Widgets Magazine
24
Feb / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഭാര്യയെ ജാതി തോട്ടത്തിൽ എത്തിച്ച് കടന്ന് പിടിച്ച് വായിൽ മുണ്ട് തിരുകി ശ്വാസം മുട്ടിച്ചു സാറേ.... എന്നിട്ടും കലിപ്പ് തീർന്നില്ല നഗ്നയാക്കി ലൈംഗിക അതിക്രമം നടത്തി:- കാലടി കാഞ്ഞൂരിൽ മൂന്നാം ഭാര്യയെ ഭർത്താവ് കൊലപ്പെടുത്തിയത് അയൽവാസിയുമായി മുമ്പുണ്ടായിരുന്ന പ്രണയം തുടർന്നതിലെ പക: രണ്ട്‌ ദാമ്പത്യ ബന്ധങ്ങളും തകർന്നത് പ്രതിയുടെ ലെെംഗിക വെെകൃതങ്ങൾ മൂലം: ഭർത്താവിന്റെ അമിത ലൈംഗിക വൈകൃതങ്ങളിൽ സഹികെട്ട രത്നവല്ലിയും പിരിയാമെന്ന് പലതവണ പറഞ്ഞതോടെ സംഭവിച്ചത് ഇങ്ങനെ....

29 JANUARY 2023 12:24 PM IST
മലയാളി വാര്‍ത്ത

More Stories...

ചൂരൽമല ഉരുൾപ്പൊട്ടൽ ദുരന്തബാധിതർക്കായി സർക്കാർ നിർമിക്കുന്ന ടൗൺഷിപ്പിൻറെ ഉദ്ഘാടനം മാർച്ച് ഒന്നിലേക്ക് മാറ്റി

മുതിർന്ന മുൻ ഐ.എ.എസ് ഉദ്യോഗസ്ഥനും തിരുവനന്തപുരം ജില്ലാ കളക്ടറുമായിരുന്ന വി.വി.വിജയൻ അന്തരിച്ചു...

ഞെട്ടൽ മാറാതെ...കോഴിക്കോട് വലിയങ്ങാടിയിൽ കെട്ടിടത്തിന്റെ സൺ ഷെയ്ഡ് തകർന്ന് വീണ് മരിച്ച തൊഴിലാളികളുടെ സംസ്കാരചടങ്ങുകൾ ഇന്ന് നടക്കും...

പി ഐ ബി കൊച്ചി സംഘടിപ്പിക്കുന്ന മാധ്യമ പര്യടനത്തിന് തുടക്കം.. 13 അംഗ മാധ്യമസംഘം ഗോവയിൽ...!  

സംസ്ഥാനത്തെ മെഡിക്കൽ കോളേജ് ഡോക്ടർമാരുടെ സമരം ഇന്ന് ഒൻപതാം ദിനം... തിരുവനന്തപുരത്ത് സർക്കാർ ആശുപത്രികളിൽ ചികിത്സ മുടങ്ങും

കാലടി കാഞ്ഞൂരിൽ തമിഴ്‌നാട് സ്വദേശിനി കൊല്ലപ്പെട്ട സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. തെങ്കാശി സ്വദേശി രത്നവല്ലിയെ (35) കഴിഞ്ഞ ദിവസമാണ് ജാതിത്തോട്ടത്തിൽ കൊന്ന് തള്ളിയത്. സംഭവത്തിൽ ഭർത്താവ് മഹേഷ് കുമാറിനെ പോലീസ് അറസ്റ്റ് ചെയ്തു. ഭാര്യയെ ക്രൂരമായി കൊലപ്പെടുത്തിയതിനു പിന്നാലെ പൊലീസിനെ തെറ്റിദ്ധരിപ്പിക്കാനും പ്രതി ശ്രമം നടത്തിയിരുന്നു. കൊലപാതകം നടത്തിയതിന് പിന്നാലെ രത്‌നവല്ലിയെ കാണാനില്ലെന്ന പരാതിയുമായി ഭർത്താവ് മഹേഷ് കുമാർ പൊലീസ് സ്റ്റേഷനിലെത്തുകയായിരുന്നു. ഇയാളുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ പൊലീസ് പ്രതിയോട് കൂടുതൽ ചോദ്യങ്ങൾ ചോദിച്ചെങ്കിലും അതിനൊന്നും കൃത്യമായ മറുപടി പറഞ്ഞില്ല. ഇതോടെ പൊലീസിൻ്റെ സംശയം ബലപ്പെടുകയായിരുന്നു.

തുടർന്ന് പൊലീസ് ഇയാൾക്കൊപ്പം വീട്ടിലെത്തുകയായിരുന്നു. അവിടെ വച്ച് മഹേഷ് കുമാറിനെ പൊലീസ് വീണ്ടും ചോദ്യം ചെയ്തു. കൂടുതൽ ചോദ്യം ചെയ്യലിലാണ് തൊട്ടടുത്തുള്ള ജാതിത്തോട്ടത്തിൽ ഭാര്യയുടെ മൃതദേഹമുണ്ടെന്ന് പ്രതി പൊലീസിനോട് വ്യക്തമാക്കുന്നത്. ഇതിനുപിന്നാലെ പൊലീസ് ജാതിത്തോട്ടത്തിൽ പരിശോധന നടത്തി. അവിടെ മൃതദേഹം കാണുകയായിരുന്നു. വീടിനോട് ചേര്‍ന്നുള്ള ജാതി തോട്ടത്തില്‍ വച്ചായിരുന്നു കൊലപാതകമെന്നാണ് പൊലീസ് പറയുന്നത്. മൃതദേഹത്തിൽ ലൈംഗികാതിക്രമവും നടന്നിട്ടുണ്ടെന്ന് പൊലീസ് സംശയിക്കുന്നു. വായിൽ മുണ്ടു തിരുകി കൈകൊണ്ട് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയെന്നാണ് മഹേഷിന്റെ മൊഴി.

തെങ്കാശിയിലെ അയൽവാസിയുമായി രത്നവല്ലിക്ക് മുമ്പുണ്ടായിരുന്ന പ്രണയം തുടരുന്നതിലെ പ്രശ്നമാണ് കൊലയ്ക്ക് കാരണമെന്ന് മഹേഷ് പൊലീസിനോട് പറഞ്ഞു. രത്നവല്ലിയുടെ സഹോദരനും മഹേഷും പലവട്ടം ശാസിച്ചങ്കിലും ഇരുവരും ബന്ധം തുടർന്നു. കഴിഞ്ഞ പൊങ്കലിനും ഇവർ തെങ്കാശിയിൽ പോയിരുന്നു. കാമുകന്റെ കൂടെ പോകുമെന്ന് രത്നവല്ലി പലപ്പോഴും പറഞ്ഞിരുന്നതായി മഹേഷ് മൊഴി നൽകിയിട്ടുണ്ട്. കൊലപാതകത്തിന് ശേഷം പൊലീസിൽ എത്തി പരാതി നൽകിയ മഹേഷിനെ സംശയം തോന്നി ചോദ്യം ചെയ്തപ്പോഴാണ് വിവരം പുറത്തറിയുന്നത്. ഇന്നലെ മഹേഷ് ഭാര്യയെ കാണാനില്ലെന്ന് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു.

 

കാലടി കാഞ്ഞൂരിൽ റൈസ്മില്ലിലും, കൂലിപ്പണിയുമായി വർഷങ്ങൾക്കു മുൻപേ എത്തിയതാണ് മഹേഷ് കുമാർ. എട്ടുവർഷം മുൻപാണ് രത്നവല്ലിയെ വിവാഹം കഴിക്കുന്നത്. തുടർന്ന് കാഞ്ഞൂരിൽ വാടക വീട്ടിൽ താമസിച്ചു വരികയായിരുന്നു. അടുത്തിടെ ഇരുവരും തമ്മിൽ പ്രശ്നങ്ങൾ തുടങ്ങി. ദാമ്പത്യം തുടരാൻ താല്പര്യമില്ലെന്ന് രത്നവല്ലി മഹേഷ് കുമാറിനോട് പറഞ്ഞു. ഓണം അവധിക്ക് രത്നവല്ലി സ്വദേശമായ തെങ്കാശിയിലേക്ക് മടങ്ങി.


കാലടിയിൽ വച്ച് പരിചയപ്പെട്ട മുത്തുവെന്ന സേലം സ്വദേശിക്കൊപ്പം പോവുകയാണെന്നും ബുദ്ധിമുട്ടിക്കരുതെന്നും ആവശ്യപ്പെട്ടു. ഇതിനിടയിൽ പൊങ്കൽ അവധിക്ക് നാട്ടിൽ പോയ മഹേഷ് കുമാർ രത്നവല്ലിയെ കാലടിയിലേക്ക് കൊണ്ടുവന്നു. ഇന്നലെ കാലടിയിൽ എത്തിയപ്പോഴും മുത്തുവിനൊപ്പം പോവുകയാണെന്ന് രത്നവല്ലി ആവർത്തിച്ചു. തുടർന്നാണ് പ്രകോപിതനായ പ്രതി വീടിനടുത്തുള്ള ജാതി തോട്ടത്തിലേക്ക് ഇവരെ കൊണ്ട് പോയി തുണി മുഖത്ത് അമർത്തി ശ്വാസം മുട്ടിച്ചു കൊലപെടുത്തിയത്.

കൊലപാതകത്തിന് പിന്നാലെ കാലടി പൊലീസ് സ്റ്റേഷനിലെത്തി ഭാര്യയെ കാണാനില്ലെന്നു പരാതി നൽകി. സംശയം തോന്നി പൊലീസ് നടത്തിയ ചോദ്യം ചെയ്യലിലാണ് പ്രതി കുറ്റസമ്മതം നടത്തിയത്. മഹേഷ്കുമാറിന്റെ മൂന്നാം വിവാഹം ആണിത്. പ്രതിക്ക് 20 വയസ്സുള്ള ഒരു കുട്ടി ഉണ്ട്. രത്നവല്ലിക്കു കുട്ടികൾ ഉണ്ടായിരുന്നില്ല. ഇവരുടെ സുഹൃത്ത് മുത്തുവിന്റെ മൊഴി പൊലീസ് രേഖപ്പെടുത്തി. രത്നവല്ലിക്ക് ഒരു കാലിന് സ്വാധീനക്കുറവുണ്ട്. വിവാഹിതനായ മഹേഷ് എട്ട് വർഷം മുമ്പ് രത്നവല്ലിയുമായി അടുത്തശേഷം ഭാര്യയും ഏകമകളും വേർപിരിഞ്ഞു. തോട്ടത്തിൽ ജാതിക്ക പെറുക്കുന്ന ജോലിയാണ് മഹേഷിന്. രത്നവല്ലി വീട്ടുജോലിക്കും പോകും.

 

കാഞ്ഞൂരിൽ വാടകയ്ക്കായിരുന്നു താമസം. ദമ്പതികൾക്ക് മക്കളില്ല.മഹേഷിന്റെ മൊഴികൾ പൊലീസ് അപ്പാടെ പൊലീസ് വിശ്വസിച്ചിട്ടില്ല. നേരത്തെയുള്ള രണ്ടു വിവാഹങ്ങളും പിരിഞ്ഞത് പ്രതിയുടെ ലെെംഗിക വെെകൃതങ്ങൾ മൂലമാണെന്നുള്ള വിവരവും പുറത്തു വരുന്നുണ്ട്. കഴിഞ്ഞ കുറച്ചു കാലമായി രത്നവല്ലിയിൽ പ്രകടമായ മാറ്റങ്ങൾ കണ്ടിരുന്നു. മുത്തുവുമായുള്ള ബന്ധം രത്നവല്ലിയെ മാറ്റിയെന്നും മഹേഷ് കരുതി. ഫോണിലൂടെ കൊഞ്ചിക്കുഴഞ്ഞുള്ള സംസാരം കൂടിയെന്നും വാട്സ്ആപ്പ് ഉപയോഗം വർദ്ധിച്ചുവെന്നും മഹേഷ് സംശയിച്ചിരുന്നതായി സൂചനകളുണ്ട്.

തന്നോടുള്ള പെരുമാറ്റത്തിലും മാറ്റം വന്നുവെന്ന് മഹേഷ് കരുതി. രത്നവല്ലിയെ കൊലപ്പെടുത്തിയ ശേഷം മഹേഷ് കുമാർ മൃതദേഹത്തിനോട് ലെെംഗിക അതിക്രമവും നടത്തിയിരുന്നു. കൊന്നുകഴിഞ്ഞിട്ടും ഭാര്യയോടുള്ള പക അവസാനിച്ചില്ലെന്ന് പ്രതി വ്യക്തമാക്കിയതായാണ് സൂചനകൾ. നഗ്നമായ നിലയിലായിരുന്നു മൃതദേഹം കിടന്നിരുന്നത്. കൊലപാതക ശേഷം മൃതദേഹത്തോട് മഹേഷ് കുമാർ ക്രൂരമായ ലൈംഗിക അതിക്രമവും നടത്തിയിരുന്നെന്ന് പൊലീസും വ്യക്തമാക്കിയിരുന്നു. അതേസമയം രത്നവല്ലിയുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന മുത്തുവിനോട് സ്റ്റേഷനിൽ ഹാജരാകുവാൻ പൊലീസ് അറിയിപ്പു നൽകിയിരുന്നു. രത്നവല്ലിയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി എറണാകുളം മെഡിക്കൽ കോളേജിലേക്ക് മാറ്റി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സർക്കാർ നിർമിക്കുന്ന ടൗൺഷിപ്പിൻറെ ഉദ്ഘാടനം മാർച്ച് ഒന്നിലേക്ക് മാറ്റി  (8 minutes ago)

തിരുവനന്തപുരം ജില്ലാ കളക്ടറുമായിരുന്ന വി.വി.വിജയൻ അന്തരിച്ചു...  (28 minutes ago)

സൺ ഷെയ്ഡ് തകർന്ന് വീണ് മരിച്ച തൊഴിലാളികളുടെ സംസ്കാരചടങ്ങുകൾ ഇന്ന് നടക്കും...  (35 minutes ago)

13 അംഗ മാധ്യമസംഘം ഗോവയിൽ...!    (41 minutes ago)

തൊഴിൽ വിജയവും സർക്കാർ ആനുകൂല്യങ്ങളും! വൃശ്ചികം രാശിക്കാർക്ക് ഇന്ന് അനുകൂലം!  (59 minutes ago)

സംസ്ഥാനത്തെ മെഡിക്കൽ കോളേജ് ഡോക്ടർമാരുടെ സമരം ഇന്ന് ഒൻപതാം ദിനം... തിരുവനന്തപുരത്ത് സർക്കാർ ആശുപത്രികളിൽ ചികിത്സ മുടങ്ങും  (1 hour ago)

എയര്‍ ആംബുലന്‍സ് തകര്‍ന്നു വീണ് രോ​ഗി ഉൾപ്പെടെ ഏഴു പേർക്ക്  (1 hour ago)

റാഞ്ചിയില്‍ നിന്ന് രോഗിയുമായി പറന്ന എയര്‍ ആംബുലന്‍സ് തകര്‍ന്നുവീണു  (7 hours ago)

മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിച്ച് പട്ടയ വിതരണത്തിന് അനുമതി നല്‍കി ഹൈക്കോടതി  (7 hours ago)

ഇന്ത്യ വലിയ അപകടത്തിലേക്ക് നീങ്ങുന്നുവെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍  (9 hours ago)

വ്യാപാര ഡീലില്‍ നിന്ന് പിന്മാറുമെന്ന് യൂറോപ്യന്‍ യൂണിയനും യുകെയും: ട്രംപിന് യൂറോപ്പില്‍ നിന്ന് തിരിച്ചടി  (10 hours ago)

രണ്ടര വയസ്സുകാരി ഐഷ ഫാത്തിമയുടെ മരണം :ഡോക്ടര്‍മാര്‍ക്കെതിരെ രൂക്ഷമായ വിമര്‍ശനം ഉന്നയിച്ച് കുട്ടിയുടെ പിതാവ് സിദ്ദിഖ്  (10 hours ago)

ആര്‍സിസിയുടെ ചരിത്രത്തിലെ പ്രധാന ദിവസമെന്ന് മന്ത്രി വീണാ ജോര്‍ജ്  (11 hours ago)

ആര്‍സിസിയില്‍ സൗകര്യങ്ങള്‍ ഒരുക്കുന്ന കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നല്ല ഇടപെടല്‍ നടത്തിയെന്ന് മുഖ്യമന്ത്രി  (11 hours ago)

ഇന്റര്‍നാഷണല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ആയുര്‍വേദ മുഖ്യമന്ത്രി നാടിന് സമര്‍പ്പിക്കും: കേരളം ലോകത്തിന് നല്‍കുന്ന മികച്ച സംഭാവന: ഗവേഷണവുമായി സഹകരിക്കാന്‍ 40ല്‍ അധികം ദേശീയ, അന്തര്‍ദേശീയ സ്ഥാപ  (11 hours ago)

Malayali Vartha Recommends