മെഡിക്കൽ കോളേജിൽ യുവാവിന്റെ കൂമ്പ് ഇടിച്ച് കലക്കി സുരക്ഷാ ജീവനക്കാർ... ഞെട്ടിക്കുന്ന വീഡിയോ.. കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ
മെഡിക്കൽ കോളേജിലെ സുരക്ഷാ ജീവനക്കാർ രോഗിയുടെ കൂട്ടിരിപ്പുകാരനായ യുവാവിനെ മർദ്ദിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു. വിഷയത്തിൽ കഴക്കൂട്ടം അസിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തിൽ അന്വേഷണം നടത്തി നാലാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കാനാണ് കമ്മീഷന്റെ ഉത്തരവ്.
സംഭവത്തില്‍ നടപടി സ്വീകരിച്ചിട്ടുണ്ട്. ട്രാഫിക് വാര്‍ഡനെ ഡ്യൂട്ടിയില്‍ നിന്നും മാറ്റി നിര്‍ത്തിയതായി ആശുപത്രി സൂപ്രണ്ട് അറിയിച്ചു. പിന്നാലെ സംഭവം അന്വേഷിച്ചു നടപടിയെടുക്കാന്‍ ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കുകയായിരുന്നു.
പാങ്ങോട് സ്വദേശിയായ അഫ്സലിനാണ് കഴിഞ്ഞ ദിവസം തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഒപി ബ്ളോക്കിൽ വെച്ച് മർദ്ദനമേറ്റത്. സംഭവത്തിന്റെ ദൃശ്യങ്ങൾ വാർത്താ മാദ്ധ്യമങ്ങളിലൂടെ പുറത്തുവന്നിരുന്നു. തുടർന്ന് വിഷയത്തിൽ അന്വേഷണ വിധേയമായി കർശന നടപടി സ്വീകരിക്കാൻ ആരോഗ്യമന്ത്രി നിർദേശിച്ചു. ഇതിന് പിന്നാലെയാണ് മനുഷ്യാകാശ കമ്മീഷന്റെ ഇടപെടലുണ്ടാകുന്നത്.
അതേസമയം, കഴിഞ്ഞ ശനിയാഴ്ച ഒ പി ബ്ളോക്കിലെ സെക്യൂരിറ്റി മേധാവിയുടെ മുറിക്ക് മുന്നിൽ വെച്ചായിരുന്നു യുവാവിനെ സുരക്ഷാ ജീവനക്കാർ കസേരയിൽ പിടിച്ചിരുത്തി മർദ്ദിച്ചത്. ഒ പി സമയം കഴിഞ്ഞതിന് ശേഷവും ബ്ളോക്കിൽ ഇരുന്നതിനെ തുടർന്നുണ്ടായ തർക്കമാണ് മർദ്ദനത്തിൽ കലാശിച്ചതെന്നാണ് വിവരം.
പ്രകോപിതനായ യുവാവ് സുരക്ഷാ ജീവനക്കാരനെ അടിച്ചു വീഴ്ത്തിയതായും ആക്രമിച്ചതായും സുരക്ഷാ ജീവനക്കാർ പറയുന്നു. പിന്നാലെയാണ് ഇയാളെ കസേരയിലിരുത്തി ട്രാഫിക് വാർഡൻ മർദിക്കുന്ന ദൃശ്യങ്ങൾ പുറത്തു വന്നത്. യുവാവ് സുരക്ഷാ ജീവനക്കാരെ ആക്രമിച്ചതായാണ് സുരക്ഷാ വിഭാഗത്തിന്റെ വിശദീകരണം. മർദ്ദന വിവരം വാർത്തയായെങ്കിലും പരാതി നൽകാൻ യുവാവ് തയ്യാറായിരുന്നില്ല. അതിനാൽ ഇതുവരെ പൊലീസ് കേസെടുത്തിട്ടില്ല.
സംഭവം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് അന്വേഷണം നടത്തി നടപടി സ്വീകരിക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് സൂപ്രണ്ടിന് നിര്‍ദേശം നല്‍കി. തുടര്‍ന്നാണ് ട്രാഫിക് വാര്‍ഡനെ ഡ്യൂട്ടിയില്‍ നിന്നും മാറ്റി നിര്‍ത്തിയതായി ആശുപത്രി സൂപ്രണ്ട് ഡോ. നിസാറുദ്ദീന്‍ അറിയിച്ചത്. വിശദമായ അന്വേഷണത്തിന് ശേഷം കര്‍ശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.
അതേസമയം, കഴിഞ്ഞ ആഴ്ച ശൗചാലയത്തില്‍ കയറിയ സ്ത്രീയുടെ ഫോട്ടോയെടുക്കാന്‍ ശ്രമിച്ച പൊലീസ് ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് മള്‍ട്ടി സ്‌പെഷ്യാലിറ്റി ബ്ലോക്കിലെ ശൗചാലയത്തില്‍ കയറിയ യുവതിയുടെ ചിത്രമെടുക്കാനാണ് ശ്രമിച്ചത്. സംഭവത്തില്‍ ചെങ്കല്‍ സ്വദേശി പ്രിനുവിനെയാണ് മെഡിക്കല്‍ കോളേജ് പൊലീസ് അറസ്റ്റ് ചെയ്തത്.
തിങ്കളാഴ്ച രാത്രി പതിനൊന്നരയോടെയായിരുന്നു സംഭവം. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന രോഗിയുടെ കൂട്ടിരുപ്പുകാരിയുടെ ഫോട്ടോ എടുക്കാനായിരുന്നു പൊലീസുകാരന്‍ ശ്രമിച്ചത്. മൊബൈല്‍ ഫോണ്‍ കണ്ട യുവതി ഉറക്കെ നിലവിളിച്ചു. ഇതുകേട്ട് സുരക്ഷാ ജീവനക്കാര്‍ ഓടിയെത്തിയതോടെ പ്രിനു ഫോണ്‍ ദൂരേക്ക് വലിച്ചെറിഞ്ഞു.
സുരക്ഷാ ജീവനക്കാര്‍ നടത്തിയ പരിശോധനയില്‍ ഫോണ്‍ കണ്ടെത്തി. ഇതില്‍ യുവതിയുടെ ചിത്രവും ഉണ്ടായിരുന്നു. തുടര്‍ന്ന് പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
https://www.facebook.com/Malayalivartha