ങള്‍ പ്രഖ്യാപിച്ചു...


ഇന്ത്യന്‍ റഡാറിന്‍റെ പരിധിയിലെത്തിയതോടെ എഫ്-35ബിയെ കണ്ടെത്തി ലോക്ക് ചെയ്തു; റഡാർ കണ്ണുകളെ വെട്ടിച്ച് പറക്കാനുള്ള സ്റ്റെൽത്ത് സാങ്കേതികവിദ്യ പിഴച്ചതിവിടെ...


എന്നെ കല്യാണം ചെയ്തത് അയാളുടെ അച്ഛന് കൂടി വേണ്ടിയാണ്; ഒരിക്കലും ആ സ്ത്രീ എന്നെ ജീവിക്കാന്‍ അനുവദിച്ചിട്ടില്ല; കുഞ്ഞിനെ ഓര്‍ത്ത് വിടാന്‍ കെഞ്ചിയിട്ടും... വിപഞ്ചികയുടെ ഞെട്ടിക്കുന്ന ആത്മഹത്യാക്കുറിപ്പ് പുറത്ത്


അപ്രഖ്യാപിത അടിയന്തിരാവസ്ഥയെ ശശി തരൂർ എതിർക്കണം: ചെറിയാൻ ഫിലിപ്പ്...


ഒരു സമരത്തിൻറെ റിസൾട്ട് ആണ് ഇദ്ദേഹത്തിൻറെ ജോലി; കസേരയിൽ ഇരുന്ന് കഴിഞ്ഞാൽ വന്ന വഴി മറക്കുന്നവർ ആണല്ലോ ബഹുഭൂരിപക്ഷവും...

കരുക്ക് മുറുക്കുന്നു... കോടതി വിധി തിരിച്ചടിയാകുമെന്ന് മുന്നില്‍ കണ്ട് ചോദ്യം ചെയ്യലിന് ഹാജരായ സിഎം രവീന്ദ്രന്‍ ശരിക്കും വെള്ളം കുടിച്ചു; ഇഡിയുടെ പല ചോദ്യങ്ങളും കടുത്തെങ്കിലും രവീന്ദ്രന്‍ പിടികൊടുത്തില്ല; എല്ലാം കഴിഞ്ഞ് വീട്ടിലേക്ക് പോകാനൊരുങ്ങിയപ്പോള്‍ ഇഡിയുടെ നിര്‍ണായക നീക്കം

18 DECEMBER 2020 09:29 AM IST
മലയാളി വാര്‍ത്ത

മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി. എം രവീന്ദ്രനെ 13 മണിക്കൂറത്തെ ചോദ്യം ചെയ്യലിന് ശേഷമാണ് ഇഡി വിട്ടയച്ചത്. ഇ.ഡിയുടെ കൊച്ചി ഓഫീസിലായിരുന്നു ചോദ്യം ചെയ്യല്‍. സ്വര്‍ണ കടത്ത് കേസിലെ പ്രതികളായ സ്വപ്നയുടെയും സരിത്തിന്റെയും മൊഴികളെ അടിസ്ഥാനമാക്കിയായിരുന്നു ചോദ്യം ചെയ്യല്‍. പല ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കാതെ തത്തിക്കളിച്ച രവീന്ദ്രനോട് ഒരുഘട്ടത്തില്‍ പോയ്‌ക്കൊള്ളാന്‍ പറഞ്ഞു. സന്തോഷത്തോടെയിരുന്ന രവീന്ദ്രന്മേല്‍ ചോദ്യപ്പെരുമഴയാണ് ഇഡി സമ്മാനിച്ചത്. അതോടെ രവീന്ദ്രന് ക്ലീന്‍ ചിറ്റില്ല വീണ്ടും ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുമെന്ന അറിയിപ്പ് നല്‍കി പാതിരാത്രിയില്‍ വിട്ടയച്ചു.

സ്വത്തുക്കളെക്കുറിച്ച് സംസ്ഥാന രജിസ്‌ട്രേഷന്‍ വകുപ്പ് നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു ആരംഭം. പിന്നീട് പാസ്‌പോര്‍ട്ട് വിവരങ്ങള്‍, വിദേശ യാത്രകള്‍ എന്നിവയിലേക്ക് ചോദ്യങ്ങള്‍ നീങ്ങി. ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റിയില്‍ രവീന്ദ്രന്റെ ഭാര്യ വാടകയ്ക്ക് മണ്ണുമാന്തിയന്ത്രം നല്‍കിയതിനെക്കുറിച്ചും വിശദീകരണം തേടി. പല ചോദ്യങ്ങള്‍ക്കും രവീന്ദ്രന്‍ വിശദമായ മറുപടി നല്‍കിയില്ല.

ചോദ്യം ചെയ്യലുമായി ബന്ധപ്പെട്ട് രവീന്ദ്രന്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്നലെ തള്ളിയിരുന്നു. ഇതോടെ രവീന്ദ്രനെ കൂടുതല്‍ ചോദ്യം ചെയ്യലിന് വിധേയനാക്കാനും അന്വേഷണ സംഘം തീരുമാനിച്ചിട്ടുണ്ട്. ഇന്ന് തന്നെ രണ്ടാംഘട്ട ചോദ്യം ചെയ്യല്‍ ഉണ്ടാകുമോ എന്ന കാര്യത്തില്‍ അന്വേഷണ സംഘം സൂചനകള്‍ നല്‍കിയിട്ടില്ല.

നേരത്തെ ഈ മാസം പതിനേഴിന് ഹാജരാകാന്‍ ഇ.ഡി നോട്ടീസ് നല്‍കിയിരുന്നു. സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിനെ സി.എം രവീന്ദ്രന്‍ പല പ്രാവശ്യം വിളിച്ചതായി നേരത്തെ സ്വപ്നയുടെ മൊഴിയുള്ളതായി ഇ.ഡി കണ്ടെത്തിയിരുന്നു.

മുമ്പ് മൂന്ന് പ്രാവശ്യവും ആരോഗ്യ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി രവീന്ദ്രന് ഹാജരായിരുന്നില്ല. ആദ്യം നവംബര്‍ 6 ന് നോട്ടീസയച്ചപ്പോള്‍ കോവിഡ് ബാധിച്ചുവെന്ന മറുപടി നല്‍കി ഒഴിഞ്ഞുമാറി. കോവിഡാനന്തര രോഗങ്ങള്‍ ചൂണ്ടിക്കാട്ടി നവംബര്‍ 27 നും ഹാജരായിരുന്നില്ല. ഈ സാഹചര്യത്തിലാണ് ഡിസംബര്‍ 10ന് ഹാജരാകാന്‍ മൂന്നാം വട്ടം നോട്ടീസയച്ചത്. അന്നും ആരോഗ്യ പ്രശ്‌നം ചൂണ്ടിക്കാട്ടി രവീന്ദ്രന്‍ ആശുപത്രിയില്‍ അഡ്മിറ്റായി.

രവീന്ദ്രന്റേയും ഭാര്യയുടെയും പേരിലുള്ള സ്വത്ത് വിവരങ്ങളുടെ രേഖകള്‍ ഹാജരാക്കാനും ഇ.ഡി.ആവശ്യപ്പെട്ടിട്ടുണ്ട്. കോഴിക്കോട് വടകരയില്‍ രവീന്ദ്രനുമായി ബന്ധപ്പെട്ട സ്ഥാപനങ്ങില്‍ ഇ.ഡി.പരിശോധന നടത്തി വിവരങ്ങള്‍ ശേഖരിച്ചിരുന്നു. സി.എം.രവീന്ദ്രന്റെ സ്വത്ത് വിവരങ്ങള്‍ തേടി രജിസ്‌ട്രേഷന്‍ വകുപ്പിന് ഇ.ഡി. കത്തയക്കുകയും ചെയ്തു. സ്വര്‍ണക്കടത്ത് കേസിലും ലൈഫ് മിഷന്‍ അഴിമതിയിലും കൂടുതല്‍ തെളിവ് കണ്ടെത്താമെന്നുള്ള നിഗമനത്തിലാണ് അന്വേഷണ സംഘം മുന്നോട്ട് പോകുന്നത്.

തനിക്കെതിരായ ഇ.ഡിയുടെ നോട്ടീസ് സ്‌റ്റേ ചെയ്യണമെന്ന് അപേക്ഷിക്കുന്ന ഹര്‍ജി ഇന്നലെ ഹൈക്കോടതി പരിഗണിക്കാനിരിക്കെയാണ് തീരുമാനത്തിനു കാത്തുനില്‍ക്കാതെ രവീന്ദ്രന്‍ ചോദ്യംചെയ്യലിനു ഹാജരായത്. ഹര്‍ജി പിന്നീടു കോടതി തള്ളി. അന്വേഷണത്തിന്റെ ഭാഗമായി നല്‍കുന്ന നോട്ടീസ് ചോദ്യംചെയ്യുന്ന ഹര്‍ജി നിലനില്‍ക്കുന്നതല്ലെന്ന ഇ.ഡിയുടെ വാദം അംഗീകരിച്ചാണു കോടതി തീരുമാനം. രവീന്ദ്രന്‍ നിയമത്തിനു മുന്നില്‍നിന്ന് ഒളിച്ചോടാന്‍ ശ്രമിക്കുകയാണെന്ന് ഇ.ഡി. ആരോപിച്ചു. ചോദ്യംചെയ്യലില്‍ അഭിഭാഷകനെ ഒപ്പം കൂട്ടാന്‍ അനുവദിക്കണമെന്ന ആവശ്യവും നിരസിക്കപ്പെട്ടു.

ഇ.ഡി. കടുത്ത നടപടിക്കു തുനിഞ്ഞേക്കുമെന്നു കേട്ടതിനു പിന്നാലെയാണ് ഇന്നലെ അദ്ദേഹം ഇ.ഡി. ഓഫീസിലെത്തിയത്. കോടതിയുടെ വിമര്‍ശനം ഭയന്നാണ് ഇതെന്നു നിയമവൃത്തങ്ങള്‍ സൂചിപ്പിച്ചു. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ടും അല്ലാതെയും അനധികൃത സ്വത്ത് സമ്പാദനം, കള്ളപ്പണം വെളുപ്പിക്കല്‍ തുടങ്ങിയ ആരോപണങ്ങളാണ് രവീന്ദ്രനെതിരേയുള്ളത്. എന്തായാലും രവീന്ദ്രന് ഇഡി ക്ലീന്‍ ചിറ്റ് നല്‍കാതായതോടെ കാര്യങ്ങള്‍ സങ്കീര്‍ണമാകുകയാണ്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൊലക്കേസ് പ്രതിക്ക് വിവാഹത്തിനായി പരോള്‍ അനുവദിച്ച് ഹൈക്കോടതി  (5 hours ago)

ടിപ്പര്‍ ലോറിയുടെ ഡംപ് ബോക്‌സിന് അടിയില്‍പ്പെട്ട് യുവാവിന് ദാരുണാന്ത്യം  (5 hours ago)

ടെന്നിസ് താരത്തിന്റെ കൊലപാതകം; മകളുടെ പണം കൊണ്ട് ജീവിക്കുന്നെന്ന പരിഹാസം അസ്വസ്ഥനാക്കി  (5 hours ago)

നിര്‍ത്തിയിട്ടിരുന്ന കാറിന് തീപിടിച്ച് 3 കുട്ടികളടക്കം 5 പേര്‍ക്ക് പൊള്ളലേറ്റു  (6 hours ago)

ദയാധനമായി എട്ട് കോടിയോളം രൂപയാണ് യമന്‍ പൗരന്റെ കുടുംബം ആവശ്യപ്പെട്ടിരിക്കുന്നത്  (6 hours ago)

ആദ്യ അലോട്ട്‌മെന്റ് പട്ടിക 18ന് പ്രസിദ്ധീകരിക്കും  (7 hours ago)

എല്ലാത്തിലും രാഷ്ട്രീയം കാണരുതെന്ന് ചാണ്ടി ഉമ്മന്‍  (8 hours ago)

പഴയതും വൃത്തിയില്ലാത്തതുമായ ചെരുപ്പുകള്‍ എത്രയും പെട്ടെന്ന് വീട്ടില്‍ നിന്ന് ഒഴിവാക്കുക  (9 hours ago)

ട്രംപിന്റെ പരിഷ്‌കാരങ്ങളില്‍ പതറാതെ ബ്രസീല്‍  (9 hours ago)

ബി.ജെ.പി സംസ്ഥാന കമ്മറ്റി ഓഫീസ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നാളെ ഉദ്ഘാടനം നിര്‍വഹിക്കും  (11 hours ago)

ഒന്‍പത് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്  (11 hours ago)

പൊലീസ് ഉദ്യോഗസ്ഥനെ തിരുവനന്തപുരത്ത് മരിച്ച നിലയില്‍ കണ്ടെത്തി  (11 hours ago)

ശശി തരൂര്‍ സമയം ആകുമ്പോള്‍ ചെയ്യേണ്ടത് ചെയ്യുമെന്ന് സുരേഷ് ഗോപി  (11 hours ago)

സംസ്ഥാന കായകല്‍പ്പ് പുരസ്‌ക്കാരങ്ങള്‍ പ്രഖ്യാപിച്ചു...  (13 hours ago)

ഇന്ത്യന്‍ റഡാറിന്‍റെ പരിധിയിലെത്തിയതോടെ എഫ്-35ബിയെ കണ്ടെത്തി ലോക്ക് ചെയ്തു; റഡാർ കണ്ണുകളെ വെട്ടിച്ച് പറക്കാനുള്ള സ്റ്റെൽത്ത് സാങ്കേതികവിദ്യ പിഴച്ചതിവിടെ...  (13 hours ago)

Malayali Vartha Recommends