Widgets Magazine
16
Apr / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

നഗ്‌ന ശരീരത്തില്‍ നാണയം വച്ചാല്‍ ആഗ്രഹസാഫല്യം! ഗിഫ്റ്റായി പീഡനം: അച്ഛന്‍ സ്വാമി ഇങ്ങനെയാണ്

30 JULY 2021 10:13 AM IST
മലയാളി വാര്‍ത്ത

സ്ത്രീകളെ നഗ്‌നരാക്കി അവരുടെ രഹസ്യഭാഗങ്ങളില്‍ നാണയം വെച്ച് പൂജ ചെയ്താല്‍ അഭീഷ്ട സിദ്ധി കൈവരുത്തുന്ന ഒരു പൂച്ച സന്യാസിയാണ് കഴിഞ്ഞ ദിവസം മാളയില്‍ നിന്നും അറസ്റ്റിലായ അച്ഛന്‍ സ്വാമി. അത്ഭുതപ്പെടുത്തുന്ന കഥകളാണ് അച്ഛന്‍ സ്വാമിയെ കുറിച്ച് നമ്മള്‍ അറിഞ്ഞു കൊണ്ടിരിക്കുന്നത്.

മാളയില്‍ രജിസ്റ്റര്‍ ചെയ്ത പോക്‌സോ കേസിലാണ് 'അച്ഛന്‍ സ്വാമി' എന്ന മഠത്തിലാന്‍ രാജീവിനെ പിടി കൂടിയത്. നിരവധി സ്ത്രീകള്‍ അച്ഛന്‍ സ്വാമിയുടെ പീഡനത്തിന് ഇരയായിട്ടുണ്ടെന്നാണ് പോലീസ് അനുമാനിക്കുന്നത്. എന്നാല്‍ ഇയാള്‍ക്കെതിരെ കൂടുതല്‍ പരാതികള്‍ ലഭിച്ചിട്ടില്ലെന്ന് പോലീസ് പറഞ്ഞു. നിലവില്‍ 17കാരിയെ പീഡിപ്പിച്ചെന്ന പരാതിയിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. സ്വാമിക്കെതിരെ കൂടുതല്‍ പരാതികള്‍ ലഭിക്കുമെന്നാണ് കരുതുന്നതെന്നും മാള സി ഐ പറഞ്ഞു. എന്നാല്‍ പീഡനത്തിന് ഇരയായവര്‍ പോലും വിവരം പുറം ലോകം അറിയാതെ സൂക്ഷിക്കുകയാണ്.

 



ആഭിചാര ക്രിയകളില്‍ എക്‌സ്‌പെര്‍ട്ടാണ് അച്ഛന്‍ സ്വാമി. അദ്ഭുതസിദ്ധിയുണ്ടെന്നാണ് ഇദ്ദേഹത്തിന്റെ അവകാശവാദം. സ്ത്രീകളുടെ രഹസ്യഭാഗം സമ്പന്നതയുടെ ഉറവിടമത്രേ. അവിടെ പൂജ ചെയ്താല്‍ എന്തും ലഭിക്കുമെന്നാണ് സ്വാമി കണ്ടെത്തിയിരിക്കുന്നത് . രഹസ്യപൂജ കൊണ്ട് തനിക്ക് ആരെയും കൊല്ലാം. ആരെയും വളര്‍ത്താം. രാജീവിനെ(39) കഴിഞ്ഞ ദിവസമാണ് പോക്‌സോ കേസില്‍ പോലീസ് അറസ്റ്റ് ചെയ്തത്.

രോഗിയായ അമ്മാവന്റെ ജീവന്‍ രക്ഷിക്കുന്നതിന് വേണ്ടിയാണ് 17 കാരി പൂജയ്‌ക്കെത്തിയത്. രോഗമെല്ലാം നിമിഷവേഗത്തില്‍ മാറ്റി തരാമെന്നായിരുന്നു സ്വാമിയുടെ വാഗ്ദാനം. പാവം പെണ്‍കുട്ടി വിശ്വസിച്ചു. പീഡനത്തിനിരയായ പെണ്‍കുട്ടി തന്നെയാണ് പോലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് മാള പോലീസ് മഠത്തിലെത്തി രാജീവിനെ പിടികൂടുകയായിരുന്നു. തന്നെ കാണാന്‍ നിരവധി സ്ത്രീകള്‍ എത്താറുണ്ടെന്ന് രാജീവ് തന്നെയാണ് വെളിപ്പെടുത്തിയത്. രാജീവിന്റെ ലൈംഗികകേളികളുടെ കഥകള്‍ പോലീസ് പറയുന്നത് കേട്ടാല്‍ ഞെട്ടി പോകും. ഭാവിയില്‍ ആത്മീയതയും ലൈംഗികതയും തമ്മില്‍ ബന്ധമുണ്ടെന്ന് രാജീവ് വാദിച്ചാല്‍ പോലും അത്ഭുതപ്പെടേണ്ടതില്ല.

 



കല്‍പ്പണിക്കാരനായിരുന്നു പ്രതി രാജീവ്. കല്‍പ്പണിയില്‍ ലാഭം ഇല്ലെന്ന് മനസ്സിലാക്കിയിട്ടാണ് ആറു വര്‍ഷങ്ങള്‍ക്ക് മുമ്പ് മന്ത്രവാദവും ആഭിചാരക്രിയകളും തുടങ്ങിയത്. ലൈംഗിക ത്യപ്തിക്കൊപ്പം പ്രതി വന്‍ തോതില്‍ സാമ്പത്തിക വളര്‍ച്ചയുമുണ്ടാക്കി. കുറ്റം പറയരുതല്ലോ . രാജീവ് വീട്ടില്‍ത്തന്നെ ക്ഷേത്രം നിര്‍മിച്ചു. മന്ത്രവാദവും ആഭിചാരക്രിയകളും നടത്തുന്നതിന് വേണ്ടിയായിരുന്നു ഇത് . അച്ഛന്‍ സ്വാമി എന്ന പേരാണ് ഇദ്ദേഹം സ്വയം സ്വീകരിച്ചത്. ജീവന്‍ അപകടത്തിലാണെന്ന് കരുതുന്നവരെ അതില്‍നിന്ന് രക്ഷിക്കാനും സാമ്പത്തികനേട്ടത്തിനും ഉള്‍പ്പെടെ ഇയാള്‍ പൂജകള്‍ നടത്തിയിരുന്നു. എല്ലാവര്‍ക്കും ഇയാള്‍ അച്ഛനായിരുന്നു.

പരാതി നല്‍കിയ പതിനേഴുകാരിയെ മൂന്നു തവണ പ്രതി ശരീരത്തില്‍ നാണയംവെച്ച് പൂജിക്കുകയും പീഡിപ്പിക്കുകയും ചെയ്തു.

 



നിരവധി പേരാണ് രാജീവന്റെ മഠത്തില്‍ പൂജയ്ക്കും മന്ത്രവാദത്തിനും എത്തിയിരുന്നത്. ഇതില്‍ ഭൂരിഭാഗവും അന്യജില്ലക്കാരും മറ്റു പ്രദേശങ്ങളിലുള്ളവരുമായിരുന്നു. ഫെയ്‌സ്ബുക്ക് അടക്കമുള്ള സാമൂഹിക മാധ്യമങ്ങളിലൂടെയാണ് പ്രതി ആളുകളെ ഇവിടേക്ക് എത്തിച്ചിരുന്നത്. മന്ത്രവാദത്തിനും പൂജയ്ക്കും എത്തിയിരുന്നവര്‍ ദിവസങ്ങളോളം ഇവിടെ താമസിച്ചിരുന്നതായും വിവരമുണ്ട്. താമസവും മറ്റും രാജീവിന്റെ മഠത്തില്‍ തന്നെയായിരുന്നു. മഠത്തില്‍ എന്തൊക്കെയാണ് നടന്നുവന്നിരുന്നതെന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്.

മാളയിലുള്ളവര്‍ക്ക് പോലും ഇയാളെക്കുറിച്ചോ മന്ത്രാവാദത്തെക്കുറിച്ചോ കൂടുതല്‍ അറിവുണ്ടായിരുന്നില്ല. കഴിഞ്ഞ ദിവസം പോലീസ് പിടികൂടിയതോടെയാണ് രാജീവിന്റെ മഠത്തില്‍ നടന്നിരുന്നത് ഇത്തരം കാര്യങ്ങളാണെന്ന് നാട്ടുകാര്‍ പോലുമറിഞ്ഞത്. രാജീവിനെ ഒരു വ്യാജ സ്വാമി മാത്രമായാണ് നാട്ടുകാര്‍ ഇക്കാലമത്രയും കണ്ടിട്ടുള്ളത്.



രാജീവ് ഒരു ഒറ്റപ്പെട്ട സംഭവമല്ല.ഇത്തരത്തില്‍ നിരവധി കള്ള സ്വാമിമാര്‍ നമുക്ക് ചുറ്റുമുണ്ട്. ഇവരുടെ ലക്ഷ്യം ലൈംഗിതയും പണം സമ്പാദിക്കലുമാണ്. ജീവിത തൃഷ്ണകളില്‍ അഭിരമിക്കുന്നവര്‍ എല്ലാം നേടാനായി പരക്കം പായുന്നു. 

 

"
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പാറശാല താലൂക്ക് ആശുപത്രിയില്‍ ചികിത്സ കിട്ടാതെ രോഗി മരിച്ചെന്ന് പരാതി  (2 minutes ago)

വിജയ് ചിത്രം 'ജനനായകന്‍' സിനിമ ചോര്‍ച്ചയില്‍ ചെന്നൈയില്‍ മൂന്ന് പേര്‍ കൂടി പിടിയില്‍  (18 minutes ago)

സ്ത്രീ ശാക്തീകരണത്തിന് മുന്‍ഗണന നല്‍കി ടിവികെ പ്രകടനപത്രിക  (2 hours ago)

എന്‍ജിനീയറിങ്/ഫാര്‍മസി പ്രവേശനപരീക്ഷ ഏപ്രില്‍ 17 മുതല്‍ 22 വരെ  (5 hours ago)

ഉത്തര്‍പ്രദേശില്‍ ട്രെയിന്‍ അപകടത്തില്‍ അഞ്ചുപേര്‍ക്ക് ദാരുണാന്ത്യം  (5 hours ago)

അയര്‍ലന്‍ഡില്‍ മലയാളി നഴ്‌സിന് നേരെ ആക്രമണം  (5 hours ago)

സംരക്ഷണം തേടി കുംഭമേള വൈറല്‍ താരം മുഖ്യമന്ത്രിക്കും പൊലീസിനും പരാതി നല്‍കി  (5 hours ago)

വനിതാ സംവരണ ബില്ലില്‍ രാഷ്ട്രീയം കാണരുതെന്ന് മോദി  (5 hours ago)

കോണ്‍ഗ്രസിനുള്ളില്‍ മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി പുകയുന്ന തര്‍ക്കങ്ങളില്‍ പരിഹാസവുമായി മന്ത്രി വി. ശിവന്‍കുട്ടി  (6 hours ago)

'കല്യാണിയും പ്രണവും തമ്മിലുള്ള വിവാഹത്തിനായി കാത്തിരിക്കുന്നു'; മറുപടിയുമായി ലിസി  (6 hours ago)

ഗാനമേളയ്ക്കിടെ നൃത്തം ചെയ്തയാളെ കസേര കൊണ്ട് അടിച്ച സംഭവത്തില്‍ കേസെടുത്ത് പൊലീസ്  (6 hours ago)

നാസിക് ടിസിഎസില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനവും പീഡനവും  (6 hours ago)

ചേട്ടനെ തല്ലിയതിന്റെ കലിപ്പ്!! അനിയന്റെ കടുംകൈ, 38കാരനെ തല്ലികൊന്ന് സഹോദരൻ  (6 hours ago)

ബിഡിഎസ് വിദ്യാര്‍ത്ഥി നിതിന്റെ മരണം: ഡോ.റാമിനെ കോളേജില്‍ നിന്ന് പുറത്താക്കാന്‍ മാനേജ്‌മെന്റ് തീരുമാനം  (6 hours ago)

വിഷു ആഘോഷങ്ങൾക്കിടെ പടക്കം പൊട്ടി യുവാവ് മരിച്ചു..  (9 hours ago)

Malayali Vartha Recommends