മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന പ്രവാഹം; സംസ്ഥാന സര്‍ക്കാര്‍ കൊവിഡ് വാക്സീന്‍ സ്വന്തമായി വാങ്ങാന്‍ തീരുമാനിച്ചതിന് പിന്നാലെ സംഭവിച്ചത്, രണ്ട് ദിവസത്തിനുള്ളില്‍ ജനങ്ങള്‍ സംഭാവന ചെയ്തത് ഒരു കോടിയോളം രൂപ, ഉറങ്ങിക്കിടന്നിരുന്ന ദുരിതാശ്വസ നിധിയിലേക്കങ്ങനെ യാതൊരു ഔദ്യോഗിക അറിയിപ്പുമില്ലാതെ പണം ഒഴുകിത്തുടങ്ങി

സംസ്ഥാന സര്‍ക്കാര്‍ കൊവിഡ് വാക്സീന്‍ സ്വന്തമായി വാങ്ങാന്‍ തീരുമാനിച്ചതിന് പിന്നാലെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന പ്രവാഹമാണ് കാണുവാൻ സാധിക്കുന്നത്. കേന്ദ്ര സര്‍ക്കാര്‍ ഇപ്പോള്‍ നല്‍കിവരുന്ന സൗജന്യ വാക്സിന്‍ സ്വീകരിച്ചവരാണ് സംസ്ഥാന സര്‍ക്കാരിന് സംഭാവന നല്‍കിവരുന്നത്. രണ്ട് ദിവസത്തിനുള്ളില്‍ ഒരു കോടിയോളം രൂപയാണ് ജനങ്ങള്‍ സംഭാവന ചെയ്തതായാണ് കണക്ക്.
കേന്ദ്രത്തിന്‍്റെ പുതിയ വാക്സിന്‍ നയത്തെ തുടര്‍ന്നാണ് സഖാക്കള്‍ മുന്നോട്ട് വെച്ച ചലഞ്ച് മറ്റുള്ളവരും ഏറ്റെടുത്തുകഴിഞ്ഞു. സമീപകാലത്ത് കാര്യമായ സംഭാവനകള്‍ എത്താതെ ഉറങ്ങിക്കിടന്നിരുന്ന ദുരിതാശ്വസ നിധിയിലേക്കങ്ങനെ യാതൊരു ഔദ്യോഗിക അറിയിപ്പുമില്ലാതെ പണം ഒഴുകിത്തുടങ്ങിയത്. അതേസമയം, സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെടുന്നത് കേരളത്തിന് കേന്ദ്രം മുഴുവന്‍ വാക്സിനും സൗജന്യമായി തന്നെ നല്‍കണമെന്നാണ് .
പുതിയ വാക്സിന്‍ നയം അനുസരിച്ച് കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് നല്‍കി വരുന്ന വാക്സിന്‍ ഡോസുകള്‍ ഇനിയും തുടരുന്നതാണ്. കൂടുതല്‍ വാക്സിന്‍ ആവശ്യമുള്ളവര്‍ പണം അടച്ച് സെറം ഇന്‍സ്റ്റിട്ട്യൂട്ടില്‍ നിന്നും വാക്സിന്‍ വാങ്ങുക എന്നാണ് പുതിയ അറിയിപ്പ് എന്നത്. കേന്ദ്രം നല്‍കി വരുന്ന സൗജന്യ വാക്സിന്‍ വിതരണം ഇനിയും തുടരുമെന്നിരിക്കെ വ്യാജ പ്രചാരണം അഴിച്ച് വിട്ടിരിക്കുകയാണ് സൈബര്‍ സഖാക്കളെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുകയാണ്.
അതോടൊപ്പം തന്നെ കേരളത്തില്‍ ഇന്നലെ വരെ 75 ലക്ഷത്തിലതികം പേര്‍ക്കുള്ള വാക്സിന്‍ ആണ് കേന്ദ്രസര്‍ക്കാര്‍ സൗജന്യമായി നല്‍കിയത് എന്നാണ് വിലയിരുത്തുന്നത്. ഇന്ത്യയിലെ മുഴുവന്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കും സൈന്യത്തിനും റെയില്‍വേ അടക്കമുള്ള കേന്ദ്ര സര്‍വ്വീസ്കാര്‍ക്കും കേന്ദ്രം കഴിഞ്ഞ മൂന്ന് മാസമായി വാക്സിന്‍ എത്തിക്കുന്നതായി റിപ്പോർട്ട്. അതും സൗജന്യമായി തന്നെ. ഇന്നേവരെ ഒരു ആര്‍ എസ് എസ്കാരനും ബിജെപി പ്രവര്‍ത്തകനും സംഭാവന ചലഞ്ച് നടത്തിയിട്ടില്ലെന്ന് ചൂണ്ടിക്കാണിക്കുകയാണ് സോഷ്യല്‍ മീഡിയ.
എന്നാൽ കേന്ദ്രം ചെയ്യുന്നത് ഔദാര്യമല്ല, തങ്ങളുടെ കടമയാണെന്ന് സ്വയം ബോധ്യം ഉള്ളതിനാല്‍ ഇന്നേവരെ വാക്സിന്‍ നല്‍കിയെന്ന് പറഞ്ഞ് കണക്ക് പറ്റി സ്വന്തം ജനതയുടെ ആത്മാഭിമാനം ചോദ്യം ചെയ്തിട്ടില്ലെന്ന് നേതാക്കള്‍ പറയുന്നു. 135 കോടി ജനങ്ങളുള്ള രാജ്യത്ത് എല്ലാവര്‍ക്കും വാക്സിന്‍ എത്തിക്കുക എന്നത് അതിബൃഹത്തായ പദ്ധതിയാണ്. ചുരുങ്ങിയ സമയത്തിനുള്ളില്‍ അത് എത്തിക്കാനാവില്ലെന്ന ബോധ്യമുള്ളതിനാലാണ് ആകെ വാക്സിന്‍്റെ 50% പൊതുവിപണിയില്‍ ആര്‍ക്കും വാങ്ങാവുന്ന തരത്തില്‍ പുതിയ നയം സ്വീകരിച്ചത്. ഇതാകുമ്ബോള്‍ സംസ്ഥാനങ്ങള്‍ക്ക് അവരുടെ ആവശ്യത്തിനനുസരിച്ച് വാക്സിന്‍ വാങ്ങാം. കേന്ദ്രം സൗജന്യമായി നല്‍കുന്ന വാക്സിന്‍ കൂടാതെ സ്വന്തമായി വാക്സിന്‍ വാങ്ങാമെന്നാണ് പുതിയ നയം വ്യക്തമാക്കുന്നത്.
https://www.facebook.com/Malayalivartha

























