ജലീലിന്റെ രാജി സംബന്ധിച്ച് ഇപ്പോൾ പ്രതികരിക്കുന്നില്ല; സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോർപ്പറേഷനിൽ ജനറൽ മാനേജർ തസ്തികയ്ക്ക് യോഗ്യത വർധിപ്പിക്കാൻ മന്ത്രിയായിരുന്ന കെ.ടി. ജലീൽ അയച്ച ഫയലിൽ ഒപ്പുെവച്ചതിൽ തെറ്റില്ല; നിലപാട് വ്യക്തമാക്കി മുഖ്യമന്ത്രി
താൻ ചെയ്തതിൽ ഒരു തെറ്റുമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അന്തം വിട്ട് കെ ടി ജലീൽ.സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോർപ്പറേഷനിൽ ജനറൽ മാനേജർ തസ്തികയ്ക്ക് യോഗ്യത വർധിപ്പിക്കാൻ മന്ത്രിയായിരുന്ന കെ.ടി. ജലീൽ അയച്ച ഫയലിൽ ഒപ്പുെവച്ചതിൽ തെറ്റില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഇപ്പോൾ വ്യക്തമാക്കിയിരിക്കുന്നു.
യോഗ്യതയിൽ ഇളവ് വരുത്തുകയാണെങ്കിലാണ് അതിൽ കൂടുതൽ പരിശോധനകൾ വേണ്ടിവരുന്നത്. എന്നാൽ, ഇക്കാര്യത്തിൽ നിലവിലുള്ള യോഗ്യത വർധിപ്പിക്കുകയായിരുന്നുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ജലീലിന്റെ രാജി സംബന്ധിച്ച് ഇപ്പോൾ പ്രതികരിക്കുന്നില്ലെന്ന് ചോദ്യത്തിനു മറുപടിയായി അദ്ദേഹം പറഞ്ഞു.
ബന്ധുനിയമന ആരോപണത്തിൽ മന്ത്രി കെ.ടി. ജലീൽ കുറ്റക്കാരനാണെന്ന് ലോകായുക്ത വ്യക്തമാക്കിയിരുന്നു. ബന്ധുവായ കെ.ടി. അദീപിനെ ന്യൂനപക്ഷ വികസന ധനകാര്യ കോർപറേഷനിൽ ജനറൽ മാനേജറായി നിയമിച്ചു എന്നതാണ് ജലീലിനെതിരായ ആരോപണം.
യോഗ്യതയിൽ ഇളവ് വരുത്തി വിജ്ഞാപനം ഇറക്കുകയും അദീപിനെ നിയമിക്കുകയും ചെയ്തതായി ചൂണ്ടിക്കാട്ടി വി.കെ. മുഹമ്മദ് ഷാഫി എന്ന ആളാണ് പരാതി നൽകിയിരുന്നത്. പരാതിയിൽ ഉന്നയിച്ച എല്ലാ കാര്യങ്ങളും സത്യമാണെന്ന് ലോകായുക്ത കണ്ടെത്തി.
മന്ത്രി സത്യപ്രതിജ്ഞാ ലംഘനവും സ്വജനപക്ഷപാതിത്വവും കാണിച്ചെന്നും അതിനാൽ മന്ത്രിസ്ഥാനത്ത് തുടരാൻ പാടില്ലെന്നും സ്ഥാനത്തുനിന്ന് നീക്കണമെന്നും മുഖ്യമന്ത്രിയോട് ലോകായുക്ത ആവശ്യപ്പെട്ടിരുന്നു.
മാത്രമല്ല കെ ടി ജലീലിനെ ബന്ധുവിനെ ബിരുദത്തിന് അനുസരിച്ച് മാനദണ്ഡങ്ങളിൽ മാറ്റം വരുത്തി എന്ന് തെളിയിക്കുന്ന കത്ത് പുറത്തുവന്നിരുന്നു. എല്ലാം അദ്ദേഹത്തിനെതിരായി വരുമ്പോൾ ഇനി ആകെയുള്ള ലക്ഷ്യം ഹൈക്കോടതിആണ് ഉന്നതവിദ്യാഭ്യാസ മന്ത്രി കെ. ടി. ജലീൽ ആരോപണങ്ങൾക്ക് ഒടുവിൽ രാജി വെക്കുകയായിരുന്നു.
ബന്ധു നിയമന കേസിൽ ജലീലിന് മന്ത്രി സ്ഥാനത്ത് തുടരാൻ യോഗ്യതയില്ലെന്ന ലോകായുക്ത ഉത്തരവ് വന്നതിന് പിന്നാലൊണ് രാജി പ്രഖ്യാപനമുണ്ടായത്.ലോകായുക്ത വിധിക്കെതിരെ ഹൈക്കോടതിയിൽ നൽകിയ ഹര്‍ജി കോടതി പരിഗണിക്കുന്നതിനിടെയായിരുന്നു രാജി.
വിധി വന്നതിന് പിന്നാലെ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തുവന്നിരുന്നു. അതേസമയം, രാജി വയ്ക്കേണ്ടതില്ലെന്നാണ് സിപിഎം നിലപാട് എടുത്തിരുന്നത്. എന്നാൽ, ഒടുക്കം രാജിവയ്ക്കുകയായിരുന്നു.
ധാർമികമായ വിഷയങ്ങള്‍ മുൻനിര്‍ത്ത് രാജി വയ്ക്കുന്നുവെന്നാണ് ജലീൽ രാജിക്കത്തിൽ പറഞ്ഞത് ലോകായുക്തയിൽ നിന്ന് ഇത്തരമൊരു വിധി വന്നതിനാൽ രാജി വയ്ക്കുന്നുവെന്നും രാജിക്കത്തിൽ പറഞ്ഞിരുന്നു താൻ മാധ്യമവേട്ട യ്ക്ക് ഇരയായി അദ്ദേഹം രാജിക്കത്തിൽ പറഞ്ഞിരുന്നു.
https://www.facebook.com/Malayalivartha