ഡി ആര്‍ അനിലിന്റെ ഓഫീസ് അടിച്ച് പൊട്ടിച്ച് കരിയോയിൽ പ്രതിഷേധം...നഷ്ടം ഒന്നരലക്ഷം...നിയമനടപ്പായിലേയ്ക് കടക്കുമെന്ന് ഡെപ്യൂട്ടി മേയർ..

കഴിഞ്ഞ ദിവസമാണ് നഗരസഭാ കൗണ്‍സിലര്‍ ഡി ആര്‍ അനിലിന്റെ സ്ത്രീ വിരുദ്ധ പരാമര്‍ശത്തിനെതിരെ പ്രതിഷേധം ശക്തമാക്കി പ്രതിപക്ഷം നടത്തിയത്. നഗരസഭ പൊതുമരാമത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ അനിലിന്റെ ഓഫീസിലേക്ക് മാര്‍ച്ച് നടത്തിയ ബിജെപി പ്രവര്‍ത്തകര്‍ കരി ഓയില്‍ പ്രയോഗിച്ചു. ഓഫീസിന്റെ ചില്ലും അടിച്ചു തകര്‍ത്തു. തുടര്‍ന്ന് പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു.
ഡി ആര്‍ അനിലിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ടാണ് ബിജെപിയുടെ നേതൃത്വത്തില്‍ അനിലിന്റെ ഓഫീസിലേക്ക് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചത്. പൊലീസും പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. രണ്ട് വനിത പ്രവര്‍ത്തകര്‍ക്ക് പരുക്കേറ്റു. പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കിയെങ്കിലും അടിച്ചുതകര്‍ത്തത് നഗരസഭയുടെ റസ്റ്റ് ഹൗസാണെന്നും തന്റെ ഓഫീസ് അവിടെ പ്രവര്‍ത്തിക്കുന്നില്ലെന്നും ഡി ആര്‍ അനില്‍ പ്രതികരിച്ചു.
സംഭവത്തില്‍ ഡി ആര്‍ അനിലിനെതിരെ മ്യൂസിയം പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. സ്ത്രീത്വത്തെ അപമാനിച്ചെന്നാരോപിച്ചാണ് പരാതി. നിയമനക്കത്ത് വിവാദത്തില്‍ മേയര്‍ ആര്യാ രാജേന്ദ്രന്റെ രാജി ആവശ്യപ്പെട്ടു സമരം ചെയ്ത കൗണ്‍സിലര്‍മാരെ കയ്യാങ്കളിയെ തുടര്‍ന്ന് സസ്‌പെന്‍ഡ് ചെയ്തിരുന്നു. സസ്‌പെന്‍ഷന് പിന്നാലെ കൗണ്‍സിലര്‍മാര്‍ ഹാജരില്‍ ഒപ്പിടാന്‍ ശ്രമിച്ചതോടെ 'കാശ് കിട്ടാനാണെങ്കില്‍ എന്തൊക്കെ മാര്‍ഗങ്ങളുണ്ട്. അതിന് ഈ ബുക്കില്‍ ഒപ്പിടണോ...' എന്നായിരുന്നു വനിതാ കൗണ്‍സിലര്‍മാരെ ലക്ഷ്യം വെച്ച് പറഞ്ഞത്.
https://www.facebook.com/Malayalivartha























