Widgets Magazine
28
Feb / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വിജയ്ക്ക് ഒരു മുൻ നിര നടിയുമായി അവിഹിത ബന്ധമുണ്ടെന്ന് താൻ കണ്ടെത്തി; അവിഹിത ബന്ധം തുടരില്ലെന്ന് വാക്ക് നല്‍കിയെങ്കിലും വിജയ് ആ ബന്ധം വീണ്ടും തുടർന്നു; 25 വര്‍ഷത്തെ ദാമ്പത്യത്തിനൊടുവിൽ വിവാഹമോചനം ആവശ്യപ്പെട്ട് വിജയ്‌യുടെ ഭാര്യ സംഗീത കോടതിയിൽ


ആരോഗ്യമന്ത്രി വീണാ ജോർജ് ആശുപത്രി വിട്ടു; വിദഗ്ധ ചികിത്സയ്ക്കായി കോട്ടയത്തേക്ക്, ആയുർവേദ ചികിത്സ തേടും...


രാഹുൽ മാങ്കൂട്ടത്തിലിന്റെ മുൻകൂർ ജാമ്യം റദ്ദാക്കണമെന്ന ഹർജി പരിഗണിക്കുന്നത് മാറ്റി; വാദം മാർച്ച് 6-ന്...


മന്ത്രിക്കുപോലും തുണയാകാത്ത സർക്കാർ ആശുപത്രികൾ; അഞ്ചര മണിക്കൂർ പരിശോധിച്ചിട്ടും ഉളുക്ക് കണ്ടുപിടിക്കാനായില്ല, ഒടുവിൽ പാതിരാത്രിയിൽ ഡിസ്ചാർജ് വാങ്ങി മടക്കം! ആരോഗ്യ മന്ത്രി വീണ ജോർജിനെതിരെ ആഞ്ഞടിച്ച് രാഹുൽ മാങ്കൂട്ടത്തിൽ...


വൈകാരിക പ്രതിഷേധമെന്ന് വിശദീകരണം; വിവാദ മുദ്രാവാക്യത്തിൽ ചിന്ത ജെറോമിനെതിരെ എഫ്‌ഐആർ...

ഒടുവില്‍ ദേവന്റെ സ്വര്‍ണ്ണാഭരണങ്ങള്‍ പണയം വയ്ക്കുന്നു: ദൈവഹിതം? തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ക്ഷേത്രങ്ങളില്‍ നേര്‍ച്ചയായി ലഭിച്ച സ്വര്‍ണ്ണാഭരണങ്ങള്‍ പണയം വയ്ക്കുന്നതിനെ കുറിച്ച് ദേവസ്വം ബോര്‍ഡ് ആലോചനയില്‍.....

19 JULY 2021 10:56 AM IST
മലയാളി വാര്‍ത്ത

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ക്ഷേത്രങ്ങളില്‍ നേര്‍ച്ചയായി ലഭിച്ച സ്വര്‍ണ്ണാഭരണങ്ങള്‍ പണയം വയ്ക്കുന്നതിനെ കുറിച്ച് ദേവസ്വം ബോര്‍ഡ് ആലോചിക്കുന്നു. ഇതിന്റെ മുന്നോടിയായുള്ള കണക്കെടുപ്പ് ആരംഭിച്ചു. കണക്കെടുപ്പ് പൂര്‍ത്തിയായാല്‍ സ്വര്‍ണ്ണം പണയം വയ്ക്കുന്ന നടപടികള്‍ ആരംഭിക്കുമെനാണ് ദേവസ്വം ബോര്‍ഡില്‍ നിന്നും ലഭിക്കുന്ന സൂചനകള്‍.

ക്ഷേത്രങ്ങളില്‍ ആവശ്യമില്ലാത്ത സാധനങ്ങള്‍ ലേലം ചെയ്യാനുള്ള നടപടികളും തുടങ്ങി. ക്ഷേത്ര ഭരണം മുന്നോട്ടുകൊണ്ടുപോകാന്‍ കഴിയാത്ത സാഹചര്യത്തിലാണ് നിര്‍ണായക തീരുമാനങ്ങളെടുക്കാന്‍ ബോര്‍ഡ് തയ്യാറായിരിക്കുന്നത്.

 



ഇത്തരം തീരുമാനങ്ങള്‍ക്ക് ബോര്‍ഡ് സര്‍ക്കാരിന്റെ അംഗീകാരം വാങ്ങിയിട്ടില്ല. ബോര്‍ഡ് ഇത്തരം കാര്യങ്ങളില്‍ തീരുമാനമെടുക്കട്ടെ എന്നാണ് സര്‍ക്കാര്‍ പറയുന്നത്.ദേവസ്വം ബോര്‍ഡിന്റെ പാത്രം വില്‍ക്കാനുള്ള തീരുമാനത്തില്‍ തങ്ങള്‍ ഇടപെടില്ലെന്നാണ് സര്‍ക്കാര്‍ പറയുന്നത്. അത്തരം തീരുമാനങ്ങള്‍ വന്‍ വിവാദത്തില്‍ കലാശിക്കുമെന്ന് സര്‍ക്കാരിനറിയാം.

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുമ്പില്ലാത്ത വിധം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ് മുന്നോട്ടുപോകുന്നത്. പുതിയ നിയമനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി കഴിഞ്ഞു.. ക്ഷേത്രങ്ങളില്‍ നിത്യ ഉപയോഗത്തിന് വേണ്ടതല്ലാത്ത സാധനങ്ങള്‍ ലേലം ചെയ്യാന്‍ ബോര്‍ഡ് നിര്‍ബന്ധിതമായി മാറിയെന്നാണ് കേള്‍ക്കുന്നത്.

 



ശബരിമല തീര്‍ത്ഥാടന കാലത്ത് ലഭിക്കുന്ന വരുമാനത്തില്‍ നിന്നുമാണ് ദേവസ്വം ബോര്‍ഡ് പെന്‍ഷനും ശമ്പളത്തിനും ആവശ്യമായ തുക കണ്ടെത്തയിരുന്നത്. യുവതി പ്രവേശനത്തോടെ ശബരിമലയില്‍ നിന്നുള്ള വരുമാനം ഇടിഞ്ഞു. ഇതിനു ശേഷം കൊവിഡ് നിയന്ത്രണം വന്നു.

അതോടെ കാര്യമായ വരുമാനം ശബരിമലയില്‍ നിന്നും ലഭിച്ചില്ല. ഇതോടെ ജീവനക്കാരുടെ ശമ്പളം ഉള്‍പ്പടെ നല്‍കുന്നതിന് സര്‍ക്കാര്‍ സഹായം തേടി. സര്‍ക്കാര്‍ സഹായം കിട്ടിയതു കൊണ്ടാണ് ഇതുവരെ പിടിച്ചു നിന്നത്. എന്നാലിപ്പോള്‍ സര്‍ക്കാരിന് സഹായിക്കാന്‍ കഴിയുന്നതിനപ്പുറമാണ് കാര്യങ്ങള്‍.

 



ഒരു ഘട്ടത്തില്‍ സാമ്പത്തിക പ്രതിസന്ധി കാരണം ജീവനക്കാരെ പിരിച്ച് വിടാന്‍ വരെ ബോര്‍ഡ് ആലോചിച്ചിരുന്നു. എന്നാല്‍ അത് വിവാദങ്ങള്‍ക്ക് ഇടയാക്കുമെന്ന് കണ്ട് തീരുമാനം പിന്‍വലിച്ചു. പകരം എസ്റ്റാബ്ലിഷ്‌മെന്റ് വിഭാഗത്തിലെ ജീവനക്കാരെ പുനര്‍വിന്യസിക്കുന്ന നടപടികളുമായി മുന്നോട്ട് പോകാനാണ് ദേവസ്വംബോര്‍ഡ് തീരുമാനം.

ബോര്‍ഡിന്റെ കിഴിലുള്ള ക്ഷേത്രങ്ങളിലെ നിത്യ ഉപയോഗത്തിന് അല്ലാത്ത സാധനങ്ങളുടെ കണക്കെടുപ്പ് പൂര്‍ത്തിയായി അവ ലേലം ചെയ്ത് സാമ്പത്തിക പ്രതിസന്ധി മറികടക്കാനുള്ള തീരുമാനം ദേവസ്വം ബോര്‍ഡ് യോഗമാണ് എടുത്തത്. ക്ഷേത്രങ്ങളില്‍ നേര്‍ച്ചയായി ലഭിച്ച സ്വര്‍ണത്തിന്റെ കണക്കെടുപ്പ് പുരോഗമിക്കയാണ്. അടിയന്തിര ഘട്ടത്തില്‍ സ്വര്‍ണം റിസര്‍വ്വ് ബാങ്കില്‍ പണയം വക്കുന്ന തീരുമാനം എടുത്തതും ദേവസ്വം ബോര്‍ഡ് തന്നെയാണ്. ഇവ രണ്ടിനും സര്‍ക്കാരിന്റെ അംഗീകാരം കിട്ടിയിട്ടില്ല. എന്നാല്‍ ബോര്‍ഡിന് യുക്തമെന്ന് തോന്നുന്ന കാര്യങ്ങള്‍ തീരുമാനിക്കാം. അതിനുള്ള സ്വയം ഭരണാവകാശം ബോര്‍ഡിനുണ്ട്. സര്‍ക്കാര്‍ തല്‍കാലം വിവാദത്തില്‍ പിടിക്കില്ല. ശബരിമലയില്‍ നിന്നും ലഭിച്ച പാഠം സര്‍ക്കാര്‍ മറന്നിട്ടില്ല.



ഹൈന്ദവ സംഘടനകള്‍ ഇത്തരം വിഷയങ്ങളോട് എങ്ങനെ പ്രതികരിക്കുമെന്ന ആശങ്ക ബോര്‍ഡിനുണ്ട്. ക്ഷേത്രങ്ങളില്‍ കാണിക്ക സമര്‍പ്പിക്കരുതെന്ന ഹൈന്ദവ സംഘടനകളുടെ പ്രഖ്യാപനമാണ് ക്ഷേത്രങ്ങളെ ഇത്രയധികം പ്രതിസന്ധിയിലെത്തിച്ചത്. ശബരിമലയിലെ യുവതി പ്രവേശനത്തോട് അനുബന്ധിച്ചായിരുന്നു ഇത്തരം ഒരു പ്രഖ്യാപനമുണ്ടായത്. യുവതി പ്രവേശന വിവാദം കെട്ടടങ്ങിയെങ്കിലും ഹൈന്ദവ സംഘടനകള്‍ തീരുമാനത്തില്‍ നിന്നും വ്യതിചലിച്ചില്ല.

ഇക്കുറി മണ്ഡലകാലത്ത് വന്‍ ഇളവുകളാണ് ബോര്‍ഡ് ശബരിമലയില്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ശബരിമലയില്‍ ഭക്തര്‍ എത്തിയില്ലെങ്കില്‍ മുന്നോട്ടുപോകാന്‍ കഴിയില്ലെന്ന് ഖോര്‍ഡ് കരുതുന്നു. ശബരി മലയുടെ കാര്യത്തില്‍ കേവിഡ് കടുംപിടുത്തം പാടില്ലെന്ന് ബോര്‍ഡ് തന്നെയാണ് സര്‍ക്കാരിനെ അറിയിച്ചത്.കോവിഡ് നിയന്ത്രണം തുടര്‍ന്നാല്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് തന്നെ പൂട്ടി പോകുന്ന സ്ഥിതിവിശേഷം ഉണ്ടാകുമെന്നും ബോര്‍ഡ് സര്‍ക്കാരിനെ അറിയിച്ചു. ചില പ്രധാന ക്ഷേത്രങ്ങളില്‍ കോവിഡ് നിയന്ത്രണം മറികടന്ന് ഭക്തരെ പ്രവേശിപ്പിക്കാന്‍ ബോര്‍ഡ് തീരുമാനിച്ചത് അതു കൊണ്ടാണ്.

 



അപ്പോഴും ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട കേസ് സുപ്രീം കോടതിയുടെ പരിഗണനയിലുള്ളത് ബോര്‍ഡിന്റെ തലയ്ക്കല്‍ ഡമോക്ലസിന്റെ വാള്‍ പോലെ തൂങ്ങുന്നു.

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള തിരുവനന്തപുരത്തെ വെള്ളായണി ദേവീ ക്ഷേത്രത്തിലെ തങ്ക തിരുമുടി ദേവസ്വം ബോര്‍ഡിന്റെ കസ്റ്റഡിയിലായിട്ട് മാസങ്ങളായി.ഇതിനെതിരെ ബി ജെ പി പ്രക്ഷോഭം തുടങ്ങി കഴിഞ്ഞു. 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിവാഹചിത്രങ്ങള്‍ പങ്കുവച്ച് വിജയ് ദേവരകൊണ്ട; ഒപ്പം ഒരു കുറിപ്പും  (1 hour ago)

വിജയ് ദേവരകൊണ്ട രശ്മിക വിവാഹത്തെ കുറിച്ച് കല്യാണി പ്രിയദര്‍ശന്‍  (1 hour ago)

മന്ത്രി വീണാ ജോര്‍ജ് പത്തനംതിട്ടയിലെ വീട്ടില്‍ വിശ്രമത്തില്‍  (1 hour ago)

പൊങ്കാലയ്‌ക്കെത്തുന്ന ഭക്തര്‍ക്ക് വിശ്രമിക്കാനായി വീടുകളും മസ്ജിദുകളും തുറന്നുനല്‍കണമെന്ന് പാളയം ഇമാം  (1 hour ago)

സ്‌കൂളില്‍ പരീക്ഷയ്‌ക്കെത്തിയ പത്താം ക്ലാസ്സുകാരി ശുചിമുറിയില്‍ പ്രസവിച്ചു  (1 hour ago)

അഭിനേതാവ് ചെയ്യുന്നതുപോലെ എഐയ്ക്ക് ചെയ്യാന്‍ സാധിക്കില്ല; എഐയെ കുറിച്ച് ജയസൂര്യ പറയുന്നത്  (2 hours ago)

കഞ്ചാവ് കൈവശം വച്ചകേസില്‍ നടന്‍ ടിനി ടോമിന്റെ മകനുള്‍പ്പെടെ 3 പേര്‍ പിടിയില്‍  (3 hours ago)

എല്‍ഡിഎഫിനെ മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ നയിക്കുമെന്ന് എം.എ.ബേബി  (3 hours ago)

പിതാവിനെ മര്‍ദിച്ച് കൊലപ്പെടുത്തിയ കേസില്‍ മകനു ജീവപര്യന്തം കഠിന തടവും 50,000 രൂപ പിഴയും  (4 hours ago)

അതിജീവിതമാരുടെ പേര് വെളിപ്പെടുത്തിയ സംഭവത്തില്‍ വിശദീകരണവുമായി ശ്രീലേഖ  (4 hours ago)

സർക്കാർ മെഡിക്കൽ കോളേജ് ഡോക്ടർമാർ നടത്തിവരുന്ന അനിശ്ചിതകാല സമരം ഒത്തുതീർപ്പാകുന്നില്ല; സമരം കൂടുതൽ ശക്തമാക്കാൻ കെ.ജി.എം.സി.ടി.എ  (7 hours ago)

എന്തെങ്കിലും തെളിവുകള്‍ ഉണ്ടെങ്കില്‍ ഹാജരാക്കട്ടെ; ക്യാമറയുടെയും മാധ്യമങ്ങളുടെയും മുന്നില്‍ നടന്ന സംഭവത്തില്‍ ഇങ്ങനെ കള്ളം പ്രചരിപ്പിക്കുന്നത് ശരിയല്ല; മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ള സി.പി.എം നേതാക്ക  (7 hours ago)

ചാരം ആവശ്യപ്പെട്ട് ഔഷധ കമ്പനികൾ സമീപിച്ചു; ആനക്കൊമ്പ് കത്തിക്കുന്നതിൽ വിപണന സാധ്യത പരിശോധിക്കുമെന്ന് മന്ത്രി എ.കെ ശശീന്ദ്രൻ  (7 hours ago)

മൊബൈൽ ഫോണുകളിൽ നിന്ന് സിം കാർഡ് മാറ്റിയാൽ വാട്സാപ്, ടെലിഗ്രാം തുടങ്ങിയ മെസേജിങ് ആപ്പുകൾ പ്രവർത്തിക്കാത്ത 'സിം ബൈൻഡിങ്' സംവിധാനം ഉടൻ പ്രാബല്യത്തിൽ; പുതിയ ചട്ടം നടപ്പിലാക്കാൻ കാലാവധി നീട്ടിനൽകില്ലെന്ന്  (7 hours ago)

തിരുവനന്തപുരം നിയോജക മണ്ഡലത്തിൽ പ്രചാരണ പ്രവർത്തനങ്ങൾക്ക് തുടക്കമിട്ട് ബിജെപി; തിരുവനന്തപുരം സിറ്റി ജില്ലാ പ്രസിഡണ്ട് കരമന ജയൻ നാളികേരം ഉടച്ച് താമര ചിഹ്നം വരച്ച് ചുമര് എഴുതി  (7 hours ago)

Malayali Vartha Recommends