Widgets Magazine
06
Dec / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നിയമപരമായി നിലനിൽക്കാത്ത കുറ്റമാണ് രാഹുലിനെതിരേ ആരോപിക്കപ്പെട്ടത്; പ്രമുഖ ക്രിമിനൽ അഭിഭാഷകൻ എസ്. രാജീവ് ഹൈക്കോടതിയിൽ കത്തിക്കയറി: നാളെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കും...


നിങ്ങളുടെ എംഎല്‍എ, ഒരു നാടിന്റെ എംഎല്‍എ, ജനപ്രതിനിധി, അയാളെ കാണാനില്ല: എവിടെയാണെന്ന് പറയണ്ടേ.... ഒളിച്ചുകളിക്കുകയാണ്: ജനങ്ങള്‍ കൊടുത്ത എംഎല്‍എ ബോര്‍ഡ് പോലും ഒഴിവാക്കി ഒരു വാഹനത്തില്‍ ഇങ്ങനെ കറങ്ങുകയാണ്: മുകേഷിനെ ട്രോളിയ രാഹുലിനെ തിരിച്ചടിച്ച് പഴയ പ്രസംഗം...


രാഹുൽ അത്യാഡംബര വില്ലയിൽ ഒളിവില്‍ കഴിയുമ്പോൾ രാഹുൽ ഈശ്വർ ജയിലിൽ കൊതുക് കടി കൊണ്ട് പട്ടിണി കിടക്കുന്നു: ഇന്ന് പുറത്തേയ്ക്ക് രാഹുൽ ഈശ്വർ എത്തിയാൽ ആ ട്വിസ്റ്റ്...


ഒളിവില്‍ കഴിയുന്ന രാഹുല്‍ മാങ്കൂട്ടം ജീവിക്കുന്നത് ആഡംബര സൗകര്യങ്ങളില്‍: രാഷ്ട്രീയ ബന്ധമുള്ള വനിത അഭിഭാഷക സഹായത്തിന്; രക്ഷപെടാനുള്ള വഴികൾ കണ്ടെത്തുന്നത് റിയൽ എസ്റ്റേറ്റ് ബിസിനസ് പ്രമുഖർ: കീഴടങ്ങും മുമ്പ് രാഹുലിനെ പിടികൂടാൻ അന്വേഷണ സംഘത്തിന്റെ നീക്കം...


സങ്കടക്കാഴ്ചയായി... ‌തിരുവനന്തപുരത്ത് ഇരുചക്രവാഹനം കുഴിയിൽ വീണ് യുവാവിന് ദാരുണാന്ത്യം

വളർത്തു പൂച്ചയെ കണ്ടെത്തി നൽകുന്നവർക്ക് 50,000 രൂപ പ്രതിഫലം നൽകാൻ തയ്യാറായി പരവൂരിൽ ഒരു കുടുംബം; ചലന ശേഷിയും, കാഴ്ച ശക്തിയും ഇല്ലാത്ത പുരുഷുവിന് വേണ്ടി ഏഴ് വർഷമായി വീടിന് പുറത്തേയ്ക്ക് ഇറങ്ങാതെ ബിന്ദുവെന്ന വീട്ടമ്മ:- ഓമന മൃഗങ്ങങ്ങളെ തെരുവിൽ വലിച്ചെറിയുന്നവർ ഇത് അറിയണം

22 SEPTEMBER 2021 09:09 AM IST
മലയാളി വാര്‍ത്ത

ബെംഗളൂരുവിൽ നിന്ന് പരവൂരിൽ ഓണം ആഘോഷിക്കാനെത്തിയ കുടുംബത്തിന് വളർത്തു പൂച്ചയെ നഷ്ടപ്പെട്ടതായി പരാതി. കുടുംബത്തിലെ ഒരംഗമായിരുന്ന 'സാശ’ എന്ന പേർഷ്യൻ‍ ഡോൾ ഫെയ്സ് ഇനത്തിൽപ്പെട്ട നാല് വയസുള്ള വളർത്തു പൂച്ചയെ ശനിയാഴ്ച രാവിലെ മുതലാണ് കാണാതായത്. പൂച്ചയെ കണ്ടെത്തി തിരികെ ഏൽപ്പിക്കുന്നവർക്ക് അമ്പതിനായിരം രൂപ പ്രതിഫലവും നൽകുമെന്ന് ഉടമ പ്രഖ്യാപിച്ചു കഴിഞ്ഞു. പുത്തൻകുളം ദേവരാജ വിലാസം എൽപി സ്കൂളിനു സമീപം യുക്തി നിലയത്തിൽ സുരേഷ് ബാലകൃഷ്ണനാണ് നഷ്ടപ്പെട്ട തന്റെ പേർഷ്യൻ പൂച്ചയെ എന്തു വില കൊടുത്തും തിരികെ നേടാൻ ശ്രമിക്കുന്നത്.

പരിചയമില്ലാത്ത സ്ഥലത്ത് 'സാശ’ അകപ്പെട്ടുപോയതാകാം അല്ലെങ്കിൽ മറ്റാരെങ്കിലും കൈവശമാക്കിയതോ ആവാം എന്നാണ് കരുതുന്നത്. പത്രപരസ്യം നൽകിയെങ്കിലും, സുരേഷ് ബാലകൃഷ്ണനും കുടുംബത്തിനും സമാധാനം നഷ്ടപ്പെട്ട അവസ്ഥയാണ്. പരവൂർ, പാരിപ്പള്ളി തുടങ്ങിയ സ്ഥലങ്ങളിലെ പെറ്റ് ഷോപ്പുകളിലും വിവരം അറിയിച്ചിട്ടുണ്ട്. കുടുംബത്തിലുള്ളവർ അല്ലാതെ ആരു ഭക്ഷണം നൽകിയാലും സാശ കഴിക്കാറില്ല. വീട്ടിലെ ഒരംഗത്തെ പോലെ വളർത്തിയ സാശയെ തിരികെ കിട്ടുന്ന ദിവസവും കാത്തിരിക്കുകയാണ് ഈ കുടുംബം.


ശനിയാഴ്ച പ്രഭാത സവാരിക്കിറങ്ങുമ്പോഴും സുരേഷ് സാശയെ കണ്ടിരുന്നതായി പറയുന്നു. ബെംഗളൂരുവിൽ മറ്റൊരു കുടുംബത്തിന്റെ പക്കൽ നിന്നു വാങ്ങിയതാണ് സാശയെ. പേർഷ്യൻ പൂച്ചകളുടെ കുഞ്ഞിനു പതിനായിരങ്ങൾ വിലയുണ്ട്. സുരേഷിന്റെ മൂത്ത മകൻ തേജസിനോടായിരുന്നു സാശയ്ക്ക് കൂടുതൽ അടുപ്പം എന്ന് സുരേഷ് പറയുന്നു. ഭാര്യ സുജാതയ്ക്കും ഇളയ മകൻ പ്രിഥ്വിക്കും വളർത്തുപൂച്ച ജീവനാണ്. പോലീസ് സ്റ്റേഷനിൽ പരാതി നൽകിയും പത്രപ്പരസ്യം നൽകിയും ഊണും ഉറക്കവുമില്ലാതെ കഴിയുകയാണ് ഈ കുടുംബം.


'സാശ’ യെപോലെ മറ്റൊരു വളർത്തുപൂച്ചയും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. കാഴ്ച ശേഷിയും ചലന ശേഷിയും ഇല്ലാത്ത പുരുഷു എന്ന പൂച്ച. പുല്ലൂര്‍ അമ്പലനടയില്‍ തെമ്മായത്ത് ഷാജിയ്ക്കും ഭാര്യ ബിന്ദുവിനും മകള്‍ ആതിരയ്ക്കും ഡിസംബർ 2014ൽ ആണ് പുരുഷുവിനെ കിട്ടുന്നത്. ജനിച്ച് ഒരു വര്‍ഷം തികയും മുമ്പേ വീട്ടിലെ പൂച്ചകള്‍ക്ക് ഒരു വൈറല്‍ പനി ബാധിച്ചു. പുരുഷുവിന് അതോടെ കാഴ്ചയും ചലനശേഷിയും നഷ്ടപ്പെട്ടു. വാതം പോലത്തെ പ്രശ്‌നമാണ് എന്നാണ് മൃഗഡോക്ടര്‍ പറഞ്ഞത്.

 

 

 

പുരുഷു ഇനി എഴുന്നേറ്റ് നടക്കില്ലെന്നും അധിക കാലം ജീവിച്ചിരിക്കാന്‍ സാധ്യതയില്ലെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. ഇതറിഞ്ഞ പലരും പറഞ്ഞത് അവനെ ഉപേക്ഷിക്കാനാണ്. പക്ഷേ, പുരുഷുവിനെ സ്വന്തം കുഞ്ഞിനെപ്പോലെ കണ്ടിരുന്ന അവര്‍ക്ക് ആര്‍ക്കും അത് ഓര്‍ക്കാന്‍ പോലും സാധിക്കില്ലായിരുന്നു. അങ്ങനെ ശരീരം തളര്‍ന്ന് കാഴ്ചയും നഷ്ടപ്പെട്ട പുരുഷുവിന്റെ പരിപാലനച്ചുമതല പൂര്‍ണമായും ബിന്ദു ഏറ്റെടുത്തു.

കുഞ്ഞുങ്ങള്‍ക്ക് നല്‍കുന്നതു പോലെ മടിയിലിരുത്തിയാണ് ഭക്ഷണം നല്‍കുക. സ്വന്തം കിടപ്പുമുറിയില്‍ മറ്റൊരു കിടക്കയില്‍ കിടത്തി ഉറക്കും. പ്രത്യേകം കിടക്കവിരിയും പുതപ്പും തലയിണയുമൊക്കെയുണ്ട്. കിടക്കയില്‍ കിടത്തി പുതപ്പ് പുതപ്പിച്ചാണ് കിടത്തുക. ഉറങ്ങുമ്പോള്‍ കാറ്റുവേണമെന്ന് നിര്‍ബന്ധമാണ്. അതുകൊണ്ട് ഫാന്‍ ഇട്ടാണ് കിടത്തുക.

തനിച്ചായാല്‍ പുരുഷുവിന് ഒന്നിനും സാധിക്കില്ല എന്നതിനാല്‍ കഴിഞ്ഞ ഏഴു വര്‍ഷമായി ബിന്ദു വീടുവിട്ട് എവിടെയും പോകാറില്ല. കാഴ്ചയില്ലെങ്കിലും ചലനശേഷി നഷ്ടപ്പെട്ടാലും മണം കൊണ്ടും ശബ്ദം കൊണ്ടും പുരുഷു ആളുകളെ തിരിച്ചറിയുന്നുണ്ട്. നിര്‍മ്മാണ രംഗത്ത് ജോലി ചെയ്യുന്ന ഭര്‍ത്താവ് ഷാജിയും ആയുര്‍വേദ ഡോക്ടറായ മകൾ ആതിരയും മകളുടെ ഭർത്താവ് ശ്രീയേഷും പുരുഷുവിനെ പരിചരിക്കാന്‍ ബിന്ദുവിന് ഒപ്പമുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചാവേറാകാൻ വനിതകൾക്ക് ട്രെയിനിങ് ; ഫീസ് 500 രൂപ... സംസാരം ഭര്‍ത്താവിനോട് മാത്രം... ഞെട്ടിക്കുന്ന വാർത്ത ‘ജെയ്ഷെ സ്ത്രീകള്‍ നമുക്കിടയിലും  (3 hours ago)

ദേശീയപാത തകര്‍ന്നുവീണ സംഭവത്തില്‍ പ്രതികരണവുമായി സ്‌കൂള്‍ ബസ് ഡ്രൈവര്‍  (4 hours ago)

ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് രാഹുല്‍ ഈശ്വറിനെ മെഡിക്കല്‍ കോളജില്‍ അഡ്മിറ്റ് ചെയ്തു  (4 hours ago)

പുടിനുള്ള രാഷ്ട്രപതിയുടെ വിരുന്നില്‍ രാഹുല്‍ ഗാന്ധി പങ്കെടുക്കില്ല  (4 hours ago)

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പേഴ്‌സണല്‍ സ്റ്റാഫിനെയും ഡ്രൈവറെയും പ്രതി ചേര്‍ത്തു  (4 hours ago)

ഭാഗ്യദേവത വിളിച്ചിട്ടും ഫോൺ എടുത്തില്ല!! big ടിക്കറ്റിൽ ഇന്ത്യക്കാരന് 57 കോടിയിലേറെ സമ്മാനം ടിക്കറ്റ് എടുത്തത് സഹപ്രവർത്തകന്റെ നിർബന്ധത്തിൽ  (5 hours ago)

കോളടിച്ച് പ്രവാസികൾ ബോട്ടിം ആപ് വഴി പണം കൊയ്യാം ഒമാൻ റിയാൽ കുതിച്ചുയർന്നു .. ബഹ്റൈനും കുവൈത്തും ഒപ്പം !!  (5 hours ago)

ഷാംപൂ കുപ്പിയിൽ ഒളിപ്പിച്ചത്!! യാത്രക്കാരനെ തൂക്കിയെടുത്ത് കസ്റ്റംസ് ..ഖത്തറിലേക്ക് കടത്താൻ ശ്രമിച്ചു..തൂങ്ങി പിന്നിൽ വൻ സംഘം  (5 hours ago)

പ്രവാസികൾ പിടിയിൽ താമസ വിലാസ രേഖ തിരുത്തി മൂന്നംഗ സംഘം കുവൈത്തിൽ അറസ്റ്റിൽ  (5 hours ago)

സ്വന്തം വിവാഹസല്‍ക്കാരത്തിന് വീഡിയോ കോളിലൂടെ പങ്കെടുത്ത് നവദമ്പതികള്‍  (6 hours ago)

ശബരിമലയില്‍ ഇനി കേരള സദ്യയൊരുക്കുമെന്ന് ബോര്‍ഡ് യോഗത്തില്‍ തീരുമാനം  (6 hours ago)

വേണു ഗോപാലകൃഷ്ണനെതിരെയുള്ള ലൈംഗികപീഡന പരാതി മദ്ധ്യസ്ഥതയിലൂടെ തീര്‍ത്തുകൂടെയെന്ന് സുപ്രീംകോടതി  (6 hours ago)

കൊല്ലത്ത് നിര്‍മാണത്തിലിരുന്ന ദേശീയപാതയുടെ ഒരുഭാഗം ഇടിഞ്ഞുതാഴ്ന്നു  (7 hours ago)

നിയമപരമായി നിലനിൽക്കാത്ത കുറ്റമാണ് രാഹുലിനെതിരേ ആരോപിക്കപ്പെട്ടത്; പ്രമുഖ ക്രിമിനൽ അഭിഭാഷകൻ എസ്. രാജീവ് ഹൈക്കോടതിയിൽ കത്തിക്കയറി: നാളെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കും...  (7 hours ago)

അപൂർവമായ ‘ഫീറ്റസ് ഇന്‍ ഫീറ്റു’ ശസ്ത്രക്രിയ വിജയകരമായി നടത്തി അമൃത ആശുപത്രി...  (7 hours ago)

Malayali Vartha Recommends