'മലബാര്‍ കലാപം ജിഹാദികള്‍ ഹിന്ദുക്കള്‍ക്ക് നേരെ നടത്തിയ ആസൂത്രിക വംശഹത്യ'; ഇടതുപക്ഷക്കാരും കപട മതേതരവാദികളും ചേര്‍ന്നെഴുതിയ ചരിത്രം എപ്പോഴും പ്രീണനങ്ങള്‍ക്ക് വേണ്ടിയുള്ളത്; വിവാദ പരാമർശവുമായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്
മലബാര്‍ കലാപം ജിഹാദികള്‍ ഹിന്ദുക്കള്‍ക്ക് നേരെ നടത്തിയ ആസൂത്രിക വംശഹത്യയാണെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. മലബാര്‍ കലാപത്തെ പറ്റി ആര്‍എസ്‌എസ് മാസികയായ പാഞ്ചജന്യ സംഘടിപ്പിച്ച സംവാദത്തിലാണ് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയുടെ വിവാദ പരാമര്‍ശം.
'ജിഹാദി ചിന്തകളില്‍ നിന്ന് മുഴുവന്‍ മനുഷ്യരാശിയെയും എങ്ങനെ മോചിപ്പിക്കാമെന്നും മലബാര്‍ വംശഹത്യ ഇനി ആവര്‍ത്തിക്കാതിരിക്കാനുള്ള അന്തരീക്ഷം എങ്ങനെ സൃഷ്ടിക്കാമെന്നും ചിന്തിക്കേണ്ടതുണ്ട' ആദിത്യനാഥ് പറഞ്ഞു.
'നമ്മുടെ ചരിത്രം ശരിയായ ദിശയില്‍ മനസ്സിലാക്കേണ്ടതുണ്ട്. ചരിത്രം അറിയാത്ത രാജ്യത്തിന് അതിന്റെ അതിര്‍ത്തികള്‍ സംരക്ഷിക്കാന്‍ കഴിയില്ല'-ആദിത്യനാഥ് കൂട്ടിച്ചേര്‍ത്തു.
'നൂറുവര്‍ഷം മുന്‍പ് കേരളത്തിലെ ജിഹാദികള്‍ ആയിരക്കണക്കിന് ഹിന്ദുക്കളെ ഇല്ലാതാക്കി. ആസൂത്രിതമായ ഈ വംശഹത്യ ദിവസങ്ങള്‍ നീണ്ടുനിന്നു. പതിനായിരക്കണക്കിന് ഹിന്ദുക്കള്‍ കൊല്ലപ്പെട്ടെന്നാണ് ചില കണക്കുകള്‍ വ്യക്തമാക്കുന്നത്. ആയിരക്കണക്കിന് അമ്മമാരും സഹോദരിമാരും അപമാനിക്കപ്പെട്ടു. ക്ഷേത്രങ്ങള്‍ തകര്‍ക്കപ്പെട്ടു. ഹിന്ദുക്കള്‍ മതപരിവര്‍ത്തനത്തിന് വിസ്സമിതിച്ചതുകൊണ്ടാണ് ഇത് നടന്നത്' യോഗി ആദിത്യനാഥ് പറഞ്ഞു.
ഭൂവുടമകള്‍ക്ക് എതിരെയുള്ള പോരാട്ടമെന്നാണ് ചിലര്‍ പറയുന്നത്. ഭൂവുടുമകള്‍ക്ക് മാത്രം എതിരായുള്ള കലാപമായിരുന്നെങ്കില്‍ എന്തിനാണ് നിരപരാധികളായ ഹിന്ദുക്കളെ കൊന്നൊടുക്കിയത്? ഇടതുപക്ഷക്കാരും കപട മതേതരവാദികളും ചേര്‍ന്നെഴുതിയ ചരിത്രം എപ്പോഴും പ്രീണനങ്ങള്‍ക്ക് വേണ്ടിയുള്ളതാണെന്നും ആദിത്യനാഥ് പറഞ്ഞു.
https://www.facebook.com/Malayalivartha