'ചിത്രം കാബൂളില്‍ നിന്നോ കാണ്ഡഹാറില്‍ നിന്നോ അല്ല. ഇന്ത്യയിലെ അസമില്‍ നിന്നാണ്. വെടിയേറ്റ് പിടഞ്ഞു വീണ ഒരു മനുഷ്യന്റെ നെഞ്ചില്‍ ആഹ്ലാദത്തോടെ ചാടിത്തിമര്‍ക്കുന്നത് കണ്ടില്ലേ. കാണുന്നവരുടെ കൂടെ നെഞ്ച് തകര്‍ന്നു പോകും...' എംഎം ആരിഫ് എംപി

കഴിഞ്ഞ ദിവസം അസമിലെ ദാരംഗ് ജില്ലയില്‍ കയ്യേറ്റമൊഴിപ്പിക്കലുമായി ബന്ധപ്പെട്ട് നടന്ന പൊലീസ് വെടിവെപ്പില്‍ രണ്ടു പേര്‍ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ഈ സംഭവത്തില്‍ രൂക്ഷ പ്രതികരണവുമായി എംഎം ആരിഫ് എംപി രംഗത്ത് എത്തിയിരിക്കുകയാണ്. കുടിയൊഴിപ്പിക്കലിന്റെ പേരില്‍ അസമിലെ ദളിതര്‍ക്കും മുസ്ലിംകള്‍ക്ക് നേരെ പോലീസും ഭരണകൂടവും അഴിച്ചുവിട്ട നരനായാട്ടാണെന്ന് ആരിഫ് തന്റെ ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പില്‍ വ്യക്തമാക്കുകയുണ്ടായി.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം ഇങ്ങനെ,
ചിത്രം കാബൂളില്‍ നിന്നോ കാണ്ഡഹാറില്‍ നിന്നോ അല്ല. ഇന്ത്യയിലെ അസമില്‍ നിന്നാണ്. വെടിയേറ്റ് പിടഞ്ഞു വീണ ഒരു മനുഷ്യന്റെ നെഞ്ചില്‍ ആഹ്ലാദത്തോടെ ചാടിത്തിമര്‍ക്കുന്നത് കണ്ടില്ലേ. കാണുന്നവരുടെ കൂടെ നെഞ്ച് തകര്‍ന്നു പോകും.കടുത്ത സംഘ പരിവാറുകാരന്‍ ആണ് ഈ ഫോട്ടോ ഗ്രാഫര്‍.കുടിയൊഴിപ്പിക്കലിന്റെ പേരില്‍ അസമിലെ ദളിതര്‍ക്കും മുസ്ലിംകള്‍ക്ക് നേരെ പോലീസും ഭരണകൂടവും അഴിച്ചുവിട്ട നരനായാട്ട്.
വെടിവെപ്പില്‍ പിടഞ്ഞു വീണത് അനേകം ജീവനുകള്‍.കുടിയൊഴിപ്പിക്കലിനെതിരെയുള്ള ഹരജി കോടതി പരിഗണിക്കാനിരിക്കെയാണ് കണ്ണില്‍ ചോരയില്ലാത്ത ഈ അതിക്രമങ്ങള്‍.
ഹൃദയത്തില്‍ ഒരിറ്റു മനുഷ്യത്വമില്ലാത്തവര്‍. വികസനത്തിന്റെയും കുടിയൊഴിപ്പിക്കലിന്റെയും മറവില്‍ നടക്കുന്ന വംശഹത്യകള്‍.ഇവിടുത്തെ പാവപ്പെട്ടവനും ദളിതനും ഈ മണ്ണില്‍ അവകാശങ്ങളില്ല. കൂടുതലൊന്നും പറയാനില്ല.
ജീവന്‍ പിടഞ്ഞു പോകുന്ന ഒരു വൃദ്ധന്റെ നെഞ്ചിന്‍ കൂടില്‍ ഉയര്‍ന്നു ചാടി സന്തോഷം പ്രകടിപ്പിക്കുന്ന ഈ ഫോട്ടോഗ്രാഫര്‍ വര്‍ത്തമാന ഇന്ത്യയുടെ ഒരു പ്രതിനിധാനമാണ്. അസമിലെ പൊലീസ് നരനായാട്ട് സംസ്ഥാനത്തെ ബിജെപി സര്‍ക്കാര്‍ തയ്യാറാക്കിയ ന്യൂനപക്ഷവേട്ടയാണ്.
ദരങ് ജില്ലയിലെ ധോല്‍പൂരിലെ ഗ്രാമീണ മേഖലയില്‍, ഭൂമികൈയ്യേറ്റം ആരോപിച്ചാണ് പതിറ്റാണ്ടുകളായി മണ്ണില്‍ പണിയെടുക്കുന്ന കര്‍ഷകര്‍ക്ക് നേരെ അക്രമം അഴിച്ചുവിട്ടത്. പൊലീസ് അക്രമത്തില്‍ രണ്ടുപേര്‍ കൊല്ലപ്പെടുകയും ചെയ്തു.
പ്രദേശത്തെ മുസ്ലിം വിഭാഗത്തെ ലക്ഷ്യംവെച്ച് വര്‍ഗീയമായി തയ്യാറാക്കിയ പദ്ധതി പ്രകാരമാണ് അക്രമം നടന്നത്. ഇന്ത്യയിലെ എല്ലാ പൗരന്മാര്‍ക്കും തുല്യതയും സുരക്ഷയും നല്‍കുന്ന ഭരണഘടനയുടെ ഉറപ്പിന് നേരെയുള്ള കടന്നാക്രമണമാണിത്. സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണം. കുറ്റക്കാരായ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ അടിയന്തരമായി നടപടി സ്വീകരിക്കണം. പ്രദേശത്തെ കുടിയൊഴിപ്പിക്കല്‍ ഉടന്‍ നിര്‍ത്തിവെക്കണം. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സഹായധനം പ്രഖ്യാപിക്കണം.
https://www.facebook.com/Malayalivartha

























