Widgets Magazine
27
Dec / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തിരുവനന്തപുരം കോർപ്പറേഷനിൽ മേയറായി അധികാരമേറ്റ് വി.വി.രാജേഷ് ... ആശാനാഥ് ഡെപ്യൂട്ടി മേയറായി, സമഗ്ര നഗരവികസനമാണ് ലക്ഷ്യമെന്ന് വി.വി.രാജേഷ്


ഇനി ബിജെപിയുടെ കാലം... അവസാന നിമിഷം സ്വതന്ത്രനും പിന്തുണ പ്രഖ്യാപിച്ചതോടെ തലസ്ഥാനത്ത് ബിജെപിക്ക് 51, കേവല ഭൂരിപക്ഷം ഉറപ്പിച്ചു; ജനുവരിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിൽ; തിരുവനന്തപുരം കോർപ്പറേഷന്റെ വികസന രേഖ പ്രഖ്യാപിക്കും


സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ച് വിജയിച്ച പാറ്റൂര്‍ രാധാകൃഷ്ണന്‍ ബിജെപിക്ക് പിന്തുണ അറിയിച്ചു.... കേവലഭൂരിപക്ഷം തിരുവനന്തപുരം നഗരസഭയില്‍ ഉറപ്പാക്കി ബിജെപി.. വി വി രാജേഷാണ് തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയര്‍ സ്ഥാനാര്‍ഥി


നിയന്ത്രണം നഷ്ടപ്പെട്ട തമിഴ്‌നാട് സർക്കാർ ബസും കാറുകളും കൂട്ടിയിടിച്ച് വൻ അപകടം...ഒമ്പതു മരണം


പുതുവര്‍ഷത്തില്‍ നല്ല ആരോഗ്യത്തിനായി 'ആരോഗ്യം ആനന്ദം - വൈബ് 4 വെല്‍നസ്സ്'

നരബലിയിലേയും അവയവ കടത്ത് മാഫിയയിലേക്കും സംശയങ്ങൾ നീളുന്നു! 25 കുട്ടികളെ എങ്കിലും തട്ടിയെടുക്കാൻ ലക്ഷ്യം വെച്ചു; കുട്ടികളെ തട്ടിയെടുക്കാൻ ശേഖരിച്ച വിവരങ്ങൾ ഡയറിയിൽ ഓരോ പേജിലായി ഡയഗ്രം രൂപത്തിൽ രേഖപ്പെടുത്തി! പത്മകുമാർ കുടുംബം ക്രൈംബ്രാഞ്ചിന് മുൻപിൽ എത്തുമ്പോൾ ...

07 DECEMBER 2023 12:53 PM IST
മലയാളി വാര്‍ത്ത

ഓയൂരിൽ കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസില്‍ അന്വേഷണം ഏറ്റെടുത്ത ക്രൈംബ്രാഞ്ച് പ്രതികളെ ഇന്ന് കസ്റ്റഡിയില്‍ വാങ്ങുന്നതോടെ കൂടുതൽ വിവരങ്ങൾ പുറത്ത് വരുമെന്ന് പ്രതീക്ഷിക്കാം. പ്രതികളായ പത്മകുമാർ, ഭാര്യ അനിത, മകൾ അനുപമ എന്നിവരെ വ്യാഴാഴ്ച കൊട്ടാരക്കര ജുഡീഷ്യൽ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കും. ഉച്ചയോടെ കസ്റ്റഡിയിൽ ലഭിക്കുമെന്നാണ് പ്രതീക്ഷ. മൂന്നുപേരെയും വിശദമായി ചോദ്യം ചെയ്യും. നിലവില്‍ ഉയര്‍ന്നിട്ടുള്ള നിരവധി സംശയങ്ങള്‍ക്ക് ഉത്തരം കണ്ടെത്തേണ്ടത് പ്രധാനമാണ്. പ്രതികളെ നേരില്‍ ചോദ്യംചെയ്യുന്നതിലൂടെ മാത്രമേ നിലവിലുള്ള കഥകള്‍ക്കു പിന്നിലെ സത്യങ്ങള്‍ മനസ്സിലാക്കാന്‍ കഴിയൂ എന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. കടബാധ്യത സംബന്ധിച്ച നിലവിലുള്ള വിശദീകരണങ്ങൾ അന്വേഷണസംഘം വിശ്വസിക്കുന്നില്ല. വായ്പകൾമൂലമുള്ള കടബാധ്യതയെക്കാൾ ഓൺലൈൻ വാതുവെപ്പു പോലുള്ള ഇടപാടുകളിൽ പണം നഷ്ടപ്പെട്ടിട്ടുണ്ടോ എന്നു അന്വേഷണവും നടത്തും. കൂടാതെ ദുരൂഹതയുണർത്തുന്ന കുറെയധികം സംശയങ്ങളുടെ ചുരുളഴിയാനുണ്ട്. നരബലിയിലേയും അവയവ കടത്ത് മാഫിയയിലേക്കും സംശയങ്ങൾ നീളുന്നുണ്ട്. ഇതെല്ലാം പരിശോധനയ്ക്ക് വിധേയമാക്കും. കേസിൽ നാലാമനുണ്ടെന്ന അഭ്യൂഹം ശക്തമാണ്. അങ്ങനെയൊരാളുണ്ടെങ്കിൽ കണ്ടുപിടിക്കണം.

പത്തു ദിവസത്തെ കസ്റ്റഡിയാകും ക്രൈംബ്രാഞ്ച് ആവശ്യപ്പെടുക. പ്രതികളിൽനിന്ന് സമ്പൂർണമായ മൊഴിയെടുപ്പിനുശേഷമേ തെളിവെടുപ്പുണ്ടാകൂ. സി.സി.ടി.വി.ദൃശ്യങ്ങളും ശാസ്ത്രീയ തെളിവുകളും ഇതിനകം സംഘം വിലയിരുത്തി. തട്ടിക്കൊണ്ടുപോകലിനു സഹായംചെയ്തവരുണ്ടെങ്കിൽ അവരെയും സംഭവത്തിനു പിന്നിലെ യഥാർഥകാരണവും കണ്ടെത്തണം. അനുപമയുടെ ഓൺലൈൻ ഇടപാടുകൾ സംബന്ധിച്ച വിശദമായ വിവരങ്ങൾ തേടും. അതേസമയം പത്മകുമാർ മറ്റു ചില കുട്ടികളെയും തട്ടിക്കൊണ്ടുപോകാൻ ലക്ഷ്യമിട്ടിരുന്നതായി പൊലീസ് കണ്ടെത്തി. കുട്ടികളുടെ വീടുകളും അവിടേക്കെത്താനുള്ള വഴികളും രക്ഷിതാക്കളുടെ സാമ്പത്തിക പശ്ചാത്തലവും രേഖപ്പെടുത്തിയ പ്രതിയുടെ ഡയറി പൊലീസിനു ലഭിച്ചു. കൊല്ലം, തിരുവനന്തപുരം ജില്ലകളിൽനിന്നാണ് കുട്ടികളെ തട്ടിയെടുക്കാൻ പദ്ധതിയിട്ടത്. കുട്ടികളുടെ വീട്, പരിസരം, വീടുകളിലെ ക്യാമറ വിവരങ്ങൾ, റോഡുകളുടെ വിവരം, രക്ഷിതാക്കളുടെ സാമ്പത്തികചുറ്റുപാട് എന്നിവയെപ്പറ്റിയെല്ലാം പത്മകുമാർ വിശദമായി പഠിച്ചിരുന്നു.

 

 

25 കുട്ടികളെ എങ്കിലും തട്ടിയെടുക്കാനായിരുന്നു ആലോചന. ഇതിൽ ആദ്യത്തേതായിരുന്നു ഓയൂരിലേത്. ശേഖരിച്ച വിവരങ്ങൾ ഡയറിയിൽ ഓരോ പേജിലായി ഡയഗ്രം രൂപത്തിൽ രേഖപ്പെടുത്തി. ഓരോ റോഡിലും ക്യാമറ എവിടെയെല്ലാമുണ്ട് തുടങ്ങിയ കാര്യങ്ങളും കുറിച്ചിട്ടു. ഇതനുസരിച്ചുള്ള നീക്കങ്ങളാണ് പത്മകുമാർ അടുത്തിടെ നടത്തിയത്. മാസങ്ങളോളം ഇതിനായി ചെലവഴിച്ചു. ചടയമംഗലം കുഞ്ഞയ്യപ്പക്ഷേത്രപരിസരം, തിരുവനന്തപുരം ജില്ലയിലെ പള്ളിക്കലിനടുത്ത് മൂതല എന്നിവിടങ്ങളിൽ കാറുമായി സഞ്ചരിച്ചതിന്റെ സി.സി.ടി.വി.ദൃശ്യങ്ങൾ പൊലീസിനു ലഭിച്ചു. കുഞ്ഞയ്യപ്പക്ഷേത്രപരിസരത്തെ വീടിനടുത്ത് മൂന്നുമണിക്കൂറോളം ചെലവഴിച്ചതായി പൊലീസ് കണ്ടെത്തി. എന്നാൽ തട്ടിക്കൊണ്ടുപോകാനുള്ള ശ്രമം പരാജയപ്പെട്ടു. ഓയൂരിനടുത്ത് കാറ്റാടിയിൽനിന്ന് ആറുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയത് നവംബർ 27-ന് വൈകീട്ട് 4.20-നാണ്. ഇതിനു തൊട്ടുമുമ്പുള്ള ദിവസങ്ങളിൽ കാർ പലയിടങ്ങളിൽ ചുറ്റുന്നതിന്റെ ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. പലയിടത്തും തട്ടിയെടുക്കൽശ്രമം പരാജയപ്പെട്ടതായി പ്രതി പൊലീസിനോട് പറഞ്ഞു. ഒരു കുട്ടിയെമാത്രം തട്ടിയെടുത്ത് പത്തുലക്ഷം രൂപ കൈക്കലാക്കാനായിരുന്നില്ല പത്മകുമാർ ഉദ്ദേശിച്ചിരുന്നതെന്ന് പൊലീസ് പറയുന്നു. കുട്ടികളുടെ കുടുംബത്തിന്റെ സാമ്പത്തിക പശ്ചാത്തലമനുസരിച്ച് മൂന്നുലക്ഷം മുതലുള്ള തുക ആവശ്യപ്പെടാനായിരുന്നു തീരുമാനം. പിടിക്കപ്പെടുമെന്ന ചിന്ത ആസൂത്രണവേളയിലൊന്നും കുടുംബത്തിനുണ്ടായിരുന്നില്ലെന്നും ഇതിന്റെ ആത്മവിശ്വാസത്തിലാണ് പത്മകുമാറും അനിതയും അനുപമയും മുന്നോട്ടുപോയിരുന്നതെന്നുമാണ് പൊലീസ് പറയുന്നത്. അതേസമയം പദ്മകുമാറിന്റെ ഫാം ഹൗസിലെ ജീവനക്കാരിയെ ഭീഷണിപ്പെടുത്തിയ കേസില്‍ ഒരാളുടെ പേരില്‍ പരവൂര്‍ പോലീസ് കേസെടുത്തു. പദ്മകുമാറിന്റെ കേബിള്‍ നെറ്റ്വര്‍ക്കിലെ മുന്‍ ജീവനക്കാരന്‍ ചാത്തന്നൂര്‍ സ്വദേശി രാജേഷിന്റെ പേരിലാണ് കേസെടുത്തത്. ഫോണ്‍വഴിയുള്ള ഭീഷണിയായതിനാല്‍ പരവൂര്‍ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെ അനുമതിയോടെയാണ് കേസെടുത്തത്. ഇയാള്‍ കിടപ്പുരോഗിയാണെന്നാണ് പോലീസ് പറയുന്നത്. ഫാം ഹൗസ് ജീവനക്കാരിയായ ഷീബ ചാനലിനു നല്‍കിയ അഭിമുഖത്തില്‍ പ്രകോപിതനായാണ് ഭീഷണിപ്പെടുത്തിയതെന്നാണ് പോലീസ് പറയുന്നത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പർണശാലയിൽ ഭക്ഷണം എത്തിച്ച് നൽകുമെന്ന് ദേവസ്വം മന്ത്രി  (34 minutes ago)

ലൈസൻസ് പോലുമില്ലാതെയായിരുന്നു 19-കാരന്റെ ഡ്രൈവിംഗ്....  (57 minutes ago)

മലയാളി യുവാവ് ബഹ്റൈനിൽ നിര്യാതനായി  (1 hour ago)

ജനശതാബ്ദി എക്സ്പ്രസ്സ് ഇനി മുതൽ 9.30 ന് എറണാകുളത്ത് എത്തിച്ചേരും  (1 hour ago)

യുഎസിൽ ശക്തമായ ശീതക്കാറ്റ് 22,349 വിമാനങ്ങൾ വൈകി 1,800ലേറെ സർവീസുകൾ റദ്ദാക്കി യാത്രക്കാർ കുടുങ്ങി..  (1 hour ago)

എൽ ഡി എഫിലെ വി പ്രിയദർശിനിക്ക് വിജയം..  (1 hour ago)

മാഞ്ചസ്റ്ററിന് ജയം  (1 hour ago)

ദുര്‍മന്ത്രവാദത്തിന്റെ കേന്ദ്രം നരബലി ..ആഭിചാരം, ചാത്തന്‍ സേവ !! ഇന്ത്യയിലെ ഈ ഗ്രാമം പറയുന്ന കഥ !! മയോങ്ങിന്റെ ചരിത്രം ഇങ്ങനെ  (1 hour ago)

ആണവ അന്തർവാഹിനിയിൽ നിന്ന് ഇന്ത്യ നടത്തിയ ആ കിടുക്കാച്ചി നീക്കം !! ശത്രുസംഹാരം മാത്രം ലക്ഷ്യം  (2 hours ago)

സൽമാൻഖാന് ഇന്ന് അറുപതാം പിറന്നാൾ...  (2 hours ago)

കോട്ടയം മെഡിക്കൽ കോളജ് മുൻ ഡപ്യൂട്ടി സൂപ്രണ്ടും പ്രമുഖ ഡെർമറ്റോളജിസ്റ്റുമായ എം.ഐ.ജോയ് അന്തരിച്ചു...  (2 hours ago)

സ്വര്‍ണക്കൊള്ള മറച്ചുപിടിക്കാന്‍ ഫോട്ടോയെ കുറിച്ച് പറഞ്ഞിട്ട് കാര്യമില്ല; ജയിലില്‍ കിടക്കുന്ന നേതാക്കളെ സി.പി.എം സംരക്ഷിക്കുകകയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ  (2 hours ago)

ലഹരി ഉപയോ​ഗിച്ചാൽ പണി പോകും....  (2 hours ago)

ഹൈബ്രിഡ് കഞ്ചാവുമായി കോഴിക്കോട് സ്വദേശികൾ  (2 hours ago)

ശ്രീലേഖ ഇത്ര ചീപ്പാവരുത്...! സത്യപ്രതിജ്ഞയ്ക്കിടെ കണ്ണ് നിറഞ്ഞ് ഹോളിൽ നിന്ന് ഇറങ്ങിയോടി വീട്ടിൽ എത്തി രാജേഷും ആശയും  (2 hours ago)

Malayali Vartha Recommends