Widgets Magazine
10
Dec / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വാദിക്കാനാകാതെ രാഹുല്‍ ഈശ്വര്‍... കോടതി വിധി വന്നതോടെ ദിലീപിനെ തോളിലേറ്റി എതിര്‍ത്തവരില്‍ ഒരുകൂട്ടര്‍, 8 വർഷത്തെ പോരാട്ടത്തിനൊടുവിൽ സത്യം ജയിച്ചു’; ദിലീപിനെ പിന്തുണച്ച് നടി റോഷ്ന


തദ്ദേശ തെരഞ്ഞെടുപ്പ്... രണ്ടാംഘട്ട വോട്ടെടുപ്പ് നടക്കുന്ന തൃശൂർ മുതൽ കാസർകോട് വരെയുള്ള ഏഴ് ജില്ലകളിൽ പരസ്യപ്രചാരണം സമാപിച്ചു.... നിശബ്ദ പ്രചാരണം ഇന്ന് , നാളെ വോട്ടെടുപ്പ്


54-ാമത് ദേശീയ ദിന അവധി ആഘോഷങ്ങൾക്കിടെ വാളുമായി പൊതുസ്ഥലത്ത് പ്രത്യക്ഷപ്പെട്ട യുവതിയെ ഫുജൈറ പൊലീസ് അറസ്റ്റ് ചെയ്തു...


അയ്യപ്പനോട് കളിച്ചവരാരും ജയിച്ചിട്ടില്ല; കോടിക്കണക്കിന് ആളുകളുടെ വികാരം സർക്കാർ വ്രണപ്പെടുത്തി: അയ്യപ്പന്റെ സ്വര്‍ണം മോഷ്ടിച്ചവര്‍ക്കെതിരെ എന്തുകൊണ്ടാണ് സിപിഎം നടപടി എടുക്കാത്തത്? എസ്.ഐ.ടിക്ക് മുന്നിലേയ്ക്ക് ചെന്നിത്തല


ഉദ്യോഗസ്ഥർ അവരുടെ നേട്ടത്തിനായി തന്നെ ബലിയാടാക്കി: തനിക്കെതിരെ ഗൂഢാലോചന നടന്നു; കുറ്റവിമുക്തനായതിന് പിന്നാലെ അന്വേഷണ ഉദ്യോഗസ്ഥർക്കെതിരെ നിയമനടപടിക്ക് ഒരുങ്ങി ദിലീപ്...

സര്‍ക്കാരിനെ വിമര്‍ശിച്ച് കെ.കെ. ശൈലജ രംഗത്തെത്തിയതോടെ ക്ഷുഭിതനായി മുഖ്യമന്ത്രി .... മുന്‍ ആരോഗ്യ മന്ത്രി കെ. കെ. ഷൈലജക്ക് പിണറായി പണി കൊടുക്കുമോ? കേരളം കാത്തിരിക്കുന്ന ചോദ്യത്തിനുള്ള ഉത്തരം ഉടനറിയാം

31 JULY 2021 09:28 AM IST
മലയാളി വാര്‍ത്ത

സര്‍ക്കാരിനെ വിമര്‍ശിച്ച് കെ.കെ. ശൈലജ രംഗത്തെത്തിയതോടെയാണ് മുഖ്യമന്ത്രി ക്ഷുഭിതനായത്. കോവിഡ് മൂലം പ്രതിസന്ധിയിലായ വിഭാഗങ്ങളുമായി ബന്ധപ്പെട്ട് നിയമസഭയില്‍ ശ്രദ്ധ ക്ഷണിക്കലിലാണ് വിമര്‍ശനവുമായി കെ.കെ. ശൈലജ രംഗത്തെത്തിയത്.

കോവിഡില്‍ പ്രതിസന്ധിയിലായ വിഭാഗങ്ങള്‍ക്ക് സര്‍ക്കാര്‍ നല്‍കിവരുന്ന സഹായങ്ങള്‍ അപര്യാപ്തമാണെന്നായിരുന്നു മുന്‍മന്ത്രിയുടെ വിമര്‍ശനം. മുഖ്യമന്ത്രി സഭയിലുള്ളപ്പോഴായിരുന്നു ഷൈലജയുടെ വിമര്‍ശനം . ആദ്യം സ്തബ്ദനായ മുഖ്യമന്ത്രി പിന്നീട് ഷൈലജയുടെ വിമര്‍ശനങ്ങള്‍ അതീവ ശ്രദ്ധയോടെ കേട്ടിരുന്നു.

 



ശൈലജയുടെ വിമര്‍ശനത്തിലുള്ള മുഖ്യമന്ത്രിയുടെ ക്ഷോഭം വൈകുന്നേരമായിട്ടും തീര്‍ന്നില്ല. വൈകിട്ട് ചേര്‍ന്ന അവലോകന യോഗത്തില്‍ മുഖ്യമന്ത്രി ഉദ്യോഗസ്ഥരോട് ക്ഷോഭിച്ചു.

ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ അടിയന്തിര ശ്രദ്ധവേണമെന്നും കെ.കെ.ശൈലജ നിയമസഭയില്‍ ആവശ്യപ്പെട്ടു. ചെറുകിട, പരമ്പരാഗത തൊഴില്‍ മേഖലയുടെ കടുത്ത പ്രതിസന്ധി കെ.കെ. ശൈലജ സര്‍ക്കാരിന്റെ ശ്രദ്ധയില്‍ കൊണ്ടുവന്നു.

 



ഇപ്പോള്‍ പ്രഖ്യാപിച്ച പദ്ധതികള്‍ താല്‍ക്കാലിക പരിഹാരം മാത്രമാണെന്ന് അവര്‍ സൂചിപ്പിച്ചു. കൈത്തറി തൊഴിലാളികളുടെ ശമ്പള കുടിശ്ശിക വേഗത്തില്‍ വിതരണം ചെയ്യണമെന്നും ഓണം റിബേറ്റ് 10% കൂട്ടണമെന്നും കെ കെ ശൈലജ ആവശ്യപ്പെട്ടു. ക്ഷേമനിധി മതിയാവില്ല. പ്രത്യേക പാക്കേജ് വേണം. പലിശ രഹിത വായ്പ വേണം തുടങ്ങിയ കാര്യങ്ങളും അവര്‍ ഉന്നയിച്ചു.

കഴിഞ്ഞ ദിവസങ്ങളിലൊക്കെ പ്രതിപക്ഷം സഭയില്‍ ഉന്നയിച്ച തരത്തിലുള്ള വിമര്‍ശനമാണ് ഇന്ന് ഭരണപക്ഷ ബെഞ്ചില്‍ നിന്നും ഉയര്‍ന്നത് എന്നതാണ് പ്രത്യേകത. ശ്രദ്ധക്ഷണിക്കലിന് മറുപടി പറഞ്ഞ വ്യവസായ മന്ത്രി പി രാജീവ് നിലവിലെ സര്‍ക്കാര്‍ പദ്ധതികളാണ് വിശദീകരിച്ചത്. കെ കെ ശൈലജയുടെ നിര്‍ദ്ദേശങ്ങള്‍ പരിശോധിക്കാമെന്നും മന്ത്രി പറഞ്ഞു. രാജീവും ഷൈലജയുടെ വിമര്‍ശനം കേട്ട് ഞെട്ടി.

 



ഷൈലജയുടെ വിമര്‍ശനങ്ങള്‍ക്ക് വന്‍ കവറേജാണ് മാധ്യമങ്ങള്‍ നല്‍കിയത്. രണ്ടാം പിണറായി സര്‍ക്കാരിന്റെ കാലത്ത് പൊതുവേ എല്ലാവര്‍ക്കും തോന്നിയ വികാരമാണ് ഷൈലജ മുന്നോട്ടുവച്ചത്. പിണറായിയെ സംബന്ധിച്ചടത്തോളം ഇത്തരം വിമര്‍ശനങ്ങള്‍ സഹിക്കാവുന്നതിലുമപ്പുറമാണ്. ഒരു സി പി എം നേതാവ് തന്നെ പിണറായിയെ വിമര്‍ശിക്കുന്നത് ചരിത്രത്തിലെ ആദ്യ സംഭവമാണ്

ഷൈലജ ടീച്ചറെ സംബന്ധിച്ചടത്തോളം കോവിഡ് പ്രതിരോധവും മറ്റും ആരും പറഞ്ഞുകൊടുക്കേണ്ട കാര്യമില്ല.കാര്യങ്ങള്‍ എങ്ങനെയാണ് കൈകാര്യം ചെയ്യേണ്ടതെന്ന് അവര്‍ക്ക് നന്നായറിയാം. അതുകൊണ്ടുതന്നെയാണ് ഷൈലജയുടെ വാക്കുകള്‍ക്ക് വലിയ മാധ്യമ ശ്രദ്ധ കിട്ടിയത്. ഷൈലജയുടെ പ്രവര്‍ത്തനങ്ങളുമായി കൂട്ടി വായിക്കുമ്പോള്‍ മന്ത്രി വീണാ ജോര്‍ജിന് വേണ്ടത്ര ശോഭിക്കാന്‍ കഴിയുന്നില്ലെന്ന പരാതി വ്യാപകമാണ്.

 



സി പി എമ്മിന്റെ സെറ്റപ്പില്‍ മറ്റാരും ധൈര്യപ്പെടാത്ത കാര്യമാണ് ഷൈലജ ചെയ്തത്. മുഖ്യമന്ത്രിയെ പരോക്ഷമായി വിമര്‍ശിക്കാന്‍ പോലും ആര്‍ക്കും ധൈര്യമില്ല.അപ്പോഴാണ് അദ്ദേഹത്തെ മുന്നിലിരുത്തി വിമര്‍ശിക്കുന്നത്. ആരോഗ്യ വകുപ്പിന് വേറെ മന്ത്രിയുണ്ടല്ലോ എന്ന് ന്യായത്തിന് പറയാമെങ്കിലും കേരളത്തില്‍ ഇപ്പോള്‍ ഒരേ ഒരു മന്ത്രി മാത്രമാണുള്ളത്. അത് മുഖ്യമന്ത്രിയാണ്.ആരോഗ്യവകുപ്പും കോവിഡുമൊക്കെ കൈകാര്യം ചെയ്യുന്നത് മുഖ്യമന്ത്രി നേരിട്ടാണ്. അതു കൊണ്ടു തന്നെ വിമര്‍ശനങ്ങള്‍ നേരിട്ട് മുഖ്യമന്ത്രിക്കാണ് ഏല്‍ക്കുന്നത്.

ഏതായാലും സി പി എമ്മിനുള്ളില്‍ തന്നെ ഒരു പുതിയ ചേരി രൂപം കൊള്ളുന്നു എന്നതിന്റെ ഉദാഹരണമാണ് ഷൈലജയുടെ വിമര്‍ശനം. ഷൈലജക്ക് പിന്നില്‍ എത്ര സിപിഎം നേതാക്കള്‍ ഉണ്ടെന്ന് മാത്രം കണ്ടെത്തിയാല്‍ മതി. ഏതായാലും മുഖ്യമന്ത്രിയുടെ മുന്നോട്ടുള്ള യാത്ര അത്ര സുഗമമാവില്ല. 

 

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രവാസികളേ സൂക്ഷിച്ചോ.... യു.എ.ഇയിൽ ഈ നിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്ക് 50 ലക്ഷം ദിര്‍ഹം വരെ പിഴ യു എ ഇ കടുപ്പിക്കുന്നു  (11 minutes ago)

വര്‍ക്കലയിലെ റിസോര്‍ട്ടില്‍ വന്‍ തീപിടിത്തം; റിസോര്‍ട്ടില്‍ വിനോദസഞ്ചാരികളുണ്ടായിരുന്നെങ്കിലും ആളപായമില്ല  (26 minutes ago)

മലയാറ്റൂരില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ചിത്രപ്രിയയുടെ മരണം കൊലപാതകമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്  (37 minutes ago)

രാഹുല്‍ മാങ്കൂട്ടത്തില്‍ നാളെ പാലക്കാട്ട് വോട്ട് ചെയ്യാനെത്തിയേക്കും  (48 minutes ago)

അമ്മയുടെ പ്രാർത്ഥന രാഹുൽ നാളെ പാലക്കാട് BOOTH NO: 2-ൽ വോട്ട് കുന്നത്തൂർമേട്ടിൽ കലാപത്തിന് അവർ..!തടയാൻ കൂട്ടർ ഇറങ്ങും..!  (52 minutes ago)

ലോറി നിയന്ത്രണംവിട്ട് ഏഴോളം വാഹനങ്ങളിലിടിച്ചു...  (1 hour ago)

കോമൺ ലോ അഡ്മിഷൻ ടെസ്റ്റ് 2026 പരീക്ഷയുടെ പ്രൊവിഷണൽ ഉത്തരസൂചിക  (1 hour ago)

അമ്മയുടെ പ്രാർത്ഥന രാഹുൽ നാളെ പാലക്കാട് BOOTH NO: 2-ൽ വോട്ട് കുന്നത്തൂർമേട്ടിൽ കലാപത്തിന് അവർ..!തടയാൻ കൂട്ടർ ഇറങ്ങും..!  (1 hour ago)

എന്റെ കിഡ്നി അടിച്ച് പോയി... പൊട്ടിത്തെറിച്ച് രാഹുൽ ഈശ്വർ ഗുരുതര ആരോഗ്യ പ്രശനം കട്ടകലിപ്പിൽ ദീപ..!ആശുപത്രിയിൽ  (1 hour ago)

രാഹുൽ മാങ്കൂട്ടത്തിലിന് മുന്‍കൂര്‍ജാമ്യം.  (2 hours ago)

.. ഫയർഫോഴ്സ് ഉദ്യോഗസ്ഥനുൾപ്പെടെ നാലു പേർക്ക് പരുക്ക്  (2 hours ago)

ഏഴുനില കെട്ടിടത്തിൽ തീപിടുത്തം...  (2 hours ago)

കരൾ രോഗം ബാധിച്ച് ഗുരുതരാവസ്ഥയിലായ മാതാവിന് മകൻ കരൾ പകുത്ത് നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല  (2 hours ago)

കേരള ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കറുമായുള്ള സർക്കാരിന്റെ അനുനയ നീക്കം പാളി  (2 hours ago)

തിരുവനന്തപുരം സ്വദേശി ഹൃദയാഘാതത്തെത്തുടർന്ന് മരിച്ചു  (2 hours ago)

Malayali Vartha Recommends