യുവതിയുമായി അവിഹിത ബന്ധമെന്ന് ഭർത്താവ്; തന്റെ നഗ്‌ന ചിത്രങ്ങള്‍ കാട്ടി ഭീഷണിപ്പെടുത്തിയാണ് പീഡിപ്പിച്ചിരുന്നതെന്ന് പൊലീസിന് മൊഴി ; ഓട്ടോ ഡ്രൈവറും ഭാര്യയും ചേര്‍ന്ന് ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരനെ കൊലപ്പെടുത്തി ; പിന്നാലെ വരുന്നത് ഞെട്ടിപ്പിക്കുന്ന വിവരം

കമ്പത്ത് ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരനെ കൊലപ്പെടുത്തി. ഓട്ടോ ഡ്രൈവറും ഭാര്യയും ചേര്‍ന്നാണ് ഈ ക്രൂരകൃത്യം ചെയ്തത്. കമ്പം നാട്ടുകാല്‍ തെരുവില്‍ താമസിക്കുന്ന പ്രകാശാണ് കൊല്ലപ്പെട്ടത്. കൊലപാതകത്തിന് ശേഷം മുല്ലപ്പെരിയാറില്‍ നിന്ന് വൈഗയിലേക്ക് വെള്ളം കൊണ്ടുപോകുന്ന കനാലിലാണ് മൃതദേഹം തള്ളിയത്.
ഓട്ടോ ഡ്രൈവര്‍ വിനോദ് കുമാര്‍, ഭാര്യ നിത്യ, മൃതദേഹം നീക്കം ചെയ്യാന്‍ സഹായിച്ച വിനാദ് കുമാറിന്റെ സുഹൃത്ത് രമേശ് എന്നിവരാണ് കേസിലെ പ്രതികള്‍. സംഭവത്തിനു പിന്നാലെ പ്രതികള്‍ പോലീസില്‍ കീഴടങ്ങി. എന്നാൽ മൃതദേഹം ഇനിയും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. വിനോദിന്റെ ഭാര്യയുമായുള്ള അവിഹിത ബന്ധമാണ് പ്രകാശിന്റെ കൊലപാതകത്തിലേക്ക് നയിച്ചത്.
അതേസമയം പ്രകാശിന് വിനാദ് കുമാറിന്റെ ഭാര്യ നിത്യയുമായി നാളുകളായി അവിഹിത ബന്ധം ഉണ്ടായിരുന്നു. ഇതേതുടർന്ന് വിനോദ് പ്രകാശിനെ വധിക്കാന്‍ പദ്ധതി തയ്യാറാക്കുകയായിരുന്നു. എന്നാൽ തന്റെ നഗ്‌ന ചിത്രങ്ങള്‍ കാട്ടി ഭീഷണിപ്പെടുത്തിയാണ് പ്രകാശ് പീഡിപ്പിച്ചിരുന്നതെന്ന് നിത്യ പൊലീസിന് മൊഴി നല്‍കി.
ഇതേസമയം തന്നെ ഈ മാസം 21 മുതല്‍ ഭര്‍ത്താവിനെ കാണാനില്ലെന്ന് കാണിച്ച് പ്രകാശിന്റെ ഭാര്യ കനിമൊഴി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് അന്വേഷണം തുടങ്ങിയിരുന്നു. ഇതോടെ മൊബൈല്‍ ഫോണിലെ കോളുകള്‍ പൊലീസ് പരിശോധിച്ചപ്പോള്‍ നിത്യയുമായി നിരന്തരം ഏറെ നേരം പ്രകാശ് സംസാരിച്ചിരുന്നതായി കണ്ടെത്തി. ഇതോടെയാണ് കൊലയാളികളിലേയ്ക്ക് പൊലീസ് എത്തിയത്.
ഇതിനു പിന്നാലെ പൊലീസ് അറസ്റ്റ് ചെയ്യുമെന്ന് വ്യക്തമായതോടെ വിനോദും നിത്യയും വില്ലേജ് ഓഫീസര്‍ കണ്ണന് മുന്നിലെത്തി കുറ്റം ഏറ്റു പറഞ്ഞു. തുടർന്ന് കണ്ണന്‍ പൊലീസിനെ വിവരം അറിയിച്ചതോടെയാണ് ഇരുവരും കീഴടങ്ങിയത്. മാത്രമല്ല സംഭവ ദിവസം പ്രകാശ്, വിനോദ് കുമാറിനൊപ്പം അയാളുടെ വീട്ടിലെത്തി മദ്യപിച്ചിരുന്നു. മദ്യ ലഹരിയിലായതോടെ പ്രകാശിനെ കഴുത്തില്‍ കയര്‍ മുറുക്കി കൊലപ്പെടുത്തുകയായിരുന്നു.
https://www.facebook.com/Malayalivartha


























