കെ-റെയിൽ വിമർശനങ്ങളുടെ ഒരു പൊതുസ്വഭാവം കേരളം കഴിഞ്ഞ ഏതാനും വർഷങ്ങളായി സ്വീകരിച്ചുവരുന്ന വികസനതന്ത്രത്തെക്കുറിച്ച് അറിവില്ലായ്മയോ ബോധ്യപ്പെടായ്കയോ ആണ്; കെ-റെയിൽ ഒറ്റപ്പെട്ട ഒരു ഇടപെടൽ അല്ല; പൊടുന്നനെ ഇന്നു പൊട്ടി വീണതുമല്ല; കെ-റെയിലിനേക്കാൾ മുതൽമുടക്കുണ്ട് കിഫ്ബി പദ്ധതികൾക്ക്; പ്രതികരിച്ച് ഡോ. തോമസ് ഐസക്ക്
കെ-റെയിൽ വിമർശനങ്ങളുടെ ഒരു പൊതുസ്വഭാവം കേരളം കഴിഞ്ഞ ഏതാനും വർഷങ്ങളായി സ്വീകരിച്ചുവരുന്ന വികസനതന്ത്രത്തെക്കുറിച്ച് അറിവില്ലായ്മയോ ബോധ്യപ്പെടായ്കയോ ആണ്. കെ-റെയിൽ ഒറ്റപ്പെട്ട ഒരു ഇടപെടൽ അല്ല. പൊടുന്നനെ ഇന്നു പൊട്ടിവീണതുമല്ല. കെ-റെയിലിനേക്കാൾ മുതൽമുടക്കുണ്ട് കിഫ്ബി പദ്ധതികൾക്കെന്ന് ഡോ. തോമസ് ഐസക്ക്.
അദ്ദേഹത്തിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ; “മറ്റൊരു ലോകം സാധ്യമാണ് (Another World is Possible)” ഇതാണ് There is no Alternative (TINA) എന്ന ആഗോളവൽക്കരണ ചൊല്ലിനെതിരെ ലോകത്തു മുഴങ്ങിയ മുദ്രാവാക്യം. എന്റെ പുതിയ പുസ്തകത്തിന്റെ പേര് “Kerala: Another Possible World” എന്നാണ്. മറ്റു പല പണികൾക്കിടയിൽ കഴിഞ്ഞൊരു ആറുമാസംകൊണ്ടാണ് ഈ ഗ്രന്ഥം എഴുതി തീർത്തത്.
പുറത്തുള്ളവർക്കു കേരള ബദലിനെ പരിചയപ്പെടുത്തിക്കൊണ്ട് 100 പേജിൽ ലളിതമായൊരു ഗ്രന്ഥം തയ്യാറാക്കാമോ എന്നായിരുന്നു വിജയപ്രസാദ് ഒരു വർഷം മുമ്പ് ചോദിച്ചത്. 150 പേജിൽ താഴേ വരൂ. പരമാവധി ലളിതമാക്കിയിട്ടുണ്ട്. ഒരുപക്ഷെ Deceptively Simple. ഇന്നാണു പണി തീർന്നത്. എഡിറ്റർമാരുടെ തിരുത്തലുകളും നിർദ്ദേശങ്ങളും ഉൾക്കൊള്ളിച്ച പുതുക്കൽ പൂർത്തിയാക്കി.
ഈ തിരക്കുകൊണ്ട് കഴിഞ്ഞ ദിവസങ്ങളിൽ കെ-റെയിൽ അടക്കം മറ്റു പല എഴുത്തുകളും മാറ്റിവയ്ക്കേണ്ടി വന്നു. കെ-റെയിൽ വിമർശനങ്ങളുടെ ഒരു പൊതുസ്വഭാവം കേരളം കഴിഞ്ഞ ഏതാനും വർഷങ്ങളായി സ്വീകരിച്ചുവരുന്ന വികസനതന്ത്രത്തെക്കുറിച്ച് അറിവില്ലായ്മയോ ബോധ്യപ്പെടായ്കയോ ആണ്. കെ-റെയിൽ ഒറ്റപ്പെട്ട ഒരു ഇടപെടൽ അല്ല. പൊടുന്നനെ ഇന്നു പൊട്ടിവീണതുമല്ല.
കെ-റെയിലിനേക്കാൾ മുതൽമുടക്കുണ്ട് കിഫ്ബി പദ്ധതികൾക്ക്. ഈ ഭീമമായ നിക്ഷേപം സാധാരണക്കാരുടെ ക്ഷേമത്തിനും സുരക്ഷിതത്വത്തിനും നൽകുന്ന മുൻഗണനയിൽ നിന്നും മാറിക്കൊണ്ടല്ല. ഈ സാധാരണക്കാരുടെ അടക്കം അഭ്യസ്തവിദ്യരായ പുതിയ തലമുറയ്ക്ക് നല്ല തൊഴിലവസരങ്ങൾ ഈ കേരളത്തിൽ തന്നെ സൃഷ്ടിക്കുന്നതിനു വേണ്ടിയിട്ടാണ്. കേരള മോഡലിനെ തകർക്കുകയല്ല, അതിനെ പുതിയൊരു വിതാനത്തിലേക്ക് ഉയർത്തുകയാണ്.
ഈ ലക്ഷ്യം കൈവരിക്കാനുള്ള പ്രവർത്തനങ്ങൾ നടത്തുമ്പോൾ പരിസ്ഥിതി സംരക്ഷണം ഉറപ്പാക്കണം. സാമൂഹ്യനീതിയുടെ ലക്ഷ്യങ്ങൾ മറക്കരുത്. കേരളം സ്ത്രീ സൗഹൃദമാകണം. മതനിരപേക്ഷ പുരോഗമന സംസ്കാരം ശക്തിപ്പെടണം. ഇവയൊക്കെ ഉറപ്പുവരുത്താനുള്ള ജാഗ്രതയും ചർച്ചകളും അനിവാര്യമാണ്. ഈ വിശാലമായ ക്യാൻവാസ് മനസ്സിലാക്കാൻ ഈ ലഘുഗ്രന്ഥം സഹായിക്കും. ഈ ഗ്രന്ഥവുമായി ബന്ധപ്പെട്ട പണി പൂർത്തിയായി. ഇന്ന് പ്രസാധകർക്ക് തിരുത്തിയ മാനുസ്ക്രിപ്റ്റ് തിരിച്ചയക്കുകയാണ്.
https://www.facebook.com/Malayalivartha