Widgets Magazine
16
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മഹിളാ മോര്‍ച്ചയുടെ ഈ വ്യത്യസ്ത സമരം..ബസിനുള്ളില്‍ കയറി സൗജന്യ ടിക്കറ്റിനായി കടുംപിടുത്തം പിടിച്ചതോടെ ഇത് മറ്റ് യാത്രക്കാരുമായി കനത്ത വാക്കേറ്റത്തിന് കാരണമായി..


കെ. ജയകുമാറിന്റെ നേതൃത്വത്തിലുള്ള ബോർഡ് തെറിക്കുമോ? ഭേദഗതികൊണ്ടുവന്ന് നിലവിലുള്ള ദേവസ്വം ബോർഡുകളെ പിരിച്ചു വിടാനാണ് സർക്കാർ നീക്കം...മന്ത്രിയും സർക്കാരും തത്വത്തിൽ തീരുമാനിച്ചതായാണ് വിവരം..


അമേരിക്കയുടെ തീരാ നഷ്ടം... ടേക്ക് ഓഫിന് പിന്നാലെ തകർന്ന് അമേരിക്കയുടെ സ്ട്രാറ്റജിക് ബോംബർ, 8 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്, 1040 കോടി രൂപയുടെ നഷ്ടം, ഇറാനുമായി ധാരണാപത്രത്തിൽ ഒപ്പുവച്ചു, കരാർ വെള്ളിയാഴ്ച


ഇഡി ഉദ്യോഗസ്ഥർക്കെതിരായ  ആക്രമണം തടഞ്ഞ പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച  കേസ്... രണ്ടാം ജാമ്യഹർജിയും തള്ളണമെന്ന് സർക്കാർ,  എസ്എഫ്ഐ ജില്ലാ പ്രസിഡന്റടക്കം 4 പേരുടെ  ജാമ‍്യഅപേക്ഷയിൽ ചൊവ്വാഴ്ച ഉത്തരവ് പറയും


ഷിഗെല്ല ബാധിച്ച് തൃശ്ശൂരിലും മരണം... കണ്ണൂര്‍ ജില്ലയില്‍ രണ്ടു ഷിഗെല്ല കേസുകള്‍ , ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍

ആരാദ്യം ? ആർക്കാദ്യം ? ചന്ദ്രനിലെ നിധി

30 AUGUST 2023 03:50 PM IST
മലയാളി വാര്‍ത്ത

More Stories...

മഹിളാ മോര്‍ച്ചയുടെ ഈ വ്യത്യസ്ത സമരം..ബസിനുള്ളില്‍ കയറി സൗജന്യ ടിക്കറ്റിനായി കടുംപിടുത്തം പിടിച്ചതോടെ ഇത് മറ്റ് യാത്രക്കാരുമായി കനത്ത വാക്കേറ്റത്തിന് കാരണമായി..

കെ. ജയകുമാറിന്റെ നേതൃത്വത്തിലുള്ള ബോർഡ് തെറിക്കുമോ? ഭേദഗതികൊണ്ടുവന്ന് നിലവിലുള്ള ദേവസ്വം ബോർഡുകളെ പിരിച്ചു വിടാനാണ് സർക്കാർ നീക്കം...മന്ത്രിയും സർക്കാരും തത്വത്തിൽ തീരുമാനിച്ചതായാണ് വിവരം..

കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് ജിദ്ദയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസിന് സാങ്കേതിക തകരാർ... തിരിച്ചിറക്കി

ഞങ്ങൾ ചത്തിരുന്നെങ്കിൽ നീയൊക്കെ സമാധാനം പറയുമായിരുന്നോ... റിപ്പോര്‍ട്ടര്‍ TV-യുടെ നട്ടെല്ലൂരി മജിസ്ട്രേറ്റ് ടിയാര..!30000 വന്ന വഴി

വിനോദ സഞ്ചാരികളുടെ ശ്രദ്ധയ്ക്ക്... പൊന്മുടി എക്കോ ടൂറിസം വീണ്ടും തുറന്നു

പഴയതുപോലെ ദേശീയ അഭിമാനം മാത്രമോ, സാങ്കേതിക വിദ്യയിൽ മേൽക്കൈ നേടാനുള്ള ശ്രമം മാത്രമല്ല, ഇപ്പോഴത്തെ ബഹിരാകാശ മത്സരം. അമേരിക്കയും, റഷ്യയും, ഇന്ത്യയും, ചൈനയും ഇപ്പോൾ മത്സരിക്കുന്നതിന് മറ്റൊരു കാരണം കൂടിയുണ്ട്, ചന്ദ്രനിലെ, അമൂല്യമായ നിധി ശേഖരം എന്നു തന്നെ പറയാവുന്ന പ്രകൃതിവിഭവങ്ങൾ. അത് സ്വന്തമാക്കുന്നതെങ്ങനെയെന്ന ചിന്തയിലാണ് നാല് രാഷ്ട്രങ്ങളും.

വിരളമായ ഭൗമലോഹങ്ങൾ മുതൽ, ഭാവിയിൽ ഊർജ്ജ സ്രോതസ്സായി മാറിയേക്കാവുന്ന ഹീലിയം വരെ ചന്ദ്രോപരിതലത്തിൽ വ്യാപിച്ചു കിടക്കുന്നത് ലക്ഷ-ലക്ഷക്കണക്കിന് ഡോളറിന്റെ അമൂല്യ സമ്പത്താണ്. അതിൽ ഹൈഡ്രജനും ഉൾപ്പെടുന്നു. ഊർജ്ജാവശ്യത്തിനുള്ള ഹൈഡ്രജനും, ശ്വസിക്കുന്നതിനുള്ള ഓക്സിജനുമായി വിഘടിപ്പിക്കാവുന്ന, ഘനീഭവിച്ച ജലം ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലാകെ വ്യാപിച്ചു കിടക്കുന്നു.

 

 

2025 ഓടെ, മനുഷ്യനെ ചന്ദ്രനിൽ തിരികെയെത്തിക്കുന്നതിനുള്ള അമേരിക്കയുടെ പുതിയ ആർട്ടെമിസ് പദ്ധതിയുടെ ലക്ഷ്യം തന്നെ അതാണ്. ഇപ്പോഴിതാ ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിനരികിലുള്ള മാൻസിനസ് ഗുഹാമുഖത്തിനരികിൽ ഇന്ത്യയുടെ ചന്ദ്രയാൻ ഇറങ്ങിക്കഴിഞ്ഞു. സമാനമായ രീതിയിൽ ബോഗുസ്ലാവ്സ്‌കി ഗുഹാമുഖത്തിനരികിൽ ഇറങ്ങാനുള്ള റഷ്യയുടെ ശ്രമം പക്ഷെലൂണ -25 തകർന്നതോടെ പരാജയപ്പെടുകയായിരുന്നു.

അതേസമയം, 2030 ആകുമ്പോഴേക്കും തങ്ങളുടെ ബഹിരാകാശ സഞ്ചാരികളെ ചന്ദ്രനിലെത്തിക്കാനുള്ള ശ്രമങ്ങൾ ചൈന തുടരുകയാണ്. സുരക്ഷിതമായി ദക്ഷിണ ധ്രുവത്തിലിറങ്ങാൻ, അമേരിക്ക കണ്ടെത്തിയതുപോലെ ചില ഇടങ്ങൾ ചൈനയും കണ്ടെത്തിക്കഴിഞ്ഞു. ശാസ്ത്രീയ ഗവേഷണങ്ങളുടെ പേരിൽ ചന്ദ്രനുമേൽ ചൈന അവകാശവാദം ഉന്നയിച്ചേക്കും എന്ന് അമേരിക്ക ആശങ്കപ്പെടുന്നുമുണ്ട്. ചൈന ഇക്കാര്യം നിഷേധിച്ചിട്ടുണ്ടെങ്കിലും, ചന്ദ്രനിലെ വിഭവങ്ങൾ എങ്ങനെ വിതരണം ചെയ്യപ്പെടും എന്നതിനെ കുറിച്ച് ശാസ്ത്രജ്ഞർക്കിടയിൽ ഇപ്പോഴും സംശയങ്ങൾ നിലനിൽക്കുന്നുണ്ട്.

 

 

 

 

ചന്ദ്രനിലെ വിഭവങ്ങൾ നീതിപൂർവ്വം കൈകാര്യം ചെയ്യപ്പെടാനായി 1979 ൽ ഉണ്ടാക്കിൂയ ചാന്ദ്ര കരാർ ഉൾപ്പെടെയുള്ളവയെല്ലാം അന്താരാഷ്ട്ര പിന്തുണ നേടുന്നതിൽ പരാജയപ്പെടുകയായിരുന്നു. റഷ്യയും ചൈനയും ഇതിൽ ഒപ്പു വച്ചിട്ടില്ല എന്നതു തന്നെ ഇതിന്റെ പ്രസക്തി ഇല്ലാതെയാക്കുകയാണ്. ഈ നാല് രാജ്യങ്ങൾക്ക് പുറമെ ഒരു കൂട്ടം സ്വകാര്യ കമ്പനികളും ചന്ദ്രനെ ലക്ഷ്യം വച്ച് കുതിക്കുന്നതിനുള്ള തയ്യാറെടുപ്പുകൾ നടത്തുകയാണ്. ഇവരെല്ലാം ലക്ഷ്യം വയ്ക്കുന്നത് ചന്ദ്രനിലെ ആ നിധിശേഖരം തന്നെയാണ്.

ജലം

അമ്പിളിയമ്മാവന്റെ നിധിശേഖരത്തിലെ പ്രധാന വസ്തു ജലം തന്നെയാണ്. നാസയുടെ ലൂണാർ റീകണ്ണൈസനസ് ഓർബിറ്റർ (എൽ ആർ ഓ)നടത്തിയ വിശകലനത്തെ അടിസ്ഥാനമാക്കി ശാസ്ത്രജ്ഞർ പറയുന്നത് ചന്ദ്രന്റെ ധ്രുവങ്ങളിൽ 600 ബില്യൻ കിലോഗ്രാം ഘനീഭവിച്ച ജലമുണ്ടാകും എന്നാണ്. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, ഒളിമ്പിക്സിലെ നീന്തൽ കുളങ്ങളുടെ വലിപ്പമുള്ള 2,40,000 നീന്തൽ കുളങ്ങളിൽ നിറയ്ക്കാൻ കഴിയുന്നത്ര ജലം.

 

 

 

ഭൂമിയിൽ ഒരു ബില്യൻ ക്യൂബിക് കിലോമീറ്ററിലധികം ജലമുണ്ടെന്നുള്ളത് പരിഗണിക്കുമ്പോൾ ചന്ദ്രനിലെ ജലത്തിന് എന്ത് പ്രസക്തി അന്ന് സംശയിക്കാം. എന്നാൽ, ഭാവിയിൽ നമ്മുടെ ഗ്രഹത്തിനപ്പുറത്തേക്ക് മനുഷ്യന്റെ കരങ്ങൾ നീളുന്ന സാഹചര്യത്തിൽ തീർത്തും അമൂല്യമായ ഒന്നാണിത്. അതിൽ പ്രധാനം, ഭൂമിയിൽ നിന്നും ധാരാളം ജലം ബഹിരാകാശത്തേക്ക് എത്തിക്കാൻ പറ്റില്ല എന്നതാണ്. കേവലം ഒരു ക്യൂബിക് മീറ്റർ ജലം ഭൂസമീപ ഭ്രമണപഥത്തിൽ എത്തിക്കണമെങ്കിൽ പോലും 1 മില്യൻ ഡോളർ ചെലവഴിക്കേണ്ടി വരും എന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.

 

 

 

മാത്രമല്ല, ബഹിരാകാശ യാത്രകളിലും പര്യവേഷണങ്ങളിലും ചന്ദ്രൻ ഒരു ഇടത്താവളമാകുമ്പോൾ, കുടിവെള്ളമായും ഇത് ഉപയോഗിക്കാനാകും. മാത്രമല്ല, ഈ ജലത്തെ വിഘടിപ്പിച്ച് റോക്കറ്റിനുള്ള ഇന്ധനമായ ഹൈഡ്രജനും, ശ്വസിക്കുന്നതിനുള്ള ഓക്സിജനും വേർപെടുത്താം. ഭാവിയിൽ ഇത് ചന്ദ്രനിൽ നിന്നും ബഹിരാകാശത്തേക്കും ചൊവ്വ പോലുള്ള മറ്റു ഗ്രഹങ്ങളിലേക്കും ഉള്ള റോക്കറ്റ് വിക്ഷേപണത്തിനും സഹായകരമാകും.

 

ആരാദ്യം ? ആർക്കാദ്യം ?

സർക്കാർ പദ്ധതികളും, സ്വകാര്യ സംരംഭങ്ങളുമായി 2022 നും 2032 നും ഇടയിലായി 400 ഓളം ചാന്ദ്ര ദൗത്യങ്ങളാണ് ആഗോളാടിസ്ഥാനത്തിൽ പുരോഗമിച്ചു കൊണ്ടിരിക്കുന്നത്. ഇതിനോടകം ചാന്ദ്ര ദൗത്യങ്ങളിൽ വിജയിച്ച അമേരിക്ക, റഷ്യ, ഇന്ത്യ, ചൈന എന്നീ രാജ്യങ്ങൾക്ക് പുറമെ ജപ്പാനും, ദക്ഷിണ കൊറിയയും ചാന്ദ്ര ദൗത്യങ്ങൾക്കായി തയ്യാറെടുക്കുന്നുണ്ട്. അവയ്ക്ക് പുറമെ നിരവധി സ്വകാര്യ കമ്പനികളും ഒരുക്കങ്ങൾ തുടങ്ങിക്കഴിഞ്ഞു. ഇവയിൽ പലതും ഉന്നം വയ്ക്കുന്നത് ചന്ദ്രനിൽ ഒരു സ്ഥിരം ആസ്ഥാനം ഉണ്ടാക്കി എടുക്കുക എന്നതാണ്. അതുവഴി ചന്ദ്രനിലെ വിഭവങ്ങൾ ഉപയോഗപ്പെടുത്താൻ കഴിയും എന്ന് അവർ കരുതുന്നു.

ഇവിടെയുയരുന്ന പ്രധാന ചോദ്യം, ആരായിരിക്കും ആദ്യം ഈ ദൗത്യത്തിൽ വിജയിക്കുക, ആർക്കാണ് ചാന്ദ്ര വിഭവങ്ങൾ ആദ്യമായി കൈക്കലാക്കാൻ കഴിയുക എന്നതാണ്. അമേരിക്കയുടെ ദൗത്യം 2025 ൽ നടക്കുമ്പോൾ ഈ ദശാബ്ദത്തിന്റെ അവസാനത്തോടെ ചന്ദ്രനിൽ ആളെഎത്തിക്കാനാണ് ചൈന ശ്രമിക്കുന്നത്. റഷ്യയും ഇന്ത്യയും മത്സരത്തിൽ ഒട്ടും പിന്നിലല്ല. അതുപോലെ സ്വകാര്യ കമ്പനികളും ഇഞ്ചോടിഞ്ച് മുന്നേറിക്കൊണ്ടിരിക്കുകയാണ്.

ചന്ദ്രന്റെ സ്രോതസ്സുകൾക്ക് മേൽ ആദ്യം ആധിപത്യം സ്ഥാപിക്കുന്നവർ ലോകത്തിലെ തന്നെ ഏറ്റവും വലിയ ധനികരായി മാറും എന്നാണ് കരുതപ്പെടുന്നത്. അവിടെയാണ് ചന്ദ്രയാൻ 3 ന്റെ വിജയം ഇന്ത്യയുടെ കുതിപ്പിന്റെ തുടക്കമാകുന്നത്. കേവലംസാങ്കേതിക രംഗത്തെ മേൽക്കോയ്മ മാത്രമല്ല, നാളത്തെ ലോകവും ഒരുപക്ഷെ ഇന്ത്യയുടെതാക്കാൻ ചന്ദ്രായാൻ 3 യുടെ വിജയം ഒരു തുടക്കമായേക്കാം

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബസ് തടഞ്ഞല്ല പ്രതിഷേധിക്കേണ്ടതെന്ന് യാത്രക്കാര്‍  (1 hour ago)

K. Muraleedharan ബോർഡിലെ പ്രഗത്‌ഭർ ശ്രദ്ധിക്കുന്നത് നന്നായിരിക്കും.  (1 hour ago)

കൊല്ലം സ്വദേശിയെ ഒമാനിലെ സമൈലിൽ മരിച്ച നിലയിൽ കണ്ടെത്തി...  (2 hours ago)

സൗദി അറേബ്യയിൽ ഉച്ചസമയത്തെ ജോലിക്കുള്ള വിലക്ക് പ്രാബല്യത്തിലായി...  (2 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്... പവന് 120 രൂപയുടെ കുറവ്  (3 hours ago)

ഇനി ഡോക്ടറുടെ കുറിപ്പടിയില്ലാതെ സിറപ്പുകൾ വാങ്ങാനാകില്ല.... കടുത്ത നിയന്ത്രണവുമായി കേന്ദ്രം  (3 hours ago)

റബ്ബറിന്റെ ഉത്പ്പാദനത്തിൽ കുറവ് ... കർഷകർ പ്രതിസന്ധിയിൽ...  (4 hours ago)

കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് ജിദ്ദയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസിന് സാങ്കേതിക തകരാർ... തിരിച്ചിറക്കി  (4 hours ago)

ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ദീർഘദൂര ക്രൂസ് മിസൈൽ- ലോംഗ് റേഞ്ച് ലാൻഡ് അറ്റാക്ക് ക്രൂസ് മിസൈൽ ( എൽ.ആർ.എൽ.എ.സി.എം) പരീക്ഷണം വിജയകരം...‌  (4 hours ago)

ഞങ്ങൾ ചത്തിരുന്നെങ്കിൽ നീയൊക്കെ സമാധാനം പറയുമായിരുന്നോ... റിപ്പോര്‍ട്ടര്‍ TV-യുടെ നട്ടെല്ലൂരി മജിസ്ട്രേറ്റ് ടിയാര..!30000 വന്ന വഴി  (4 hours ago)

  ബംഗാൾ ആൾക്കൂട്ട കൊലപാതകം... കൊല്ലപ്പെട്ടത് മലയാളി അല്ലെന്ന് സൂചന...  (4 hours ago)

ഇന്തോനേഷ്യയിൽ ഭൂചലനം... റിക്ടർ സ്കെയിലിൽ 6.7 തീവ്രത രേഖപ്പെടുത്തി  (5 hours ago)

ബുധനാഴ്ച പുലർച്ചെ അൽജീരിയക്കെതിരെ മെസ്സിയിറങ്ങും  (5 hours ago)

അമേരിക്കയുടെ തീരാ നഷ്ടം... ടേക്ക് ഓഫിന് പിന്നാലെ തകർന്ന് അമേരിക്കയുടെ സ്ട്രാറ്റജിക് ബോംബർ, 8 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്, 1040 കോടി രൂപയുടെ നഷ്ടം, ഇറാനുമായി ധാരണാപത്രത്തിൽ ഒപ്പുവച്ചു, കരാർ വെള്ളി  (6 hours ago)

വിനോദ സഞ്ചാരികളുടെ ശ്രദ്ധയ്ക്ക്... പൊന്മുടി എക്കോ ടൂറിസം വീണ്ടും തുറന്നു  (6 hours ago)

Malayali Vartha Recommends