Widgets Magazine
20
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സര്‍ക്കാരിനെ വിമര്‍ശിച്ച് കെ.കെ. ശൈലജ രംഗത്തെത്തിയതോടെ ക്ഷുഭിതനായി മുഖ്യമന്ത്രി .... മുന്‍ ആരോഗ്യ മന്ത്രി കെ. കെ. ഷൈലജക്ക് പിണറായി പണി കൊടുക്കുമോ? കേരളം കാത്തിരിക്കുന്ന ചോദ്യത്തിനുള്ള ഉത്തരം ഉടനറിയാം

31 JULY 2021 09:28 AM IST
മലയാളി വാര്‍ത്ത

സര്‍ക്കാരിനെ വിമര്‍ശിച്ച് കെ.കെ. ശൈലജ രംഗത്തെത്തിയതോടെയാണ് മുഖ്യമന്ത്രി ക്ഷുഭിതനായത്. കോവിഡ് മൂലം പ്രതിസന്ധിയിലായ വിഭാഗങ്ങളുമായി ബന്ധപ്പെട്ട് നിയമസഭയില്‍ ശ്രദ്ധ ക്ഷണിക്കലിലാണ് വിമര്‍ശനവുമായി കെ.കെ. ശൈലജ രംഗത്തെത്തിയത്.

കോവിഡില്‍ പ്രതിസന്ധിയിലായ വിഭാഗങ്ങള്‍ക്ക് സര്‍ക്കാര്‍ നല്‍കിവരുന്ന സഹായങ്ങള്‍ അപര്യാപ്തമാണെന്നായിരുന്നു മുന്‍മന്ത്രിയുടെ വിമര്‍ശനം. മുഖ്യമന്ത്രി സഭയിലുള്ളപ്പോഴായിരുന്നു ഷൈലജയുടെ വിമര്‍ശനം . ആദ്യം സ്തബ്ദനായ മുഖ്യമന്ത്രി പിന്നീട് ഷൈലജയുടെ വിമര്‍ശനങ്ങള്‍ അതീവ ശ്രദ്ധയോടെ കേട്ടിരുന്നു.

 



ശൈലജയുടെ വിമര്‍ശനത്തിലുള്ള മുഖ്യമന്ത്രിയുടെ ക്ഷോഭം വൈകുന്നേരമായിട്ടും തീര്‍ന്നില്ല. വൈകിട്ട് ചേര്‍ന്ന അവലോകന യോഗത്തില്‍ മുഖ്യമന്ത്രി ഉദ്യോഗസ്ഥരോട് ക്ഷോഭിച്ചു.

ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ അടിയന്തിര ശ്രദ്ധവേണമെന്നും കെ.കെ.ശൈലജ നിയമസഭയില്‍ ആവശ്യപ്പെട്ടു. ചെറുകിട, പരമ്പരാഗത തൊഴില്‍ മേഖലയുടെ കടുത്ത പ്രതിസന്ധി കെ.കെ. ശൈലജ സര്‍ക്കാരിന്റെ ശ്രദ്ധയില്‍ കൊണ്ടുവന്നു.

 



ഇപ്പോള്‍ പ്രഖ്യാപിച്ച പദ്ധതികള്‍ താല്‍ക്കാലിക പരിഹാരം മാത്രമാണെന്ന് അവര്‍ സൂചിപ്പിച്ചു. കൈത്തറി തൊഴിലാളികളുടെ ശമ്പള കുടിശ്ശിക വേഗത്തില്‍ വിതരണം ചെയ്യണമെന്നും ഓണം റിബേറ്റ് 10% കൂട്ടണമെന്നും കെ കെ ശൈലജ ആവശ്യപ്പെട്ടു. ക്ഷേമനിധി മതിയാവില്ല. പ്രത്യേക പാക്കേജ് വേണം. പലിശ രഹിത വായ്പ വേണം തുടങ്ങിയ കാര്യങ്ങളും അവര്‍ ഉന്നയിച്ചു.

കഴിഞ്ഞ ദിവസങ്ങളിലൊക്കെ പ്രതിപക്ഷം സഭയില്‍ ഉന്നയിച്ച തരത്തിലുള്ള വിമര്‍ശനമാണ് ഇന്ന് ഭരണപക്ഷ ബെഞ്ചില്‍ നിന്നും ഉയര്‍ന്നത് എന്നതാണ് പ്രത്യേകത. ശ്രദ്ധക്ഷണിക്കലിന് മറുപടി പറഞ്ഞ വ്യവസായ മന്ത്രി പി രാജീവ് നിലവിലെ സര്‍ക്കാര്‍ പദ്ധതികളാണ് വിശദീകരിച്ചത്. കെ കെ ശൈലജയുടെ നിര്‍ദ്ദേശങ്ങള്‍ പരിശോധിക്കാമെന്നും മന്ത്രി പറഞ്ഞു. രാജീവും ഷൈലജയുടെ വിമര്‍ശനം കേട്ട് ഞെട്ടി.

 



ഷൈലജയുടെ വിമര്‍ശനങ്ങള്‍ക്ക് വന്‍ കവറേജാണ് മാധ്യമങ്ങള്‍ നല്‍കിയത്. രണ്ടാം പിണറായി സര്‍ക്കാരിന്റെ കാലത്ത് പൊതുവേ എല്ലാവര്‍ക്കും തോന്നിയ വികാരമാണ് ഷൈലജ മുന്നോട്ടുവച്ചത്. പിണറായിയെ സംബന്ധിച്ചടത്തോളം ഇത്തരം വിമര്‍ശനങ്ങള്‍ സഹിക്കാവുന്നതിലുമപ്പുറമാണ്. ഒരു സി പി എം നേതാവ് തന്നെ പിണറായിയെ വിമര്‍ശിക്കുന്നത് ചരിത്രത്തിലെ ആദ്യ സംഭവമാണ്

ഷൈലജ ടീച്ചറെ സംബന്ധിച്ചടത്തോളം കോവിഡ് പ്രതിരോധവും മറ്റും ആരും പറഞ്ഞുകൊടുക്കേണ്ട കാര്യമില്ല.കാര്യങ്ങള്‍ എങ്ങനെയാണ് കൈകാര്യം ചെയ്യേണ്ടതെന്ന് അവര്‍ക്ക് നന്നായറിയാം. അതുകൊണ്ടുതന്നെയാണ് ഷൈലജയുടെ വാക്കുകള്‍ക്ക് വലിയ മാധ്യമ ശ്രദ്ധ കിട്ടിയത്. ഷൈലജയുടെ പ്രവര്‍ത്തനങ്ങളുമായി കൂട്ടി വായിക്കുമ്പോള്‍ മന്ത്രി വീണാ ജോര്‍ജിന് വേണ്ടത്ര ശോഭിക്കാന്‍ കഴിയുന്നില്ലെന്ന പരാതി വ്യാപകമാണ്.

 



സി പി എമ്മിന്റെ സെറ്റപ്പില്‍ മറ്റാരും ധൈര്യപ്പെടാത്ത കാര്യമാണ് ഷൈലജ ചെയ്തത്. മുഖ്യമന്ത്രിയെ പരോക്ഷമായി വിമര്‍ശിക്കാന്‍ പോലും ആര്‍ക്കും ധൈര്യമില്ല.അപ്പോഴാണ് അദ്ദേഹത്തെ മുന്നിലിരുത്തി വിമര്‍ശിക്കുന്നത്. ആരോഗ്യ വകുപ്പിന് വേറെ മന്ത്രിയുണ്ടല്ലോ എന്ന് ന്യായത്തിന് പറയാമെങ്കിലും കേരളത്തില്‍ ഇപ്പോള്‍ ഒരേ ഒരു മന്ത്രി മാത്രമാണുള്ളത്. അത് മുഖ്യമന്ത്രിയാണ്.ആരോഗ്യവകുപ്പും കോവിഡുമൊക്കെ കൈകാര്യം ചെയ്യുന്നത് മുഖ്യമന്ത്രി നേരിട്ടാണ്. അതു കൊണ്ടു തന്നെ വിമര്‍ശനങ്ങള്‍ നേരിട്ട് മുഖ്യമന്ത്രിക്കാണ് ഏല്‍ക്കുന്നത്.

ഏതായാലും സി പി എമ്മിനുള്ളില്‍ തന്നെ ഒരു പുതിയ ചേരി രൂപം കൊള്ളുന്നു എന്നതിന്റെ ഉദാഹരണമാണ് ഷൈലജയുടെ വിമര്‍ശനം. ഷൈലജക്ക് പിന്നില്‍ എത്ര സിപിഎം നേതാക്കള്‍ ഉണ്ടെന്ന് മാത്രം കണ്ടെത്തിയാല്‍ മതി. ഏതായാലും മുഖ്യമന്ത്രിയുടെ മുന്നോട്ടുള്ള യാത്ര അത്ര സുഗമമാവില്ല. 

 

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കോഴിക്കോട് കോര്‍പറേഷന്റെ സിറ്റി സൈക്കിള്‍ പദ്ധതി വന്‍ പരാജയം  (4 minutes ago)

ഉറങ്ങിക്കിടന്ന ബിഎസ്‌സി വിദ്യാര്‍ഥിയെ അയല്‍വാസി തലയ്ക്കടിച്ച് കൊന്നു  (31 minutes ago)

എയര്‍ ഹോസ്റ്റസ് ജോലി ഉപേക്ഷിച്ച് ട്രക്ക് ഡ്രൈവറായി 25കാരി  (34 minutes ago)

ഇടുക്കി, കോട്ടയം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്  (2 hours ago)

അബ്കാരി കേസില്‍ അറസ്റ്റിലായ ആന്റോ അഗസ്റ്റിന്റെ വാദം പൊളിച്ച് ജിഎസ്ടി രേഖ  (3 hours ago)

സബ്ജക്ട് മിനിമം മാര്‍ക്ക് സംവിധാനം ഒഴിവാക്കിയ വിദ്യാഭ്യാസ വകുപ്പ് തീരുമാനത്തെ വിമര്‍ശിച്ച് മുന്‍ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി  (3 hours ago)

എംഎംഎ താരം വരുണ്‍ ഏഷ്യന്‍ ഗെയിംസില്‍ നിന്ന് പിന്മാറി  (3 hours ago)

ഏഷ്യന്‍ ഗെയിംസ് വനിതാ ട്വന്റി20യില്‍ ചരിത്രനേട്ടവുമായി സ്മൃതി മന്ദാന  (3 hours ago)

ഏഷ്യന്‍ ഗെയിംസില്‍ വെള്ളി മെഡല്‍ നേടിയ വിദര്‍ശയ്ക്ക് മുഖ്യമന്ത്രിയുടെ അഭിനന്ദനം  (4 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം  (4 hours ago)

ദേശീയ പാതയില്‍ കാര്‍ ഡിവൈഡറിലിടിച്ച് തീപിടിച്ചു ന്യൂറോ സര്‍ജന്‍ മരിച്ചു  (4 hours ago)

ബിഎംഡബ്ല്യു കാര്‍ പാലത്തില്‍ നിന്ന് താഴേക്ക് പതിച്ച് മൂന്നുപേര്‍ക്ക് ദാരുണാന്ത്യം  (4 hours ago)

മൂന്ന് വര്‍ഷത്തിനകം പ്രതിദിനം ഒരു കോടി ലിറ്ററിലേക്ക് പാലുത്പാദനം വര്‍ധിപ്പിക്കുകയാണ് സ‍ർക്കാറിന്റെ ലക്ഷ്യം ; കാലിത്തീറ്റ വിലനിയന്ത്രണത്തിനുള്ള നടപടികള്‍ തുടരുന്നതിനൊപ്പം തീറ്റപ്പുല്‍ കൃഷിയെ കൂടുതല്‍ പ  (4 hours ago)

രാജ്യത്തുയർന്നുവന്ന വിദ്യാർത്ഥി മുന്നേറ്റങ്ങളിൽ അസ്വസ്ഥരായവരുടെ അജണ്ടയാണ് ഇത്തരം തീരുമാനങ്ങൾക്കു പിന്നിൽ; വിദ്യാർത്ഥി സംഘടനാ പ്രവർത്തനം നിരോധിക്കാനുള്ള കേരള സർവ്വകലാശാലയുടെ നീക്കം അങ്ങേയറ്റം അപലപനീയമെ  (4 hours ago)

കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ല; തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, അതിനോട് ചേർന്ന തെക്കൻ ശ്രീലങ്കൻ തീരം എന്നിവിടങ്ങളിൽ വേഗതയിൽ ശക്തമായ കാറ്റിന് സാധ്യത  (4 hours ago)

Malayali Vartha Recommends