യുവമോര്‍ച്ച യൂണിറ്റ് പ്രസിഡന്റിനേയും കുടുബത്തെയും വീട് കയറി ആക്രമിച്ചു; യൂണിറ്റ് പ്രസിഡന്റ് അനുപ്രസാദിന് വെട്ടേറ്റു; ആക്രമണത്തിന് പിന്നിൽ സി.പി.എം - ഡി.വൈ.എഫ്.ഐ പ്രവർത്തകരെന്ന് കുടുംബം
കായംകുളത്ത് ദേവികുളങ്ങര ഇടമരത്തുശ്ശേരില്‍ യുവമോര്‍ച്ച യൂണിറ്റ് പ്രസിഡന്റിനേയും കുടുബത്തെയും വീട് കയറി ആക്രമിച്ചു. സി.പി.എം - ഡി.വൈ.എഫ്.ഐ പ്രവർത്തകരാണ് ആക്രമണത്തിന് പിന്നിലെന്ന് കുടുംബം ആരോപിച്ചു.
പുതുപ്പള്ളി വടക്ക് ഇടിയ്ക്കാത്തറയില്‍ അനുപ്രസാദിന് വെട്ടേറ്റു.ഇന്നലെ വൈകിട്ടായിരുന്നു ആക്രമണം. ഭാര്യ മോനിഷ, ആറു മാസം പ്രായമുള്ള കൈക്കുഞ്ഞ് സഹോദരന്‍ മനുപ്രസാദ്, ഇവരുടെ പിതാവ് പ്രസാദ് എന്നിവര്‍ക്ക് നേരെയും ആക്രമണമുണ്ടായി. യുവമോര്‍ച്ച യൂണിറ്റ് പ്രസിഡന്റ് അനുപ്രസാദിന് വെട്ടേറ്റു. വാഹനങ്ങളും വീടും അക്രമിസംഘം അടിച്ചു തകര്‍ത്തു.പരിക്കേറ്റവരെ കായംകുളം ഗവണ്‍മെന്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോള്‍ ആയുധങ്ങളുമായി അക്രമികള്‍ ഇവിടെ എത്തുകയും പൊലീസിനു മുന്‍പില്‍ ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തുവെന്ന് ആരോപണമുണ്ട്.
https://www.facebook.com/Malayalivartha