Widgets Magazine
28
Oct / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മൻ ത ചുഴലിക്കാറ്റിനെ തുടർന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് വിവിധ സംസ്ഥാനങ്ങളിൽ ഓറഞ്ച് മുന്നറിയിപ്പ് നൽകി: അതീവ ജാഗ്രത; ചുഴലിക്കാറ്റ് കരകയറിയാൽ കേരളത്തിൽ ഉൾപ്പെടെ സംഭവിക്കുന്നത്...


12 വർഷം തെരുവിൽ യാചിച്ചു; കണ്ടെത്തിയത് ലക്ഷങ്ങൾ! സ്ത്രീക്ക് മാനസികാരോഗ്യ പ്രശ്നങ്ങൾ എന്ന് സൂചന: ചികിത്സയ്ക്ക് വേണ്ടിയുള്ള ഏർപ്പാടുകളൊരുക്കി അധികൃതർ...


പരിപാടിയിൽ പങ്കെടുക്കരുതെന്ന നിർദേശം പാർട്ടി തന്നിട്ടില്ല; രേഖാമൂലമോ വിളിച്ചറിയിക്കുകയോ ചെയ്തിട്ടില്ല: ബിജെപിയെ വെട്ടിലാക്കി പ്രമീള ശശിധരൻ: തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കടുത്ത നടപടി എടുക്കുന്നത് തിരിച്ചടിയാകുമെന്ന് ഒരു വിഭാഗം: ബിജെപി ഒറ്റതിരിഞ്ഞ് ആക്രമിക്കാന്‍ ശ്രമിച്ചാല്‍ സംരക്ഷിക്കുമെന്ന് പാലക്കാട് ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി...


സ്വർണ വില കുറഞ്ഞു..ഒക്ടോബർ 25 ശനിയാഴ്ച വില വർധിച്ചതിന് ശേഷമാണ് ഇന്ന് വില കുറഞ്ഞിരിക്കുന്നത്... സ്വർണം വാങ്ങാൻ ആവേശമാവുന്നു..


സ്കൂട്ടർ ഇന്നോവ കാറുമായി കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം

വളർത്തു പൂച്ചയെ കണ്ടെത്തി നൽകുന്നവർക്ക് 50,000 രൂപ പ്രതിഫലം നൽകാൻ തയ്യാറായി പരവൂരിൽ ഒരു കുടുംബം; ചലന ശേഷിയും, കാഴ്ച ശക്തിയും ഇല്ലാത്ത പുരുഷുവിന് വേണ്ടി ഏഴ് വർഷമായി വീടിന് പുറത്തേയ്ക്ക് ഇറങ്ങാതെ ബിന്ദുവെന്ന വീട്ടമ്മ:- ഓമന മൃഗങ്ങങ്ങളെ തെരുവിൽ വലിച്ചെറിയുന്നവർ ഇത് അറിയണം

22 SEPTEMBER 2021 09:09 AM IST
മലയാളി വാര്‍ത്ത

ബെംഗളൂരുവിൽ നിന്ന് പരവൂരിൽ ഓണം ആഘോഷിക്കാനെത്തിയ കുടുംബത്തിന് വളർത്തു പൂച്ചയെ നഷ്ടപ്പെട്ടതായി പരാതി. കുടുംബത്തിലെ ഒരംഗമായിരുന്ന 'സാശ’ എന്ന പേർഷ്യൻ‍ ഡോൾ ഫെയ്സ് ഇനത്തിൽപ്പെട്ട നാല് വയസുള്ള വളർത്തു പൂച്ചയെ ശനിയാഴ്ച രാവിലെ മുതലാണ് കാണാതായത്. പൂച്ചയെ കണ്ടെത്തി തിരികെ ഏൽപ്പിക്കുന്നവർക്ക് അമ്പതിനായിരം രൂപ പ്രതിഫലവും നൽകുമെന്ന് ഉടമ പ്രഖ്യാപിച്ചു കഴിഞ്ഞു. പുത്തൻകുളം ദേവരാജ വിലാസം എൽപി സ്കൂളിനു സമീപം യുക്തി നിലയത്തിൽ സുരേഷ് ബാലകൃഷ്ണനാണ് നഷ്ടപ്പെട്ട തന്റെ പേർഷ്യൻ പൂച്ചയെ എന്തു വില കൊടുത്തും തിരികെ നേടാൻ ശ്രമിക്കുന്നത്.

പരിചയമില്ലാത്ത സ്ഥലത്ത് 'സാശ’ അകപ്പെട്ടുപോയതാകാം അല്ലെങ്കിൽ മറ്റാരെങ്കിലും കൈവശമാക്കിയതോ ആവാം എന്നാണ് കരുതുന്നത്. പത്രപരസ്യം നൽകിയെങ്കിലും, സുരേഷ് ബാലകൃഷ്ണനും കുടുംബത്തിനും സമാധാനം നഷ്ടപ്പെട്ട അവസ്ഥയാണ്. പരവൂർ, പാരിപ്പള്ളി തുടങ്ങിയ സ്ഥലങ്ങളിലെ പെറ്റ് ഷോപ്പുകളിലും വിവരം അറിയിച്ചിട്ടുണ്ട്. കുടുംബത്തിലുള്ളവർ അല്ലാതെ ആരു ഭക്ഷണം നൽകിയാലും സാശ കഴിക്കാറില്ല. വീട്ടിലെ ഒരംഗത്തെ പോലെ വളർത്തിയ സാശയെ തിരികെ കിട്ടുന്ന ദിവസവും കാത്തിരിക്കുകയാണ് ഈ കുടുംബം.


ശനിയാഴ്ച പ്രഭാത സവാരിക്കിറങ്ങുമ്പോഴും സുരേഷ് സാശയെ കണ്ടിരുന്നതായി പറയുന്നു. ബെംഗളൂരുവിൽ മറ്റൊരു കുടുംബത്തിന്റെ പക്കൽ നിന്നു വാങ്ങിയതാണ് സാശയെ. പേർഷ്യൻ പൂച്ചകളുടെ കുഞ്ഞിനു പതിനായിരങ്ങൾ വിലയുണ്ട്. സുരേഷിന്റെ മൂത്ത മകൻ തേജസിനോടായിരുന്നു സാശയ്ക്ക് കൂടുതൽ അടുപ്പം എന്ന് സുരേഷ് പറയുന്നു. ഭാര്യ സുജാതയ്ക്കും ഇളയ മകൻ പ്രിഥ്വിക്കും വളർത്തുപൂച്ച ജീവനാണ്. പോലീസ് സ്റ്റേഷനിൽ പരാതി നൽകിയും പത്രപ്പരസ്യം നൽകിയും ഊണും ഉറക്കവുമില്ലാതെ കഴിയുകയാണ് ഈ കുടുംബം.


'സാശ’ യെപോലെ മറ്റൊരു വളർത്തുപൂച്ചയും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. കാഴ്ച ശേഷിയും ചലന ശേഷിയും ഇല്ലാത്ത പുരുഷു എന്ന പൂച്ച. പുല്ലൂര്‍ അമ്പലനടയില്‍ തെമ്മായത്ത് ഷാജിയ്ക്കും ഭാര്യ ബിന്ദുവിനും മകള്‍ ആതിരയ്ക്കും ഡിസംബർ 2014ൽ ആണ് പുരുഷുവിനെ കിട്ടുന്നത്. ജനിച്ച് ഒരു വര്‍ഷം തികയും മുമ്പേ വീട്ടിലെ പൂച്ചകള്‍ക്ക് ഒരു വൈറല്‍ പനി ബാധിച്ചു. പുരുഷുവിന് അതോടെ കാഴ്ചയും ചലനശേഷിയും നഷ്ടപ്പെട്ടു. വാതം പോലത്തെ പ്രശ്‌നമാണ് എന്നാണ് മൃഗഡോക്ടര്‍ പറഞ്ഞത്.

 

 

 

പുരുഷു ഇനി എഴുന്നേറ്റ് നടക്കില്ലെന്നും അധിക കാലം ജീവിച്ചിരിക്കാന്‍ സാധ്യതയില്ലെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. ഇതറിഞ്ഞ പലരും പറഞ്ഞത് അവനെ ഉപേക്ഷിക്കാനാണ്. പക്ഷേ, പുരുഷുവിനെ സ്വന്തം കുഞ്ഞിനെപ്പോലെ കണ്ടിരുന്ന അവര്‍ക്ക് ആര്‍ക്കും അത് ഓര്‍ക്കാന്‍ പോലും സാധിക്കില്ലായിരുന്നു. അങ്ങനെ ശരീരം തളര്‍ന്ന് കാഴ്ചയും നഷ്ടപ്പെട്ട പുരുഷുവിന്റെ പരിപാലനച്ചുമതല പൂര്‍ണമായും ബിന്ദു ഏറ്റെടുത്തു.

കുഞ്ഞുങ്ങള്‍ക്ക് നല്‍കുന്നതു പോലെ മടിയിലിരുത്തിയാണ് ഭക്ഷണം നല്‍കുക. സ്വന്തം കിടപ്പുമുറിയില്‍ മറ്റൊരു കിടക്കയില്‍ കിടത്തി ഉറക്കും. പ്രത്യേകം കിടക്കവിരിയും പുതപ്പും തലയിണയുമൊക്കെയുണ്ട്. കിടക്കയില്‍ കിടത്തി പുതപ്പ് പുതപ്പിച്ചാണ് കിടത്തുക. ഉറങ്ങുമ്പോള്‍ കാറ്റുവേണമെന്ന് നിര്‍ബന്ധമാണ്. അതുകൊണ്ട് ഫാന്‍ ഇട്ടാണ് കിടത്തുക.

തനിച്ചായാല്‍ പുരുഷുവിന് ഒന്നിനും സാധിക്കില്ല എന്നതിനാല്‍ കഴിഞ്ഞ ഏഴു വര്‍ഷമായി ബിന്ദു വീടുവിട്ട് എവിടെയും പോകാറില്ല. കാഴ്ചയില്ലെങ്കിലും ചലനശേഷി നഷ്ടപ്പെട്ടാലും മണം കൊണ്ടും ശബ്ദം കൊണ്ടും പുരുഷു ആളുകളെ തിരിച്ചറിയുന്നുണ്ട്. നിര്‍മ്മാണ രംഗത്ത് ജോലി ചെയ്യുന്ന ഭര്‍ത്താവ് ഷാജിയും ആയുര്‍വേദ ഡോക്ടറായ മകൾ ആതിരയും മകളുടെ ഭർത്താവ് ശ്രീയേഷും പുരുഷുവിനെ പരിചരിക്കാന്‍ ബിന്ദുവിന് ഒപ്പമുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മോദിക്ക് സ്‌നാനം ചെയ്യുന്നതിനായി വ്യാജ യമുനാനദി നിര്‍മ്മിച്ചതായി ആരോപണം  (6 hours ago)

കുമ്പളയില്‍ പ്ലൈവുഡ് ഫാക്ടറിയില്‍ വന്‍ പൊട്ടിത്തെറി  (6 hours ago)

പി.എം ശ്രീ വിഷയത്തില്‍ സി.പി.ഐയെ പരോക്ഷമായി വിമര്‍ശിച്ച് മുഖ്യമന്ത്രി  (6 hours ago)

ദില്ലി ആസിഡ് ആക്രമണത്തില്‍ പെണ്‍കുട്ടിയുടെ അച്ഛനെ കസ്റ്റഡിയിലെടുത്തു  (6 hours ago)

തൃശ്ശൂര്‍ സുവോളജിക്കല്‍ പാര്‍ക്ക് ഉദ്ഘാടനം നാളെ മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിന് സമര്‍പ്പിക്കും  (6 hours ago)

തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയുടെ പരിധിയിലുള്ള സ്‌കൂളുകള്‍ക്ക് നാളെ ഉച്ചയ്ക്ക് ശേഷം അവധി  (7 hours ago)

അടിമാലിയിലെ മണ്ണിടിച്ചിലിന് കാരണം അശാസ്ത്രീയ മണ്ണെടുപ്പെന്ന് പരാതി  (8 hours ago)

90,000 രൂപയ്ക്ക് മുക്കുപണ്ടം പണയം വയ്ക്കാന്‍ ശ്രമിച്ച യുവാവ് പിടിയില്‍  (8 hours ago)

സംവിധായകന്‍ രഞ്ജിത്തിനെതിരെയുള്ള കേസ് ഹൈക്കോടതി റദ്ദാക്കി  (8 hours ago)

തൃശൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി  (9 hours ago)

സിവില്‍ സര്‍വീസ് ഉദ്യോഗാര്‍ഥിയെ കൊലപ്പെടുത്തി ഫഌറ്റിലിട്ട് കത്തിച്ചു  (9 hours ago)

പിഎം ശ്രീ വിവാദത്തില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് ബുധനാഴ്ച്ച യുഡിഎസ്എഫ് വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ചു  (10 hours ago)

പി .എം ശ്രീ പദ്ധതിയില്‍ സര്‍ക്കാര്‍ ഒപ്പുവച്ചതില്‍ പ്രതിഷേധിച്ച് കെ എസ് യു നടത്തിയ പ്രതിഷേധം സംഘര്‍ഷഭരിതം  (11 hours ago)

തന്റെയും മകന്റെയും അഭിനയരംഗത്തെ അവസരം നഷ്ടപ്പെട്ടതിന് കാരണം വെളിപ്പെടുത്തി നടി  (11 hours ago)

വുമൻസ് അണ്ടർ 19 ട്വൻ്റി 20യിൽ കപ്പ് കേരളത്തിന്, ജയം ഛത്തീസ്ഗഢിനെ തകർത്ത്  (11 hours ago)

Malayali Vartha Recommends