Widgets Magazine
19
Sep / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സ്രായേൽ നടത്തിയ ആക്രമണം..ഖത്തർ അന്താരാഷ്ട്ര ക്രിമിനൽ കോടതി പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി..തിരക്ക് പിടിച്ച പല നീക്കങ്ങളും നടന്നു കൊണ്ട് ഇരിക്കുകയാണ്..


സ്രായേൽ നടത്തിയ ആക്രമണം..ഖത്തർ അന്താരാഷ്ട്ര ക്രിമിനൽ കോടതി പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി..തിരക്ക് പിടിച്ച പല നീക്കങ്ങളും നടന്നു കൊണ്ട് ഇരിക്കുകയാണ്..


ഗര്‍ഭഛിദ്രത്തിന് ഇരയായ യുവതിയുമായി ഫോണിലൂടെ സംസാരിച്ച് അന്വേഷണസംഘത്തിലെ ഐപിഎസ് ഉദ്യോഗസ്ഥ: ഉടൻ മൊഴി എടുക്കും: യുവതിയുടെ താല്‍പര്യം പരിഗണിച്ച് ആ നീക്കം...


നടി ദിഷാ പഠാനിയുടെ വീടിന് പുറത്ത് വെടിവെപ്പ് നടത്തിയ രണ്ട് അക്രമികളെ പോലീസ് ഏറ്റുമുട്ടലിൽ വധിച്ചു... ശേഷിക്കുന്ന പ്രതികൾക്കായി തിരച്ചിൽ തുടരുകയാണ്..വീണ്ടും യോഗി എൻകൗണ്ടർ..

സ്വവര്‍ഗരതിക്കിടെ വിനോദ് മരിച്ചു, മദ്യപാനം പ്രതികള്‍ക്ക് വിനയായി... വെള്ളത്തിനടയിൽ നടന്നത് മറ്റൊന്ന്; ഒരുവർഷത്തിനുശേഷം നരഹത്യയുടെ ചുരുളഴിയുമ്പോൾ തെളിയുന്നത് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ

22 APRIL 2021 10:51 AM IST
മലയാളി വാര്‍ത്ത

ഒരുവർഷത്തിനു മുൻപേ മാവേലിക്കര അച്ചൻകോവിലിനടുത്ത് മുങ്ങി മരിച്ച യുവാവിന്റെ മരണത്തിനു പിന്നിലെ കാരണം തെളിഞ്ഞു. സ്വവര്‍ഗരതിക്കിടെ ഉണ്ടായ നരഹത്യയാണ് വിനോദിന്റെ മരണത്തിലേക്ക് നയിച്ചത്. കണ്ണമംഗലം വടക്ക് കുന്നേല്‍ വിനോദ് ആണ് മരിച്ചത്. പ്രതികളായ കണ്ണമംഗലം ഷിബു ഭവനില്‍ ഷിബു, പേള കൊച്ചുകളീക്കല്‍ അനില്‍ കുമാര്‍ എന്നിവര്‍ ഇന്നലെ അറസ്റ്റിലായി.

കഴിഞ്ഞ വര്‍ഷം മാര്‍ച്ച്‌ ഒന്നിന് രാവിലെയാണ് മാവേലിക്കര വലിയ പെരുമ്പുഴ പാലത്തിനു സമീപം അച്ചന്‍കോവിലാറില്‍ അജ്ഞാത യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്. ഫെബ്രുവരി 28 മുതല്‍ വിനോദിനെ കാണാനില്ല എന്ന പരാതി ബന്ധുക്കള്‍ നല്‍കിയിരുന്നു.


തുടർന്ന് കണ്ടുകിട്ടിയ മൃതശരീരത്തില്‍ വസ്ത്രങ്ങളോ തിരിച്ചറിയത്തക്ക മറ്റ് അടയാങ്ങളോ ഇല്ലാതിരുന്നതിനാല്‍ ബന്ധുക്കള്‍ക്ക് മൃതദേഹം വിനോദിന്റേതാണോ എന്ന് തിരിച്ചറിയാനായില്ല. മരണപ്പെട്ടത് കാണാതായ വിനോദാണെന്ന സംശയം ബലപ്പെട്ടതിനെ തുടര്‍ന്ന് 2021 ജനുവരി മാസത്തില്‍ തിരുവനന്തപുരം ഫോറന്‍സിക് ലബോറട്ടറിയില്‍ നടത്തിയ ഡിഎന്‍എ പരിശോധനയില്‍ മരിച്ചത് വിനോദാണെന്ന് തെളിയുകയായിരുന്നു.

പോസ്റ്റ്മോര്‍ട്ടത്തില്‍ മരണം വെള്ളത്തില്‍ മുങ്ങി സംഭവിച്ചതാണെന്നും വ്യക്തമായി. 2020 ഫെബ്രുവരി 28ന് വൈകിട്ട് 4.30ന് വിനോദിനെ രണ്ടുപേര്‍ പനച്ചമൂട് ഭാഗത്ത് ബൈക്കില്‍ കയറ്റി പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു. വിനോദിന്റെ അയല്‍വാസിയായ ഷിബുവും സുഹൃത്ത് അനിലുമായിരുന്നു അത്.

 

ചോദ്യം ചെയ്യലില്‍ വിനോദിനെ ജംങ്ഷനില്‍ ഇറക്കിയെന്നും പിന്നീട് എന്ത് സംഭവിച്ചുവെന്ന് അറിയില്ലെന്നുമായിരുന്നു ഇരുവരും പോലീസിനോട് വ്യക്തമാക്കിയത്. പ്രതികളിലൊരാളായ അനില്‍ മറ്റൊരാളോട് നടത്തിയ വെളിപ്പെടുത്തലാണ് സംഭവത്തിന്റെ യഥാര്‍ത്ഥകഥ പുറത്തറിഞ്ഞത്.

പൊലീസ് വീണ്ടും ചോദ്യം ചെയ്തപ്പോഴാണ് നരഹത്യയുടെ ചുരുളഴിഞ്ഞത്. ഷിബു വിനോദിനെ ഭീഷണിപ്പെടുത്തി സ്ഥിരമായി സ്വവര്‍ഗരതിക്ക് ഉപയോഗിക്കാറുണ്ടായിരുന്നു.

സംഭവദിവസം പ്രതികള്‍ നിര്‍ബന്ധപൂര്‍വ്വം ബൈക്കില്‍ കയറ്റി വലിയപെരുംമ്പുഴ പാലത്തിന് കിഴക്കുവശം അച്ചന്‍ കോവിലാറ്റില്‍ കൊണ്ടുവന്ന് വിവസ്ത്രനാക്കി ഭീഷണിപ്പെടുത്തിയും നിര്‍ബന്ധിച്ചും വെള്ളത്തിലിറക്കി സ്വവര്‍ഗ രതി ചെയ്യുവാനുള്ള ശ്രമത്തിനിടെ നീന്തല്‍ അറിയാത്ത വിനോദ് ആറ്റില്‍ മുങ്ങി താഴുകയായിരുന്നുവെന്നും വിനോദ് മരിച്ചു എന്നറിഞ്ഞ പ്രതികള്‍ വിനോദിന്റെ വസ്ത്രങ്ങളും മറ്റും സമീപം തന്നെ കുഴിച്ചുമൂടുകയായിരുന്നു.

പിറ്റേന്ന് മൃതദേഹം പൊങ്ങിയോ എന്നറിയാന്‍ ഇവര്‍ സംഭവ സ്ഥലത്ത് സന്ദര്‍ശനം നടത്തി. വിനോദിന്റെ ബന്ധുക്കള്‍ പലതവണ അന്വേഷിച്ചിട്ടും വിനോദിനെപ്പറ്റി അറിയില്ല എന്നാണ് പറഞ്ഞിരുന്നത്. ഇതിനിടെ മദ്യപിച്ചു കൊണ്ടിരുന്നപ്പോള്‍ പ്രതികളിലൊരാളായ അനില്‍ മറ്റൊരാളോട് നടത്തിയ വെളിപ്പെടുത്തലുകള്‍ പൊലീസിനു ലഭിക്കുകയായിരുന്നു.

 

പലതവണ ചോദ്യം ചെയ്തപ്പോഴും പ്രതികള്‍ വിനോദിനെപ്പറ്റി അറിയില്ല എന്ന് ആവര്‍ത്തിച്ചുകൊണ്ടിരുന്നു. തെളിവുകളുടെ അടിസ്ഥാനത്തില്‍ നടത്തിയ ചോദ്യം ഷിബുവും അനിലും പോലീസിനോട് നടന്നതെല്ലാം ഏറ്റു പറയുകയായിരുന്നു. തുടർന്നായിരുന്നു ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തിയ റിമാൻഡ് ചെയ്യുകയായിരുന്നു.


ആലപ്പുഴ ജില്ലാ പോലീസ് മേധാവി ജി.ജയദേവ് ഐ.പി.എസ്, ചെങ്ങന്നൂര്‍ ഡിവൈഎസ്പി ഡോ.ആര്‍.ജോസ് എന്നിവരുടെ മേല്‍നോട്ടത്തില്‍ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘമാണ് കേസില്‍ അന്വേഷണം നടത്തി പ്രതികളെ അറസ്റ്റ് ചെയ്തത്.

മാവേലിക്കര പോലീസ് ഇന്‍സ്പെക്ടര്‍ ജി.പ്രൈജുവിന്റെ നേതൃത്വത്തില്‍ എസ്.ഐ.മിനുമോള്‍.എസ്, എ.എസ്.ഐ രാജേഷ് ചന്ദ്രന്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസറുമാരായ സിനുവര്‍ഗീസ്, ജി.ഉണ്ണികൃഷ്ണപിള്ള, സിപിഒമാരായ മുഹമ്മദ് ഷെഫീക്ക്, അരുണ്‍ ഭാസ്‌കര്‍, ജി.ഗോപകുമാര്‍, ഗിരീഷ് ലാല്‍ വി.വി എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്‌കൂളിലെ സുരക്ഷാ സര്‍ക്കാര്‍ സമിതി സ്ഥിരം സംവിധാനമാക്കിക്കൂടേയെന്ന് ഹൈക്കോടതി  (2 hours ago)

തമിഴ് ഹാസ്യതാരം റോബോ ശങ്കര്‍ അന്തരിച്ചു  (3 hours ago)

രാഹുലിനെതിരെയുളള ലൈംഗികാരോപണം; അന്വേഷണ സംഘത്തില്‍ ഐപിഎസ് ഉദ്യോഗസ്ഥയും  (3 hours ago)

തൊഴിലില്ലാത്ത ബിരുദധാരികള്‍ക്ക് ധനസഹായം പ്രഖ്യാപിച്ച് നിതീഷ് കുമാര്‍  (3 hours ago)

അദാനിക്ക് ക്ലീന്‍ചിറ്റ് നല്‍കി സെബി  (3 hours ago)

കുടുംബവഴക്കിനെത്തുടര്‍ന്ന് ഭാര്യ താമസിക്കുന്ന വീട്ടിലെത്തി ഭര്‍ത്താവിന്റെ അതിക്രമം  (4 hours ago)

ഇത് സിനിമ നടന്‍ അല്ല അച്ഛാ, വീട്ടില്‍ മീന്‍ കൊണ്ടുവരുന്ന ആളാണ്: എടി മോളെ നീ കേരളത്തിലോട്ട് വാ കാണിച്ചു തരാമെന്ന് ബേസില്‍ ജോസഫ്  (6 hours ago)

പെട്രോള്‍ പമ്പുകളിലെ ശുചിമുറി യാത്രക്കാര്‍ക്കായി 24 മണിക്കൂറും തുറന്ന് നല്‍കണമെന്ന് ഹൈക്കോടതി  (6 hours ago)

Mossad chief സൂചന നൽകി മൊസാദ് മേധാവി  (6 hours ago)

ഇന്ത്യക്ക് മേല്‍ ചുമത്തിയ 25 ശതമാനം താരിഫ് അമേരിക്ക പിന്‍വലിച്ചേക്കും  (7 hours ago)

എല്ലാവര്‍ക്കും സിപിആര്‍: ലോക ഹൃദയ ദിനത്തില്‍ പുതിയ സംരംഭം; ഹൃദയസ്തംഭനം ഉണ്ടായാല്‍ പ്രഥമ ശുശ്രൂഷയും ചികിത്സയും വളരെ പ്രധാനം  (7 hours ago)

ചൂയിംഗം തൊണ്ടയില്‍ കുടുങ്ങിയ എട്ടുവയസുകാരിയുടെ ജീവന്‍ രക്ഷിച്ച് യുവാക്കള്‍  (7 hours ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത  (7 hours ago)

നാളെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ എന്നീ ജില്ലകളിൽ മഴ; കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (8 hours ago)

ഗർഭഛിദ്രത്തിനിരയായ യുവതി ഇതുവരെ രാഹുലിനെതിരേ നേരിട്ട് പരാതി നൽകിയിട്ടില്ല; പാലക്കാട് എംഎൽ രാഹുൽ മാങ്കൂട്ടത്തിലിനെതിരെയുളള ലൈംഗികാരോപണ കേസിൽ അന്വേഷണസംഘത്തിൽ ഐപിഎസ് ഉദ്യോഗസ്ഥയെയും ഉൾപ്പെടുത്തി  (8 hours ago)

Malayali Vartha Recommends