Widgets Magazine
14
Jan / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പോലീസ് നീക്കം ഫലിച്ചു... പാലക്കാട് കെപിഎം ഹോട്ടലിൽ പരിശോധന നടത്തി അന്വേഷണ സംഘം ; രാഹുൽ മാങ്കൂട്ടത്തിലിന്റെ ഫോൺ കണ്ടെത്തി, ലാപ്‍ടോപ് എവിടെയെന്ന് വെളിപ്പെടുത്താതെ രാഹുൽ


രാഹുലുമായി തെളിവെടുപ്പ്... പത്തനംതിട്ട എ ആർ ക്യാമ്പിൽ നിന്ന് പുറപ്പെട്ടു.... രാഹുൽ മാങ്കൂട്ടത്തിലുമായി തെളിവെടുപ്പിന് അന്വേഷണസംഘം... തിരുവല്ലയിലെ ക്ലബ് സെവൻ ഹോട്ടലിൽ തെളിവെടുപ്പ് നടത്തും....


യുഎസ് ഇറാനിലുള്ള അമേരിക്കൻ പൗരന്മാര്‍ക്ക് മുന്നറിയിപ്പ്..അമേരിക്കന്‍ എംബസി നിർദേശവുമായി രംഗത്തെത്തി..ഇറാൻ കത്തുന്നു..ഇറാനുമായി യുദ്ധത്തിലേക്ക്..


ഗൃഹനാഥന്റെ മൃതദേഹം തലയില്ലാതെ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കിയ സംഭവം.. പട്ടണക്കാട് പോലീസ് പ്രതിക്കൂട്ടില്‍..പോസ്റ്റ്‌മോര്‍ട്ടം ചെയ്ത ഡോക്ടര്‍മാരും തലയെ കുറിച്ച് മണ്ടിയില്ല..


21 കുട്ടികളുടെ ജീവിതം -സംഭവമിങ്ങനെ.. മലയാളി പൊലീസ് ഉദ്യോഗസ്ഥരുടെ മൂവര്‍ സംഘം ഇടപെട്ടത് കൊണ്ട് അവർ രക്ഷപ്പെട്ടു..കുട്ടികളെ ചൈല്‍ഡ് വെല്‍ഫെയര്‍ സെന്ററിലേക്ക് മാറ്റി..

വളർത്തു പൂച്ചയെ കണ്ടെത്തി നൽകുന്നവർക്ക് 50,000 രൂപ പ്രതിഫലം നൽകാൻ തയ്യാറായി പരവൂരിൽ ഒരു കുടുംബം; ചലന ശേഷിയും, കാഴ്ച ശക്തിയും ഇല്ലാത്ത പുരുഷുവിന് വേണ്ടി ഏഴ് വർഷമായി വീടിന് പുറത്തേയ്ക്ക് ഇറങ്ങാതെ ബിന്ദുവെന്ന വീട്ടമ്മ:- ഓമന മൃഗങ്ങങ്ങളെ തെരുവിൽ വലിച്ചെറിയുന്നവർ ഇത് അറിയണം

22 SEPTEMBER 2021 09:09 AM IST
മലയാളി വാര്‍ത്ത

ബെംഗളൂരുവിൽ നിന്ന് പരവൂരിൽ ഓണം ആഘോഷിക്കാനെത്തിയ കുടുംബത്തിന് വളർത്തു പൂച്ചയെ നഷ്ടപ്പെട്ടതായി പരാതി. കുടുംബത്തിലെ ഒരംഗമായിരുന്ന 'സാശ’ എന്ന പേർഷ്യൻ‍ ഡോൾ ഫെയ്സ് ഇനത്തിൽപ്പെട്ട നാല് വയസുള്ള വളർത്തു പൂച്ചയെ ശനിയാഴ്ച രാവിലെ മുതലാണ് കാണാതായത്. പൂച്ചയെ കണ്ടെത്തി തിരികെ ഏൽപ്പിക്കുന്നവർക്ക് അമ്പതിനായിരം രൂപ പ്രതിഫലവും നൽകുമെന്ന് ഉടമ പ്രഖ്യാപിച്ചു കഴിഞ്ഞു. പുത്തൻകുളം ദേവരാജ വിലാസം എൽപി സ്കൂളിനു സമീപം യുക്തി നിലയത്തിൽ സുരേഷ് ബാലകൃഷ്ണനാണ് നഷ്ടപ്പെട്ട തന്റെ പേർഷ്യൻ പൂച്ചയെ എന്തു വില കൊടുത്തും തിരികെ നേടാൻ ശ്രമിക്കുന്നത്.

പരിചയമില്ലാത്ത സ്ഥലത്ത് 'സാശ’ അകപ്പെട്ടുപോയതാകാം അല്ലെങ്കിൽ മറ്റാരെങ്കിലും കൈവശമാക്കിയതോ ആവാം എന്നാണ് കരുതുന്നത്. പത്രപരസ്യം നൽകിയെങ്കിലും, സുരേഷ് ബാലകൃഷ്ണനും കുടുംബത്തിനും സമാധാനം നഷ്ടപ്പെട്ട അവസ്ഥയാണ്. പരവൂർ, പാരിപ്പള്ളി തുടങ്ങിയ സ്ഥലങ്ങളിലെ പെറ്റ് ഷോപ്പുകളിലും വിവരം അറിയിച്ചിട്ടുണ്ട്. കുടുംബത്തിലുള്ളവർ അല്ലാതെ ആരു ഭക്ഷണം നൽകിയാലും സാശ കഴിക്കാറില്ല. വീട്ടിലെ ഒരംഗത്തെ പോലെ വളർത്തിയ സാശയെ തിരികെ കിട്ടുന്ന ദിവസവും കാത്തിരിക്കുകയാണ് ഈ കുടുംബം.


ശനിയാഴ്ച പ്രഭാത സവാരിക്കിറങ്ങുമ്പോഴും സുരേഷ് സാശയെ കണ്ടിരുന്നതായി പറയുന്നു. ബെംഗളൂരുവിൽ മറ്റൊരു കുടുംബത്തിന്റെ പക്കൽ നിന്നു വാങ്ങിയതാണ് സാശയെ. പേർഷ്യൻ പൂച്ചകളുടെ കുഞ്ഞിനു പതിനായിരങ്ങൾ വിലയുണ്ട്. സുരേഷിന്റെ മൂത്ത മകൻ തേജസിനോടായിരുന്നു സാശയ്ക്ക് കൂടുതൽ അടുപ്പം എന്ന് സുരേഷ് പറയുന്നു. ഭാര്യ സുജാതയ്ക്കും ഇളയ മകൻ പ്രിഥ്വിക്കും വളർത്തുപൂച്ച ജീവനാണ്. പോലീസ് സ്റ്റേഷനിൽ പരാതി നൽകിയും പത്രപ്പരസ്യം നൽകിയും ഊണും ഉറക്കവുമില്ലാതെ കഴിയുകയാണ് ഈ കുടുംബം.


'സാശ’ യെപോലെ മറ്റൊരു വളർത്തുപൂച്ചയും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. കാഴ്ച ശേഷിയും ചലന ശേഷിയും ഇല്ലാത്ത പുരുഷു എന്ന പൂച്ച. പുല്ലൂര്‍ അമ്പലനടയില്‍ തെമ്മായത്ത് ഷാജിയ്ക്കും ഭാര്യ ബിന്ദുവിനും മകള്‍ ആതിരയ്ക്കും ഡിസംബർ 2014ൽ ആണ് പുരുഷുവിനെ കിട്ടുന്നത്. ജനിച്ച് ഒരു വര്‍ഷം തികയും മുമ്പേ വീട്ടിലെ പൂച്ചകള്‍ക്ക് ഒരു വൈറല്‍ പനി ബാധിച്ചു. പുരുഷുവിന് അതോടെ കാഴ്ചയും ചലനശേഷിയും നഷ്ടപ്പെട്ടു. വാതം പോലത്തെ പ്രശ്‌നമാണ് എന്നാണ് മൃഗഡോക്ടര്‍ പറഞ്ഞത്.

 

 

 

പുരുഷു ഇനി എഴുന്നേറ്റ് നടക്കില്ലെന്നും അധിക കാലം ജീവിച്ചിരിക്കാന്‍ സാധ്യതയില്ലെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. ഇതറിഞ്ഞ പലരും പറഞ്ഞത് അവനെ ഉപേക്ഷിക്കാനാണ്. പക്ഷേ, പുരുഷുവിനെ സ്വന്തം കുഞ്ഞിനെപ്പോലെ കണ്ടിരുന്ന അവര്‍ക്ക് ആര്‍ക്കും അത് ഓര്‍ക്കാന്‍ പോലും സാധിക്കില്ലായിരുന്നു. അങ്ങനെ ശരീരം തളര്‍ന്ന് കാഴ്ചയും നഷ്ടപ്പെട്ട പുരുഷുവിന്റെ പരിപാലനച്ചുമതല പൂര്‍ണമായും ബിന്ദു ഏറ്റെടുത്തു.

കുഞ്ഞുങ്ങള്‍ക്ക് നല്‍കുന്നതു പോലെ മടിയിലിരുത്തിയാണ് ഭക്ഷണം നല്‍കുക. സ്വന്തം കിടപ്പുമുറിയില്‍ മറ്റൊരു കിടക്കയില്‍ കിടത്തി ഉറക്കും. പ്രത്യേകം കിടക്കവിരിയും പുതപ്പും തലയിണയുമൊക്കെയുണ്ട്. കിടക്കയില്‍ കിടത്തി പുതപ്പ് പുതപ്പിച്ചാണ് കിടത്തുക. ഉറങ്ങുമ്പോള്‍ കാറ്റുവേണമെന്ന് നിര്‍ബന്ധമാണ്. അതുകൊണ്ട് ഫാന്‍ ഇട്ടാണ് കിടത്തുക.

തനിച്ചായാല്‍ പുരുഷുവിന് ഒന്നിനും സാധിക്കില്ല എന്നതിനാല്‍ കഴിഞ്ഞ ഏഴു വര്‍ഷമായി ബിന്ദു വീടുവിട്ട് എവിടെയും പോകാറില്ല. കാഴ്ചയില്ലെങ്കിലും ചലനശേഷി നഷ്ടപ്പെട്ടാലും മണം കൊണ്ടും ശബ്ദം കൊണ്ടും പുരുഷു ആളുകളെ തിരിച്ചറിയുന്നുണ്ട്. നിര്‍മ്മാണ രംഗത്ത് ജോലി ചെയ്യുന്ന ഭര്‍ത്താവ് ഷാജിയും ആയുര്‍വേദ ഡോക്ടറായ മകൾ ആതിരയും മകളുടെ ഭർത്താവ് ശ്രീയേഷും പുരുഷുവിനെ പരിചരിക്കാന്‍ ബിന്ദുവിന് ഒപ്പമുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ക്ഷേത്രത്തിലെ ദിവ്യ ചൈതന്യം പുതുക്കി, 56 ദിവസമായി  (8 minutes ago)

  പ്രായമായ മാതാപിതാക്കളെ സംരക്ഷിക്കാത്ത സർക്കാർ ജീവനക്കാരുടെ ശമ്പളത്തിന്‍റെ 15 പിടിച്ചെടുക്കുമെന്ന് മുഖ്യമന്ത്രി രേവന്ത് റെഡ്ഡി  (19 minutes ago)

പോലീസ് നീക്കം ഫലിച്ചു... പാലക്കാട് കെപിഎം ഹോട്ടലിൽ പരിശോധന നടത്തി അന്വേഷണ സംഘം ; രാഹുൽ മാങ്കൂട്ടത്തിലിന്റെ ഫോൺ കണ്ടെത്തി, ലാപ്‍ടോപ് എവിടെയെന്ന് വെളിപ്പെടുത്താതെ രാഹുൽ  (33 minutes ago)

വീട് പൂർണമായി കത്തിനശിച്ചു....  (43 minutes ago)

സംസ്ഥാനത്തെ 6 ജില്ലകൾക്ക് അവധി  (59 minutes ago)

ഷാക്‌സ്ഗാം താഴ്‌വര കരാർ നിയമവിരുദ്ധം  (1 hour ago)

സിനിമാ തിരക്കഥാകൃത്ത് പ്രഫുൽ സുരേഷ് അന്തരിച്ചു  (1 hour ago)

സംഘർഷം രൂക്ഷം  (1 hour ago)

. യുവാവ് കുത്തേറ്റ് മരിച്ചു.  (1 hour ago)

ധനഭാഗ്യം, തൊഴിൽ വിജയം, ശത്രുഹാനി: ഈ രാശിക്കാർക്ക് ഇന്ന് സുവർണ്ണകാലം  (2 hours ago)

മാതൃകാപരമായ പെരുമാറ്റത്തെ പ്രകീർത്തിച്ച് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ അഭിനന്ദ സൂചകമായി ഒരു ലക്ഷം രൂപ നൽകി.  (2 hours ago)

രണ്ടാം ഏകദിന മത്സരം ഇന്ന് നടക്കും.  (2 hours ago)

തേക്കിൻകാട് മൈതാനിയിലെ 'സൂര്യകാന്തി' എന്ന പ്രധാന വേദിയിൽ രാവിലെ 10 മണിക്ക് മുഖ്യമന്ത്രി കലോത്സവത്തിന് തിരികൊളുത്തും...    (2 hours ago)

എസ്ഐടി തെളിവെടുപ്പ് നടത്തിയത് കനത്ത സുരക്ഷയിൽ  (3 hours ago)

മണ്ഡല മകര വിളക്ക് കാലത്ത് 429 കോടി രൂപ വരുമാനം  (3 hours ago)

Malayali Vartha Recommends