പ്രവാസിയായ പിതാവ് നാലു മക്കൾക്കും സ്മാര്‍ട്ട്ഫോണുകള്‍ വാങ്ങി നല്കി! ഇതോടെ ഓൺലൈൻ ഗെയിമും ആരംഭിച്ചു, തുടക്കം കുറിച്ചത് പബ്‌ജിയിൽ തുടർന്ന് മറ്റു പല ഗെയിമുകളിലും എത്തി... ഇടപാടുകൾ നടത്താതെ അക്കൗണ്ടിൽ നിന്നും ലക്ഷങ്ങൾ നഷ്ടമായത് അറിയാൻ സ്റ്റെമെന്റ്റ് എടുത്തപ്പോൾ അറിഞ്ഞത് ഞെട്ടിക്കുന്ന കാര്യങ്ങൾ: ബന്ധു കുടിങ്ങിയത് സൈബര്‍ സെല്‍ അന്വേഷണത്തിൽ

മക്കളുടെ അമിതമായ ഓണ്‍ലൈന്‍ ഗെയിം വഴി വീട്ടമ്മക്ക് നഷ്ടമായത് ലക്ഷങ്ങളോളം രൂപ. കോഴിക്കോട് കല്ലായി സ്വദേശിനിയ്ക്കാണ് പണം നഷ്ട്ടപെട്ടിരിയ്ക്കുന്നത്. ഇവരുടെ നാലുകുട്ടികളും, സമപ്രായക്കാരനായ ബന്ധുവിനും കളിയുടെ പാസ്വേഡ് നല്‍കിയിരുന്നു.
ഈ കുട്ടി കളിയില്‍ നേട്ടമുണ്ടാക്കാന്‍ പാസ്വേഡ് ഉപയോഗിച്ച് ബാങ്ക് അക്കൗണ്ടില്‍ കയറി പണം പിന്‍വലിക്കുകയായിരുന്നു. സൈബര്‍ സെല്‍ അന്വേഷണത്തിലാണ് ഇക്കാര്യം പുറത്ത് അറിയുന്നത്. പ്രവാസിയായ ഭര്‍ത്താവ് നാലുമക്കൾക്കും കഴിഞ്ഞവര്‍ഷം സ്മാര്‍ട്ട്ഫോണുകള്‍ വാങ്ങി നല്‍കിയതോടെയാണ് സംഭവം തുടങ്ങുന്നത്.
ഫോണ്‍ ലഭിച്ചതോടെ എല്ലാവരും ഓണ്‍ലൈന്‍ ഗെയിം ആരംഭിച്ചു. പബ്ജിയിലായിരുന്നു തുടക്കം. തുടര്‍ന്ന് മറ്റു പല ഗെയിമുകളിലും എത്തി. ഇതിനിടെ വീട്ടമ്മയുടെ ബാങ്ക് അക്കൗണ്ടിലെ പണം കുറഞ്ഞതായി വ്യക്തമായി.
ഇടപാടുകള്‍ നടത്താത്ത അക്കൗണ്ടില്‍നിന്ന് 92,000 രൂപ നഷ്ടമായത് എങ്ങനെയെന്ന് കണ്ടെത്താന്‍ സ്റ്റേറ്റ്മെന്റ് എടുത്തപ്പോഴാണ് 16 രൂപ മുതല്‍ 1000 രൂപവരെയായി തവണകളായി കുറഞ്ഞതെങ്ങനെയെന്ന് മനസ്സിലാക്കുന്നത്.
തുടര്‍ന്ന് കുടുംബം കോഴിക്കോട് സൈബര്‍ സെല്ലില്‍ പരാതി നല്‍കുകയായിരുന്നു. മക്കളുടെ ഓണ്‍ലൈന്‍ ഗെയിം സംശയിച്ചതിനാല്‍ ഈ നിലക്കായിരുന്നു അംമ്‌വെഷണം ആരംഭിച്ചതും. ഇവര്‍ ഡൗണ്‍ലോഡ് ചെയ്തെടുക്കുന്ന ഗെയിമുകളില്‍ കയറുന്നതിനുള്ള യൂസര്‍നെയിമും പാസ്വേഡും പരസ്പരം കൈമാറുന്നതായി കണ്ടെത്തി.
മക്കള്‍ക്കൊപ്പം ഇതേ ഗ്രൂപ്പില്‍ കളിക്കുന്ന സമപ്രായക്കാരനായ ബന്ധുവിനും യൂസര്‍ നെയിമും പാസ്വേഡും നൽകിയിരുന്നു. വര്‍ഷങ്ങളോളം കളിച്ചാല്‍ ലഭിക്കുന്ന ചില റാങ്കിങ്ങില്‍ ബന്ധുവായ കുട്ടി വളരെ പെട്ടെന്ന് എത്തിയത് പരിശോധിച്ചപ്പോഴാണ് ഗെയിമിന്റെ പാസ്വേഡ് ഉപയോഗിച്ച് ബാങ്ക് അക്കൗണ്ട് വിവരങ്ങളടക്കം ചോര്‍ത്തി പണം തട്ടുകയായിരുന്നുവെന്ന് വ്യക്തമായത്.
അക്കൗണ്ടിലെ പണം ഉപയോഗിച്ചാണ് ഗെയിമുകളിലെ റാങ്കിങ്ങുകള്‍ ഇദ്ദേഹം വാങ്ങിയത്. ഓണ്‍ലൈന്‍ സംവിധാനത്തിലെ ഒരു യൂസര്‍ നെയിമും പാസ്വേഡും ആര്‍ക്കും കൈമാറരുതെന്നാണ് സൈബര്‍ സെല്‍ നല്കുന്ന മുന്നറിയിപ്പ്. ഒരാളുടെ ഫേസ്ബുക്കിന്റെയോ ഓണ്‍ലൈന്‍ ഗെയിമിന്റെയോ ഇ-മെയിലിന്െറയോ യൂസര്‍നെയിമും പാസ്വേഡും ലഭിച്ചാല്‍ ഗൂഗിൾ ഡ്രൈവിലെ ഫയലില്‍ സൂക്ഷിച്ച വിവരങ്ങളടക്കം ചോര്‍ത്താന്‍ കഴിയും. മാത്രമല്ല, ബാങ്ക് അക്കൗണ്ടിലെ പണമടക്കം തട്ടിയെടുക്കാനുമാവും.
കഴിഞ്ഞ മാസം കൊച്ചിയിൽ ഒമ്പതാം ക്ലാസ് വിദ്യാർത്ഥി അമ്മയുടെ ഫോണിൽ നിന്നും ഇതുപോലെ ഓൺലൈൻ ഗെയിം കളിച്ച് നഷ്ടമാക്കിയത് മൂന്ന് ലക്ഷത്തോളം രൂപയാണ്. ‘ഫ്രീ ഫയർ’ ഗെയിം കളിച്ചാണ് ഈകുട്ടി പണം കളഞ്ഞതെന്നാണ് പോലീസ് കണ്ടെത്തിയത്.
ഗെയിം ലഹരിയായ വിദ്യാർഥി, ഒരു സമയം നാൽപ്പത് രൂപ മുതൽ നാലായിരം രൂപ വരെ ചാർജ് ചെയ്താണ് കളിച്ചു കൊണ്ടിരുന്നത്.ഒരു ദിവസം തന്നെ പത്തു പ്രാവശ്യം വരെ വിദ്യാർത്ഥി ചാർജ് ചെയ്തിട്ടുമുണ്ട്. ഇങ്ങനെയാണ് മൂന്ന് ലക്ഷത്തോളം രൂപ അക്കൗണ്ടിൽ നിന്നും നഷ്ടമായത്. അവിചാരിതമായി അക്കൗണ്ട് പരിശോധിച്ചപ്പോഴാണ് പലപ്പോഴായി പണം അക്കൗണ്ടിൽ നിന്ന് പോയതായി ശ്രദ്ധയിൽപ്പെട്ടത്. പിന്നീട് ഇവർ പോലീസിൽ പരാതി നൽകുകയായിരുന്നു.
അന്നത്തെ സംഭവം കണക്കിലെടുത്ത് ഓൺലൈൻ ബോധവത്ക്കരണ പരിപാടി പോലീസ് ആരംഭിച്ചിരുന്നു.
https://www.facebook.com/Malayalivartha


























