കൊച്ചി മജ്‌ലിസ് ഹോട്ടലില്‍ നിന്ന് കുഴിമന്തി, അല്‍ഫാം തുടങ്ങിയവ കഴിച്ച് ഭക്ഷ്യവിഷബാധയേറ്റ സംഭവം; ചികിത്സയിലായിരുന്ന ഒരാൾ മരിച്ചു

കൊച്ചി ഭക്ഷ്യവിഷബാധയേറ്റ് ഒരാൾ മരിച്ചു. കൊച്ച പറവൂരിലെ മജ്‌ലിസ് ഹോട്ടലില്‍ നിന്ന് ഭക്ഷ്യവിഷബാധയേറ്റ് ചികിത്സയിലായിരുന്ന ആളാണ് മരിച്ചത്. സംഭവത്തിൽ ചേന്ദമംഗലം സ്വദേശി ജോര്‍ജ് ആണ് മരിച്ചത്.
അതേസമയം മൂന്ന് ദിവസം മുന്‍പ് ആശുപത്രി വിട്ട ജോര്‍ജ് ഇന്നലെ വീട്ടില്‍ വച്ചാണ് മരിച്ചത്. എന്നാൽ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷമേ കാരണം വ്യക്തമാകൂ എന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. ഇയാൾ ദിവസങ്ങള്‍ക്ക് മുന്‍പ് ദേശീയപാത 66-നു സമീപം പ്രവര്‍ത്തിച്ചിരുന്ന മജ്ലിസ് ഹോട്ടലില്‍നിന്ന് കുഴിമന്തി, അല്‍ഫാം തുടങ്ങിയവ കഴിച്ച എഴുപതോളം പേര്‍ക്ക് ഭക്ഷ്യവിഷബാധയേറ്റിരുന്നു.
ഇതേതുടർന്ന് ഛര്‍ദി, വയറിളക്കം, പനി, വിറയല്‍, വയറുവേദന എന്നിവയെ തുടര്‍ന്ന് കുട്ടികളടക്കമുള്ളവരാണ് ചികിത്സ തേടിയത്. ഇതോടെ ഭക്ഷ്യവിഷബാധയേറ്റവർ പറവൂര്‍ താലൂക്ക് ആശുപത്രിയിലും സ്വകാര്യ ആശുപത്രികളിലുമാണ് ചികിത്സ തേടി എത്തിയത്. സംഭവത്തിന് പിന്നാലെ ഹോട്ടല്‍ നഗരസഭ ആരോഗ്യവിഭാഗം പൂട്ടിച്ചു. ഹോട്ടല്‍ ഉടമകള്‍ക്കെതിരെ പൊലീസ് വധശ്രമത്തിന് കേസെടുക്കുകയും ചെയ്തു.
https://www.facebook.com/Malayalivartha


























