Widgets Magazine
26
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇത് ‘ഇത് ജനാധിപത്യത്തിന്റെ വിജയം’ എന്ന് വിശേഷിപ്പിച്ച് ആക്റ്റിവിസ്റ്റ് സോനം വാങ്ചുക്..തുടക്കം മുതൽ സി ജെ പി യ്ക്ക് പിന്തുണ നൽകി കൊണ്ട് ഇരുന്ന വ്യക്തിയാണ് അദ്ദേഹം..


ഗുരുവായൂരിൽ ഓൺലൈൻ ബുക്കിംഗ് ആരംഭിച്ചു..ഇനി ഭക്തർക്ക് വരി നിന്ന് മടുക്കില്ല..ഓഗസ്റ്റ് നാലുമുതൽ ആഴ്ചയിൽ ചൊവ്വാഴ്ചയും വ്യാഴാഴ്ചയുമാണ് വിർച്വൽ ക്യൂ ബുക്കിംഗ്..


പ്രധാനമന്ത്രി വിദ്യാര്‍ത്ഥികളോട് മാപ്പ് പറയണമെന്നും പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി..ഇത് യുവാക്കളുടെയും വിദ്യാര്‍ത്ഥികളുടെയും ദിവസമാണെന്നും പ്രിയങ്ക ഗാന്ധി..


കര്‍ത്തയുടെ മൊഴി സംബന്ധിച്ച വാര്‍ത്ത മാധ്യമസൃഷ്ടി..കമല ഇന്റര്‍നാഷണല്‍ തുടങ്ങി.. നല്ല ശ്രമം നടത്തിനോക്കൂ, എന്തെങ്കിലും കിട്ടുമോയെന്ന് നോക്കൂമറുപടിയുമായി പിണറായി വിജയന്‍..


അറസ്റ്റിന് ഇനി മണിക്കൂറുകള്‍ മാത്രം.. പിണറായി വിജയന്‍ വഴി വിട്ട സഹായം കരിമണല്‍ കര്‍ത്തയ്ക്ക് ചെയ്തുകൊടുത്തുവെന്നു വ്യക്തമായി.. സംരക്ഷിക്കാന്‍ പാര്‍ട്ടിക്കും കഴിയില്ല..

സര്‍ക്കാരിനെ വിമര്‍ശിച്ച് കെ.കെ. ശൈലജ രംഗത്തെത്തിയതോടെ ക്ഷുഭിതനായി മുഖ്യമന്ത്രി .... മുന്‍ ആരോഗ്യ മന്ത്രി കെ. കെ. ഷൈലജക്ക് പിണറായി പണി കൊടുക്കുമോ? കേരളം കാത്തിരിക്കുന്ന ചോദ്യത്തിനുള്ള ഉത്തരം ഉടനറിയാം

31 JULY 2021 09:28 AM IST
മലയാളി വാര്‍ത്ത

സര്‍ക്കാരിനെ വിമര്‍ശിച്ച് കെ.കെ. ശൈലജ രംഗത്തെത്തിയതോടെയാണ് മുഖ്യമന്ത്രി ക്ഷുഭിതനായത്. കോവിഡ് മൂലം പ്രതിസന്ധിയിലായ വിഭാഗങ്ങളുമായി ബന്ധപ്പെട്ട് നിയമസഭയില്‍ ശ്രദ്ധ ക്ഷണിക്കലിലാണ് വിമര്‍ശനവുമായി കെ.കെ. ശൈലജ രംഗത്തെത്തിയത്.

കോവിഡില്‍ പ്രതിസന്ധിയിലായ വിഭാഗങ്ങള്‍ക്ക് സര്‍ക്കാര്‍ നല്‍കിവരുന്ന സഹായങ്ങള്‍ അപര്യാപ്തമാണെന്നായിരുന്നു മുന്‍മന്ത്രിയുടെ വിമര്‍ശനം. മുഖ്യമന്ത്രി സഭയിലുള്ളപ്പോഴായിരുന്നു ഷൈലജയുടെ വിമര്‍ശനം . ആദ്യം സ്തബ്ദനായ മുഖ്യമന്ത്രി പിന്നീട് ഷൈലജയുടെ വിമര്‍ശനങ്ങള്‍ അതീവ ശ്രദ്ധയോടെ കേട്ടിരുന്നു.

 



ശൈലജയുടെ വിമര്‍ശനത്തിലുള്ള മുഖ്യമന്ത്രിയുടെ ക്ഷോഭം വൈകുന്നേരമായിട്ടും തീര്‍ന്നില്ല. വൈകിട്ട് ചേര്‍ന്ന അവലോകന യോഗത്തില്‍ മുഖ്യമന്ത്രി ഉദ്യോഗസ്ഥരോട് ക്ഷോഭിച്ചു.

ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ അടിയന്തിര ശ്രദ്ധവേണമെന്നും കെ.കെ.ശൈലജ നിയമസഭയില്‍ ആവശ്യപ്പെട്ടു. ചെറുകിട, പരമ്പരാഗത തൊഴില്‍ മേഖലയുടെ കടുത്ത പ്രതിസന്ധി കെ.കെ. ശൈലജ സര്‍ക്കാരിന്റെ ശ്രദ്ധയില്‍ കൊണ്ടുവന്നു.

 



ഇപ്പോള്‍ പ്രഖ്യാപിച്ച പദ്ധതികള്‍ താല്‍ക്കാലിക പരിഹാരം മാത്രമാണെന്ന് അവര്‍ സൂചിപ്പിച്ചു. കൈത്തറി തൊഴിലാളികളുടെ ശമ്പള കുടിശ്ശിക വേഗത്തില്‍ വിതരണം ചെയ്യണമെന്നും ഓണം റിബേറ്റ് 10% കൂട്ടണമെന്നും കെ കെ ശൈലജ ആവശ്യപ്പെട്ടു. ക്ഷേമനിധി മതിയാവില്ല. പ്രത്യേക പാക്കേജ് വേണം. പലിശ രഹിത വായ്പ വേണം തുടങ്ങിയ കാര്യങ്ങളും അവര്‍ ഉന്നയിച്ചു.

കഴിഞ്ഞ ദിവസങ്ങളിലൊക്കെ പ്രതിപക്ഷം സഭയില്‍ ഉന്നയിച്ച തരത്തിലുള്ള വിമര്‍ശനമാണ് ഇന്ന് ഭരണപക്ഷ ബെഞ്ചില്‍ നിന്നും ഉയര്‍ന്നത് എന്നതാണ് പ്രത്യേകത. ശ്രദ്ധക്ഷണിക്കലിന് മറുപടി പറഞ്ഞ വ്യവസായ മന്ത്രി പി രാജീവ് നിലവിലെ സര്‍ക്കാര്‍ പദ്ധതികളാണ് വിശദീകരിച്ചത്. കെ കെ ശൈലജയുടെ നിര്‍ദ്ദേശങ്ങള്‍ പരിശോധിക്കാമെന്നും മന്ത്രി പറഞ്ഞു. രാജീവും ഷൈലജയുടെ വിമര്‍ശനം കേട്ട് ഞെട്ടി.

 



ഷൈലജയുടെ വിമര്‍ശനങ്ങള്‍ക്ക് വന്‍ കവറേജാണ് മാധ്യമങ്ങള്‍ നല്‍കിയത്. രണ്ടാം പിണറായി സര്‍ക്കാരിന്റെ കാലത്ത് പൊതുവേ എല്ലാവര്‍ക്കും തോന്നിയ വികാരമാണ് ഷൈലജ മുന്നോട്ടുവച്ചത്. പിണറായിയെ സംബന്ധിച്ചടത്തോളം ഇത്തരം വിമര്‍ശനങ്ങള്‍ സഹിക്കാവുന്നതിലുമപ്പുറമാണ്. ഒരു സി പി എം നേതാവ് തന്നെ പിണറായിയെ വിമര്‍ശിക്കുന്നത് ചരിത്രത്തിലെ ആദ്യ സംഭവമാണ്

ഷൈലജ ടീച്ചറെ സംബന്ധിച്ചടത്തോളം കോവിഡ് പ്രതിരോധവും മറ്റും ആരും പറഞ്ഞുകൊടുക്കേണ്ട കാര്യമില്ല.കാര്യങ്ങള്‍ എങ്ങനെയാണ് കൈകാര്യം ചെയ്യേണ്ടതെന്ന് അവര്‍ക്ക് നന്നായറിയാം. അതുകൊണ്ടുതന്നെയാണ് ഷൈലജയുടെ വാക്കുകള്‍ക്ക് വലിയ മാധ്യമ ശ്രദ്ധ കിട്ടിയത്. ഷൈലജയുടെ പ്രവര്‍ത്തനങ്ങളുമായി കൂട്ടി വായിക്കുമ്പോള്‍ മന്ത്രി വീണാ ജോര്‍ജിന് വേണ്ടത്ര ശോഭിക്കാന്‍ കഴിയുന്നില്ലെന്ന പരാതി വ്യാപകമാണ്.

 



സി പി എമ്മിന്റെ സെറ്റപ്പില്‍ മറ്റാരും ധൈര്യപ്പെടാത്ത കാര്യമാണ് ഷൈലജ ചെയ്തത്. മുഖ്യമന്ത്രിയെ പരോക്ഷമായി വിമര്‍ശിക്കാന്‍ പോലും ആര്‍ക്കും ധൈര്യമില്ല.അപ്പോഴാണ് അദ്ദേഹത്തെ മുന്നിലിരുത്തി വിമര്‍ശിക്കുന്നത്. ആരോഗ്യ വകുപ്പിന് വേറെ മന്ത്രിയുണ്ടല്ലോ എന്ന് ന്യായത്തിന് പറയാമെങ്കിലും കേരളത്തില്‍ ഇപ്പോള്‍ ഒരേ ഒരു മന്ത്രി മാത്രമാണുള്ളത്. അത് മുഖ്യമന്ത്രിയാണ്.ആരോഗ്യവകുപ്പും കോവിഡുമൊക്കെ കൈകാര്യം ചെയ്യുന്നത് മുഖ്യമന്ത്രി നേരിട്ടാണ്. അതു കൊണ്ടു തന്നെ വിമര്‍ശനങ്ങള്‍ നേരിട്ട് മുഖ്യമന്ത്രിക്കാണ് ഏല്‍ക്കുന്നത്.

ഏതായാലും സി പി എമ്മിനുള്ളില്‍ തന്നെ ഒരു പുതിയ ചേരി രൂപം കൊള്ളുന്നു എന്നതിന്റെ ഉദാഹരണമാണ് ഷൈലജയുടെ വിമര്‍ശനം. ഷൈലജക്ക് പിന്നില്‍ എത്ര സിപിഎം നേതാക്കള്‍ ഉണ്ടെന്ന് മാത്രം കണ്ടെത്തിയാല്‍ മതി. ഏതായാലും മുഖ്യമന്ത്രിയുടെ മുന്നോട്ടുള്ള യാത്ര അത്ര സുഗമമാവില്ല. 

 

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മയക്കുമരുന്ന് നല്‍കി പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതിയെ പിടികൂടി  (3 hours ago)

കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജി പ്രഖ്യാപനത്തില്‍ പ്രതികരിച്ച് മുരളി ഗോപി  (4 hours ago)

മകന്‍ സുരക്ഷിതനായി മടങ്ങിവരണമെന്നാണ് ആഗ്രഹമെന്ന് അഭിജീത് ദിപ്‌കെയുടെ മാതാവ്  (4 hours ago)

'പാറ്റ'കളുടെ വിജയത്തില്‍ വികാരാധീനയായി പ്രിയങ്ക ഗാന്ധി  (4 hours ago)

സിജെപി സമരം അവസാനിപ്പിച്ചു; സിജെപിയുടെ ആവശ്യങ്ങളെല്ലാം കേന്ദ്രം പൂര്‍ണമായി അംഗീകരിച്ചു  (7 hours ago)

യുവത്വത്തിന്റെ ഐതിഹാസിക സമര വിജയമെന്ന് പിണറായി വിജയന്‍  (7 hours ago)

സിക്കിം തുരങ്ക ദുരന്തത്തില്‍ മരിച്ച അനീഷ് മോഹന്റെ മൃതദേഹം വീട്ടിലെത്തിച്ചു  (8 hours ago)

സിക്കിമിലെ മണ്ണിടിച്ചിലിനെ തുടര്‍ന്ന് രണ്ട് മരണം  (8 hours ago)

കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജി വിദ്യാര്‍ഥികളുടെ പോരാട്ടത്തിന്റെ വിജയമാണെന്ന് മുഖ്യമന്ത്രി  (8 hours ago)

പ്രതികരിച്ച് സോനം വാങ്ചുക്  (8 hours ago)

ഗുരുവായൂരിൽ ഓൺലൈൻ ബുക്കിംഗ് ആരംഭിച്ചു  (8 hours ago)

മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 65 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിന് സാധ്യത; കേരളം - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ല  (9 hours ago)

ഇടിമിന്നൽ അപകടകാരികൾ; 27 വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 30 -40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത; ജാഗ്രത  (9 hours ago)

പ്രധാനമന്ത്രി മാപ്പ് പറയണം': രാഹുൽ  (9 hours ago)

ഒരു പ്രത്യേക വിഷയത്തോട് അഭിനിവേശം ഉണ്ടാകുന്നത് നല്ലതാണ്; എന്നാൽ ബുദ്ധിമുട്ടുള്ള വിഷയങ്ങളെ ശ്രദ്ധയോടെ പഠിച്ച് ജീവിത വിജയം കൈവരിക്കണം; വിദ്യാർഥികൾക്ക് നിർദേശവുമായി മന്ത്രി സി. പി ജോൺ  (9 hours ago)

Malayali Vartha Recommends