പക തകർത്ത വീട്ടമ്മയുടെ ജീവിതം: സുഹൃത്തിന്റെ ദാമ്പത്യ ജീവിതം തകർക്കാൻ ഭാര്യയുടെ മോർഫ് ചെയ്ത നഗ്നചിത്രങ്ങൾ പ്രചരിപ്പിച്ച് കമ്പ്യൂട്ടർ വിദഗ്ദയായ യുവതി; നൂറിൽ അധികം ഹണിട്രാപ്പ് ഇരകളായ യുവാക്കളുടെ ഫേസ്ബുക്ക്,വാട്‌സ്ആപ്പ്, അക്കൗണ്ടുകൾ വഴി ചിത്രങ്ങൾ പ്രചരിപ്പിച്ചത് കാഞ്ഞിരം പാറ സ്വദേശിനി

സുഹൃത്തിന്റെ ദാമ്പത്യ ജീവിതം തകർക്കാൻ വീട്ടമ്മയുടെ മോർഫ് ചെയ്ത നഗ്നചിത്രം പ്രചരിപ്പിച്ച സംഭവത്തിൽ യുവതി അറസ്റ്റിൽ. കാഞ്ഞിരം പാറ സ്വദേശി സൗമ്യ ആണ് പിടിയിലായത്.
ഹണിട്രാപ്പിലൂടെ ഇരയാക്കുന്ന യുവാക്കളുടെ ഫേസ്ബുക്ക്,വാട്‌സ്ആപ്പ്, അക്കൗണ്ടുകൾ വഴിയാണ് പ്രതി ചിത്രങ്ങൾ പ്രചരിപ്പിച്ചത്.വീട്ടമ്മയുടെ പരാതിയിൽ ചിത്രം പ്രചരിപ്പിച്ച അക്കൗണ്ട് ഉടമകളെ കണ്ടെത്തുകയും അന്വേഷണം പിന്നീട് സൗമ്യയിലേക്ക് എത്തുകയുമായിരുന്നു.
നൂറിലധികം ഫേസ്ബുക്ക് ഇൻസ്റ്റഗ്രാം അക്കൗണ്ടുകള്‍ വഴി യുവതിയുടെ നഗ്നചിത്രം വ്യാപകമായി പ്രചരിച്ചിരുന്നു. യുവതിയുടെ വീട്ടുകാർ മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ അന്വേഷണം ഈ അക്കൗണ്ട് ഉടമകളിലേക്കെത്തി. യുവാക്കളിലേക്ക് അന്വേഷണമെത്തിയപ്പോഴാണ് സൗമ്യ ഒരുക്കിയ ഹണിട്രാപ്പ് കെണി പുറത്തായത്.
സുഹൃത്തിനോടുള്ള പകയായിരുന്നു സൗമ്യയെ ഇങ്ങനെ ചെയ്യാൻ പ്രേരിപ്പിച്ചത്. മുൻ സുഹൃത്തിന്‍റെ ദാമ്പത്യ ജീവിതം തകർക്കണം എന്ന ഉദ്ദേശത്തോടെ ആയിരുന്നു സൗമ്യ ഹണിട്രാപ്പ് കെണിയൊരുക്കിയത്. സുഹൃത്തിന്‍റെ ഭാര്യയുടെ മോർഫ് ചെയ്ത് നഗ്നചിത്രങ്ങള്‍ ഉണ്ടാക്കി.
ഇത് പ്രചരിപ്പിക്കാൻ യുവാക്കളെ ഹണിട്രാപ്പ് വലവിരിച്ചു. ഫേസ്ബുക്ക് വഴി പരിചയപ്പെടുന്ന യുവാക്കളുമായുള്ള വീഡിയോ ചാറ്റിൽ നഗ്ന ദൃശ്യങ്ങള്‍ കാണിക്കും. പിന്നീട് ഇവരുടെ ഫേസ്ബുക്ക് അക്കൗണ്ട് വിവരങ്ങളും മൊബൈൽ നമ്പരുമടക്കം വാങ്ങും.
യുവാക്കളുടെ പേരിൽ ഫേസ്ബുക്കിലും ഇൻസ്റ്റഗ്രാമിലും പുതിയ അക്കൗണ്ടുകളും, മൊബൈൽ നമ്പരുപയോഗിച്ച് വാട്സ് ആപ്പും തുടങ്ങും. ഇത് വഴി ആയിരുന്നു വീട്ടമ്മയുടെ നഗ്ന ചിത്രങ്ങൾ പ്രചരിപ്പിച്ചത്.
കമ്പ്യൂട്ടർ വിദഗ്ദയായ സൗമ്യ അന്വേഷണം തന്നിലേയ്ക്ക് എത്തില്ലെന്ന കണക്ക് കൂട്ടലിലാണ് യുവാക്കളുടെ പേരിൽ ചിത്രങ്ങൾ പ്രചരിപ്പിച്ചത്. സൗമ്യക്ക് വ്യാജ അക്കൗണ്ടുകളുണ്ടാക്കൻ സഹായിച്ച ഇടുക്കി സ്വദേശി നെബിനെ പൊലീസ് പിടികൂടിയിരുന്നു.
നെബിനിൽ നിന്നാണ് സൗമ്യയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങള്‍ സൈബർ പൊലീസിന് ലഭിച്ചത്. സൈബർ ഡിവൈഎസ്പി ശ്യാം ലാൽ, ഇൻസ്പെക്ടർ സിജു കെ.എൽ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം.
https://www.facebook.com/Malayalivartha

























