Widgets Magazine
28
Apr / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭിന്നതകൾ എത്ര അപരിഹാര്യമായി തോന്നിയാലും അവയെ മറികടക്കാൻ ഒന്നിച്ച്‌ പ്രവർത്തിക്കണമെന്ന് മാർപാപ്പ ... മാർപാപ്പയുമായി കൂടിക്കാഴ്‌ച നടത്തി വനിതാ ആർച്ച്‌ബിഷപ് സാറ മുലാലി


  അഞ്ചരക്കണ്ടി ഡെന്റൽ കോളേജിലെ ബി.ഡി.എസ് വിദ്യാർത്ഥി നിതിൻ രാജിന്റെ ആത്മഹത്യയ്ക്ക് ഉത്തരവാദികളായവരെ ഉടനടി അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഇന്ന് സംസ്ഥാനത്ത് ഹർത്താൽ....


മരണം ആ രണ്ട് കുഞ്ഞുങ്ങളെ തൊട്ടില്ല! തലയണ മാറ്റിയപ്പോൾ കണ്ടത് അഞ്ച് പാമ്പുകളെ! കൊടാലിയിലെ ആ വിധി കുറ്റ്യാടിയിൽ മാറിയത് ഇങ്ങനെ...


അടഞ്ഞ ഗേറ്റിനുള്ളിൽ ആരും കേൾക്കാതെ പോയ ആ നിലവിളി! അൽമയുടെ മരണം മുൻകൂട്ടി നിശ്ചയിച്ചതോ? വ്ളാതങ്കരയെ നടുക്കിയ ക്രൂരതയുടെ ചുരുളഴിയുന്നു..!


നെടുങ്കണ്ടത്ത് അമ്മയെയും മകനെയും കൊന്ന് കുഴിച്ചുമൂടിയെന്ന് സംശയം; പോലീസ് എത്തിയപ്പോൾ ഇളയ മകൻ ഓടി രക്ഷപ്പെട്ടു, വീട്ടുപരിസരത്ത് ശരീരഭാഗങ്ങൾ കണ്ടെത്തി...

നഗ്‌ന ശരീരത്തില്‍ നാണയം വച്ചാല്‍ ആഗ്രഹസാഫല്യം! ഗിഫ്റ്റായി പീഡനം: അച്ഛന്‍ സ്വാമി ഇങ്ങനെയാണ്

30 JULY 2021 10:13 AM IST
മലയാളി വാര്‍ത്ത

സ്ത്രീകളെ നഗ്‌നരാക്കി അവരുടെ രഹസ്യഭാഗങ്ങളില്‍ നാണയം വെച്ച് പൂജ ചെയ്താല്‍ അഭീഷ്ട സിദ്ധി കൈവരുത്തുന്ന ഒരു പൂച്ച സന്യാസിയാണ് കഴിഞ്ഞ ദിവസം മാളയില്‍ നിന്നും അറസ്റ്റിലായ അച്ഛന്‍ സ്വാമി. അത്ഭുതപ്പെടുത്തുന്ന കഥകളാണ് അച്ഛന്‍ സ്വാമിയെ കുറിച്ച് നമ്മള്‍ അറിഞ്ഞു കൊണ്ടിരിക്കുന്നത്.

മാളയില്‍ രജിസ്റ്റര്‍ ചെയ്ത പോക്‌സോ കേസിലാണ് 'അച്ഛന്‍ സ്വാമി' എന്ന മഠത്തിലാന്‍ രാജീവിനെ പിടി കൂടിയത്. നിരവധി സ്ത്രീകള്‍ അച്ഛന്‍ സ്വാമിയുടെ പീഡനത്തിന് ഇരയായിട്ടുണ്ടെന്നാണ് പോലീസ് അനുമാനിക്കുന്നത്. എന്നാല്‍ ഇയാള്‍ക്കെതിരെ കൂടുതല്‍ പരാതികള്‍ ലഭിച്ചിട്ടില്ലെന്ന് പോലീസ് പറഞ്ഞു. നിലവില്‍ 17കാരിയെ പീഡിപ്പിച്ചെന്ന പരാതിയിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. സ്വാമിക്കെതിരെ കൂടുതല്‍ പരാതികള്‍ ലഭിക്കുമെന്നാണ് കരുതുന്നതെന്നും മാള സി ഐ പറഞ്ഞു. എന്നാല്‍ പീഡനത്തിന് ഇരയായവര്‍ പോലും വിവരം പുറം ലോകം അറിയാതെ സൂക്ഷിക്കുകയാണ്.

 



ആഭിചാര ക്രിയകളില്‍ എക്‌സ്‌പെര്‍ട്ടാണ് അച്ഛന്‍ സ്വാമി. അദ്ഭുതസിദ്ധിയുണ്ടെന്നാണ് ഇദ്ദേഹത്തിന്റെ അവകാശവാദം. സ്ത്രീകളുടെ രഹസ്യഭാഗം സമ്പന്നതയുടെ ഉറവിടമത്രേ. അവിടെ പൂജ ചെയ്താല്‍ എന്തും ലഭിക്കുമെന്നാണ് സ്വാമി കണ്ടെത്തിയിരിക്കുന്നത് . രഹസ്യപൂജ കൊണ്ട് തനിക്ക് ആരെയും കൊല്ലാം. ആരെയും വളര്‍ത്താം. രാജീവിനെ(39) കഴിഞ്ഞ ദിവസമാണ് പോക്‌സോ കേസില്‍ പോലീസ് അറസ്റ്റ് ചെയ്തത്.

രോഗിയായ അമ്മാവന്റെ ജീവന്‍ രക്ഷിക്കുന്നതിന് വേണ്ടിയാണ് 17 കാരി പൂജയ്‌ക്കെത്തിയത്. രോഗമെല്ലാം നിമിഷവേഗത്തില്‍ മാറ്റി തരാമെന്നായിരുന്നു സ്വാമിയുടെ വാഗ്ദാനം. പാവം പെണ്‍കുട്ടി വിശ്വസിച്ചു. പീഡനത്തിനിരയായ പെണ്‍കുട്ടി തന്നെയാണ് പോലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് മാള പോലീസ് മഠത്തിലെത്തി രാജീവിനെ പിടികൂടുകയായിരുന്നു. തന്നെ കാണാന്‍ നിരവധി സ്ത്രീകള്‍ എത്താറുണ്ടെന്ന് രാജീവ് തന്നെയാണ് വെളിപ്പെടുത്തിയത്. രാജീവിന്റെ ലൈംഗികകേളികളുടെ കഥകള്‍ പോലീസ് പറയുന്നത് കേട്ടാല്‍ ഞെട്ടി പോകും. ഭാവിയില്‍ ആത്മീയതയും ലൈംഗികതയും തമ്മില്‍ ബന്ധമുണ്ടെന്ന് രാജീവ് വാദിച്ചാല്‍ പോലും അത്ഭുതപ്പെടേണ്ടതില്ല.

 



കല്‍പ്പണിക്കാരനായിരുന്നു പ്രതി രാജീവ്. കല്‍പ്പണിയില്‍ ലാഭം ഇല്ലെന്ന് മനസ്സിലാക്കിയിട്ടാണ് ആറു വര്‍ഷങ്ങള്‍ക്ക് മുമ്പ് മന്ത്രവാദവും ആഭിചാരക്രിയകളും തുടങ്ങിയത്. ലൈംഗിക ത്യപ്തിക്കൊപ്പം പ്രതി വന്‍ തോതില്‍ സാമ്പത്തിക വളര്‍ച്ചയുമുണ്ടാക്കി. കുറ്റം പറയരുതല്ലോ . രാജീവ് വീട്ടില്‍ത്തന്നെ ക്ഷേത്രം നിര്‍മിച്ചു. മന്ത്രവാദവും ആഭിചാരക്രിയകളും നടത്തുന്നതിന് വേണ്ടിയായിരുന്നു ഇത് . അച്ഛന്‍ സ്വാമി എന്ന പേരാണ് ഇദ്ദേഹം സ്വയം സ്വീകരിച്ചത്. ജീവന്‍ അപകടത്തിലാണെന്ന് കരുതുന്നവരെ അതില്‍നിന്ന് രക്ഷിക്കാനും സാമ്പത്തികനേട്ടത്തിനും ഉള്‍പ്പെടെ ഇയാള്‍ പൂജകള്‍ നടത്തിയിരുന്നു. എല്ലാവര്‍ക്കും ഇയാള്‍ അച്ഛനായിരുന്നു.

പരാതി നല്‍കിയ പതിനേഴുകാരിയെ മൂന്നു തവണ പ്രതി ശരീരത്തില്‍ നാണയംവെച്ച് പൂജിക്കുകയും പീഡിപ്പിക്കുകയും ചെയ്തു.

 



നിരവധി പേരാണ് രാജീവന്റെ മഠത്തില്‍ പൂജയ്ക്കും മന്ത്രവാദത്തിനും എത്തിയിരുന്നത്. ഇതില്‍ ഭൂരിഭാഗവും അന്യജില്ലക്കാരും മറ്റു പ്രദേശങ്ങളിലുള്ളവരുമായിരുന്നു. ഫെയ്‌സ്ബുക്ക് അടക്കമുള്ള സാമൂഹിക മാധ്യമങ്ങളിലൂടെയാണ് പ്രതി ആളുകളെ ഇവിടേക്ക് എത്തിച്ചിരുന്നത്. മന്ത്രവാദത്തിനും പൂജയ്ക്കും എത്തിയിരുന്നവര്‍ ദിവസങ്ങളോളം ഇവിടെ താമസിച്ചിരുന്നതായും വിവരമുണ്ട്. താമസവും മറ്റും രാജീവിന്റെ മഠത്തില്‍ തന്നെയായിരുന്നു. മഠത്തില്‍ എന്തൊക്കെയാണ് നടന്നുവന്നിരുന്നതെന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്.

മാളയിലുള്ളവര്‍ക്ക് പോലും ഇയാളെക്കുറിച്ചോ മന്ത്രാവാദത്തെക്കുറിച്ചോ കൂടുതല്‍ അറിവുണ്ടായിരുന്നില്ല. കഴിഞ്ഞ ദിവസം പോലീസ് പിടികൂടിയതോടെയാണ് രാജീവിന്റെ മഠത്തില്‍ നടന്നിരുന്നത് ഇത്തരം കാര്യങ്ങളാണെന്ന് നാട്ടുകാര്‍ പോലുമറിഞ്ഞത്. രാജീവിനെ ഒരു വ്യാജ സ്വാമി മാത്രമായാണ് നാട്ടുകാര്‍ ഇക്കാലമത്രയും കണ്ടിട്ടുള്ളത്.



രാജീവ് ഒരു ഒറ്റപ്പെട്ട സംഭവമല്ല.ഇത്തരത്തില്‍ നിരവധി കള്ള സ്വാമിമാര്‍ നമുക്ക് ചുറ്റുമുണ്ട്. ഇവരുടെ ലക്ഷ്യം ലൈംഗിതയും പണം സമ്പാദിക്കലുമാണ്. ജീവിത തൃഷ്ണകളില്‍ അഭിരമിക്കുന്നവര്‍ എല്ലാം നേടാനായി പരക്കം പായുന്നു. 

 

"
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സർക്കാർ സഹായവും വിദേശ ജോലി ഭാഗ്യവും! മീനം രാശിക്കാർക്ക് ഇന്ന് ശുഭദിനം!  (6 minutes ago)

ഭിന്നതകൾ എത്ര അപരിഹാര്യമായി തോന്നിയാലും അവയെ മറികടക്കാൻ ഒന്നിച്ച്‌ പ്രവർത്തിക്കണമെന്ന് മാർപാപ്പ ... മാർപാപ്പയുമായി കൂടിക്കാഴ്‌ച നടത്തി വനിതാ ആർച്ച്‌ബിഷപ് സാറ മുലാലി  (13 minutes ago)

  അഞ്ചരക്കണ്ടി ഡെന്റൽ കോളേജിലെ ബി.ഡി.എസ് വിദ്യാർത്ഥി നിതിൻ രാജിന്റെ ആത്മഹത്യയ്ക്ക് ഉത്തരവാദികളായവരെ ഉടനടി അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഇന്ന് സംസ്ഥാനത്ത് ഹർത്താൽ....  (28 minutes ago)

മരിച്ചുപോയ സഹോദരിയുടെ ബാങ്ക് അക്കൗണ്ടിലെ പണം പിന്‍വലിക്കാന്‍ അസ്ഥികൂടം ഹാജരാക്കി വയോധികന്‍  (3 hours ago)

ഭക്ഷ്യവിഷബാധയേറ്റ് ഒരു കുടുംബത്തിലെ നാലുപേര്‍ക്ക് ദാരുണാന്ത്യം  (4 hours ago)

കുംഭമേളയിലെ വൈറല്‍ പെണ്‍കുട്ടിയുടെ വിവാഹം:മദ്ധ്യപ്രദേശ് പൊലീസിന്റെ റിപ്പോര്‍ട്ട് തേടി  (4 hours ago)

നിതിന്‍ രാജിന്റെ ആത്മഹത്യ: രണ്ടാം പ്രതി ഡോ. സംഗീത നമ്പ്യാര്‍ എസിപിക്ക് മുന്നില്‍ ഹാജരായി  (4 hours ago)

വീടിനുള്ളില്‍ വെച്ച് കളിപ്പാട്ടം എടുക്കുന്നതിനിടെ നാല് വയസ്സുകാരിക്ക് പാമ്പുകടിയേറ്റു  (4 hours ago)

കുട്ടികളുടെ ഫീസിനെ കുറിച്ച് ആലോചിക്കുമ്പോള്‍ ഇതല്ല ഇതിനപ്പുറവും ചെയ്തുപോകുമെന്ന് സുരാജ്  (4 hours ago)

മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന നാല് വയസ്സുകാരനെ തെരുവുനായ കടിച്ചു  (4 hours ago)

24കാരന് ഗര്‍ഭപാത്രം ഉണ്ടെന്ന് സ്‌കാനിങ്ങ് റിപ്പോര്‍ട്ട്  (4 hours ago)

ആയൂരില്‍ കെഎസ്ആര്‍ടിസിയും കാറും കൂട്ടിയിടിച്ചു  (4 hours ago)

തൊണ്ടിമുതല്‍ കേസില്‍ ആന്റണി രാജു സമര്‍പ്പിച്ച അപ്പീല്‍ സുപ്രീം കോടതി തള്ളി  (4 hours ago)

മുണ്ടത്തിക്കോട് വെടിക്കെട്ടുപുര ദുരന്തത്തില്‍ നാലുപേരെ തിരിച്ചറിഞ്ഞു  (4 hours ago)

സായ് പല്ലവിക്കെതിരെ സൈബര്‍ ആക്രമണം  (5 hours ago)

Malayali Vartha Recommends