അമ്മായിയുമായി പാത്രം കഴുകുന്നതിനെ ചൊല്ലി തർക്കം! ബാത്റൂമിലേക്ക് ഓടി കയറിയ അമ്മ സമയം കഴിഞ്ഞിട്ടും പുറത്ത് ഇറങ്ങാത്തതിനെ തുടർന്ന് മകൾ ശുചിമുറി തള്ളി തുറന്നപ്പോൾ കണ്ട കാഴ്ച ഞെട്ടിക്കുന്നത്; പത്തനാപുരത്തെ കൊലപാതകത്തിന് പിന്നിൽ റെയില്‍വേ ട്രാക്ക് മെയിന്റെനര്‍

ഇന്നലെ പത്തനാപുരത്ത് കഴുത്തില്‍ ഷാള്‍ മുറുകി ശുചിമുറിയില്‍ അവശ നിലയില്‍ കണ്ടെത്തിയ യുവതി മരിച്ചു. സംഭവം കൊലപാതകമാണെന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. വിളക്കുടി കോട്ടവട്ടം ജംക്ഷനില്‍ ജോമോന്‍ മത്തായിയുടെ ഭാര്യ മുപ്പത്തിരണ്ടുകാരിയായ ജയമോള്‍ ആണു മരിച്ചത്. സംഭവത്തില്‍ ഭര്‍ത്താവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ജയമോളുടെ പിതാവ് ക്ലീറ്റസിന്റെ മൊഴിയെത്തുടര്‍ന്നാണു ഭര്‍ത്താവ് ജോമോനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇന്നലെ ഉച്ചയ്ക്ക് 3.30നായിരുന്നു പത്തനാപുരത്തെ നടുക്കിയ സംഭവം നടക്കുന്നത്. പാത്രം കഴുകുന്നതിനെച്ചൊല്ലി അമ്മായിഅമ്മയും മരുമകളും തമ്മിലുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ അവസാനിച്ചത്.
അമ്മായി അമ്മയുമായുള്ള തര്‍ക്കത്തിനിടയില്‍ ബാത്ത്‌റൂമിലേക്ക് ഓടിക്കയറിയ മരുമകളെ റെയില്‍വേയില്‍ ട്രാക്ക് മെയ്‌ന്റെയ്‌നര്‍ ആയ ഭര്‍ത്താവ് കഴുത്തിന് ഞെരിച്ച് കൊന്നതാണെന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ട്.
ഇന്നലെ ഉച്ചയ്ക്കാണ് കൊലപാതകത്തിലേക്ക് നയിച്ച സംഭവം. ജോമോന്‍ ഉച്ചയ്ക്കു ഭക്ഷണം കഴിക്കാന്‍ വീട്ടിലെത്തിയപ്പോള്‍ ജയമോളും ജോമോന്റെ മാതാവ് കുഞ്ഞുമോള്‍ മത്തായിയും തമ്മില്‍ പാത്രം കഴുകി വയ്ക്കുന്നതിനെച്ചൊല്ലി വാക്കു തര്‍ക്കം നടന്നതായി പൊലീസ് പറഞ്ഞു. പിന്നീട് ജയമോള്‍ ശുചിമുറിയില്‍ കയറി.
ഏറെ വൈകിയിട്ടും പുറത്തിറങ്ങാത്തതിനെ തുടര്‍ന്നു ജയമോളുടെ മകള്‍ ശുചിമുറിയുടെ കതകു തള്ളിത്തുറന്നു നോക്കുമ്ബോള്‍ ജയമോള്‍ അവശ നിലയില്‍ നിലത്തു കിടക്കുന്നതാണു കണ്ടത്. ഉടന്‍ പുനലൂരിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. ദില്‍ന സാറ, ഫെബിന്‍ മാത്യു എന്നിവരാണ് മക്കൾ.
അതേസമയം ഇന്നലെ രാത്രി വെള്ളനാത്തുരുത്തില്‍ കുടുംബ വഴക്കിനിടെ ഭാര്യയെ ഭര്‍ത്താവ് കുത്തിക്കൊന്നു. ആലപ്പാട് സ്വദേശിനി ബിന്‍സിയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഭര്‍ത്താവ് മണികണ്ഠനെ പോലീസ് കസ്റ്റഡിയിലെടുത്തു.
തിങ്കളാഴ്ച രാത്രി ഏഴിനായിരുന്നു സംഭവം. കുത്തേറ്റ ബിന്‍സിയെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ഇരുവരും തമ്മില്‍ വഴക്ക് പതിവായിരുന്നുവെന്നാണ് സമീപവാസികള്‍ പറയുന്നത്. ഇന്ന് ഇരുവരും തമ്മിലുണ്ടായ വഴക്കാണ് കൊലപാതകത്തില്‍ കലാശിച്ചത്.
https://www.facebook.com/Malayalivartha