Widgets Magazine
30
Dec / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എറണാകുളം നഗരത്തിലെ തിരക്കേറിയ വ്യാപാര കേന്ദ്രമായ ബ്രോഡ്‌വേയിൽ വൻ തീപിടുത്തം.. പന്ത്രണ്ടോളം കടകൾ പൂർണ്ണമായും കത്തിനശിച്ചു, തീ നിയന്ത്രണവിധേയം


ഭക്ഷണം കഴിച്ച കുഞ്ഞ് പിന്നീട് അനക്കമില്ലാതെ കിടക്കുന്നുവെന്ന് പറഞ്ഞ് ആശുപത്രിയിൽ എത്തിച്ചു; ജീവനറ്റ കുഞ്ഞിന്റെ കഴുത്തിൽ അസ്വഭാവികമായ പാടുകൾ: കഴക്കൂട്ടത്ത് ദുരൂഹ നിലയിൽ മരിച്ച നാല് വയസുകാരന്‍റെ മരണം കൊലപാതകമെന്ന് സ്ഥിരീകരണം; കഴുത്തിനേറ്റ മുറിവാണ് മരണ കാരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്: അമ്മയും സുഹൃത്തും കസ്റ്റഡിയിൽ...


എസ്ഐടിയെ ഹൈക്കോടതി വിമർശിച്ചതിന് പിന്നാലെ, ശബരിമല സ്വർണകൊള്ള കേസില്‍ മുൻ ദേവസ്വം ബോർഡ് അംഗം വിജയകുമാർ അറസ്‌റ്റിൽ: സുഹൃത്തുക്കളും കുടുംബാംഗങ്ങളും ചേർന്ന് കീഴടങ്ങാൻ നിർദ്ദേശിച്ചുവെന്ന് വിജയകുമാർ; കോടതിയില്‍ നല്‍കിയ മുൻകുർ ജാമ്യപേക്ഷ പിൻവലിച്ചു...


സെലന്‍സ്കിയുടെ കരുത്തറിഞ്ഞു... റഷ്യ-യുക്രൈൻ യുദ്ധം ഉടൻ അവസാനിക്കാന്‍ സാധ്യത, പുടിനുമായി ഫോണിൽ സംസാരിച്ച് ട്രംപ്, ഫലപ്രദമായ ചർച്ചയെന്ന് സെലൻസ്കി, ലോകം കാത്തിരിക്കുന്നത് ആ ശുഭ വാര്‍ത്തക്കായി


ശ്രീലങ്കക്കെതിരെ തുടരെ നാലാം ടി20യിലും വിജയം സ്വന്തമാക്കി ഇന്ത്യന്‍ വനിതകള്‍....  

നഗ്‌ന ശരീരത്തില്‍ നാണയം വച്ചാല്‍ ആഗ്രഹസാഫല്യം! ഗിഫ്റ്റായി പീഡനം: അച്ഛന്‍ സ്വാമി ഇങ്ങനെയാണ്

30 JULY 2021 10:13 AM IST
മലയാളി വാര്‍ത്ത

സ്ത്രീകളെ നഗ്‌നരാക്കി അവരുടെ രഹസ്യഭാഗങ്ങളില്‍ നാണയം വെച്ച് പൂജ ചെയ്താല്‍ അഭീഷ്ട സിദ്ധി കൈവരുത്തുന്ന ഒരു പൂച്ച സന്യാസിയാണ് കഴിഞ്ഞ ദിവസം മാളയില്‍ നിന്നും അറസ്റ്റിലായ അച്ഛന്‍ സ്വാമി. അത്ഭുതപ്പെടുത്തുന്ന കഥകളാണ് അച്ഛന്‍ സ്വാമിയെ കുറിച്ച് നമ്മള്‍ അറിഞ്ഞു കൊണ്ടിരിക്കുന്നത്.

മാളയില്‍ രജിസ്റ്റര്‍ ചെയ്ത പോക്‌സോ കേസിലാണ് 'അച്ഛന്‍ സ്വാമി' എന്ന മഠത്തിലാന്‍ രാജീവിനെ പിടി കൂടിയത്. നിരവധി സ്ത്രീകള്‍ അച്ഛന്‍ സ്വാമിയുടെ പീഡനത്തിന് ഇരയായിട്ടുണ്ടെന്നാണ് പോലീസ് അനുമാനിക്കുന്നത്. എന്നാല്‍ ഇയാള്‍ക്കെതിരെ കൂടുതല്‍ പരാതികള്‍ ലഭിച്ചിട്ടില്ലെന്ന് പോലീസ് പറഞ്ഞു. നിലവില്‍ 17കാരിയെ പീഡിപ്പിച്ചെന്ന പരാതിയിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. സ്വാമിക്കെതിരെ കൂടുതല്‍ പരാതികള്‍ ലഭിക്കുമെന്നാണ് കരുതുന്നതെന്നും മാള സി ഐ പറഞ്ഞു. എന്നാല്‍ പീഡനത്തിന് ഇരയായവര്‍ പോലും വിവരം പുറം ലോകം അറിയാതെ സൂക്ഷിക്കുകയാണ്.

 



ആഭിചാര ക്രിയകളില്‍ എക്‌സ്‌പെര്‍ട്ടാണ് അച്ഛന്‍ സ്വാമി. അദ്ഭുതസിദ്ധിയുണ്ടെന്നാണ് ഇദ്ദേഹത്തിന്റെ അവകാശവാദം. സ്ത്രീകളുടെ രഹസ്യഭാഗം സമ്പന്നതയുടെ ഉറവിടമത്രേ. അവിടെ പൂജ ചെയ്താല്‍ എന്തും ലഭിക്കുമെന്നാണ് സ്വാമി കണ്ടെത്തിയിരിക്കുന്നത് . രഹസ്യപൂജ കൊണ്ട് തനിക്ക് ആരെയും കൊല്ലാം. ആരെയും വളര്‍ത്താം. രാജീവിനെ(39) കഴിഞ്ഞ ദിവസമാണ് പോക്‌സോ കേസില്‍ പോലീസ് അറസ്റ്റ് ചെയ്തത്.

രോഗിയായ അമ്മാവന്റെ ജീവന്‍ രക്ഷിക്കുന്നതിന് വേണ്ടിയാണ് 17 കാരി പൂജയ്‌ക്കെത്തിയത്. രോഗമെല്ലാം നിമിഷവേഗത്തില്‍ മാറ്റി തരാമെന്നായിരുന്നു സ്വാമിയുടെ വാഗ്ദാനം. പാവം പെണ്‍കുട്ടി വിശ്വസിച്ചു. പീഡനത്തിനിരയായ പെണ്‍കുട്ടി തന്നെയാണ് പോലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് മാള പോലീസ് മഠത്തിലെത്തി രാജീവിനെ പിടികൂടുകയായിരുന്നു. തന്നെ കാണാന്‍ നിരവധി സ്ത്രീകള്‍ എത്താറുണ്ടെന്ന് രാജീവ് തന്നെയാണ് വെളിപ്പെടുത്തിയത്. രാജീവിന്റെ ലൈംഗികകേളികളുടെ കഥകള്‍ പോലീസ് പറയുന്നത് കേട്ടാല്‍ ഞെട്ടി പോകും. ഭാവിയില്‍ ആത്മീയതയും ലൈംഗികതയും തമ്മില്‍ ബന്ധമുണ്ടെന്ന് രാജീവ് വാദിച്ചാല്‍ പോലും അത്ഭുതപ്പെടേണ്ടതില്ല.

 



കല്‍പ്പണിക്കാരനായിരുന്നു പ്രതി രാജീവ്. കല്‍പ്പണിയില്‍ ലാഭം ഇല്ലെന്ന് മനസ്സിലാക്കിയിട്ടാണ് ആറു വര്‍ഷങ്ങള്‍ക്ക് മുമ്പ് മന്ത്രവാദവും ആഭിചാരക്രിയകളും തുടങ്ങിയത്. ലൈംഗിക ത്യപ്തിക്കൊപ്പം പ്രതി വന്‍ തോതില്‍ സാമ്പത്തിക വളര്‍ച്ചയുമുണ്ടാക്കി. കുറ്റം പറയരുതല്ലോ . രാജീവ് വീട്ടില്‍ത്തന്നെ ക്ഷേത്രം നിര്‍മിച്ചു. മന്ത്രവാദവും ആഭിചാരക്രിയകളും നടത്തുന്നതിന് വേണ്ടിയായിരുന്നു ഇത് . അച്ഛന്‍ സ്വാമി എന്ന പേരാണ് ഇദ്ദേഹം സ്വയം സ്വീകരിച്ചത്. ജീവന്‍ അപകടത്തിലാണെന്ന് കരുതുന്നവരെ അതില്‍നിന്ന് രക്ഷിക്കാനും സാമ്പത്തികനേട്ടത്തിനും ഉള്‍പ്പെടെ ഇയാള്‍ പൂജകള്‍ നടത്തിയിരുന്നു. എല്ലാവര്‍ക്കും ഇയാള്‍ അച്ഛനായിരുന്നു.

പരാതി നല്‍കിയ പതിനേഴുകാരിയെ മൂന്നു തവണ പ്രതി ശരീരത്തില്‍ നാണയംവെച്ച് പൂജിക്കുകയും പീഡിപ്പിക്കുകയും ചെയ്തു.

 



നിരവധി പേരാണ് രാജീവന്റെ മഠത്തില്‍ പൂജയ്ക്കും മന്ത്രവാദത്തിനും എത്തിയിരുന്നത്. ഇതില്‍ ഭൂരിഭാഗവും അന്യജില്ലക്കാരും മറ്റു പ്രദേശങ്ങളിലുള്ളവരുമായിരുന്നു. ഫെയ്‌സ്ബുക്ക് അടക്കമുള്ള സാമൂഹിക മാധ്യമങ്ങളിലൂടെയാണ് പ്രതി ആളുകളെ ഇവിടേക്ക് എത്തിച്ചിരുന്നത്. മന്ത്രവാദത്തിനും പൂജയ്ക്കും എത്തിയിരുന്നവര്‍ ദിവസങ്ങളോളം ഇവിടെ താമസിച്ചിരുന്നതായും വിവരമുണ്ട്. താമസവും മറ്റും രാജീവിന്റെ മഠത്തില്‍ തന്നെയായിരുന്നു. മഠത്തില്‍ എന്തൊക്കെയാണ് നടന്നുവന്നിരുന്നതെന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്.

മാളയിലുള്ളവര്‍ക്ക് പോലും ഇയാളെക്കുറിച്ചോ മന്ത്രാവാദത്തെക്കുറിച്ചോ കൂടുതല്‍ അറിവുണ്ടായിരുന്നില്ല. കഴിഞ്ഞ ദിവസം പോലീസ് പിടികൂടിയതോടെയാണ് രാജീവിന്റെ മഠത്തില്‍ നടന്നിരുന്നത് ഇത്തരം കാര്യങ്ങളാണെന്ന് നാട്ടുകാര്‍ പോലുമറിഞ്ഞത്. രാജീവിനെ ഒരു വ്യാജ സ്വാമി മാത്രമായാണ് നാട്ടുകാര്‍ ഇക്കാലമത്രയും കണ്ടിട്ടുള്ളത്.



രാജീവ് ഒരു ഒറ്റപ്പെട്ട സംഭവമല്ല.ഇത്തരത്തില്‍ നിരവധി കള്ള സ്വാമിമാര്‍ നമുക്ക് ചുറ്റുമുണ്ട്. ഇവരുടെ ലക്ഷ്യം ലൈംഗിതയും പണം സമ്പാദിക്കലുമാണ്. ജീവിത തൃഷ്ണകളില്‍ അഭിരമിക്കുന്നവര്‍ എല്ലാം നേടാനായി പരക്കം പായുന്നു. 

 

"
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കടുവ കിണറ്റിൽ വീണു...  (23 minutes ago)

ഇന്ന് ശബരിമല നട തുറക്കും...  (34 minutes ago)

അ​ഞ്ച് മു​ത​ൽ കൂ​ടു​ത​ൽ ഗ​താ​ഗ​ത നി​യ​ന്ത്ര​ണം  (41 minutes ago)

കേരള കോൺഗ്രസ് എം ജനറൽ സെക്രട്ടറിയും കടുത്തുരുത്തി മണ്ഡലത്തിലെ മുൻ എംഎൽഎയുമായ പി.എം. മാത്യു അന്തരിച്ചു....  (1 hour ago)

മധ്യവയസ്ക്കൻ ഉൾവനത്തിൽ മരിച്ച നിലയിൽ...  (1 hour ago)

ബസ് ഇടിച്ചു കയറി നാല് പേർ മരിച്ചു..  (1 hour ago)

എല്ലാം എല്ലാം അയ്യപ്പന്‍... ശബരിമല സ്വർണക്കൊള്ള കേസ് നിര്‍ണായക ഘട്ടത്തിലേക്ക്, ഉണ്ണികൃഷ്‌ണൻ പോറ്റിക്കുവേണ്ടി പത്‌മകുമാറിനൊപ്പം വിജയകുമാറും ഗൂഢാലോചന നടത്തിയെന്ന് എസ്ഐടി; വിജയകുമാർ റിമാൻ്റിൽ  (1 hour ago)

ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ബീഗം ഖാലിദ സിയ അന്തരിച്ചു...  (1 hour ago)

തലസ്ഥാനത്ത് എന്തും സംഭവിക്കാം... കലാപ നീക്കം ശക്തം ശ്രീലേഖ വിവാദം റിഹേഴ്സൽ മാത്രം സൂക്ഷിച്ച് ബി ജെ പി  (1 hour ago)

മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം നിർവഹിക്കും...  (2 hours ago)

രണ്ടുദിവസത്തെ പരിപാടികൾക്കായി സംസ്ഥാനത്തെത്തിയ ഉപരാഷ്ട്രപതി സി.പി.രാധാകൃഷ്ണന് ഉഷ്മള സ്വീകരണം  (2 hours ago)

ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ മുഖ്യാതിഥിയാവും  (2 hours ago)

തമിഴ്‌നാട് ഡിണ്ടിഗല്‍ സ്വദേശി മണിയെ എസ്‌ഐടി ഇന്ന് വീണ്ടും ചോദ്യം ചെയ്യും.  (2 hours ago)

ഒന്നാം ക്ലാസ് വിദ്യാര്‍ഥിനി പുഴയില്‍ മുങ്ങിമരിച്ചു  (3 hours ago)

ഫാൻസി സാധനങ്ങൾ, കളിപ്പാട്ടങ്ങൾ എന്നിവ വിൽക്കുന്ന പന്ത്രണ്ടോളം കടകൾ ....  (3 hours ago)

Malayali Vartha Recommends