Widgets Magazine
29
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്തെ എസ്എസ്എൽസി പരീക്ഷാ ഫലം മെയ് 15നും ഹയർ സെക്കൻഡറി ഫലം മെയ് 22നും പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി


അമേരിക്കയെ വീണ്ടും ഞെട്ടിപ്പിച്ചു... റഷ്യ-ഇറാൻ തന്ത്രപരമായ പങ്കാളിത്തം ശക്തമാകുന്നു; യുഎസ് ചർച്ചയ്ക്കായി കെഞ്ചുന്നുവെന്ന് അറഗ്ചി; ഒരു ലക്ഷ്യം പോലും അവർ നേടിയില്ല; ഉപരോധ ഭീഷണിയുമായി യുഎസ്


ഹര്‍ത്താല്‍... വിവിധ സർവകലാശാലകൾ ഇന്നത്തെ പരീക്ഷകൾ മാറ്റി


നെടുങ്കണ്ടം പച്ചടിയിൽ വീട്ടുപറമ്പിൽ നിന്ന് കണ്ടെത്തിയ മൃതദേഹങ്ങളുടെ പോസ്റ്റ്മോർട്ടം ഇന്ന് പൂർത്തിയാവും... പ്രതിയെന്ന് സംശയിക്കുന്നയാളെ കണ്ടെത്താൻ അന്വേഷണം ഊർജ്ജിതമാക്കി


ഭിന്നതകൾ എത്ര അപരിഹാര്യമായി തോന്നിയാലും അവയെ മറികടക്കാൻ ഒന്നിച്ച്‌ പ്രവർത്തിക്കണമെന്ന് മാർപാപ്പ ... മാർപാപ്പയുമായി കൂടിക്കാഴ്‌ച നടത്തി വനിതാ ആർച്ച്‌ബിഷപ് സാറ മുലാലി

ഹോംകോങ്ങിൽ ജോലി വാഗ്ദാനം ചെയ്ത് തട്ടിയെടുത്തത് ഒരു കോടിയോളം രൂപ; തൃശൂർ സ്വദേശിക്കെതിരെ പരാതിയുമായി നിരവധിപേർ രംഗത്ത്: മുങ്ങിയത് ടിക്കറ്റും വീസയും നൽകാമെന്നേറ്റ ദിവസം, പ്രതികളെ പിടികൂടാനാകാതെ പോലീസ്

20 JULY 2021 09:01 AM IST
മലയാളി വാര്‍ത്ത

ഹോംകോങ്ങിൽ ജോലി വാഗ്ദാനം ചെയ്ത് നാൽപ്പതോളം പേരിൽ നിന്ന് ഒരു കോടിയിലധികം രൂപ തട്ടിയെടുത്ത് തൃശൂർ സ്വദേശി. തൃശ്ശൂർ ആൽപ്പാറ സ്വദേശി സതീഷിനെതിരെയാണ് പണം നൽകിയവർ രംഗത്തെത്തിയത്. സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് ഇവർ സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതി സമർപ്പിച്ചിരിക്കുകയാണ്.

വിലങ്ങന്നൂർ സ്വദേശി ജോൺ, തനിക്കും ഭാര്യയ്ക്കും ഹോംകോങ്ങിൽ ജോലി കിട്ടാനായി കഴിഞ്ഞ വർഷം ജൂണിൽ നൽകിയത് രണ്ടുലക്ഷം രൂപ. മാർച്ച് മാസം യാത്രാ ടിക്കറ്റിനായും പണം നൽകി. ടിക്കറ്റും വീസയും നൽകാമെന്നേറ്റ ദിവസം മുതൽ പണം വാങ്ങിയവരെക്കുറിച്ച് ഒരു വിവരവുമില്ല. ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും അതും പാഴായി.

ഹോംകോംഗ് ഇന്റർനാഷണൽ ടെർമിനലിൽ ഷെഫ്, സൂപ്പർവൈസർ, മെക്കാനിക് എന്നീ ജോലികൾ നൽകാമെന്ന വാഗ്ദാനം നൽകിയാണ് ഇയാൾ തട്ടിപ്പ് നടത്തിയത്. നേരത്തെ സതീഷും കൂട്ടരും ഹോംകോങ്ങിലേക്ക് 9 പേരെ കൊണ്ടുപോകുന്നതിനിടെ മക്കാവോയിൽ വച്ച് യാത്ര അവസാനിപ്പിച്ചിരുന്നു. കൊവിഡ് സാഹചര്യം ചൂണ്ടിക്കാട്ടിയാണ് അന്ന് യാത്ര മുടങ്ങിയത്. ഈ 9 പേരെ കൊണ്ടു പോയതിൽ വിശ്വസിച്ചാണ് ബാക്കിയുള്ളവർ പണം നൽകിയത്.

ഹോംകോങ്ങിലെ തോമസ് എന്ന ആളുമായി സഹകരിച്ചാണ് ജോലി നൽകാമെന്ന വാഗ്ദാനം സതീഷ് നൽകിയത്. ഏറെ നാൾ ഫോണിൽ സംസാരിച്ചിരുന്ന തോമസും പിന്നീട് അപ്രത്യക്ഷനായി. പീച്ചി പൊലീസിനെ ആദ്യം പരാതിയുമായി സമീപിച്ചെങ്കിലും അനുകൂല നിലപാടല്ല സ്വീകരിച്ചതെന്ന് പരാതിക്കാർ പറയുന്നു. സംഭവത്തിൽ അന്വേഷിച്ച് തുടർനടപടി സ്വീകരിക്കുമെന്ന് സിറ്റി പൊലീസ് കമ്മീഷണർ അറിയിച്ചു.

" fr


ഇത്തരം തട്ടിപ്പുകൾ ദിനംപ്രതി വർധിച്ചുവരികയാണ്. കോവിഡ്, ലോക്ഡൗൺ സാഹചര്യങ്ങളിൽ തൊഴിൽ ഇല്ലാതെ ദുരിതത്തിലായ ആളുകളെ ചൂഷണം ചെയ്ത് ജോലി തട്ടിപ്പ് സജീവമായിരിക്കുന്നത്. സമൂഹമാധ്യമങ്ങളിലും മറ്റും വ്യാജ തൊഴിൽ പരസ്യങ്ങൾ നൽകിയാണ് തട്ടിപ്പുകാർ ഇരകളെ ആകർഷിക്കുന്നത്. കപ്പൽ ജോലി മുതൽ നഗരത്തിൽ പുരോഗമിക്കുന്ന അടിസ്ഥാന സൗകര്യ പദ്ധതികളിൽ വരെ ജോലി വാഗ്ദാനം ചെയ്യാറുമുണ്ട്.

‘നിയമനത്തിന്' വൻതുക ഈടാക്കുകയും ചെയ്യും. കൊളാബ-ബാന്ദ്ര-സീപ്‌സ് മുംബൈ മെട്രോ-3 പദ്ധതി നടപ്പാക്കുന്ന മുംബൈ മെട്രോ റെയിൽ കോർപറേഷൻ (എംഎംആർസി) വ്യാജ റിക്രൂട്മെന്റ് ഓഫറുകളെക്കുറിച്ച് തൊഴിലന്വേഷകർക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇത്തരം വ്യാജ തൊഴിൽ പരസ്യങ്ങൾക്ക് ഇരയാകരുതെന്നാണ് മുന്നറിയിപ്പ്.

വിവിധ സാങ്കേതിക, അഡ്മിനിസ്‌ട്രേറ്റീവ് തസ്തികകൾക്കായി തട്ടിപ്പുകാർ നൽകിയ നിയമന ഉത്തരവുകൾ, തൊഴിൽ പരിശീലനത്തിനു ക്ഷണിച്ചുള്ള കത്തുകൾ എന്നിവ എംഎംആർസിയുടെ ശ്രദ്ധയിൽ പെട്ടിരുന്നു. ഇതേക്കുറിച്ച് ബി.കെ.സി പൊലീസ് സ്റ്റേഷനിൽ പരാതിനൽകുകയും പൊലീസ് അന്വേഷണം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.

വ്യാജ നിയമന ഉത്തരവുകളിൽ അവകാശപ്പെട്ടിട്ടുള്ളതുപോലെയുള്ള ഒഴിവുകൾ സ്ഥാപനത്തിൽ ഇല്ലെന്ന് എംഎംആർസി അധികൃതർ അറിയിച്ചു. റിക്രൂട്മെന്റ് പ്രക്രിയയുടെ ഏതെങ്കിലും ഘട്ടത്തിൽ ഏതെങ്കിലും ഉദ്യോഗാർഥിയിൽ നിന്ന് പണം ആവശ്യപ്പെടുന്നില്ലെന്നും എംഎംആർസി വ്യക്തമാക്കുന്നു. തട്ടിപ്പിന് ഇരയാകാതിരിക്കാൻ റിക്രൂട്ട്‌മെന്റിനെക്കുറിച്ചുള്ള പതിവ് അപ്ഡേറ്റുകൾക്കായി എംഎംആർസി വെബ്സൈറ്റ് സന്ദർശിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.

മുംബൈ വിമാനത്താവളത്തിലും ഫ്ലൈറ്റ് കേറ്ററിങ് വിഭാഗത്തിലും ജോലി വാഗ്ദാനം ചെയ്ത് തൊഴിൽ അന്വേഷകരെ കബളിപ്പിച്ച 13 പേരെ ഈയിടെ സാകിനാക്കയിൽ നിന്ന് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പ്രതികൾ സമൂഹമാധ്യമങ്ങളിൽ പരസ്യം നൽകുകയും ആളുകളിൽ നിന്ന് റജിസ്‌ട്രേഷൻ ഫീസ് ഈടാക്കുകയും ചെയ്തിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

എൻഐവിആർ കോർപറേഷൻ പാർക്കിൽ ഓഫിസും തുറന്ന് ഉദ്യോഗാർഥികളുടെ വിശ്വാസ്യത നേടി. തന്റെ കമ്പനിയിൽ ജോലി വാഗ്ദാനം ചെയ്ത് വ്യാജ സ്ഥാപനം ആളുകളെ കബളിപ്പിച്ചതായി ഫ്ലൈറ്റ് കേറ്ററിങ് കമ്പനിയുടെ മാനേജർ അറിയിച്ചതിനെ തുടർന്നാണ് പൊലീസ് നടപടി സ്വീകരിച്ചത്.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചെങ്ങന്നൂരിൽ ഇടിമിന്നലേറ്റ് യുവാവ് മരിച്ചു  (3 hours ago)

ദുരന്തബാധിതര്‍ക്കുള്ള വീടുകള്‍ മുസ്ലിം ലീഗ് നിര്‍മ്മിച്ച് കൈമാറി...താമസവും തുടങ്ങി..  (3 hours ago)

തണ്ണിമത്തൻ വില്ലനാകുന്നത് എങ്ങനെ?  (3 hours ago)

രോഗിയെ തടയുന്നോടാ ആദ്യം ഇവനെ അടിക്കണമെന്ന് ഹൈക്കോടതി ഇറങ്ങി പൊട്ടിച്ചു എല്ലാത്തിനെയും തൂക്കി,തുരു തുരാ കേസ്  (3 hours ago)

മരിച്ച് തലയ്ക്ക് മുകളിൽ നിൽക്കുന്ന നിതിനെ വെറുപ്പിക്കാൻ കടക്കാരനെ കടയിലിട്ട് പൂട്ടി ഹർത്താൽ പേക്കൂത്തുകൾ ഇങ്ങനെ  (3 hours ago)

സമരക്കാരനോട് റിപ്പോർട്ടറിന്റെ ചോദ്യം.!പിരിവെട്ടിയപ്പോൾ മലയാളിവാർത്ത സംഘത്തെ വളഞ്ഞ് സമരക്കാർ, കട്ടയ്ക്ക് നിന്ന് റിപ്പോർട്ടർ..!  (3 hours ago)

സൗകാര്യമില്ലടോ പോകാന്‍..! സമരക്കാരെ എടുത്തെറിഞ്ഞ് ഈ പെണ്ണൊരുത്തി...! ദൃശ്യങ്ങൾ അട്ടഹസിക്കടോ പിണറായി...!  (5 hours ago)

എല്ലാം കണ്ടറിഞ്ഞ് ഭരണാധികാരി കൊണ്ട് വന്ന മാറ്റം.! പ്രവാസികൾക്ക് ആശ്വാസം മാറ്റങ്ങൾ ഇങ്ങനെ നാളെ മുതൽ  (5 hours ago)

എന്നെ തിരിഞ്ഞ് നോക്കില്ല സാറേ..അവൾക്ക് ഫോൺ മതി! അൽമയുടെ അവസാന പോസ്റ്റിൽ തെളിവെടുപ്പിന് വന്നാൽ ആ വീട്ടിൽ..!  (5 hours ago)

ഉച്ച തിരിഞ്ഞു കൊടും മഴ...! ഇടിയും മഴയും...! തിരുവനന്തപുരത്ത് തെക്ക് മഴയോട് മഴ..! നാളെയും മഴ  (5 hours ago)

പാലക്കാട് ജില്ലയിൽ 40 °C വരെയും; കൊല്ലം, കോഴിക്കോട് ജില്ലകളിൽ 38 °C വരെയും ഉയർന്ന താപനില ; മലയോര മേഖലകളിലൊഴികെ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യത  (6 hours ago)

തിരുവനന്തപുരം,കൊല്ലം, പത്തനംതിട്ട, എറണാകുളം,തൃശ്ശൂർ (ഓറഞ്ച് അലർട്ട് : അടുത്ത മൂന്ന്‌ മണിക്കൂർ മാത്രം) ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്ക് സാധ്യത ; കേന്ദ്ര കാലാവസ്ഥാ വകുപ  (6 hours ago)

കോടതിയലക്ഷ്യം! !ജനജീവിതത്തെ സാരമായി ബുദ്ധിമുട്ടിച്ചു, ഹർത്താൽ ആഹ്വാനം ചെയ്തവർക്കെതിരേ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി  (6 hours ago)

പഠനപിന്തുണയുടെ അടിസ്ഥാനത്തിലുളള പുനർ മൂല്യനിർണ്ണയം ഏപ്രിൽ 28, 29, 30 തീയതികളിൽ നടത്തും; മിനിമം മാർക്ക് ലഭിക്കാത്ത കുട്ടികൾക്കുളള പഠനപിന്തുണ പരിപാടി പൂർത്തിയാക്കിയതായി മന്ത്രി വി ശിവൻകുട്ടി  (6 hours ago)

നെടുങ്കണ്ടത്തുനിന്നു ബസ് കയറിയ മാത്യു പോയത് ? പിന്നാലെ മകനെയും ഭാര്യയെയും കൊന്നു കുഴിച്ച് മൂടി മറ്റൊരു മകൻ; നെടുങ്കണ്ടത്തെ ആ വീടിനെ വേട്ടയാടി കറുത്ത ശക്തി; ഇരട്ടക്കൊലപാതകം നടന്ന സാഹചര്യത്തിൽ ഈ സംഭവത്ത  (7 hours ago)

Malayali Vartha Recommends