Widgets Magazine
20
Jul / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഒരാഴ്ച്ചക്കിടെ രണ്ടു കുടുംബങ്ങൾ കൂട്ടആത്മഹത്യയ്ക്ക് ശ്രമിച്ചു..കോട്ടയത്ത് മക്കൾക്ക് വിഷം നൽകി ദമ്പതികൾ ആത്മഹത്യ ചെയ്യാൻ ശ്രമിച്ചു.. അമ്മയും മകളും മരിച്ചു...


സ്‌കൂളിലെ ക്ലാസ് മുറിക്കുള്ളില്‍ വെച്ച് അധ്യാപകര്‍ ചുംബിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍.. രക്ഷിതാക്കളും നാട്ടുകാരും കടുത്ത പ്രതിഷേധവുമായി രംഗത്ത്..അന്വേഷണവിധേയമായി സസ്പെന്‍ഡ് ചെയ്തു..


കമ്മ്യൂണിറ്റി കിച്ചണുകള്‍ സ്ഥാപിക്കുമെന്ന സുപ്രധാന പ്രഖ്യാപനവുമായി ആരോഗ്യമന്ത്രി കെ. മുരളീധരന്‍..ബാനറുകളും കൊടികളും കെട്ടി ഭക്ഷണ വിതരണം നടത്തരുതെന്ന് മന്ത്രി..


പിണറായി വിജയന്റെ മകളുടെ സ്വത്ത് കേന്ദ്ര സർക്കാർ കണ്ടുകെട്ടിയാലുടൻ.. പ്രതിപക്ഷ നേതാവ് സ്ഥാനം പിണറായി വിജയൻ രാജിവയ്ക്കും... വീണയുടെ സ്വത്ത് മരവിപ്പിക്കുന്ന ദിവസത്തിന് വേണ്ടി കാത്തിരിക്കുകയാണ് സി പി എം..


ഡോണാൾഡ് ട്രംപിനും കുടുംബത്തിനുമെതിരെ വധഭീഷണി.. ഇറാൻ തലസ്ഥാനത്ത് വീണ്ടും കൂറ്റൻ ബാനർ...അമേരിക്കൻ ദേശീയ പതാക പുതപ്പിച്ച ശവപ്പെട്ടികൾ..ട്രംപും കുടുംബവും അതിനുള്ളിൽ..

രമേശിന്റെ മൃതദേഹത്തിന് മുമ്പിൽ കരഞ്ഞ് നിലവിളിച്ച് നാടകം കളിച്ച രണ്ടാം ഭാര്യ മിനിയുടെ പൊയ്മുഖം വലിച്ചുകീറി ആത്മസുഹൃത്ത് രാഹുൽ; നിങ്ങൾ ചത്താൽ ക്യാനഡയിലെ മകൻ വായ്ക്കരി ഇടാൻ പോലും വരില്ലെന്ന് പറഞ്ഞു.... കരച്ചിലും ബഹളവും നടക്കുന്നതിനിടയിൽ മുറിയിൽ കയറി രഹസ്യമായി ഫോൺ വിളിച്ച് എന്നോട് ചോദിച്ചത് രമേശേട്ടൻ എന്തെങ്കിലും പറഞ്ഞോ എന്ന്? എല്ലാം തുറന്ന് പറയുമെന്ന് പറഞ്ഞപ്പോൾ പ്രതികരിച്ചത്, 'പോയപ്പോള്‍ എനിക്കിട്ട് പാരയും വെച്ചിട്ട് പോയി' എന്ന്! മിനിയുടെ രഹസ്യ ഫോൺ വിളിയുടെ ഞെട്ടിക്കുന്ന സംഭാഷണങ്ങൾ പുറത്ത്

25 SEPTEMBER 2021 06:27 AM IST
മലയാളി വാര്‍ത്ത

നടൻ വലിയശാല രമേശിന്റെ മരണത്തിന് കാരണം രണ്ടാം വിവാഹത്തിലെ പൊരുത്തക്കേടുകളായിരുന്നു എന്ന് വെളിപ്പെടുത്തി ആത്മസുഹൃത്ത് രംഗത്ത്.

രണ്ടാം ഭാര്യ മിനിയുടെ പങ്ക് ഇതിൽ ഉണ്ടെന്ന് തെളിയിക്കുന്ന വെളിപ്പെടുത്തൽ ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ, രമേശ് മരിക്കുന്ന ദിവസം വൈകിട്ട് ബൈക്കിൽ വീട്ടിൽ കൊണ്ടുപോയി വിട്ട സുഹൃത്ത് രാഹുലാണ്‌ നടത്തിയത്.

രണ്ടാം ഭാര്യ മിനി പ്രശ്നമാണെന്ന് അദ്ദേഹം പറഞ്ഞിരുന്നുവെങ്കിലും, ഞങ്ങൾ നിസ്സഹായരായിരുന്നുവെന്ന് രാഹുൽ പറയുന്നു. രമേശ് മരിച്ച് അടുത്ത ദിവസം മിനി രഹസ്യമായി എന്നെ വിളിച്ച് രമേശ് ഏട്ടൻ എന്തെങ്കിലും പറഞ്ഞിരുന്നോ എന്ന് ചോദിച്ചു. ഇതേ ചോദ്യം രമേശുമായി അടുപ്പമുള്ള മറ്റ്‌ സുഹൃത്തുക്കളെയും തിരഞ്ഞു വിളിച്ച് ചോദിച്ചിരുന്നു.

എനിക്ക് അപ്പോൾ തൊട്ട് തുടങ്ങിയതാണ് സംശയം. താനാണ് മരിക്കുന്ന ദിവസം രമേശിനെ ബൈക്കില്‍ വീട്ടിലേക്ക് കൊണ്ടുവിട്ടത് എന്നും രാവിലെ കൃത്യസമയത്ത് ഷൂട്ടിനു വിളിക്കണം എന്ന് ചട്ടം കെട്ടിയാണ് രമേശ്‌ വീടിനകത്തേക്ക് കയറിപ്പോയത് എന്നും രമേശ് പറയുന്നു.

അങ്ങനെ ഉള്ള ഒരാൾ ആത്മഹത്യ ചെയ്‌തെന്ന് എനിക്ക് വിശ്വസിക്കാനാകുന്നില്ല. ഭാര്യ വല്ലാതെ ശല്യം ചെയ്യുന്നുവെന്ന് മരിക്കുന്ന ദിവസവും പറഞ്ഞിരുന്നു. ഇനി ശല്യം ചെയ്‌താൽ താൻ ചത്തുകളയുമെന്ന് ഭാര്യയോട് പറഞ്ഞതായി പറഞ്ഞു.

നിങ്ങൾ ചത്താൽ ക്യാനഡയിലെ മകൻ വായ്ക്കരി ഇടാൻ പോലും വരില്ല എന്നായിരുന്നു ഭാര്യ പ്രതികരിച്ചതെന്ന് അദ്ദേഹം പറഞ്ഞു. വലിയശാലയിലെ വീട് മകന്‍ ഗോകുലിന്റെ പേരില്‍ എഴുതിയതിലാണ് പ്രശ്നങ്ങള്‍ വന്നത്. ഇത് രമേശ്‌ പറഞ്ഞിട്ടുണ്ട്. ഞാന്‍ കഷ്ടപ്പെട്ട് ഉണ്ടാക്കിയതെല്ലാം എന്റെ മകനാണെന്നും രമേശ് പറഞ്ഞിരുന്നു.


രാഹുലിന്റെ വാക്കുകൾ ഇങ്ങനെ...


മരിക്കുന്നതിന് തൊട്ടു മുമ്പ് രമേശ്‌ അഭിനയിച്ചത് വരാല്‍ സിനിമയിലാണ്. വരാലിന്റെ ഷൂട്ട്‌ കഴിഞ്ഞ് കായംകുളത്ത് എത്തിയപ്പോള്‍ എന്നെ വിളിച്ചു. വൈകീട്ട് അഞ്ച് മണിക്ക് തിരുവനന്തപുരത്ത് നിന്ന് കാണാം എന്നാണ് പറഞ്ഞത്. എന്നാല്‍ വിളിക്കുന്നത് രാത്രി എട്ടു മണിക്കാണ്.

ബന്ധുവിന്റെ വിവാഹമുണ്ടായിരുന്നു. വന്നതേയുള്ളൂ. നമുക്ക് ഒരു കാര്യം ചെയ്യാം. നാളെ കാണാം എന്ന് പറഞ്ഞു. രാവിലെ വിളിച്ച്‌ പറഞ്ഞു. അഞ്ച് മണിക്ക് നമുക്ക് കാണാം എന്നാണ് പറഞ്ഞത്. ലൊക്കേഷന്‍ ഒക്കെ കണ്ടിട്ട് അഞ്ച് മണിക്ക് വിളിക്കണം എന്നാണ് പറഞ്ഞത്. പതിനൊന്ന് മണിക്ക് വിളിച്ചിട്ട് എന്നോട് പറഞ്ഞു.... ഉച്ചയ്ക്ക് ഒരു മണിക്ക് കാണണം എന്ന്, തൈക്കാട് സ്റ്റുഡിയോയില്‍ കാണാം എന്നാണ് പറഞ്ഞത്. അപ്പോൾ കൂടെ ഒരാള്‍ കൂടിയുണ്ടായിരുന്നു.

 

 

അയാൾ പോയപ്പോള്‍ ഭാര്യ എന്നെ വല്ലാതെ ശല്യപ്പെടുത്തുന്നു എന്നാണ് രമേശ് പറഞ്ഞത്. ഇനി ശല്യപ്പെടുത്തിയാല്‍ ഞാന്‍ ചത്ത് കളയും എന്ന് ഭാര്യയോട് പറഞ്ഞതായി പറഞ്ഞു. അവര്‍ നിസാര മട്ടില്‍ പറഞ്ഞത് നിങ്ങള്‍ ചത്താല്‍ കാനഡയിലെ മകന്‍ വായ്ക്കരിയിടാന്‍ പോലും വരില്ല എന്നായിരുന്നു. ഇതൊക്കെ പറഞ്ഞപ്പോള്‍ ഞാന്‍ കളിയാക്കി. അപ്പോൾ എന്നോട് തിരിച്ച് കളിയാക്കി പറഞ്ഞു, നീ ചത്ത് നിന്റെ പതിനാറിന്റെ ചടങ്ങ് കഴിഞ്ഞിട്ടേ ഞാന്‍ ചാകൂ എന്നായിരുന്നു.


ആത്മഹത്യ ചെയ്യും എന്നൊക്കെയുള്ള ഒരാള്‍ ആണെങ്കില്‍ അത് അപ്പോള്‍ തന്നെ തിരിച്ചറിയുമായിരുന്നു. അങ്ങനെ ഒരു സംശയവും ആ സംഭാഷണത്തില്‍ കണ്ടില്ല.ഈ സംഭാഷണം നടക്കുമ്പോഴാണ് മകന്‍ ഗോകുല്‍ കാനഡയില്‍ നിന്നും വിളിക്കുന്നത്. സ്പീക്കര്‍ ഫോണിലിട്ടാണ് സംസാരിച്ചത്. ഞാന്‍ തൈക്കാട് സ്റ്റുഡിയോവിലുണ്ട്.

നാളെ ഒരു വര്‍ക്കുണ്ട് എന്നൊക്കെയാണ് പറഞ്ഞത്. രാത്രി വിളിക്കാം എന്ന് പറഞ്ഞാണ് മകന്‍ ഫോണ്‍ വെച്ചത്. ആ സമയം ഡയറക്ടർ കൂടി വന്നു. എന്നോട് പറഞ്ഞ കാര്യങ്ങൾ ഡയറക്ടറോടും രമേശ് പറഞ്ഞു. എനിക്ക് ഈ സ്ത്രീയെ പണ്ട് മുതലേ അറിയാം. നിങ്ങളെ എങ്ങിനെയെങ്കിലും അവരെ ഒഴിവാക്കി വിട് എന്നാണ് ഡയറക്ടര്‍ രമേശിനോട് പറഞ്ഞത്.

ഞങ്ങളുടെ സ്റ്റുഡിയോ സംസാരത്തിന്നിടയില്‍ രണ്ടാം ഭാര്യ വിളിച്ചിരുന്നു. അതും കൂടാതെ രമേശ്‌ മരിച്ചതിന്റെ പിറ്റേ ദിവസം റൂമില്‍ നിന്നും രഹസ്യമായി മിനി എന്നെ വിളിച്ചു. അവിടെ കരച്ചിലും ബഹളവും നടക്കുമ്പോഴാണ് വിളിച്ചത്. രമേശേട്ടന്‍ എന്തെങ്കിലും പറഞ്ഞോ എന്നാണ് ചോദിച്ചത്. രമേശ്‌ എന്നോടു പറഞ്ഞത് പോലീസിനോട് ഞാന്‍ പറയും എന്നാണ് പറഞ്ഞത്.'ചേച്ചിയുമായി പ്രശ്നം ആണെന്നാണ് ഞാന്‍ പറയുക' എന്നാണ് പറഞ്ഞത്.

'അയ്യോ അങ്ങിനെ ഒരു പ്രശ്നവും ഇല്ല രാഹുലേ....'

'എനിക്ക് കള്ളം പറയേണ്ട ആവശ്യമില്ല. നിങ്ങള്‍ക്കും എനിക്കുമിടയില്‍ ഒരു ശത്രുതയുമില്ല. എന്നോട് രമേശേട്ടന്‍ പറഞ്ഞത് ഞാന്‍ പറയും' എന്നാണ് ഞാൻ പറഞ്ഞത്. 'എന്നാലും ഇയാള്‍ എന്നോട് ഇങ്ങനെ ചെയ്തു കളഞ്ഞല്ലോ' എന്നായിരുന്നു അപ്പോള്‍ അവര്‍ പറഞ്ഞത്. 'പോയപ്പോള്‍ എനിക്കിട്ട് പാരയും വെച്ചിട്ട് പോയി' എന്നും പറഞ്ഞു.

ഇപ്പോള്‍ അവര്‍ രമേശിന്റെ ഏറ്റവും അടുത്ത കൂട്ടുകാരെ തിരഞ്ഞു വിളിക്കുന്നുണ്ട്. രമേശ്‌ എന്തെങ്കിലും പറഞ്ഞോ എന്നാണ് അവര്‍ക്ക് അറിയേണ്ടത്. അപ്പോള്‍ തുടങ്ങിയ സംശയം ആണ് എനിക്ക്. വലിയശാലയിലെ വീട് മകന്‍ ഗോകുലിന്റെ പേരില്‍ എഴുതിയതിലാണ് പ്രശ്നങ്ങള്‍ വന്നത്. ഇത് രമേശ്‌ പറഞ്ഞിട്ടുണ്ട്.

ഞാന്‍ കഷ്ടപ്പെട്ട് ഉണ്ടാക്കിയതെല്ലാം എന്റെ മകനാണ് എന്നാണ് രമേശ്‌ പറഞ്ഞത്. മിനി പ്രശ്നമാണെന്ന് പറഞ്ഞെങ്കിലും, ഞങ്ങൾ നിസ്സഹായരായിരുന്നു. ഇപ്പോള്‍ രണ്ടാം ഭാര്യ മിനി എനിക്ക് എതിരെ കഥകള്‍ ഇറക്കുകയാണ്. തമ്പാനൂർ പോലീസിന് കൊടുത്ത മൊഴിയിൽ ഞാൻ ഇതെല്ലം പറഞ്ഞിട്ടുണ്ടെന്നും രാഹുൽ വ്യക്തമാക്കി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സര്‍ക്കാര്‍ ജോലി ലഭിക്കാത്തതില്‍ മാനംനൊന്ത് 23 വയസ്സുകാരന്‍ ജീവനൊടുക്കി  (57 minutes ago)

ലോകകപ്പ് ഫൈനല്‍ ആഘോഷങ്ങള്‍ സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കി കൊച്ചി സിറ്റി പൊലീസ്  (1 hour ago)

ആശുപത്രികളില്‍ രോഗികള്‍ക്ക് ആഹാരം കൊടുക്കുന്നതിന് സര്‍ക്കാര്‍ എതിരല്ലെന്ന് കെ മുരളീധരന്‍  (1 hour ago)

എന്‍എസ്എസ് നേതൃത്വത്തിനെതിരെ വിമര്‍ശനവുമായി കെ ബി ഗണേഷ് കുമാര്‍  (2 hours ago)

യുവതിയും സുഹൃത്തുക്കളും ചേര്‍ന്ന് വ്യവസായിയില്‍ നിന്ന് തട്ടിയെടുത്തത് കോടികള്‍  (2 hours ago)

സോഫ്റ്റ്‌വെയര്‍ എന്‍ജിനിയറായ യുവതി ക്ഷേത്രക്കുളത്തില്‍ ചാടിമരിച്ചു  (2 hours ago)

ഒമ്പതുവയസ്സുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച് 55കാരനെ നാട്ടുകാര്‍ തല്ലിക്കൊന്നു  (4 hours ago)

ജമ്മു കശ്മീരിലെ പൂഞ്ച്, രജൗരി മേഖലകളില്‍ മിന്നല്‍ പ്രളയവും മണ്ണിടിച്ചിലും  (5 hours ago)

രാജ്യത്തെ നിയമത്തെ ബഹുമാനിക്കുന്നതിന് പകരം, രാഷ്ട്രീയ ലാഭത്തിന് വേണ്ടി സിപിഎമ്മും മുസ്ലിം ലീഗും ബോധപൂർവ്വം തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുകയാണ്; വഖഫ് വിഷയത്തിന് മതവുമായി ബന്ധമില്ലെന്ന് ബിജെപി സംസ്ഥാന  (7 hours ago)

ഓപ്പറേഷൻ തൂഫാൻ ; ഇന്നും പരിശോധന; 80 പേർ അറസ്റ്റിൽ  (7 hours ago)

സമ്പൂര്‍ണ കയറ്റുമതി-ഇറക്കുമതി കവാടമായി മാറാൻ വിഴിഞ്ഞം; ഓഗസ്റ്റ് 18 മുതല്‍ സമ്പൂര്‍ണ എക്‌സിം പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം ; മിഷന്‍ സമുദ്ര ഔദ്യോഗികമായി പ്രഖ്യാപിക്കും  (8 hours ago)

കേന്ദ്ര ബി.ജെ.പി സര്‍ക്കാരിന്റെ ജനാധിപത്യ വിരുദ്ധതയും അധികാര ഗര്‍വ്വുമാണ്‌ ഇത്‌ കാണിക്കുന്നത്; ജനാധിപത്യ വിരുദ്ധമായി സമരത്തെ അടിച്ചമര്‍ത്താനുള്ള ശ്രമം സര്‍ക്കാര്‍ ഉപേക്ഷിക്കണം; അപലപിച്ച് സി.പി.ഐ. എം  (8 hours ago)

എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ ഇടത്തരം മഴ; കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്  (8 hours ago)

ഇറാനിലെ ഖുസെസ്ഥാൻ പ്രവിശ്യയിൽ ഭൂചലനം; റിക്ടർ സ്കെയിലിൽ 5 തീവ്രത രേഖപ്പെടുത്തി; ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല  (8 hours ago)

കിടപ്പ് മുറിയിൽ രക്തത്തിൽ കുളിച്ച് മരിച്ച് കിടക്കുന്ന മകൻ; അലമുറയിട്ട് ഓടി അമ്മ; പരിസരത്തെ ലഹരി സംഘങ്ങളെ കുറിച്ച് തൂഫാൻ സംഘത്തോട് പറഞ്ഞതിന് പിന്നാലെ കോഴിക്കോട് യുവാവിന് സംഭവിച്ചത്...?  (9 hours ago)

Malayali Vartha Recommends