Widgets Magazine
28
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഹൈക്കോടതി പച്ചക്കൊടി കാട്ടി 24 മണിക്കൂറിനകം നീക്കം; തിരുവനന്തപുരം മുതൽ കണ്ണൂർ വരെ ഇഡി വലയം; വീണ വിജയന്റെ വസതിയിൽ മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യൽ.. നിർണായക തെളിവുകൾ...


സംഘപരിവാറിനല്ല, കരിമണൽ കർത്തയ്ക്കാണ് കുമ്പിട്ടത്! ഇ.ഡി റെയ്ഡിൽ പെട്ട പിണറായിയെ കയ്യോടെ പിടികൂടിയെന്ന് രാഹുലിന്റെ പരിഹാസം...


ഞങ്ങളെ തളർത്താൻ നോക്കേണ്ട!" ഇഡിക്ക് മറുപടിയുമായി പിണറായി; എം.എ ബേബി കസ്റ്റഡിയിൽ; ഉദ്യോഗസ്ഥർ ആശുപത്രിയിൽ...


ചോരക്കുഞ്ഞിനെ ജനലിലൂടെ എറിഞ്ഞ സംഭവം: അമ്മയ്ക്കെതിരെ വധശ്രമത്തിന് കേസ്: വീട്ടുകാരും നിരീക്ഷണത്തിൽ...


പിണറായിയുടെ വീട്ടിൽ ഇഡി റെയ്ഡ്: തലസ്ഥാനത്ത് വൻ അക്രമം; പൊലീസിന്റെ ഹെൽമെറ്റൂരി കേന്ദ്രസേനയ്ക്ക് നേരെ എറിഞ്ഞു...

നരബലിയിലേയും അവയവ കടത്ത് മാഫിയയിലേക്കും സംശയങ്ങൾ നീളുന്നു! 25 കുട്ടികളെ എങ്കിലും തട്ടിയെടുക്കാൻ ലക്ഷ്യം വെച്ചു; കുട്ടികളെ തട്ടിയെടുക്കാൻ ശേഖരിച്ച വിവരങ്ങൾ ഡയറിയിൽ ഓരോ പേജിലായി ഡയഗ്രം രൂപത്തിൽ രേഖപ്പെടുത്തി! പത്മകുമാർ കുടുംബം ക്രൈംബ്രാഞ്ചിന് മുൻപിൽ എത്തുമ്പോൾ ...

07 DECEMBER 2023 12:53 PM IST
മലയാളി വാര്‍ത്ത

ഓയൂരിൽ കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസില്‍ അന്വേഷണം ഏറ്റെടുത്ത ക്രൈംബ്രാഞ്ച് പ്രതികളെ ഇന്ന് കസ്റ്റഡിയില്‍ വാങ്ങുന്നതോടെ കൂടുതൽ വിവരങ്ങൾ പുറത്ത് വരുമെന്ന് പ്രതീക്ഷിക്കാം. പ്രതികളായ പത്മകുമാർ, ഭാര്യ അനിത, മകൾ അനുപമ എന്നിവരെ വ്യാഴാഴ്ച കൊട്ടാരക്കര ജുഡീഷ്യൽ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കും. ഉച്ചയോടെ കസ്റ്റഡിയിൽ ലഭിക്കുമെന്നാണ് പ്രതീക്ഷ. മൂന്നുപേരെയും വിശദമായി ചോദ്യം ചെയ്യും. നിലവില്‍ ഉയര്‍ന്നിട്ടുള്ള നിരവധി സംശയങ്ങള്‍ക്ക് ഉത്തരം കണ്ടെത്തേണ്ടത് പ്രധാനമാണ്. പ്രതികളെ നേരില്‍ ചോദ്യംചെയ്യുന്നതിലൂടെ മാത്രമേ നിലവിലുള്ള കഥകള്‍ക്കു പിന്നിലെ സത്യങ്ങള്‍ മനസ്സിലാക്കാന്‍ കഴിയൂ എന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. കടബാധ്യത സംബന്ധിച്ച നിലവിലുള്ള വിശദീകരണങ്ങൾ അന്വേഷണസംഘം വിശ്വസിക്കുന്നില്ല. വായ്പകൾമൂലമുള്ള കടബാധ്യതയെക്കാൾ ഓൺലൈൻ വാതുവെപ്പു പോലുള്ള ഇടപാടുകളിൽ പണം നഷ്ടപ്പെട്ടിട്ടുണ്ടോ എന്നു അന്വേഷണവും നടത്തും. കൂടാതെ ദുരൂഹതയുണർത്തുന്ന കുറെയധികം സംശയങ്ങളുടെ ചുരുളഴിയാനുണ്ട്. നരബലിയിലേയും അവയവ കടത്ത് മാഫിയയിലേക്കും സംശയങ്ങൾ നീളുന്നുണ്ട്. ഇതെല്ലാം പരിശോധനയ്ക്ക് വിധേയമാക്കും. കേസിൽ നാലാമനുണ്ടെന്ന അഭ്യൂഹം ശക്തമാണ്. അങ്ങനെയൊരാളുണ്ടെങ്കിൽ കണ്ടുപിടിക്കണം.

പത്തു ദിവസത്തെ കസ്റ്റഡിയാകും ക്രൈംബ്രാഞ്ച് ആവശ്യപ്പെടുക. പ്രതികളിൽനിന്ന് സമ്പൂർണമായ മൊഴിയെടുപ്പിനുശേഷമേ തെളിവെടുപ്പുണ്ടാകൂ. സി.സി.ടി.വി.ദൃശ്യങ്ങളും ശാസ്ത്രീയ തെളിവുകളും ഇതിനകം സംഘം വിലയിരുത്തി. തട്ടിക്കൊണ്ടുപോകലിനു സഹായംചെയ്തവരുണ്ടെങ്കിൽ അവരെയും സംഭവത്തിനു പിന്നിലെ യഥാർഥകാരണവും കണ്ടെത്തണം. അനുപമയുടെ ഓൺലൈൻ ഇടപാടുകൾ സംബന്ധിച്ച വിശദമായ വിവരങ്ങൾ തേടും. അതേസമയം പത്മകുമാർ മറ്റു ചില കുട്ടികളെയും തട്ടിക്കൊണ്ടുപോകാൻ ലക്ഷ്യമിട്ടിരുന്നതായി പൊലീസ് കണ്ടെത്തി. കുട്ടികളുടെ വീടുകളും അവിടേക്കെത്താനുള്ള വഴികളും രക്ഷിതാക്കളുടെ സാമ്പത്തിക പശ്ചാത്തലവും രേഖപ്പെടുത്തിയ പ്രതിയുടെ ഡയറി പൊലീസിനു ലഭിച്ചു. കൊല്ലം, തിരുവനന്തപുരം ജില്ലകളിൽനിന്നാണ് കുട്ടികളെ തട്ടിയെടുക്കാൻ പദ്ധതിയിട്ടത്. കുട്ടികളുടെ വീട്, പരിസരം, വീടുകളിലെ ക്യാമറ വിവരങ്ങൾ, റോഡുകളുടെ വിവരം, രക്ഷിതാക്കളുടെ സാമ്പത്തികചുറ്റുപാട് എന്നിവയെപ്പറ്റിയെല്ലാം പത്മകുമാർ വിശദമായി പഠിച്ചിരുന്നു.

 

 

25 കുട്ടികളെ എങ്കിലും തട്ടിയെടുക്കാനായിരുന്നു ആലോചന. ഇതിൽ ആദ്യത്തേതായിരുന്നു ഓയൂരിലേത്. ശേഖരിച്ച വിവരങ്ങൾ ഡയറിയിൽ ഓരോ പേജിലായി ഡയഗ്രം രൂപത്തിൽ രേഖപ്പെടുത്തി. ഓരോ റോഡിലും ക്യാമറ എവിടെയെല്ലാമുണ്ട് തുടങ്ങിയ കാര്യങ്ങളും കുറിച്ചിട്ടു. ഇതനുസരിച്ചുള്ള നീക്കങ്ങളാണ് പത്മകുമാർ അടുത്തിടെ നടത്തിയത്. മാസങ്ങളോളം ഇതിനായി ചെലവഴിച്ചു. ചടയമംഗലം കുഞ്ഞയ്യപ്പക്ഷേത്രപരിസരം, തിരുവനന്തപുരം ജില്ലയിലെ പള്ളിക്കലിനടുത്ത് മൂതല എന്നിവിടങ്ങളിൽ കാറുമായി സഞ്ചരിച്ചതിന്റെ സി.സി.ടി.വി.ദൃശ്യങ്ങൾ പൊലീസിനു ലഭിച്ചു. കുഞ്ഞയ്യപ്പക്ഷേത്രപരിസരത്തെ വീടിനടുത്ത് മൂന്നുമണിക്കൂറോളം ചെലവഴിച്ചതായി പൊലീസ് കണ്ടെത്തി. എന്നാൽ തട്ടിക്കൊണ്ടുപോകാനുള്ള ശ്രമം പരാജയപ്പെട്ടു. ഓയൂരിനടുത്ത് കാറ്റാടിയിൽനിന്ന് ആറുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയത് നവംബർ 27-ന് വൈകീട്ട് 4.20-നാണ്. ഇതിനു തൊട്ടുമുമ്പുള്ള ദിവസങ്ങളിൽ കാർ പലയിടങ്ങളിൽ ചുറ്റുന്നതിന്റെ ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. പലയിടത്തും തട്ടിയെടുക്കൽശ്രമം പരാജയപ്പെട്ടതായി പ്രതി പൊലീസിനോട് പറഞ്ഞു. ഒരു കുട്ടിയെമാത്രം തട്ടിയെടുത്ത് പത്തുലക്ഷം രൂപ കൈക്കലാക്കാനായിരുന്നില്ല പത്മകുമാർ ഉദ്ദേശിച്ചിരുന്നതെന്ന് പൊലീസ് പറയുന്നു. കുട്ടികളുടെ കുടുംബത്തിന്റെ സാമ്പത്തിക പശ്ചാത്തലമനുസരിച്ച് മൂന്നുലക്ഷം മുതലുള്ള തുക ആവശ്യപ്പെടാനായിരുന്നു തീരുമാനം. പിടിക്കപ്പെടുമെന്ന ചിന്ത ആസൂത്രണവേളയിലൊന്നും കുടുംബത്തിനുണ്ടായിരുന്നില്ലെന്നും ഇതിന്റെ ആത്മവിശ്വാസത്തിലാണ് പത്മകുമാറും അനിതയും അനുപമയും മുന്നോട്ടുപോയിരുന്നതെന്നുമാണ് പൊലീസ് പറയുന്നത്. അതേസമയം പദ്മകുമാറിന്റെ ഫാം ഹൗസിലെ ജീവനക്കാരിയെ ഭീഷണിപ്പെടുത്തിയ കേസില്‍ ഒരാളുടെ പേരില്‍ പരവൂര്‍ പോലീസ് കേസെടുത്തു. പദ്മകുമാറിന്റെ കേബിള്‍ നെറ്റ്വര്‍ക്കിലെ മുന്‍ ജീവനക്കാരന്‍ ചാത്തന്നൂര്‍ സ്വദേശി രാജേഷിന്റെ പേരിലാണ് കേസെടുത്തത്. ഫോണ്‍വഴിയുള്ള ഭീഷണിയായതിനാല്‍ പരവൂര്‍ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെ അനുമതിയോടെയാണ് കേസെടുത്തത്. ഇയാള്‍ കിടപ്പുരോഗിയാണെന്നാണ് പോലീസ് പറയുന്നത്. ഫാം ഹൗസ് ജീവനക്കാരിയായ ഷീബ ചാനലിനു നല്‍കിയ അഭിമുഖത്തില്‍ പ്രകോപിതനായാണ് ഭീഷണിപ്പെടുത്തിയതെന്നാണ് പോലീസ് പറയുന്നത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തമിഴ്നാട് മുഖ്യമന്ത്രി വിജയ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി  (6 hours ago)

തിരുവനന്തപുരത്ത് ഇഡി ഉദ്യോ​ഗസ്ഥരെ ആക്രമിച്ച കേസിൽ 7 പ്രതികൾ അറസ്റ്റിൽ.  (6 hours ago)

സുരക്ഷാ കോട്ട തകർത്ത് പത്‌മനാഭന്റെ സ്വർണവും കട്ടു!! വൈരനാമയും കാണാനില്ല.. രാജകുടുംബവും സംശയ നിഴലിൽ അതീവ ഗുരുതര സാഹചര്യം  (6 hours ago)

20 വർഷത്തിന് ശേഷം റഹീം നാട്ടിലേയ്ക്ക് !! വലിയ പെരുന്നാളിന് ഉമ്മയോടൊപ്പം ഉണ്ടാകും പ്രതീക്ഷയില്‍ കുടുംബം ഇമിഗ്രേഷൻ നടപടികൾ അവസാന ഘട്ടത്തിൽ  (6 hours ago)

പ്രവാസികൾക്ക് പെരുന്നാൾ ആശംസകൾ നേർന്ന് യുഎഇ ഭരണാധികാരി ശൈഖ് മുഹമ്മദ് അൽനഹ്യാൻ  (6 hours ago)

ഗർഭിണിയായത് കാമുകനിൽ നിന്നെന്ന് 19 കാരി; നവജാത ശിശുവിനെ ജനലിലൂടെ പുറത്തേക്കെറിഞ്ഞ യുവതിക്കെതിരെ വധശ്രമത്തിന് കേസ്  (6 hours ago)

ലാവോസ് കാടുകളിലെ മരണതുരങ്കം; സ്വര്‍ണ്ണവേട്ടയ്ക്ക് പോയവർ കുടുങ്ങിയിട്ട് അഞ്ച് ദിവസം ആ 'ക്രാക്ക് ടീം' വീണ്ടുമെത്തുമ്പോള്‍ മരണതീവണ്ടിപ്പാതയുടെ ചരിത്രം  (6 hours ago)

ഇഡി പരിശോധന സംബന്ധിച്ച് ഒരു വിവരവും ‌ഉണ്ടായിരുന്നില്ലെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല  (6 hours ago)

പ്രവാസികൾക്ക് ഭരണാധികാരിയുടെ പെരുന്നാൾ സർപ്രൈസ്..! ദേ റഹീം ഇറങ്ങി..!ഇന്ന് രാത്രി വീട്ടിൽ എത്തും..ആ ഉമ്മയ്ക്ക് വേണ്ടി  (6 hours ago)

ഒന്നും കിട്ടിയില്ലെന്ന് പറഞ്ഞ് സഖാക്കള്‍ ആഘോഷിക്കാന്‍ വരട്ടെ...നിർണായക രേഖകൾ പിടിച്ചെടുത്തെന്ന് എന്ന് ED  (6 hours ago)

I AM MP..എനിക്ക് സഖാവിനെ കാണണം..ഏത് എംപി 'ജാവോ' ജോൺ ബ്രിട്ടാസിനെ തൂക്കിയെറിഞ്ഞ് കേന്ദ്ര സേന..! CRPF അടിച്ചോട്ടിച്ചു  (7 hours ago)

CRPF-നെ തൊട്ടു കളിമാറുന്നു കൂടുതൽ പട്ടാളം പള്ളിപ്പുറത്ത് നിന്ന് ഇറങ്ങും,അടുത്ത ബാച്ച് അടിമകൾ അടികൊള്ളാൻ ഇറങ്ങും  (7 hours ago)

ഹൈക്കോടതി പച്ചക്കൊടി കാട്ടി 24 മണിക്കൂറിനകം നീക്കം; തിരുവനന്തപുരം മുതൽ കണ്ണൂർ വരെ ഇഡി വലയം; വീണ വിജയന്റെ വസതിയിൽ മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യൽ.. നിർണായക തെളിവുകൾ...  (9 hours ago)

സംഘപരിവാറിനല്ല, കരിമണൽ കർത്തയ്ക്കാണ് കുമ്പിട്ടത്! ഇ.ഡി റെയ്ഡിൽ പെട്ട പിണറായിയെ കയ്യോടെ പിടികൂടിയെന്ന് രാഹുലിന്റെ പരിഹാസം...  (9 hours ago)

ഞങ്ങളെ തളർത്താൻ നോക്കേണ്ട!" ഇഡിക്ക് മറുപടിയുമായി പിണറായി; എം.എ ബേബി കസ്റ്റഡിയിൽ; ഉദ്യോഗസ്ഥർ ആശുപത്രിയിൽ...  (10 hours ago)

Malayali Vartha Recommends