ദുരാത്മാവിനെ' ഒഴിപ്പിക്കാൻ പഠിച്ചപണി പതിനെട്ടും പയറ്റിയിട്ടും നടന്നില്ല ഒടുവിൽ 14 കാരിയെ പട്ടിണിക്കിട്ടും പീഡിപ്പിച്ചും കൊലപ്പെടുത്തി... പിതാവും അമ്മാവനും അറസ്റ്റില്‍'പെൺകുട്ടിയെ വടികൊണ്ട് ബന്ധിച്ച് തലകീഴായി തൂക്കിയിട്ടു .... ദിവസവും രണ്ടു മണിക്കൂറോളം തീയുടെ അടുത്ത് നിർത്തി' രക്തം മരവിപ്പിക്കുന്ന വാർത്ത ഇങ്ങനെ...

14 വയസ്സുള്ള പെൺകുട്ടിയുടെ പിതാവും അമ്മാവനും ചേർന്നാണ് പട്ടിണിക്കിട്ടും പീഡിപ്പിച്ചും കൊലപ്പെടുത്തിയത് . ഗുജറാത്തിലെ ഗിർ സോമനാഥ് ജില്ലയിലാണ് അംഭവം.അന്ധവിശ്വാസത്തിന്റെ മറവിലാണ് കൊലപാതകം നടന്നതെന്ന് പൊലീസ് പറഞ്ഞു.തലാല താലൂക്കിലെ ധവ ഗ്രാമത്തിലാണ് ദാരുണമായ സംഭവം നടന്നതെന്ന് ജില്ലാ പോലീസ് സൂപ്രണ്ട് മനോഹർസിൻഹ് ജഡേജ മാധ്യമങ്ങളോട് പറഞ്ഞു.ധൈര്യ അക്ബരി എന്ന പെൺകുട്ടിയെ ഒക്ടോബർ 1 മുതൽ 7 വരെ പിതാവ് ഭവേഷ് അക്ബറിയുടെ ഫാമിൽ പാർപ്പിച്ചിരിക്കുകയായിരുന്നു.
ഭാവേഷ് അക്ബറിയും അയാളുടെ ജ്യേഷ്ഠൻ ദിലീപും ചേർന്ന് പെൺകുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. പെൺകുട്ടിയെ ദുരാത്മാവ് ബാധിച്ചെന്ന് കരുതി ഏഴ് ദിവസമായി കുട്ടിക്ക് ഭക്ഷണം നൽകിയില്ലെന്നും പൊലീസ് പറഞ്ഞു.സൂറത്തിൽ താമസിക്കുന്ന അക്ബരി ധൈര്യയെ ദുരാത്മാക്കൾ പിടികൂടിയെന്ന് വിശ്വസിക്കുകയായിരുന്നു. തുടർന്ന് മൂന്ന് മാസം മുമ്പാണ് ധവ ഗ്രാമത്തിലേക്ക് മകളെയും കൊണ്ടുവരുന്നത്.
ഒക്ടോബർ ഒന്നിന് അവളെ ഫാമിലേക്ക് കൊണ്ടുപോയി പീഡിപ്പിക്കുകയും പട്ടിണിക്കിടുകയും മന്ത്രവാദ ചടങ്ങുകൾക്ക് വിധേയയാക്കുകയും ചെയ്തതായി പ്രഥമവിവര റിപ്പോർട്ടിൽ പറയുന്നു. രണ്ടാം തീയതി ദിലീപും ഭവേഷും ചേർന്ന് വടിയും ഇരുമ്പ് കമ്പിയും ഉപയോഗിച്ച് മർദിച്ചു. പെൺകുട്ടിയെ വടികൊണ്ട് ബന്ധിച്ച് തലകീഴായി തൂക്കിയിടുകയും ചെയ്തു. ദിവസവും രണ്ടു മണിക്കൂറോളം തീയുടെ അടുത്ത് നിർത്തി. 7 ദിവസത്തോളം വെള്ളവും ഭക്ഷണവും നൽകാതെ പട്ടിണിക്കിട്ടു. ഒക്ടോബർ ഏഴിനാണ് പെൺകുട്ടി മരിച്ചത്. കൊല്ലപ്പെട്ട ധൈര്യയെ അക്ബറിയും സഹോദരനും ചേർന്ന് സംസ്‌കരിച്ചു.
https://www.facebook.com/Malayalivartha























