Widgets Magazine
25
Jan / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സഹപ്രവര്‍ത്തകരോടൊപ്പം വിനോദയാത്രയ്ക്കിടെ കാളിയാര്‍ നദിയില്‍ കാല്‍ വഴുതി വെള്ളത്തില്‍ വീണ യുവതിക്ക് ദാരുണാന്ത്യം


സംസ്ഥാനത്ത് വീണ്ടും മഴയ്ക്ക് സാധ്യത... ബംഗാള്‍ ഉള്‍ക്കടലിനു മുകളില്‍ വീണ്ടും കിഴക്കന്‍ കാറ്റ് രൂപപ്പെട്ടതോടെ കേരളത്തില്‍ നാളെ മുതല്‍ അന്തരീക്ഷ സ്ഥിതിയില്‍ മാറ്റം ഉണ്ടാവുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം.


കേരള ഹൈക്കോടതി മുൻ ജഡ്ജി ജസ്റ്റിസ് സിരിജഗൻ അന്തരിച്ചു... സംസ്കാരം ഇന്ന് വൈകിട്ട് നാലിന് രവിപുരം ശ്മശാനത്തിൽ


പിതാവ് അമ്മയെയും ബന്ധുക്കളെയും വെടിവച്ചതായി 12 വയസ്സുള്ള കുട്ടിയുടെ ഫോൺ കോൾ: വീട്ടിലെത്തിയ പൊലീസ് സംഘം കണ്ടത് ചോരയിൽ കുളിച്ച് കിടക്കുന്ന നാല് മൃതദേഹങ്ങൾ; ജോർജിയയിൽ കുടുംബ വഴക്കിനെ തുടർന്നുണ്ടായ കൊലപാതകങ്ങളിൽ ഇന്ത്യക്കാരനെ പോലീസ് പിടികൂടി: മൂന്ന് മക്കളും രക്ഷപെട്ടത് അലമാരയിൽ ഒളിച്ചിരുന്നതിനാൽ


ഗര്‍ഭിണിയായപ്പോള്‍ തന്നെ കുഞ്ഞിനെ ചൊല്ലി ഷിജില്‍ സംശയം ഉന്നയിച്ചു; രണ്ടു മാസം മുമ്പ് വീണ്ടും ഒന്നിച്ച് താമസം തുടങ്ങിയത് തന്നെ കുഞ്ഞിനെ ഇല്ലാതാക്കണമെന്ന ഉദ്ദേശത്തോടെ: മടിയിലിരുത്തി കൈമുട്ട് കൊണ്ട് കുട്ടിയുടെ അടിവയറ്റില്‍ ശക്തമായ് ഇടിച്ചതോടെ, ആന്തരിക അവയവങ്ങള്‍ക്ക് ക്ഷതമേറ്റ് കുഞ്ഞ് കുഴഞ്ഞുവീണു: മരണം ഉറപ്പാക്കിയ ശേഷം മെനഞ്ഞത് ബിസ്ക്കറ്റ് കഥ...

നരബലിയിലേയും അവയവ കടത്ത് മാഫിയയിലേക്കും സംശയങ്ങൾ നീളുന്നു! 25 കുട്ടികളെ എങ്കിലും തട്ടിയെടുക്കാൻ ലക്ഷ്യം വെച്ചു; കുട്ടികളെ തട്ടിയെടുക്കാൻ ശേഖരിച്ച വിവരങ്ങൾ ഡയറിയിൽ ഓരോ പേജിലായി ഡയഗ്രം രൂപത്തിൽ രേഖപ്പെടുത്തി! പത്മകുമാർ കുടുംബം ക്രൈംബ്രാഞ്ചിന് മുൻപിൽ എത്തുമ്പോൾ ...

07 DECEMBER 2023 12:53 PM IST
മലയാളി വാര്‍ത്ത

ഓയൂരിൽ കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസില്‍ അന്വേഷണം ഏറ്റെടുത്ത ക്രൈംബ്രാഞ്ച് പ്രതികളെ ഇന്ന് കസ്റ്റഡിയില്‍ വാങ്ങുന്നതോടെ കൂടുതൽ വിവരങ്ങൾ പുറത്ത് വരുമെന്ന് പ്രതീക്ഷിക്കാം. പ്രതികളായ പത്മകുമാർ, ഭാര്യ അനിത, മകൾ അനുപമ എന്നിവരെ വ്യാഴാഴ്ച കൊട്ടാരക്കര ജുഡീഷ്യൽ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കും. ഉച്ചയോടെ കസ്റ്റഡിയിൽ ലഭിക്കുമെന്നാണ് പ്രതീക്ഷ. മൂന്നുപേരെയും വിശദമായി ചോദ്യം ചെയ്യും. നിലവില്‍ ഉയര്‍ന്നിട്ടുള്ള നിരവധി സംശയങ്ങള്‍ക്ക് ഉത്തരം കണ്ടെത്തേണ്ടത് പ്രധാനമാണ്. പ്രതികളെ നേരില്‍ ചോദ്യംചെയ്യുന്നതിലൂടെ മാത്രമേ നിലവിലുള്ള കഥകള്‍ക്കു പിന്നിലെ സത്യങ്ങള്‍ മനസ്സിലാക്കാന്‍ കഴിയൂ എന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. കടബാധ്യത സംബന്ധിച്ച നിലവിലുള്ള വിശദീകരണങ്ങൾ അന്വേഷണസംഘം വിശ്വസിക്കുന്നില്ല. വായ്പകൾമൂലമുള്ള കടബാധ്യതയെക്കാൾ ഓൺലൈൻ വാതുവെപ്പു പോലുള്ള ഇടപാടുകളിൽ പണം നഷ്ടപ്പെട്ടിട്ടുണ്ടോ എന്നു അന്വേഷണവും നടത്തും. കൂടാതെ ദുരൂഹതയുണർത്തുന്ന കുറെയധികം സംശയങ്ങളുടെ ചുരുളഴിയാനുണ്ട്. നരബലിയിലേയും അവയവ കടത്ത് മാഫിയയിലേക്കും സംശയങ്ങൾ നീളുന്നുണ്ട്. ഇതെല്ലാം പരിശോധനയ്ക്ക് വിധേയമാക്കും. കേസിൽ നാലാമനുണ്ടെന്ന അഭ്യൂഹം ശക്തമാണ്. അങ്ങനെയൊരാളുണ്ടെങ്കിൽ കണ്ടുപിടിക്കണം.

പത്തു ദിവസത്തെ കസ്റ്റഡിയാകും ക്രൈംബ്രാഞ്ച് ആവശ്യപ്പെടുക. പ്രതികളിൽനിന്ന് സമ്പൂർണമായ മൊഴിയെടുപ്പിനുശേഷമേ തെളിവെടുപ്പുണ്ടാകൂ. സി.സി.ടി.വി.ദൃശ്യങ്ങളും ശാസ്ത്രീയ തെളിവുകളും ഇതിനകം സംഘം വിലയിരുത്തി. തട്ടിക്കൊണ്ടുപോകലിനു സഹായംചെയ്തവരുണ്ടെങ്കിൽ അവരെയും സംഭവത്തിനു പിന്നിലെ യഥാർഥകാരണവും കണ്ടെത്തണം. അനുപമയുടെ ഓൺലൈൻ ഇടപാടുകൾ സംബന്ധിച്ച വിശദമായ വിവരങ്ങൾ തേടും. അതേസമയം പത്മകുമാർ മറ്റു ചില കുട്ടികളെയും തട്ടിക്കൊണ്ടുപോകാൻ ലക്ഷ്യമിട്ടിരുന്നതായി പൊലീസ് കണ്ടെത്തി. കുട്ടികളുടെ വീടുകളും അവിടേക്കെത്താനുള്ള വഴികളും രക്ഷിതാക്കളുടെ സാമ്പത്തിക പശ്ചാത്തലവും രേഖപ്പെടുത്തിയ പ്രതിയുടെ ഡയറി പൊലീസിനു ലഭിച്ചു. കൊല്ലം, തിരുവനന്തപുരം ജില്ലകളിൽനിന്നാണ് കുട്ടികളെ തട്ടിയെടുക്കാൻ പദ്ധതിയിട്ടത്. കുട്ടികളുടെ വീട്, പരിസരം, വീടുകളിലെ ക്യാമറ വിവരങ്ങൾ, റോഡുകളുടെ വിവരം, രക്ഷിതാക്കളുടെ സാമ്പത്തികചുറ്റുപാട് എന്നിവയെപ്പറ്റിയെല്ലാം പത്മകുമാർ വിശദമായി പഠിച്ചിരുന്നു.

 

 

25 കുട്ടികളെ എങ്കിലും തട്ടിയെടുക്കാനായിരുന്നു ആലോചന. ഇതിൽ ആദ്യത്തേതായിരുന്നു ഓയൂരിലേത്. ശേഖരിച്ച വിവരങ്ങൾ ഡയറിയിൽ ഓരോ പേജിലായി ഡയഗ്രം രൂപത്തിൽ രേഖപ്പെടുത്തി. ഓരോ റോഡിലും ക്യാമറ എവിടെയെല്ലാമുണ്ട് തുടങ്ങിയ കാര്യങ്ങളും കുറിച്ചിട്ടു. ഇതനുസരിച്ചുള്ള നീക്കങ്ങളാണ് പത്മകുമാർ അടുത്തിടെ നടത്തിയത്. മാസങ്ങളോളം ഇതിനായി ചെലവഴിച്ചു. ചടയമംഗലം കുഞ്ഞയ്യപ്പക്ഷേത്രപരിസരം, തിരുവനന്തപുരം ജില്ലയിലെ പള്ളിക്കലിനടുത്ത് മൂതല എന്നിവിടങ്ങളിൽ കാറുമായി സഞ്ചരിച്ചതിന്റെ സി.സി.ടി.വി.ദൃശ്യങ്ങൾ പൊലീസിനു ലഭിച്ചു. കുഞ്ഞയ്യപ്പക്ഷേത്രപരിസരത്തെ വീടിനടുത്ത് മൂന്നുമണിക്കൂറോളം ചെലവഴിച്ചതായി പൊലീസ് കണ്ടെത്തി. എന്നാൽ തട്ടിക്കൊണ്ടുപോകാനുള്ള ശ്രമം പരാജയപ്പെട്ടു. ഓയൂരിനടുത്ത് കാറ്റാടിയിൽനിന്ന് ആറുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയത് നവംബർ 27-ന് വൈകീട്ട് 4.20-നാണ്. ഇതിനു തൊട്ടുമുമ്പുള്ള ദിവസങ്ങളിൽ കാർ പലയിടങ്ങളിൽ ചുറ്റുന്നതിന്റെ ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. പലയിടത്തും തട്ടിയെടുക്കൽശ്രമം പരാജയപ്പെട്ടതായി പ്രതി പൊലീസിനോട് പറഞ്ഞു. ഒരു കുട്ടിയെമാത്രം തട്ടിയെടുത്ത് പത്തുലക്ഷം രൂപ കൈക്കലാക്കാനായിരുന്നില്ല പത്മകുമാർ ഉദ്ദേശിച്ചിരുന്നതെന്ന് പൊലീസ് പറയുന്നു. കുട്ടികളുടെ കുടുംബത്തിന്റെ സാമ്പത്തിക പശ്ചാത്തലമനുസരിച്ച് മൂന്നുലക്ഷം മുതലുള്ള തുക ആവശ്യപ്പെടാനായിരുന്നു തീരുമാനം. പിടിക്കപ്പെടുമെന്ന ചിന്ത ആസൂത്രണവേളയിലൊന്നും കുടുംബത്തിനുണ്ടായിരുന്നില്ലെന്നും ഇതിന്റെ ആത്മവിശ്വാസത്തിലാണ് പത്മകുമാറും അനിതയും അനുപമയും മുന്നോട്ടുപോയിരുന്നതെന്നുമാണ് പൊലീസ് പറയുന്നത്. അതേസമയം പദ്മകുമാറിന്റെ ഫാം ഹൗസിലെ ജീവനക്കാരിയെ ഭീഷണിപ്പെടുത്തിയ കേസില്‍ ഒരാളുടെ പേരില്‍ പരവൂര്‍ പോലീസ് കേസെടുത്തു. പദ്മകുമാറിന്റെ കേബിള്‍ നെറ്റ്വര്‍ക്കിലെ മുന്‍ ജീവനക്കാരന്‍ ചാത്തന്നൂര്‍ സ്വദേശി രാജേഷിന്റെ പേരിലാണ് കേസെടുത്തത്. ഫോണ്‍വഴിയുള്ള ഭീഷണിയായതിനാല്‍ പരവൂര്‍ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെ അനുമതിയോടെയാണ് കേസെടുത്തത്. ഇയാള്‍ കിടപ്പുരോഗിയാണെന്നാണ് പോലീസ് പറയുന്നത്. ഫാം ഹൗസ് ജീവനക്കാരിയായ ഷീബ ചാനലിനു നല്‍കിയ അഭിമുഖത്തില്‍ പ്രകോപിതനായാണ് ഭീഷണിപ്പെടുത്തിയതെന്നാണ് പോലീസ് പറയുന്നത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജെ സി ഡാനിയേൽ പുരസ്‌കാരം നടി ശാരദ മുഖ്യമന്ത്രിയിൽ നിന്ന് ഏറ്റുവാങ്ങും  (2 minutes ago)

ശ്രീനഗർ- ജമ്മു ദേശീയ പാത അടച്ചിട്ടതായി അധികൃതർ  (23 minutes ago)

ഗുരുവായൂർ ക്ഷേത്രത്തിൽ ഇന്ന് 262 വിവാഹങ്ങൾ... ഭക്തർക്ക് തടസ്സമില്ലാതെ ക്ഷേത്ര ദർശനത്തിനും വഴിയൊരുക്കും.  (37 minutes ago)

ട്രാഫിക് നിയമലംഘനം നടത്തുന്ന ഡ്രൈവർമാരുടെ ലൈസൻസ്  (1 hour ago)

കുളിക്കാൻ ഇറങ്ങിയ മൂന്നംഗ സംഘത്തിലെ ഒരാൾ മുങ്ങി മരിച്ചു...  (1 hour ago)

യു.എസിൽ നിന്നു പുറപ്പെടാനിരുന്ന നിരവധി വിമാന സർവീസുകൾ റദ്ദാക്കി  (1 hour ago)

ഉന്നത പദവി, ബിസിനസ്സിൽ വൻ ലാഭം! ഈ രാശിക്കാർക്ക് ഇന്ന് മഹാഭാഗ്യം!  (2 hours ago)

ആ യാത്ര അന്ത്യയാത്രയായി... കാളിയാര്‍ നദിയില്‍ കുളിക്കാനിറങ്ങിയപ്പോഴാണ് കാല്‍ വഴുതി വെള്ളത്തില്‍ വീണത്.‌  (2 hours ago)

രാഷ്ട്രപതി ദ്രൗപദി മുർമ്മു ഇന്ന് വൈകുന്നേരം രാജ്യത്തെ അഭിസംബോധന ചെയ്തത് സംസാരിക്കും.. . പത്മപുരസ്കാരങ്ങളും സൈനിക പൊലീസ് മെഡലുകളും ഇന്ന് പ്ര  (2 hours ago)

 തേങ്ങ പറിക്കാൻ തെങ്ങിൽ കയറിയപ്പോഴാണ് അപകടം....  (2 hours ago)

ശിക്ഷാവിധിഉടൻ സ്റ്റേ ചെയ്യണമെന്ന ആവശ്യം തള്ളി  (3 hours ago)

77-ാമത് റിപ്പബ്ലിക് ദിനം രാജ്യം നാളെ ആഘോഷിക്കാനിരിക്കെ,ഡൽഹിയിൽ കനത്ത സുരക്ഷ  (3 hours ago)

ടൂറിസ്റ്റ് ബസും മിക്സർ ട്രക്കും നേർക്കുനേർ? മുപ്പതോളം പേർക്ക് പരുക്ക്  (3 hours ago)

പൊലീസ് വിളിപ്പിച്ചതു പ്രകാരം വീട്ടിലെത്തിയ പിതാവ് അടുക്കള വാതിൽ പൊളിച്ച് അകത്തു കയറി നോക്കിയപ്പോൾ കണ്ടത്....  (3 hours ago)

സംസ്ഥാനത്ത് വീണ്ടും മഴയ്ക്ക് സാധ്യത  (4 hours ago)

Malayali Vartha Recommends