Widgets Magazine
29
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്തെ എസ്എസ്എൽസി പരീക്ഷാ ഫലം മെയ് 15നും ഹയർ സെക്കൻഡറി ഫലം മെയ് 22നും പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി


അമേരിക്കയെ വീണ്ടും ഞെട്ടിപ്പിച്ചു... റഷ്യ-ഇറാൻ തന്ത്രപരമായ പങ്കാളിത്തം ശക്തമാകുന്നു; യുഎസ് ചർച്ചയ്ക്കായി കെഞ്ചുന്നുവെന്ന് അറഗ്ചി; ഒരു ലക്ഷ്യം പോലും അവർ നേടിയില്ല; ഉപരോധ ഭീഷണിയുമായി യുഎസ്


ഹര്‍ത്താല്‍... വിവിധ സർവകലാശാലകൾ ഇന്നത്തെ പരീക്ഷകൾ മാറ്റി


നെടുങ്കണ്ടം പച്ചടിയിൽ വീട്ടുപറമ്പിൽ നിന്ന് കണ്ടെത്തിയ മൃതദേഹങ്ങളുടെ പോസ്റ്റ്മോർട്ടം ഇന്ന് പൂർത്തിയാവും... പ്രതിയെന്ന് സംശയിക്കുന്നയാളെ കണ്ടെത്താൻ അന്വേഷണം ഊർജ്ജിതമാക്കി


ഭിന്നതകൾ എത്ര അപരിഹാര്യമായി തോന്നിയാലും അവയെ മറികടക്കാൻ ഒന്നിച്ച്‌ പ്രവർത്തിക്കണമെന്ന് മാർപാപ്പ ... മാർപാപ്പയുമായി കൂടിക്കാഴ്‌ച നടത്തി വനിതാ ആർച്ച്‌ബിഷപ് സാറ മുലാലി

എന്റെ അഭ്യാസം കണ്ട് പേടിച്ചു... മുഖ്യമന്ത്രി പറഞ്ഞതിന് പിന്തുണയുമായെത്തിയ എ.കെ. ബാലനും സുധാകരന് കണക്കിന് കൊടുത്തു; ഞാന്‍ ചവിട്ടി എന്റെ അഭ്യാസം കണ്ട് പേടിച്ചു എന്ന് പറയുന്ന സുധാകരനെ പറ്റി എല്ലാവരും അറിയണം; അന്ന് ബ്രണ്ണന്‍ കോളേജില്‍ സുധാകരനെ പിടിച്ചുകെട്ടി പാന്റില്ലാതെ നടത്തിപ്പിച്ചു

19 JUNE 2021 09:01 AM IST
മലയാളി വാര്‍ത്ത

പിണറായി വിജയനും കെ. സുധാകരനും തമ്മിലുള്ള വാക്പയറ്റില്‍ കക്ഷി ചേര്‍ന്ന് മുന്‍ മന്ത്രി എ.കെ. ബാലന്‍. കെപിസിസി അധ്യക്ഷന്‍ കെ. സുധാകരനെതിരായ മുഖ്യമന്ത്രി പിണറായി വിജയന്റെ കടന്നാക്രമണം തുടക്കം മാത്രമെന്ന് എ.കെ.ബാലന്‍ പറഞ്ഞു.

പാര്‍ട്ടിക്കെതിരായ പരിഹാസത്തിന് ഒരു ഘട്ടം കഴിഞ്ഞാല്‍ ശക്തമായ മറുപടി നല്‍കും. സുധാകരന്‍ പറഞ്ഞത് ഇല്ലാത്ത കാര്യങ്ങളാണ്. ബിജെപി അധികാരത്തില്‍ വന്നാലും ഇടതുപക്ഷം വരരുതെന്നാണ് സുധാകരന്റെ നിലപാടെന്നും ബാലന്‍ പറഞ്ഞു.

 



പിണറായി വിജയനും സുധാകരനും ഒരുമിച്ച് പഠിച്ചിട്ടേയില്ല. പിണറായി വിജയന്‍ പോയതിനു ശേഷമാണ് സുധാകരന്‍ ബ്രണ്ണന്‍ കോളജില്‍ ചേരുന്നത്. അദ്ദേഹം ചേര്‍ന്ന് രണ്ടു വര്‍ഷത്തിനു ശേഷമാണ് ഞാന്‍ കോളജില്‍ ചേരുന്നത്. ഞാന്‍ അവിടെ പ്രീഡിഗ്രിക്ക് പഠിക്കുന്ന സമയത്ത് ഇയാള്‍ ബിഎക്കാരനാണ്.

കെഎസ്‌യുവിന്റെ കൂത്തരങ്ങായിരുന്നു ആ കോളജ്. ഒരു സമരം നടത്തിയാല്‍ വിജയിപ്പിക്കില്ല, ലോങ് ബെല്ല് അടിക്കാന്‍ സമ്മതിക്കില്ല, സമരവുമായി ബന്ധപ്പെട്ട് ആരെങ്കിലും വന്നാല്‍ അവരെ തല്ലും ഇങ്ങനെയുള്ള ഘട്ടം ഉണ്ടായിരുന്നു. അതിനെയെല്ലാം കെഎസ്എഫ് ചെറുത്തുനിന്നു. ഈ ഘട്ടത്തിലാണ് 1969ല്‍ ടി.വി.ബാലന്‍മാഷ് എന്ന് പറയുന്ന ഒരു ഇംഗ്ലിഷ് ലക്ചര്‍ ക്ലാസ് എടുക്കുന്ന സമയത്ത് ആ ക്ലാസ് ബഹിഷ്‌കരണത്തിനായി ഞാന്‍ പോയത്.

 



കെഎസ്‌യുകാര്‍ ക്ലാസ് ബഹിഷ്‌കരിക്കാന്‍ സമ്മതിച്ചില്ല. അന്നു സംസ്ഥാന അടിസ്ഥാനത്തില്‍ ക്ലാസ് ബഹിഷ്‌കരണത്തിന് ആഹ്വാനം ചെയ്തതാണ് പിണറായി വിജയന്‍ സെക്രട്ടറി ആയിട്ടുള്ള കെഎസ്എഫ്. കോളജിലെത്തിയ പിണറായി വിജയന്‍ ഞാനും സുധാകരനും തമ്മിലുള്ള ബഹളം കേട്ട് സയന്‍സ് ബ്ലോക്കില്‍ വന്നു. ഒരു തല്ലിന്റെ ഘട്ടം വന്ന സമയത്ത് അത് ഒഴിവായി. ആ ഒഴിവായതിന്റെ രംഗമാണ് പിണറായി സൂചിപ്പിച്ചതെന്നും ബാലന്‍ പറഞ്ഞു.

1969 തലശേരി വിദ്യാഭ്യാസ മന്ത്രിയായിരുന്ന സി എച്ച് മുഹമ്മദ്‌കോയ ബ്രണ്ണന്‍ കോളേജില്‍ ഒരു ഉദ്ഘാടനത്തിന് എത്തിയപ്പോള്‍ കരിങ്കൊടി കാട്ടിയും ചെരുപ്പെറിഞ്ഞും അലങ്കോലമാക്കാന്‍ ശ്രമിച്ച പാരമ്പര്യമാണ് കെപിസിസി പ്രസിഡന്റ് കെ സുധാകരന്റേത്. അന്ന് സി എച്ചിന് പിന്തുണയുമായി ചടങ്ങ് നടത്താന്‍ മുന്നില്‍ നിന്നവരാണ് ഞങ്ങള്‍.




സുധാകരന്റെ നേതൃത്വത്തില്‍ പ്രസംഗം തടയാന്‍ ഭയങ്കരമായ ബഹളം വച്ചു. സിഎച്ചിന് പ്രസംഗിക്കാന്‍ കഴിയാത്ത വിധം ബഹളം നീണ്ടു. ഞങ്ങള്‍ സിഎച്ചിന് വേണ്ടി മുദ്രാവാക്യം മുഴക്കി. അതോടെ സുധാകരന്‍ പേടിച്ചു. അന്നത്തെ വിദ്യാര്‍ത്ഥിയായ അസീസ് സുധാകരനെ പിടിച്ചു കെട്ടി പേന്റ് ഊരിപ്പിച്ച് കോളേജില്‍ നടത്തിപ്പിച്ചു. അതൊരുപരിതാപകരമായ അവസ്ഥയായിരുന്നു. ഇതൊക്കെ ഞങ്ങള്‍ പറയണമെന്ന് വിചാരിച്ചതല്ല പക്ഷെ ഞാന്‍ ചവിട്ടി, എന്റെ അഭ്യാസം കണ്ട് പേടിച്ചു, ഞാന്‍ കളരിയാണ് എന്നൊക്കെ പറയുമ്പോള്‍ പറയാതിരിക്കാന്‍ പറ്റില്ലെന്നും ബാലന്‍ പറഞ്ഞു.

അതേസമയം വാര്‍ത്താ സമ്മേളനത്തില്‍ അതിരൂക്ഷമായാണ് മുഖ്യമന്ത്രി സുധാകരനെ കടന്നാക്രമിച്ചത്. കോളജില്‍വച്ച് തന്നെ തല്ലിയെന്ന വാദം സുധാകരന്റെ പൊങ്ങച്ചം മാത്രമെന്നും മുഖ്യമന്ത്രി പരിഹസിച്ചു. 'അന്ന് സുധാകരന്‍ സമരത്തിന്റെ മുന്നിലുണ്ട്. സംഗതി കൈവിട്ടുപോയി. അന്ന് ഞാന്‍ ഇയാള്‍ക്ക് നേരെ നോക്കി എന്റെ കൈകൂട്ടിയിടിപ്പിച്ച് ശബ്ദമുണ്ടാക്കി. പിന്നാലെ ചില വാക്കുകളും പ്രയോഗിച്ചു.

അന്ന് ഇയാളുടെ സുഹൃത്തായിട്ടുള്ള ബാലന്‍ എന്റെ നേര്‍ക്ക് വന്ന് പറഞ്ഞു. അയ്യോ വിജയാ ഒന്നും ചെയ്യല്ലേ എന്ന്. അന്ന് ഞാന്‍ പറഞ്ഞു. പിടിച്ച് കൊണ്ടുപോടാ... ആരാ ഇവന്‍... അപ്പോള്‍ അവനെ ആളുകള്‍ പിടിച്ചുമാറ്റി. ഇതാണ് സംഭവിച്ചത്. അന്ന് കോളജ് വിട്ടൊരു വ്യക്തി എന്ന നിലയ്ക്കാണ് കാര്യങ്ങള്‍ അവിടം കൊണ്ട് നിന്നതെന്നു സുധാകരന്‍ മനസ്സിലാക്കണം. ഓര്‍ത്താല്‍ നല്ലതെന്നുമാണ് പിണറായി പറഞ്ഞത്.

 

"
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചെങ്ങന്നൂരിൽ ഇടിമിന്നലേറ്റ് യുവാവ് മരിച്ചു  (6 hours ago)

ദുരന്തബാധിതര്‍ക്കുള്ള വീടുകള്‍ മുസ്ലിം ലീഗ് നിര്‍മ്മിച്ച് കൈമാറി...താമസവും തുടങ്ങി..  (6 hours ago)

തണ്ണിമത്തൻ വില്ലനാകുന്നത് എങ്ങനെ?  (7 hours ago)

രോഗിയെ തടയുന്നോടാ ആദ്യം ഇവനെ അടിക്കണമെന്ന് ഹൈക്കോടതി ഇറങ്ങി പൊട്ടിച്ചു എല്ലാത്തിനെയും തൂക്കി,തുരു തുരാ കേസ്  (7 hours ago)

മരിച്ച് തലയ്ക്ക് മുകളിൽ നിൽക്കുന്ന നിതിനെ വെറുപ്പിക്കാൻ കടക്കാരനെ കടയിലിട്ട് പൂട്ടി ഹർത്താൽ പേക്കൂത്തുകൾ ഇങ്ങനെ  (7 hours ago)

സമരക്കാരനോട് റിപ്പോർട്ടറിന്റെ ചോദ്യം.!പിരിവെട്ടിയപ്പോൾ മലയാളിവാർത്ത സംഘത്തെ വളഞ്ഞ് സമരക്കാർ, കട്ടയ്ക്ക് നിന്ന് റിപ്പോർട്ടർ..!  (7 hours ago)

സൗകാര്യമില്ലടോ പോകാന്‍..! സമരക്കാരെ എടുത്തെറിഞ്ഞ് ഈ പെണ്ണൊരുത്തി...! ദൃശ്യങ്ങൾ അട്ടഹസിക്കടോ പിണറായി...!  (8 hours ago)

എല്ലാം കണ്ടറിഞ്ഞ് ഭരണാധികാരി കൊണ്ട് വന്ന മാറ്റം.! പ്രവാസികൾക്ക് ആശ്വാസം മാറ്റങ്ങൾ ഇങ്ങനെ നാളെ മുതൽ  (8 hours ago)

എന്നെ തിരിഞ്ഞ് നോക്കില്ല സാറേ..അവൾക്ക് ഫോൺ മതി! അൽമയുടെ അവസാന പോസ്റ്റിൽ തെളിവെടുപ്പിന് വന്നാൽ ആ വീട്ടിൽ..!  (9 hours ago)

ഉച്ച തിരിഞ്ഞു കൊടും മഴ...! ഇടിയും മഴയും...! തിരുവനന്തപുരത്ത് തെക്ക് മഴയോട് മഴ..! നാളെയും മഴ  (9 hours ago)

പാലക്കാട് ജില്ലയിൽ 40 °C വരെയും; കൊല്ലം, കോഴിക്കോട് ജില്ലകളിൽ 38 °C വരെയും ഉയർന്ന താപനില ; മലയോര മേഖലകളിലൊഴികെ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യത  (9 hours ago)

തിരുവനന്തപുരം,കൊല്ലം, പത്തനംതിട്ട, എറണാകുളം,തൃശ്ശൂർ (ഓറഞ്ച് അലർട്ട് : അടുത്ത മൂന്ന്‌ മണിക്കൂർ മാത്രം) ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്ക് സാധ്യത ; കേന്ദ്ര കാലാവസ്ഥാ വകുപ  (10 hours ago)

കോടതിയലക്ഷ്യം! !ജനജീവിതത്തെ സാരമായി ബുദ്ധിമുട്ടിച്ചു, ഹർത്താൽ ആഹ്വാനം ചെയ്തവർക്കെതിരേ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി  (10 hours ago)

പഠനപിന്തുണയുടെ അടിസ്ഥാനത്തിലുളള പുനർ മൂല്യനിർണ്ണയം ഏപ്രിൽ 28, 29, 30 തീയതികളിൽ നടത്തും; മിനിമം മാർക്ക് ലഭിക്കാത്ത കുട്ടികൾക്കുളള പഠനപിന്തുണ പരിപാടി പൂർത്തിയാക്കിയതായി മന്ത്രി വി ശിവൻകുട്ടി  (10 hours ago)

നെടുങ്കണ്ടത്തുനിന്നു ബസ് കയറിയ മാത്യു പോയത് ? പിന്നാലെ മകനെയും ഭാര്യയെയും കൊന്നു കുഴിച്ച് മൂടി മറ്റൊരു മകൻ; നെടുങ്കണ്ടത്തെ ആ വീടിനെ വേട്ടയാടി കറുത്ത ശക്തി; ഇരട്ടക്കൊലപാതകം നടന്ന സാഹചര്യത്തിൽ ഈ സംഭവത്ത  (11 hours ago)

Malayali Vartha Recommends