പാലക്കാട്ടുനിന്ന് തൃശ്ശൂരിലേക്ക് പണം കൊണ്ടുപോകുന്നതിനിടെ ആളൊഴിഞ്ഞ വടക്കാഞ്ചേരിക്കടുത്ത് വാഹനാപകടം നടത്താൻ പദ്ധതി.... ഇവിടെ സ്ഥിരം അപകടമേഖലയാണ്, ഇക്കാര്യം ആസൂത്രണം ചെയ്ത് അപകടമുണ്ടാക്കേണ്ട കാറിന്റെ ഡ്രൈവര്‍ക്ക് നേതാക്കള്‍ നിര്‍ദേശവും നല്‍കി... എന്നാല്‍, സ്ഥലം എവിടെയാണെന്ന് മനസ്സിലാകാത്ത ഡ്രൈവര്‍ ഇതുസംബന്ധിച്ച് അയച്ച മറുചോദ്യം മറ്റൊരാള്‍ക്ക് മാറിപ്പോയതോടെ സംഭവിച്ചത് ....

പ്രമുഖ ദേശീയപാര്‍ട്ടി കേരളത്തിലെ തിരഞ്ഞെടുപ്പിന് വിനിയോഗിക്കാനായി കര്‍ണാടകത്തില്‍നിന്ന് എത്തിച്ച മൂന്നരക്കോടി രൂപ തൃശ്ശൂരിലെ നേതാക്കള്‍ കൃത്രിമ വാഹനാപകടം ഉണ്ടാക്കി തട്ടിയെടുത്ത സംഭവത്തിന് സമാന ആസൂത്രണം പാലക്കാട്ടും നടന്നു.
പാലക്കാട് ജില്ലയില്‍നിന്ന് തൃശ്ശൂരിലേക്ക് അയക്കാനായി എത്തിച്ച കണക്കില്‍പ്പടാത്ത നാലു കോടി തട്ടിയെടുക്കാനായി പാലക്കാട്ടെ പാര്‍ട്ടി നേതാക്കളാണ് 'അപകടപദ്ധതി' ആസൂത്രണം ചെയ്തത്. എന്നാല്‍, അപകടമുണ്ടാക്കാനായി നിയോഗിച്ച കാര്‍ ഡ്രൈവറുടെ അശ്രദ്ധയില്‍ ഇത് പാളി. അതോടെ നേതാക്കള്‍ പദ്ധതി ഉപേക്ഷിക്കുകയായിരുന്നു.
പാലക്കാട്ടുനിന്ന് തൃശ്ശൂരിലേക്ക് പണം കൊണ്ടുപോകുന്നതിനിടെ ആളൊഴിഞ്ഞ വടക്കാഞ്ചേരിക്കടുത്ത് വാഹനാപകടം നടത്താനായിരുന്നു പദ്ധതി. ഇവിടെ സ്ഥിരം അപകടമേഖലയാണ്. ഇക്കാര്യം ആസൂത്രണം ചെയ്ത് അപകടമുണ്ടാക്കേണ്ട കാറിന്റെ ഡ്രൈവര്‍ക്ക് നേതാക്കള്‍ നിര്‍ദേശവും നല്‍കി. എന്നാല്‍, സ്ഥലം എവിടെയാണെന്ന് മനസ്സിലാകാത്ത ഡ്രൈവര്‍ ഇതുസംബന്ധിച്ച് അയച്ച മറുചോദ്യം മറ്റൊരാള്‍ക്ക് മാറിപ്പോയതോടെ പോലീസ് സംഭവം മണത്ത് ജാഗരൂകരായി.
അപകടം എവിടെവെച്ചാണ് ഉണ്ടാക്കേണ്ടത് എന്ന സന്ദേശമാണ് കാര്‍ ഡ്രൈവര്‍ മാറി അയച്ചുപോയത്. സന്ദേശം കിട്ടിയയാള്‍ പോലീസില്‍ അറിയിച്ചു. സന്ദേശം അയച്ചത് മാറിപ്പോയിട്ടുണ്ടെന്ന് കാര്‍ ഡ്രൈവര്‍തന്നെയാണ് പാര്‍ട്ടി നേതാക്കളെ അറിയിച്ചതും. അതോടെ നോതാക്കള്‍ ജാഗ്രത പുലര്‍ത്തി. പോലീസാകട്ടെ കാര്‍ ഡ്രൈവറുടെ ഫോണ്‍ സിഗ്‌നലുകള്‍ പിന്തുടരുകയും ചെയ്തു. ഇതുസംബന്ധിച്ച് പാലക്കാട് പോലീസ് വിശദ അന്വേഷണം നടത്തുന്നുണ്ട്.
തൃശ്ശൂരിലെ കേസ് അട്ടിമറിക്കാനും ഒതുക്കിത്തീര്‍ക്കാനുമായി, വിരമിച്ച ഉന്നത പോലീസ് ഉദ്യോഗസ്ഥനും രംഗത്തെത്തി. വര്‍ഷങ്ങള്‍ക്കു മുമ്പേ ഇദ്ദേഹം ദേശീയ പാര്‍ട്ടിയില്‍ അംഗമായിട്ടുണ്ട്. സംഭവത്തില്‍ കാര്‍ ഡ്രൈവര്‍മാരെ പ്രതിയാക്കി കേസ് തണുപ്പിക്കാനാണ് നീക്കം. എന്നാല്‍, ദേശീയ പാര്‍ട്ടിയെ നിയന്ത്രിക്കുന്ന സംഘടന പ്രശ്‌നം കാര്യമായി പരിഗണിക്കുന്നുണ്ട്. ക്രിമിനല്‍ സ്വഭാവമുള്ളവരെ പാര്‍ട്ടിയില്‍നിന്ന് മാറ്റുകയെന്നതാണ് സംഘടനയുടെ നയം.
അപകടപദ്ധതി പൊളിക്കാന്‍ ആര്‍.എസ്.എസ് ശുദ്ധികലശം തുടങ്ങിക്കഴിഞ്ഞു. ഇവന്‍മാരെ നന്നാക്കിയേ അടങ്ങൂ..നിലയ്ക്കു നിന്നില്ലെങ്കില്‍ പടിക്ക് പുറത്ത് അതാണ് ആര്‍.എസ്.എസിന്റെ പുതിയ പോളിസിയെന്നാണ് സംസാരം. കാരണം വലിയ പ്രതീക്ഷയിലാണ് കേരളത്തിലെ ആര്‍.എസ്.എസ്.
രാജ്യത്ത് തന്നെ ഏറ്റവും കൂടുതല്‍ ശാഖകള്‍ കേരളത്തിലുള്ള ആര്‍എസ്എസ് ബി.ജെ.പിയിലെ ചില പുഴുക്കുത്തുകളെ ചട്ടം പഠിപ്പിച്ചേ അടങ്ങൂ എന്ന വാശിയില്‍ തന്നെയാണ്. മാത്രമല്ല സംസ്ഥാനത്ത് ആറ് സീറ്റില്‍ വിജയസാദ്ധ്യതയുണ്ടെന്ന് ആര്‍ എസ് എസ് വിലയിരുത്തല്‍. നേമം മണ്ഡലത്തില്‍ കുമ്മനം രാജശേഖന്‍ 5000 മുതല്‍ 11000 വരെ വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്നും ആര്‍ എസ് എസ് വിലയിരുത്തുന്നു.
ഇതിന് പുറമേ മഞ്ചേശ്വരത്ത് ബി ജെ പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍ 1500 വോട്ടിന് മുകളിലും കഴക്കൂട്ടത്തും തൃശൂരും വട്ടിയൂര്‍ക്കാവിലും 1000 വോട്ടിന്റെയെങ്കിലും ഭൂരിപക്ഷത്തോടെയുമുളള വിജയസാദ്ധ്യതയുണ്ടെന്നാണ് ആര്‍ എസ് എസ് കണക്കാക്കുന്നത്. പാലക്കാട് മണ്ഡലത്തില്‍ ഇ ശ്രീധരന്‍ 2500 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്നാണ് കണക്കുകൂട്ടല്‍.അതേസമയം, സംസ്ഥാനത്ത് പന്ത്രണ്ട് മണ്ഡലങ്ങളില്‍ വിജയിക്കാന്‍ സാദ്ധ്യതയുണ്ടെന്ന് ബി ജെ പി കോര്‍ കമ്മിറ്റി വിലയിരുത്തി.
നേമം, മഞ്ചേശ്വരം, പാലക്കാട്, വട്ടിയൂര്‍ക്കാവ് ഉള്‍പ്പടെയുളള മണ്ഡലങ്ങളിലാണ് വിജയപ്രതീക്ഷയുളളത്. നിയമസഭയില്‍ ആര്‍ക്കും ഭൂരിപക്ഷമില്ലാത്ത സ്ഥിതിയുണ്ടാവുമെന്നും അപ്പോള്‍ വിധിനിര്‍ണയിക്കുന്ന ശക്തിയായി ബി ജെ പി മാറുമെന്നുമാണ് പാര്‍ട്ടി വിലയിരുത്തുന്നത്.നേമത്ത് കുമ്മനം രാജശേഖരനും മഞ്ചേശ്വരത്ത് കെ സുരേന്ദ്രനും കഴക്കൂട്ടത്ത് ശോഭാ സുരേന്ദ്രനും വട്ടിയൂര്‍ക്കാവില്‍ വി വി രാജേഷും ചാത്തന്നൂരില്‍ ബി ബി ഗോപകുമാറും പാലക്കാട് ഇ ശ്രീധരനും മലമ്പുഴയില്‍ സി കൃഷ്ണകുമാറും കാസര്‍കോട് കെ ശ്രീകാന്തും ജയസാദ്ധ്യതയുളളവരാണ്.
തിരഞ്ഞെടുപ്പില്‍ മുപ്പതില്‍ അധികം വരുന്ന മണ്ഡലങ്ങളില്‍ മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. തൃശൂരില്‍ സുരേഷ് ഗോപിയും മണലൂരില്‍ എ എന്‍ രാധാകൃഷ്ണനും തിരുവനന്തപുരത്ത് കൃഷ്ണകുമാറും കോഴിക്കോട് നോര്‍ത്തില്‍ എം ടി രമേശും നല്ല മത്സരമാണ് കാഴ്ചവച്ചത്. ബൂത്തുകളില്‍നിന്നുളള കണക്കുകളുടെ അടിസ്ഥാനത്തില്‍ ഈ മണ്ഡലങ്ങളിലെല്ലാം ശുഭപ്രതീക്ഷയാണ് പാര്‍ട്ടിക്കുളളത്.മുപ്പതിനായിരത്തിലധികം വോട്ടുകള്‍ ബി ജെ പിക്ക് ഉറപ്പായിട്ടുളള മുപ്പതോളം മണ്ഡലങ്ങളില്‍ വാശിയേറിയ മത്സരമാണ് നടന്നത്.
ഫലം വരുന്നതോടെ ബി ജെ പി കേരളത്തില്‍ പുതിയ ചരിത്രമെഴുതുമെന്നും പാര്‍ട്ടി വിലയിരുത്തി. അതായത് കിട്ടിയ അവസരം കളഞ്ഞുകുളിക്കാന്‍ ആര്‍എഎസ്എസ് സമ്മതിക്കില്ല എന്ന് സാരം.
https://www.facebook.com/Malayalivartha

























