പാല ബിഷപ്പിനെതിരെ ആക്രമണത്തിന് പദ്ധതി? നാർക്കോട്ടിക് ജിഹാദ് വീണ്ടും? യുവാക്കളില്‍ മയക്കുമരുന്ന് ഉപയോഗം

കുറവിലങ്ങാട് പള്ളിയിലെ തിരുനാളുമായി ബന്ധപ്പെട്ടുള്ള പ്രസംഗത്തിലാണ് പാലാ ബിഷപ്പ് നര്‍ക്കോട്ടിക് ജിഹാദ് പരാമര്‍ശം നടത്തിയത്. കത്തോലിക്ക യുവാക്കളില്‍ മയക്കുമരുന്ന് ഉപയോഗം വ്യാപകമാക്കാന്‍ പ്രത്യേകം ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്നും ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ട് ആരോപിച്ചു. ആയുധം ഉപയോഗിക്കാനാവാത്ത സ്ഥലങ്ങളില്‍ ഇത്തരം മാര്‍ഗ്ഗങ്ങള്‍ ഉപയോഗിക്കുന്ന അവസ്ഥയാണ്. അമുസ്ലീങ്ങളെ പ്രത്യേകിച്ച് പെണ്‍കുട്ടികളെ ലഹരിമരുന്നിന് അടിമയാക്കാന്‍ ശ്രമിക്കുന്ന അവസ്ഥയാണ് നിലവിലുള്ളത്.
ലൗ ജിഹാദിന്റെ ഭാഗമായി പല പെണ്‍കുട്ടികളും മതംമാറ്റപ്പെടുന്നു. കത്തോലിക്ക യുവാക്കളില്‍ മയക്കുമരുന്ന് ഉപയോഗം വ്യാപകമാക്കുന്നു. മുസ്ലീങ്ങള്‍ അല്ലാത്തവര്‍ ഇല്ലാതാകണമെന്നാണ് ജിഹാദി ഗ്രൂപ്പുകളുടെ ലക്ഷ്യം. ഇതര മതസ്ഥരായ യുവതികള്‍ ഐ.എസ് ക്യാമ്പില്‍ എങ്ങനെ എത്തിയെന്ന് പരിശോധിച്ചാല്‍ ഇക്കാര്യങ്ങള്‍ മനസിലാകുമെന്നും പാലാ ബിഷപ്പ് പറഞ്ഞിരുന്നു. ഇതാണ് പോപ്പുലര്‍ ഫ്രണ്ടിനെ ചൊടിപ്പിച്ചത്. ഇതിനു മുമ്പാണ് ഇടതു മുന്നണി നേതാവ് ലൗജിഹാദിനെതിരെ രംഗത്തെത്തിയത്.
മതസൗഹാർദ്ദത്തെയും സാമൂഹിക സമാധാനത്തെയും അപകടപ്പെടുത്തുന്ന രീതിയിൽ ദുരുദ്ദേശപരമായ മതാന്തരപ്രണയങ്ങൾ കേരളത്തിൽ വർദ്ധിക്കുന്നത് ആശങ്കാജനകമാണെന്നാണ് പാലാ ബിഷപ്പ് പറഞ്ഞത്. അദ്ദേഹം പറഞ്ഞതിൽ ഉറച്ചു നിൽക്കുകയും ചെയ്തു. പിന്നീട് ബിഷപ്പുമാരുടെ സിന ഡും ഇതിനോട് യോജിച്ചു.
ക്രിസ്ത്യൻ പെൺകുട്ടികളെ ലക്ഷ്യമാക്കി ആസൂത്രിതമായ തോതിൽ ഇത്തരം നീക്കങ്ങൾ നടക്കുന്നു. കേരളത്തിൽ നിന്ന് ഐസിസ് ഭീകര സംഘടനയിലേയ്ക്ക് പോലും ക്രിസ്ത്യൻ പെൺകുട്ടികൾ റിക്രൂട്ട് ചെയ്യപ്പെട്ടു.വിഷയത്തെ സമൂഹത്തെ ദോഷകരമായി ബാധിക്കുന്ന ക്രമസമാധാന പ്രശ്നമായോ ഭീകരപ്രവർത്തനമായോ കണ്ട് നിയമപാലകർ നടപടി എടുക്കണമെന്ന് സിനഡ് ആവശ്യപ്പെടുന്നു.
ലൗ ജിഹാദ് സംബന്ധിച്ച സിനഡിന്റെ ആരോപണത്തിൽ വിശ്വാസികൾ രണ്ടു തട്ടിലായി. എറണാകുളം അതിരൂപതയിലുൾപ്പെടെ പള്ളികളിൽ ലൗ ജിഹാദ് ആരോപണത്തിനെതിരെ ചില സംഘടനകൾ പ്രതിഷേധിച്ചു. തുടർന്ന് പലയിടങ്ങളിലും ലൗ ജിഹാദ് സംബന്ധിച്ച ഭാഗം ഒഴിവാക്കി ഇടയലേഖനം വായിച്ചു.ക്രിസ്ത്യാനികളിലെ മിശ്രവിവാഹങ്ങളിൽ ഭൂരിപക്ഷവും ഹിന്ദുക്കളുമായിരിക്കെ മുസ്ളീം സമുദായത്തിനെതിരെ പ്രതികരിക്കുന്നതിന് പിന്നിൽ രഹസ്യ അജണ്ടയുണ്ടെന്ന് എതിർത്ത സംഘടനകൾ ആരോപിച്ചു.
പൗരത്വ നിയമം പോലെ രാജ്യം നേരിടുന്ന പ്രധാന വിഷയങ്ങളിൽ പോലും കൃത്യമായി പ്രതികരിക്കാത്ത സീറോ മലബാർ സഭാ സിനഡ് ലൗ ജിഹാദ് ഉന്നയിക്കുന്നത് ആഭ്യന്തര വിഷയങ്ങളിൽ നിന്ന് വിശ്വാസികളുടെയും പൊതുസമൂഹത്തിന്റെയും ശ്രദ്ധ തിരിക്കാനാണെന്ന് ആരോപണം ഉയർത്തിയാണ് തീവ്ര മുസ്ലീങ്ങൾ ഇതിനെ നേരിട്ടത്.
സഭയിൽ ഒരുകാലത്തുമില്ലാത്ത വിധത്തിൽ അഴിമതി, സാമ്പത്തിക ക്രമക്കേട്, ഭൂമി കുംഭകോണം, മെത്രാന്മാരും വൈദികരും ഉൾപ്പെട്ട ലൈംഗിക പീഡനം പോലുള്ള ആരോപണങ്ങൾ ഉയർന്നു. വൈദികരും ഒരു മെത്രാനും അറസ്റ്റ് ചെയ്യപ്പെട്ട് ജയിലിലായി. ഇതൊന്നും കണ്ടില്ലെന്നു നടിച്ചു തെളിവില്ലാത്ത ലൗ ജിഹാദ് ഉയർത്തുന്നത് സാമുദായിക സൗഹാർദ്ദം നശിക്കാനും വർഗീയ വേർതിരിവിനും ഇടയാക്കുെമെന്നും അവർ ആരോപിച്ചു.
ലൗ ജിഹാദ് സത്യമാണെന്ന് ക്രൈസ്തവ സഭ ഇന്നും വിശ്വസിക്കുന്നു. നൂറു കണക്കിന് ക്രിസ്ത്യൻ പെൺകുട്ടികൾക്ക് ഇത്തരത്തിൽ അപകടം സംഭവിച്ചിട്ടുണ്ടെന്ന് ബിഷപ്പുമാർ പറയുന്നു. സീറോ മലബാർ സഭയിൽ മാത്രമല്ല ഇങ്ങനെ നടന്നത്. മറ്റ് സഭകളിലും ഇത്തരത്തിൽ മതാന്തര പ്രണയങ്ങൾ നടക്കുന്നുണ്ട്. ഇത്തരം സംഭവങ്ങൾക്ക് പിന്നിൽ മയക്കുമരുന്നിൻ്റെ സ്വാധീനം ചെറുതല്ലെന്ന് വിശ്വസിക്കുന്നവരാണ് ക്രൈസ്തവ സഭാംഗങ്ങൾ. ക്രിസ്ത്യൻ ചെറുപ്പക്കാർക്കിടയിൽ വ്യാപകമാവുന്ന മയക്കുമരുന്ന് ഉപയോഗത്തിന് പിന്നിൽ ചില തീവ്ര മുസ്ലിം സംഘടനകളാണെന്ന് കരുതുന്നവരാണ് അധികവും.
https://www.facebook.com/Malayalivartha


























