Widgets Magazine
31
Jan / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സോണിയാഗാന്ധിക്കെതിരായ ദുഷ്പ്രചാരണം സിപിഎം അവസാനിപ്പിക്കണം: രമേശ് ചെന്നിത്തല...


വാക്‌പോര് കടുക്കുന്നു.. വി ഡി സതീശനെതിരെ ശിവന്‍കുട്ടി വീണ്ടും രംഗത്തെത്തി..പറവൂരില്‍ ബിജെപി വോട്ടുകള്‍ കോണ്‍ഗ്രസിന് ഉറപ്പാക്കുക.. ഈ നീക്കം കേരളത്തിലെ ജനങ്ങള്‍ തിരിച്ചറിയും..


സ്ത്രീധന പീഡന കൊലപാതകം..കമാൻഡോയായ 27 കാരി കാജൽ ചൗധരിയെ ഭർത്താവ് ഡംബെൽ കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തി..ഭർതൃ വീട്ടുകാർ നിരന്തരം പീഡിപ്പിച്ചിരുന്നതായാണ് വിവരം...


50 നായ്ക്കളെ പിടികൂടി വന്ധ്യംകരിച്ചു: പേ വിഷ പ്രതിരോധ വാക്സിൻ അടക്കം വിവിധ കുത്തിവെപ്പുകൾ നൽകി ശാസ്ത്രീയ പരിചരണം ഉറപ്പാക്കി; തിരുവനന്തപുരത്തെ തെരുവുനായ് ശല്യം കുറയ്ക്കാനുള്ള പൈലറ്റ് പദ്ധതിക്ക് കോർപറേഷന്‍റെ നേതൃത്വത്തിൽ തുടക്കമായെന്ന് മേയർ വിവി രാജേഷ്...


ഓപ്പറേഷൻ സിന്ദൂർ..പാക്കിസ്ഥാൻ ആണവായുധങ്ങൾ സൂക്ഷിച്ചിട്ടുള്ള കിരാന ഹിൽസിൽ ഇന്ത്യ ആക്രമണം നടത്തിയോ..? ഇന്ത്യൻ വിമാനങ്ങൾ അണിനിരക്കുന്ന വിഡിയോ..

സര്‍ക്കാരിനെ വിമര്‍ശിച്ച് കെ.കെ. ശൈലജ രംഗത്തെത്തിയതോടെ ക്ഷുഭിതനായി മുഖ്യമന്ത്രി .... മുന്‍ ആരോഗ്യ മന്ത്രി കെ. കെ. ഷൈലജക്ക് പിണറായി പണി കൊടുക്കുമോ? കേരളം കാത്തിരിക്കുന്ന ചോദ്യത്തിനുള്ള ഉത്തരം ഉടനറിയാം

31 JULY 2021 09:28 AM IST
മലയാളി വാര്‍ത്ത

സര്‍ക്കാരിനെ വിമര്‍ശിച്ച് കെ.കെ. ശൈലജ രംഗത്തെത്തിയതോടെയാണ് മുഖ്യമന്ത്രി ക്ഷുഭിതനായത്. കോവിഡ് മൂലം പ്രതിസന്ധിയിലായ വിഭാഗങ്ങളുമായി ബന്ധപ്പെട്ട് നിയമസഭയില്‍ ശ്രദ്ധ ക്ഷണിക്കലിലാണ് വിമര്‍ശനവുമായി കെ.കെ. ശൈലജ രംഗത്തെത്തിയത്.

കോവിഡില്‍ പ്രതിസന്ധിയിലായ വിഭാഗങ്ങള്‍ക്ക് സര്‍ക്കാര്‍ നല്‍കിവരുന്ന സഹായങ്ങള്‍ അപര്യാപ്തമാണെന്നായിരുന്നു മുന്‍മന്ത്രിയുടെ വിമര്‍ശനം. മുഖ്യമന്ത്രി സഭയിലുള്ളപ്പോഴായിരുന്നു ഷൈലജയുടെ വിമര്‍ശനം . ആദ്യം സ്തബ്ദനായ മുഖ്യമന്ത്രി പിന്നീട് ഷൈലജയുടെ വിമര്‍ശനങ്ങള്‍ അതീവ ശ്രദ്ധയോടെ കേട്ടിരുന്നു.

 



ശൈലജയുടെ വിമര്‍ശനത്തിലുള്ള മുഖ്യമന്ത്രിയുടെ ക്ഷോഭം വൈകുന്നേരമായിട്ടും തീര്‍ന്നില്ല. വൈകിട്ട് ചേര്‍ന്ന അവലോകന യോഗത്തില്‍ മുഖ്യമന്ത്രി ഉദ്യോഗസ്ഥരോട് ക്ഷോഭിച്ചു.

ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ അടിയന്തിര ശ്രദ്ധവേണമെന്നും കെ.കെ.ശൈലജ നിയമസഭയില്‍ ആവശ്യപ്പെട്ടു. ചെറുകിട, പരമ്പരാഗത തൊഴില്‍ മേഖലയുടെ കടുത്ത പ്രതിസന്ധി കെ.കെ. ശൈലജ സര്‍ക്കാരിന്റെ ശ്രദ്ധയില്‍ കൊണ്ടുവന്നു.

 



ഇപ്പോള്‍ പ്രഖ്യാപിച്ച പദ്ധതികള്‍ താല്‍ക്കാലിക പരിഹാരം മാത്രമാണെന്ന് അവര്‍ സൂചിപ്പിച്ചു. കൈത്തറി തൊഴിലാളികളുടെ ശമ്പള കുടിശ്ശിക വേഗത്തില്‍ വിതരണം ചെയ്യണമെന്നും ഓണം റിബേറ്റ് 10% കൂട്ടണമെന്നും കെ കെ ശൈലജ ആവശ്യപ്പെട്ടു. ക്ഷേമനിധി മതിയാവില്ല. പ്രത്യേക പാക്കേജ് വേണം. പലിശ രഹിത വായ്പ വേണം തുടങ്ങിയ കാര്യങ്ങളും അവര്‍ ഉന്നയിച്ചു.

കഴിഞ്ഞ ദിവസങ്ങളിലൊക്കെ പ്രതിപക്ഷം സഭയില്‍ ഉന്നയിച്ച തരത്തിലുള്ള വിമര്‍ശനമാണ് ഇന്ന് ഭരണപക്ഷ ബെഞ്ചില്‍ നിന്നും ഉയര്‍ന്നത് എന്നതാണ് പ്രത്യേകത. ശ്രദ്ധക്ഷണിക്കലിന് മറുപടി പറഞ്ഞ വ്യവസായ മന്ത്രി പി രാജീവ് നിലവിലെ സര്‍ക്കാര്‍ പദ്ധതികളാണ് വിശദീകരിച്ചത്. കെ കെ ശൈലജയുടെ നിര്‍ദ്ദേശങ്ങള്‍ പരിശോധിക്കാമെന്നും മന്ത്രി പറഞ്ഞു. രാജീവും ഷൈലജയുടെ വിമര്‍ശനം കേട്ട് ഞെട്ടി.

 



ഷൈലജയുടെ വിമര്‍ശനങ്ങള്‍ക്ക് വന്‍ കവറേജാണ് മാധ്യമങ്ങള്‍ നല്‍കിയത്. രണ്ടാം പിണറായി സര്‍ക്കാരിന്റെ കാലത്ത് പൊതുവേ എല്ലാവര്‍ക്കും തോന്നിയ വികാരമാണ് ഷൈലജ മുന്നോട്ടുവച്ചത്. പിണറായിയെ സംബന്ധിച്ചടത്തോളം ഇത്തരം വിമര്‍ശനങ്ങള്‍ സഹിക്കാവുന്നതിലുമപ്പുറമാണ്. ഒരു സി പി എം നേതാവ് തന്നെ പിണറായിയെ വിമര്‍ശിക്കുന്നത് ചരിത്രത്തിലെ ആദ്യ സംഭവമാണ്

ഷൈലജ ടീച്ചറെ സംബന്ധിച്ചടത്തോളം കോവിഡ് പ്രതിരോധവും മറ്റും ആരും പറഞ്ഞുകൊടുക്കേണ്ട കാര്യമില്ല.കാര്യങ്ങള്‍ എങ്ങനെയാണ് കൈകാര്യം ചെയ്യേണ്ടതെന്ന് അവര്‍ക്ക് നന്നായറിയാം. അതുകൊണ്ടുതന്നെയാണ് ഷൈലജയുടെ വാക്കുകള്‍ക്ക് വലിയ മാധ്യമ ശ്രദ്ധ കിട്ടിയത്. ഷൈലജയുടെ പ്രവര്‍ത്തനങ്ങളുമായി കൂട്ടി വായിക്കുമ്പോള്‍ മന്ത്രി വീണാ ജോര്‍ജിന് വേണ്ടത്ര ശോഭിക്കാന്‍ കഴിയുന്നില്ലെന്ന പരാതി വ്യാപകമാണ്.

 



സി പി എമ്മിന്റെ സെറ്റപ്പില്‍ മറ്റാരും ധൈര്യപ്പെടാത്ത കാര്യമാണ് ഷൈലജ ചെയ്തത്. മുഖ്യമന്ത്രിയെ പരോക്ഷമായി വിമര്‍ശിക്കാന്‍ പോലും ആര്‍ക്കും ധൈര്യമില്ല.അപ്പോഴാണ് അദ്ദേഹത്തെ മുന്നിലിരുത്തി വിമര്‍ശിക്കുന്നത്. ആരോഗ്യ വകുപ്പിന് വേറെ മന്ത്രിയുണ്ടല്ലോ എന്ന് ന്യായത്തിന് പറയാമെങ്കിലും കേരളത്തില്‍ ഇപ്പോള്‍ ഒരേ ഒരു മന്ത്രി മാത്രമാണുള്ളത്. അത് മുഖ്യമന്ത്രിയാണ്.ആരോഗ്യവകുപ്പും കോവിഡുമൊക്കെ കൈകാര്യം ചെയ്യുന്നത് മുഖ്യമന്ത്രി നേരിട്ടാണ്. അതു കൊണ്ടു തന്നെ വിമര്‍ശനങ്ങള്‍ നേരിട്ട് മുഖ്യമന്ത്രിക്കാണ് ഏല്‍ക്കുന്നത്.

ഏതായാലും സി പി എമ്മിനുള്ളില്‍ തന്നെ ഒരു പുതിയ ചേരി രൂപം കൊള്ളുന്നു എന്നതിന്റെ ഉദാഹരണമാണ് ഷൈലജയുടെ വിമര്‍ശനം. ഷൈലജക്ക് പിന്നില്‍ എത്ര സിപിഎം നേതാക്കള്‍ ഉണ്ടെന്ന് മാത്രം കണ്ടെത്തിയാല്‍ മതി. ഏതായാലും മുഖ്യമന്ത്രിയുടെ മുന്നോട്ടുള്ള യാത്ര അത്ര സുഗമമാവില്ല. 

 

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

റോയ് സിജെയുടെ ആത്മഹത്യ; 'ആദായ നികുതി ഉദ്യോഗസ്ഥര്‍ക്കെതിരെ കോണ്‍ഫിഡന്റ് ഗ്രൂപ്പ്  (1 hour ago)

വേലിയേറ്റ വെള്ളപ്പൊക്കം ദുരന്ത നിവാരണത്തിന്റെ പരിധിയില്‍വരുമെന്ന് സര്‍ക്കാര്‍  (1 hour ago)

ഭര്‍ത്താവ് കളിയാക്കിയതില്‍ മനംനൊന്ത് ഭാര്യ ജീവനൊടുക്കി  (2 hours ago)

സ്പ്രിന്‍ക്ലര്‍ കരാറില്‍ നടപടിക്രമങ്ങളില്‍ ഗുരുതര വീഴ്ചയെന്ന് ഹൈക്കോടതി  (2 hours ago)

പ്രസവ ശസ്ത്രക്രിയയ്ക്കിടെ ചികിത്സപ്പിഴവ് ആരോപണവുമായി യുവതി  (3 hours ago)

യഥാര്‍ത്ഥ ജീവിത കഥയുമായി 'ഇനിയും' പ്രേക്ഷകരുടെ മുമ്പില്‍  (3 hours ago)

ഭാര്യയും സുഹൃത്തും ചേര്‍ന്ന് നടത്തിയ ഗൂഡാലോചന; വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ചെന്ന പരാതി വ്യാജമെന്ന് കണ്ടെത്തി കോടതി  (3 hours ago)

ഉത്സവപ്പറമ്പില്‍ സംഘര്‍ഷം തടയാന്‍ ശ്രമിച്ച എസ്‌ഐക്ക് മര്‍ദ്ദനം  (3 hours ago)

പതിമൂന്നുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ 42കാരന് 100 വര്‍ഷം തടവും 10 ലക്ഷം രൂപ പിഴയും  (4 hours ago)

വര്‍ഷങ്ങള്‍ക്ക് ശേഷം പാകിസ്ഥാനും ബംഗ്ലാദേശും നേരിട്ടുള്ള വ്യോമയാന ബന്ധം പുനരാരംഭിച്ചു  (4 hours ago)

ഇ.ശ്രീധരനെ പരിഹസിച്ച് എം.വി.ഗോവിന്ദന്‍  (4 hours ago)

പ്രണയത്തെ എതിര്‍ത്ത മാതാപിതാക്കളോട് നഴ്‌സായ മകള്‍ കാട്ടിയ ക്രൂരത  (4 hours ago)

വൈശാഖിനെ കുടുക്കിയത് ജൂസ്? യുവതിക്കൊപ്പം മയക്കു ഗുളിക കലര്‍ത്തിയ ജൂസ് അല്‍പം കഴിച്ച വൈശാഖനും കഴിച്ചതിനാല്‍ ആശുപത്രിയിലായതോടെ സിസിടിവി തെളിവുകള്‍ നശിപ്പിക്കാന്‍ കഴിഞ്ഞില്ല  (4 hours ago)

അജിത് പവാറിന്റെ ഭാര്യ ഉപമുഖ്യമന്ത്രി സ്ഥാനം ഏറ്റെടുത്തേക്കുമെന്ന് റിപ്പോര്‍ട്ട്  (5 hours ago)

സി.ജെ. റോയിയുടെ മരണത്തിന് കാരണം ആദായനികുതി വകുപ്പിന്റെ പീഡനമോ?  (5 hours ago)

Malayali Vartha Recommends