മേയ് 2 ന് മുഖ്യനല്ലാതായാല്‍ പിണറായി എന്തു ചെയ്യും ? 280 കോടി ലഭിച്ചിട്ട് കേന്ദ്ര സര്‍ക്കാരിനെ പറയുന്നത് കണ്ടില്ലേ?

അടുത്ത അഞ്ചു കൊല്ലവും താന്‍ തന്നെയായിരിക്കും മുഖ്യമന്ത്രി എന്ന രീതിയിലാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പെരുമാറുന്നത്. മേയ് 2 ന് മുഖ്യമന്ത്രി സ്ഥാനം ത്യജിക്കേണ്ടി വന്നാല്‍ അദ്ദേഹം എന്തു ചെയ്യും എന്ന രസകരമായ ചിന്തയിലാണ് നാട്ടുകാര്‍.
വാക്‌സിന്‍ ചലഞ്ച്, ഉറുമ്പുകള്‍ക്ക് ആഹാരം തുടങ്ങിയ പതിവ് കലാപരിപാടികളുമായി അദ്ദേഹം തന്റെ സായാഹ്ന പത്ര സമ്മേളനം തുടങ്ങി കഴിഞ്ഞു. കേന്ദ്ര സര്‍ക്കാരിനെ കുറ്റം പറയാന്‍ തന്നെയാണ് ഇക്കുറിയും തന്റെ സമയം മുഴുവന്‍ അദ്ദേഹം ചെലവഴിക്കുന്നത്.
70 ലക്ഷം ഡോസ് വാക്‌സിന്‍ കേന്ദ്ര സര്‍ക്കാരില്‍ നിന്നും സൗജന്യമായി വാങ്ങി 280 കോടി രൂപ ലാഭിച്ച ശേഷമാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്ര സര്‍ക്കാരിനെതിരെ സംസാരിക്കുന്നത്.
സൗജന്യവാക്‌സിന്‍ കേന്ദ്രം പൂര്‍ണമായി അവസാനിപ്പിച്ചു എന്ന വ്യാജപ്രചാരണമാണ് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടക്കുന്നത്. വ്യാജ വാര്‍ത്തകള്‍ സൃഷ്ടിച്ച് കേന്ദ്ര സര്‍ക്കാരിനെതിരെ അവമതിപ്പ് ഉണ്ടാക്കുക എന്ന ലക്ഷ്യം മാത്രമാണ് സംസ്ഥാന സര്‍ക്കാരിനുള്ളതെന്ന് ബി ജെ പി നേതാക്കള്‍ പറയുന്നു.
കേന്ദ്രസര്‍ക്കാര്‍ വാങ്ങുന്ന 50 ശതമാനം വാക്‌സിന്‍ സംസ്ഥാനങ്ങള്‍ക്ക് സൗജന്യമായിത്തന്നെ കിട്ടുമെന്ന വിവരം കേന്ദ്ര സര്‍ക്കാര്‍ ഇതിനകം സംസ്ഥാന സര്‍ക്കാരുകളെ അറിയിച്ചുകഴിഞ്ഞു.
രോഗവ്യാപനം കൂടുതലുള്ള സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ അളവില്‍ സൗജന്യവാക്‌സിന്‍ ലഭ്യമാക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്.
കേന്ദ്ര ക്വോട്ട കഴിച്ചുള്ള വാക്‌സിന്‍ വാങ്ങാന്‍ സംസ്ഥാനത്തിന് പണമില്ലെന്നാണ് കേരള സര്‍ക്കാര്‍ പറയുന്നത്. ഒരാഴ്ച കഴിയുമ്പോള്‍ ഭരണം വിട്ട് ഒഴിയേണ്ടവരാണ് തങ്ങളെന്ന ബോധം പോലും കേരള സര്‍ക്കാരിനില്ല. പണമില്ലെന്ന് വിലപിക്കുന്നവര്‍ കോവിഡിന്റെ പേരില്‍ സ്വന്തം മുഖം കാണിക്കുന്ന പരസ്യത്തിനും മറ്റ് പ്രചാരവേലകള്‍ക്കും ഒഴുക്കിയ കോടികളുടെ കണക്ക് ജനങ്ങളോട് പറയണമെന്ന് കേന്ദ്രമന്ത്രി മുരളീധരന്‍ ആവശ്യപ്പെട്ടു കഴിഞ്ഞു.
സംസ്ഥാനക്വോട്ട നിശ്ചയിക്കുന്നതിന്റെ മാനദണ്ഡത്തെക്കുറിച്ച് കേന്ദ്ര സര്‍ക്കാരിന് വ്യക്തമായ ധാരണയുമുണ്ട്.
അപ്രതീക്ഷിതമായി നമ്മള്‍ നേരിടേണ്ടി വന്ന വെല്ലുവിളിയാണ് കോവിഡ് മഹാമാരിയെന്ന് കേന്ദ്രസര്‍ക്കാര്‍ പറയുന്നു.
വികസിപ്പിച്ചെടുത്തിട്ട് ആറു മാസം പോലുമാകാത്ത കോവിഡ് വാക്‌സിന്റെ ഉല്‍പ്പാദനവും വിതരണവും 130 കോടി ജനങ്ങളിലും ഒറ്റയടിക്ക് സൗജന്യമായി എത്തുന്ന തരത്തിലാവണം എന്നു പറയുന്നതിന്റെ ശാസ്ത്രീയത എന്താണെന്നാണ് മന്ത്രി മുരളീധരന്‍ ചോദിക്കുന്നത്.
പള്‍സ് പോളിയോ, ബിസിജി തുടങ്ങി വിവിധ പ്രതിരോധകുത്തിവയ്പ്പുകളില്‍ ഏതാണ് ആറുമാസമോ ഒരു വര്‍ഷമോ കൊണ്ട് സാര്‍വത്രികമായി മാറിയതെന്ന് ബി ജെ പി പറയുന്നു. കോവിഡ് മഹാമാരിയുടെ പ്രതിരോധ കുത്തിവയ്പ്പ് കുട്ടികളിലോ പ്രായമായവരിലോ ഒതുങ്ങുന്നല്ല.
അതുകൊണ്ടു തന്നെ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെയും സ്വകാര്യമേഖലയുടെയും പങ്കാളിത്തത്തോടെ മാത്രമേ ഈ യജ്ഞം വിജയിപ്പിക്കാനാവുകയുള്ളുവെന്ന് ബി ജെ പി പറയുന്നു. അതിനാലാണ് വാസ്‌കീന്‍ നയം ഉദാരമാക്കാനും വികേന്ദ്രീകരിക്കാനും കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചതെന്നും കേന്ദ്ര സര്‍ക്കാര്‍ പറയുന്നു.
ശതകോടീശ്വരന്‍മാരും ലക്ഷാധിപതികളും അഞ്ചക്കശമ്പളക്കാരും നിരവധിയുള്ള രാജ്യത്ത് എല്ലാവര്‍ക്കും സൗജന്യം വേണം എന്ന് വാശിപിടിക്കുന്നത് ദരിദ്രജനവിഭാഗത്തോടുള്ള വെല്ലുവിളിയാണ്.
മഹാമാരി പിടിമുറുക്കിയ പോയവര്‍ഷം മലയാളി മദ്യപാനത്തിന് ചിലവിട്ടത് 10,340 കോടി രൂപയാണെന്ന് മറക്കരുതെന്നും അദ്ദേഹം പറഞ്ഞു
പക്ഷെ പ്രളയകാലത്ത് കുട്ടികള്‍ കുടുക്ക പൊട്ടിച്ചുള്‍പ്പെടെ കൊടുത്ത പണം, സിപിഎം നേതാക്കള്‍ അടിച്ചു മാറ്റിയത് മറക്കരുതെന്നും ബി ജെ പി നേതാക്കള്‍ പറയുന്നു. നിങ്ങള്‍ നല്‍കുന്ന പണം, സിപിഎം നേതാക്കളുടെയും ബന്ധുക്കളുടെയും അക്കൗണ്ടില്‍ എത്തില്ല എന്ന് ഉറപ്പാക്കണമെന്ന് വി. മുരളിധരന്‍ അഭ്യര്‍ത്ഥിച്ചു.
"
https://www.facebook.com/Malayalivartha






















