Widgets Magazine
20
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രവാസിയായ വരന്റെ വരവിനായി കാത്തിരുന്നവർക്ക് മുൻപിൽ എത്തിയത്.. മരണ വാർത്ത.. സൗദി അറേബ്യയിൽ മരിച്ച നിലയില്‍ കണ്ടെത്തി..സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു..


ഷാജി എന്ന ആ മനുഷ്യനെ കാണാൻ മുഖ്യമന്ത്രി എത്തും..അപകടത്തിൽ പെട്ട യുവതിയ്ക്ക് സ്വന്തം ഉടുമുണ്ട് ഊരി നൽകി മാതൃകയായ മനുഷ്യനാണ് ഇദ്ദേഹം.. വാഴ്ത്തുകയാണ് സോഷ്യല്‍ മീഡിയ..


കൊച്ചിൻ ഷിപ്പ്‌യാർഡിൽ അറ്റകുറ്റപ്പണിക്കായി എത്തിയ കപ്പലിനുള്ളിൽ ‘ഐ ലവ് പാകിസ്താൻ’ എന്ന വാചകം.. 150 തൊഴിലാളികളിൽ നിന്ന് അന്വേഷണ സംഘം വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്..


വീണ ലോക്കറിൽ ഉണ്ടായിരുന്ന സ്വർണമൊഴിച്ചുള്ള മറ്റ് സാധനങ്ങൾ എല്ലാം മാറ്റി.. 134 രേഖകൾ ഇതുവരെ എസ്എഫ്ഐ ഒ കൈമാറിയിട്ടില്ല.. ഇത് കൈമാറിയാൽ മാത്രമേ വീണയെ ഇ ഡിക്ക് ഒരിക്കൽ കൂടി ചോദ്യം ചെയ്യാൻ കഴിയുകയുള്ളൂ. .


സതീശന്റെ ബജറ്റിൽ മോദിയുടെ "ബ്ലൂ ഇക്കണോമി" മാജിക്.. ബ്ലൂ ഇക്കണോമിയിൽ കേരളത്തിന് വൻ സാധ്യത..എന്താണ് കേന്ദ്രത്തിന്റെ "ബ്ലൂ ഇക്കണോമി"?

സാമ്പത്തിക പ്രതിസന്ധിയിൽ നട്ടം തിരിയുന്ന സർക്കാർ ബാർ ഉടമകളിൽ, നിന്നും പിരിക്കേണ്ട കോടികൾ വേണ്ടെന്ന് വച്ചു...കോടികളുടെ നികുതിയിളവുകൾ ബാർ ഉടമകൾക്ക് നൽകുന്നതിന്റെ രേഖകളാണ് പുറത്തുവന്നത്... കോടികളുടെ കോഴയാണ് ഇത്തരത്തിൽ ബന്ധപ്പെട്ടവരിലേക്ക് ഒഴുകുന്നത്...

28 MAY 2024 12:08 PM IST
മലയാളി വാര്‍ത്ത

More Stories...

ആരോഗ്യമേഖലയ്ക്ക് വേണ്ടത് രോഗികളെ സുഖപ്പെടുത്തിയെന്ന ക്രെഡിറ്റാണെന്ന് കെ. മുരളീധരന്‍

കൊയിലാണ്ടിയില്‍ യുവതിയെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി

ലക്ഷ്യം സമ്പൂര്‍ണ സ്വകാര്യവത്കരണം; ബഡ്ജറ്റിനെ വിമര്‍ശിച്ച് എം വി ഗോവിന്ദന്‍

പ്രവാസിയായ വരന്റെ വരവിനായി കാത്തിരുന്നവർക്ക് മുൻപിൽ എത്തിയത്.. മരണ വാർത്ത.. സൗദി അറേബ്യയിൽ മരിച്ച നിലയില്‍ കണ്ടെത്തി..സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു..

ഷാജി എന്ന ആ മനുഷ്യനെ കാണാൻ മുഖ്യമന്ത്രി എത്തും..അപകടത്തിൽ പെട്ട യുവതിയ്ക്ക് സ്വന്തം ഉടുമുണ്ട് ഊരി നൽകി മാതൃകയായ മനുഷ്യനാണ് ഇദ്ദേഹം.. വാഴ്ത്തുകയാണ് സോഷ്യല്‍ മീഡിയ..

സാമ്പത്തിക പ്രതിസന്ധിയിൽ നട്ടം തിരിയുന്ന സർക്കാർ ബാർ ഉടമകളിൽ നിന്നും പിരിക്കേണ്ട കോടികൾ വേണ്ടെന്ന് വച്ചു. കോടികളുടെ നികുതിയിളവുകൾ  ബാർ ഉടമകൾക്ക്  നൽകുന്നതിന്റെ രേഖകളാണ്  പുറത്തുവന്നത് . ടേൺ ഓവർ ടാക്സ് വേണ്ടെന്ന് വച്ചാണ്  ബാർ ഉടമകൾക്കായി സർക്കാർ സംവിധാനങ്ങൾ നട്ടെല്ല് വളയ്ക്കുന്നത്.മന്ത്രി കെ.എൻ. ബാലഗോപാലിന്റെ വകുപ്പാണ്  ബാർ ഉടമകൾക്ക് തികുതിയിളവ് നൽകിയത്. എല്ലാ മാസവും നികുതി ഉദ്യോഗസ്ഥരുടെ കോൺഫറൻസ് നടത്തുന്ന മന്ത്രി ഇക്കാര്യം അറിഞ്ഞിട്ടും അറിഞ്ഞില്ലെന്ന് നടിക്കുന്നു. കോടികളുടെ കോഴയാണ് ഇത്തരത്തിൽ ബന്ധപ്പെട്ടവരിലേക്ക് ഒഴുകുന്നത്.  മദ്യ വിൽപനയുടെ പത്ത് ശതമാനമാണ് നിലവിലെ നികുതി. ഇത് ഉപഭോക്താക്കളിൽ നിന്ന് ഈടാക്കേണ്ടതില്ല. പകരം ബാർ ഉടമകൾ തന്നെ സർക്കാരിന്  നൽകണം.     നികുതി വകുപ്പ് ഉദ്യോഗസ്ഥർ ബാറുകളിലെത്തി രേഖകൾ പരിശോധിച്ച് വിൽപ്പന കണക്കാക്കി സമർപ്പിച്ച റിട്ടേണുകൾ ഒത്തു നോക്കി ടേൺ ഓവർ നികുതി നിശ്ചയിക്കണമെന്നാണ് ചട്ടം. റിട്ടേണിൽ തട്ടിപ് കണ്ടെത്തിയാൽ പിഴ ചുമത്തണം. 2017 മുതൽ ഇത്തരം പരിശോധനകൾ നടക്കുന്നില്ല. ഒന്നാം  പിണറായി സർക്കാർ അധികാരത്തിലെത്തിയ ശേഷമാണ് പരിശോധന നിലച്ചത്. മദ്യവിൽപനയും ലാഭവും  സംബന്ധിച്ച് ബാർ ഉടമകൾ സമർപ്പിക്കുന്ന റിപ്പോർട്ടാണ് സർക്കാർ ആശ്രയിക്കുന്നത്. ബാർ ഉടമകൾ നഷ്ടമെന്ന് പറഞ്ഞാൽ സർക്കാരിനും നഷ്ടം തന്നെ. കാരണം കോടികൾ മറിയും. ബാർ ലൈസൻസ് പഞ്ചനക്ഷത്ര ഹോട്ടലുകൾക്ക് മാത്രം നൽകിയ 2016-17 ൽ 29 ബാറുകളിൽ നിന്നായി 300 കോടിയാണ് ടേൺ  ഓവർ നികുതി പിരിച്ചത്. ഇത് ഉമ്മൻ ചാണ്ടി സർക്കാർ തുടങ്ങിവച്ചതാണ്. പിണറായി വന്നതോടെ കണ്ണടച്ചു. നിലവിൽ 801 ബാറുകൾ സംസ്ഥാനത്തുണ്ട്.     എന്നാൽ 600 കോടി പോലും വരുമാനം ലഭിക്കുന്നില്ല. ഈ സമയത്ത് നിരവധി തവണ  മദ്യത്തിന്റെ വില കൂടി.സ്വാഭാവികമായി നികുതി കൂടുതൽ ലഭിക്കേണ്ടതാണ്. നികുതി എത്രയെന്ന്  2023 മാർച്ച് 6 ന് റോജി എം ജോൺ നിയമസഭയിൽ ചോദിച്ച ചോദ്യത്തിന് ധനമന്ത്രി മറുപടി പറഞ്ഞിട്ടില്ല. ഇതിൽ നിന്നും ധനമന്ത്രിയുടെ ഇടപെടൽ വ്യക്തമാണ്.  ഭൂരിഭാഗം ബാർ ഉടമകളും നികുതി റിട്ടേൺ ഫയൽചെയ്യാത്ത സാഹചര്യം നിലവിലുണ്ട്. ബാർ ഉടമകളും സർക്കാരും തമ്മിലുള്ള ഒത്തുകളിയാണ് ഇതിൽ നിന്നും വെളിപ്പെടുന്നത്24 മണിക്കൂറും സർക്കാർ സാമ്പത്തിക പ്രതിസന്ധി അനുഭവിക്കുന്നു എന്ന് വാതോരാതെ പ്രസംഗിച്ച്  നടക്കുന്ന ആളാണ് നമ്മുടെ ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ.  അദ്ദേഹത്തിന് പൊതുജനങ്ങൾക്ക് മേൽ കുതിര കയറാൻ മാത്രമാണ് താല്പര്യം. ഉന്നതരായ ബിസിനസുകാരെയും ബാർ, സ്വർണക്കടക്കാരെയും തൊടാൻ ബാലഗോപാലിന് താൽപര്യമില്ല.    അതേസമയം കറണ്ട് ചാർജ് അടക്കാൻ താമസിക്കുകയോ വെള്ളക്കരമടയ്ക്കാൻ താമസിക്കുകയും ചെയ്താൽ പാവപ്പെട്ടവൻറെ ഫ്യൂസൂരാനും വെള്ളം ഇല്ലാതാക്കാനും  ധനകാര്യമന്ത്രിക്ക് വലിയ ഉത്സാഹമാണ്.  പാവപ്പെട്ടവരുടെ സർക്കാർ എന്ന പേരിൽ അധികാരമേറ്റെടുത്ത പിണറായി സർക്കാരിന് പാവപ്പെട്ടവർ എന്ന് കേട്ടാൽ അലർജി ഉണ്ടാകുന്ന സാഹചര്യമാണ് നിലവിലുള്ളത് .  നികുതി വെട്ടിപ്പ് നടത്തുന്ന ബാർ ഹോട്ടലുകൾക്കെതിരെയുള്ള നികുതി വകുപ്പിന്റെ പരിശോധനയും  നിലച്ചു . സംസ്ഥാനത്തെ ഒട്ടുമിക്ക ബാർ  ഹോട്ടലുകളും നികുതി വെട്ടിപ്പ് നടത്തുന്നതായി കണ്ടെത്തിയിരുന്നു. 2017 ലാണ് ഒടുവിൽ പരിശോധന നടന്നത്.   ഇതിന്റെ അടിസ്ഥാനത്തിൽ  64 സ്റ്റാർ ഹോട്ടലുകളിലാണ് സംസ്ഥാന വ്യാപകമായി സംസ്ഥാന നികുതി വകുപ്പ് പരിശോധന നടത്തിയത്.         സർക്കാരിന്റെ അറിവോ സമയതമോ ഇല്ലാതെ നടന്ന റെയ്ഡിന്റെ ആയുസ് ഒരു ദിവസം മാത്രമായിരുന്നു.നികുതി വരുമാനം കുത്തനെ ഇടിയുന്നു. ധനമന്ത്രിയുടെ ശ്രദ്ധകുറവാണ് പ്രധാനകാരണം. നികുതിവെട്ടിപ്പ് തടയാൻ ഫലപ്രദമായ  നടപടികൾ ധനമന്ത്രി സ്വീകരിച്ചാൽ  തന്നെ അതിൽ പാർട്ടിയുടെ  വെട്ട്  വരും. ഒരു സ്ഥാപനങ്ങളും സമാധാനത്തോടെ റെയ്ഡ് ചെയ്യാൻ കഴിയാത്ത സാഹചര്യമുണ്ട്.സ്ഥാപന ഉടമകൾക്ക് പാർട്ടിയുമായി ബന്ധം  ഉണ്ടോ എന്ന് പരിശോധിക്കാതിരുന്നാൽ നികുതി വകുപ്പിന് പൂട്ടുവീഴും. ഇതിന്റെ പേരിൽ നികുതി  സെക്രട്ടറിയും സർക്കാരും തമ്മിൽ പലവട്ടം  ഇടയുകയും ചെയ്തു. ജി എസ് റ്റി  വന്നതിന് ശേഷം നികുതി വെട്ടിപ്പ് വ്യാപകമാണെന്ന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് , സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പിന്റെ ഇന്റലിജൻസ് വിഭാഗം  വ്യാപകമായ പരിശോധനകൾ 2017 ൽ നടത്തിയത് . ജി എസ് ടി യിൽ റിട്ടേണുകൾ ഫയൽ ചെയ്യുകയോ നികുതി അടയ്ക്കുകയോ ചെയ്യാതിരുന്ന 58 സ്ഥാപനങ്ങളിൽ ജൂണിൽ   പരിശോധന നടത്തിയിരുന്നു.      റെയിൽവേ പാഴ്സൽ ഓഫീസുകൾ കേന്ദ്രീകരിച്ചും പരിശോധന നടത്തി . വേ ബിൽ ഇല്ലാതെയും രേഖകളിൽ പറഞ്ഞിരിക്കുന്നതിൽ കൂടുതൽ ചരക്കു കടത്തുകയും ചെയ്തവരിൽ നിന്നും നികുതിയും പിഴയും ഈടാക്കുകയും ചെയ്തു.അപ്പോഴൊന്നും പുകിൽ ഉണ്ടായില്ല. ജി എസ് റ്റി  നിലവിൽ വന്നതിനു ശേഷം സംസ്ഥാനത്തിനു ലഭിക്കുന്ന നികുതിയിൽ പ്രതീക്ഷിച്ച നികുതി വർധനവു ഉണ്ടാവാത്ത സാഹചര്യത്തിലാണ്  സംസ്ഥാന ചരക്കു സേവന നികുതി വകുപ്പിലെ ഇൻറലിജൻസ് വിഭാഗം നികുതി വെട്ടിപ്പുകാർക്കെതിരേ ശക്തമായ നടപടി സ്വീകരിക്കാൻ  തീരുമാനിച്ചത്. നികുതി വകുപ്പ് മേധാവിയുടെ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടന്നത്. സാധാരണ ഗതിയിൽ ഇത്തരം പരിശോധനകളൊന്നും ധനമന്ത്രി അറിയാറില്ല.      വിഎസ് സർക്കാരിന്റെ കാലത്ത് തോമസ് ഐസക് നികുതി വെട്ടിപ്പ്   പരിശോധനകൾ വ്യാപകമായി നടത്തിയിരുന്നു. ഇതിന്റെ പേരിലാണ് ഐസക് മികച്ച ധനമന്ത്രിയായി തിളങ്ങിയത്. വി എസിന്റെ അകമഴിഞ്ഞ പിന്തുണയും ഐസക്കിനുണ്ടായിരുന്നു.  എന്നാൽ പിണറായി അധികാരത്തിൽ വന്നതോടെ ഐസക് തീർത്തും ഒറ്റപ്പെട്ടു.  സാമ്പത്തിക പ്രതിസന്ധിയുടെ ഭാഗമായി ട്രഷറികൾ പൂട്ടുന്നില്ലെന്ന് മാത്രമേ ഉള്ളു. ഫലത്തിൽ ട്രഷറികളിൽ പ്രവർത്തനങ്ങൾ നടക്കുന്നില്ല.  സാമ്പത്തിക ഞ്ഞെരുക്കം കാരണം ബില്ലുകളൊന്നും മാറാറില്ല. അത്യാവശ്യം ചെലവുകൾ നടത്താൻ മാത്രമേ സർക്കാർ ശ്രമിക്കുന്നുള്ളു. പി എഫ് ബില്ലുകൾ പോലും മാറുന്നില്ല. നികുതി വരുമാനം കുത്തനെ ഇടിഞ്ഞ വിവരം മുഖ്യമന്ത്രിക്കറിയാം. എന്നാൽ രണ്ടു വർഷം മാത്രമുള്ള ഭരണത്തിൽ ആരെയും പിണക്കാൻ പിണറായി തയ്യാറല്ല.     പാർട്ടിയുടെ വരുമാന സ്രോതസ് ഇല്ലാതാക്കാനും സർക്കാർ ആലോചിക്കുന്നില്ല. സംഭാവന നൽകുന്നവരെ പിണക്കിയാൽ സി പിഎം ഭരിക്കുന്ന ഏക ഇന്ത്യൻ സംസ്ഥാനം ഭിക്ഷ ചട്ടിയെടുക്കും.ബാർ  ഹോട്ടൽ കൊമ്പൻമാർക്കെതിരെയുള്ള നടപടികൾ നിർത്തിവച്ചത് ഇത് കൊണ്ടാണ്. കേരളീയവും നവ കേരള സദസും വന്നതോടെയാണ് വെട്ടിപ്പ് തക്യതിയായത്. ലോക്സഭാ തിരഞ്ഞെടുപ്പിനു മുൻപ് സിപിഎം നേരിട്ട് ബാർ ഉടമകൾക്കു ക്വോട്ട നിശ്ചയിച്ചു നൽകിയിരുന്നുവെന്ന് കോൺഗ്രസ് നേതാവും സിപിഎമ്മിന്റെ മുൻ സഹയാത്രികനുമായ ചെറിയാൻ ഫിലിപ്പ് കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു.  തിരഞ്ഞെടുപ്പിനുശേഷം അനുകൂലമായ തീരുമാനമുണ്ടാകും എന്ന ഉറപ്പുകൊടുത്താണ് ഈ പിരിവ് നടന്നത്. മദ്യനയത്തിന്റെ കരട് അടക്കം നേരത്തെ തീരുമാനിച്ചു വച്ചിരുന്നു.     ന്നാൽ അനിമോന്റെ ശബ്ദസന്ദേശം പുറത്തായതോടെ സിപിഎം പദ്ധതി പൊളിയുകയായിരുന്നുവെന്നും ചെറിയാൻ ഫിലിപ്പ്   വെളിപ്പെടുത്തി.നവകേരള സദസ് നടന്നപ്പോൾ തന്നെ സർക്കാർ ഉദ്യോഗസ്ഥർ ബാർ ഉടമകളിൽനിന്നു പണം പിരിച്ചിരുന്നു. കൊടുത്തവർ തുക പുറത്തു വെളിപ്പെടുത്തിയിട്ടില്ല. നിർബന്ധിത പിരിവ് നടത്തിയപ്പോൾ പലരും എന്നോട് ഇക്കാര്യം പറഞ്ഞിരുന്നു. ഭീഷണിപ്പെടുത്തിയാണു പണം വാങ്ങിയത്. ലോക്സഭാ തിരഞ്ഞെടുപ്പിനു മുൻപ് സിപിഎം നേരിട്ട് ബാർ ഉടമകൾക്കു ക്വോട്ട നിശ്ചയിച്ച് നൽകിയിരുന്നു. ബാർ ഉടമകൾക്കു പുറമേ ബാർ കിട്ടാൻ സാധ്യതയുള്ളവരിൽനിന്നും തിരഞ്ഞെടുപ്പിനു വേണ്ടി പണം പിരിച്ചു. അനുകൂലമായ തീരുമാനമുണ്ടാകും എന്ന ഉറപ്പുകൊടുത്താണ് ഈ പിരിവ് നടന്നത്.    നയം രൂപപ്പെടുത്താനുള്ള തീരുമാനം തിരഞ്ഞെടുപ്പിനു മുന്നേ നടന്നതാണ്. കരടൊക്കെ അപ്പോഴേ തയാറാക്കിയിരുന്നു. സിപിഎം നേതൃത്വം എല്ലാ തീരുമാനിച്ചശേഷം അതിനെ ടൂറിസത്തിന്റെ കെയർഓഫിലാക്കുകയായിരുന്നു. അതിനുള്ള പ്രഹസന്നങ്ങളാണ് ഈ നടത്തിയതൊക്കെ. അല്ലാതെ നേരിട്ടൊരു തീരുമാനമെടുത്താൽ പ്രശ്നമാകുമല്ലോ. ലോക്സഭാ തിരഞ്ഞെടുപ്പ് ഫലം വരുന്നതിനു പിന്നാലെ മദ്യനയം പ്രഖ്യാപിക്കാനായിരുന്നു പദ്ധതിഇടുക്കിയിലെ അനിമോന്റെ ശബ്ദരേഖ വന്നതോടെയാണ് ഈ രഹസ്യനീക്കം പൊളിഞ്ഞുപോയത്. അല്ലെങ്കിൽ ഇത്രയും വിവാദമാകില്ലായിരുന്നു. കഴിഞ്ഞ രണ്ട് വർഷത്തിനുള്ളിലാണ് പണപ്പിരിവിനു സിപിഎം കൂടുതൽ പ്രധാന്യം കൊടുത്ത് തുടങ്ങിയത്.പലരും നമ്മളോട് സംസാരിക്കുമല്ലോ. ബാർ ഉടമകളായ സുഹൃത്തുക്കളും പറഞ്ഞിട്ടുണ്ട്. കോൺഗ്രസ് മൈൻഡുള്ള ബാർ ഉടമകളും സംസാരിച്ചിരുന്നു. അവരുടെയൊക്കെ പേരുകൾ പറയുന്നത് ശരിയല്ല.     അവർക്ക് ക്ഷീണമാകും. സി പി എം നേതൃത്വമാണ് ഇക്കാര്യം തീരുമാനിച്ചത്. ഇതിനെ അഴിമതിയെന്നു പറയാൻ പറ്റില്ല. അഴിമതിക്കുള്ള തയാറെടുപ്പിലായിരുന്നു. പക്ഷേ, ശബ്ദരേഖ പുറത്തുവന്നതോടെ പൊളിഞ്ഞുപോയി. ശബ്ദരേഖ പുറത്തുവന്നില്ലായിരുന്നെങ്കിൽ മദ്യനയം നേരത്തെ തീരുമാനിച്ചത് അനുസരിച്ച് നടപ്പാക്കുമായിരുന്നു. ഡ്രൈ ഡേ പിൻവലിക്കുന്നത് നേരത്തെ  തയാറാക്കി വച്ച സാധനങ്ങളാണ്. ടൂറിസത്തിന്റെ പേരിലാക്കുക എന്നതു മാത്രമേ ഉണ്ടായിരുന്നു എന്നാണ് ചെറിയാൻ ഫിലിപ്പ് പറയുന്നത്.മുഖ്യമന്ത്രി ധനവകുപ്പിന്റെ പ്രവർത്തനങ്ങൾ  ഏറ്റെടുത്ത്  കഴിഞ്ഞു. മുഖ്യമന്ത്രി ഭരിക്കുന്ന വകുപ്പുകൾക്കെതിരെ നിരന്തരം ക്വറിയെഴുതുകയും വകുപ്പുകളുടെ പ്രവർത്തനം അട്ടിമറിക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ധന വകുപ്പിന്റെ പ്രവർത്തനം മുഖ്യമന്ത്രിക്ക്  കീഴിലുള്ള പൊതുഭരണവകുപ്പിന് കീഴിലാക്കാൻ സർക്കാർ തീരമാനിച്ചത്.ഇത് മുമ്പേയുള്ള തീരുമാനത്തിന്റെ ഭാഗമാണ്.   ധനവകുപ്പിന്റെ മേധാവി  ചമയലിനെതിരെ മുഖ്യമന്ത്രിക്ക് മാത്രമല്ല മന്ത്രിമാർക്കും പരാതിയുണ്ട്. ധനവകുപ്പിലെ ഫയൽനീക്ക തട്ടുകൾ വെട്ടിക്കുറയ്ക്കണമെന്ന ഉദ്യോഗസ്ഥ ഭരണ പരിഷ്കാര വകുപ്പിന്റെ റിപ്പോർട്ടിലാണ്  പുതിയ നീക്കങ്ങൾ തുടങ്ങിയത്.  സെക്രട്ടേറിയറ്റിലെ വാട്സാപ് ഗ്രൂപ്പുകളിലെ തമ്മിലടിക്കു പിന്നാലെ ‘ധനവകുപ്പിന് അന്ത്യകൂദാശ... കൂട്ടിനു യൂദാസുമാരും’ എന്ന തലക്കെട്ടോടെ പൊതുഭരണ വകുപ്പിനെതിരെ ഫിനാൻ‌സ് സെക്രട്ടേറിയറ്റ് അസോസിയേഷൻ‌ നോട്ടിസ് വിതരണം തുടങ്ങി. പുതിയ നീക്കം ചീഫ് സെക്രട്ടറി ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരുടെ അറിവോടെയാണ്. ധനവകുപ്പിന്റെ സ്വതന്ത്ര അധികാരം എടുത്തുകളഞ്ഞ് മുഖ്യമന്ത്രിയുടെ പൊതുഭരണ വകുപ്പിനു കീഴിലെ ഉപവകുപ്പാക്കി മാറ്റാൻ ഉന്നതർ നടത്തിയ ഗൂഢാലോചനയാണ് റിപ്പോർട്ടെന്ന് ധനവകുപ്പ് ഉദ്യോഗസ്ഥർ ആരോപിക്കുന്നു. ഇക്കാര്യത്തിൽ ധനമന്ത്രിയടക്കം മൗനം പാലിക്കുകയാണെന്നും അവർ കുറ്റപ്പെടുത്തുന്നു. മുഖ്യമന്ത്രി തന്റെ വകുപ്പ് ഹൈജാക്ക് ചെയ്യുന്നതിൽ മന്ത്രി കെ എൻ. ബാലഗോപാലിന് ഒരു പരാതിയുമില്ല.      
ഇപ്പോൾ വകുപ്പുകൾ ഭരണാനുമതി നൽകുന്ന പദ്ധതികൾക്ക് സാമ്പത്തിക അനുമതി നൽകുന്നത് ധനവകുപ്പാണ്. ഇനി 2 അനുമതികളും ഭരണവകുപ്പിലേക്കു മാറ്റുന്നതടക്കമുള്ള പരിഷ്കാരം വരുമെന്നാണ് ധനവകുപ്പ് ഉദ്യോഗസ്ഥരുടെ ആശങ്ക. റിപ്പോർട്ടിനു പിന്നിൽ പ്രവർത്തിച്ച പൊതുഭരണ വകുപ്പിൽ 6 സ്പെഷൽ സെക്രട്ടറിമാർ മാത്രമേ പാടുള്ളൂ എന്നിരിക്കെ 20 പേരെ വാഴിക്കുകയാണെന്നും അസോസിയേഷൻ ആരോപിച്ചു. ശുപാർശ നടപ്പാക്കിയാൽ ധനവകുപ്പിലെ അനാവശ്യ തസ്തികകൾ വെട്ടിക്കുറയ്ക്കുന്നതു വഴി സ്ഥാനക്കയറ്റ സാധ്യത ഇല്ലാതാകുമെന്നതിനാലാണ് എതിർപ്പെന്നാണ് ഉദ്യോഗസ്ഥ ഭരണ പരിഷ്കാര വകുപ്പിന്റെ വിശദീകരണം. സെക്‌ഷൻ ഓഫിസർക്കും വകുപ്പു സെക്രട്ടറിക്കും ഇടയിൽ ഫയൽ നോക്കാൻ രണ്ടു തട്ടേ പാടുള്ളൂവെന്നാണ് ഭരണ പരിഷ്കാര വകുപ്പിന്റെ റിപ്പോർട്ട്. ഏതായാലും മുഖ്യമന്ത്രിക്ക് കീഴിൽ നികുതി വകുപ്പുകൂടി വരുന്നതോടെ എല്ലാ തീരുമാനവും ഇനി ക്ലിഫ്  ഹൗസിലും മന്ത്രി റിയാസിന്റെ വസതിയായ പമ്പയിലും  ഇരുന്ന് സ്വീകരിക്കാം.   
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആരോഗ്യമേഖലയ്ക്ക് വേണ്ടത് രോഗികളെ സുഖപ്പെടുത്തിയെന്ന ക്രെഡിറ്റാണെന്ന് കെ. മുരളീധരന്‍  (4 minutes ago)

കൊയിലാണ്ടിയില്‍ യുവതിയെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (4 hours ago)

ലക്ഷ്യം സമ്പൂര്‍ണ സ്വകാര്യവത്കരണം; ബഡ്ജറ്റിനെ വിമര്‍ശിച്ച് എം വി ഗോവിന്ദന്‍  (5 hours ago)

മൂന്ന് വയസുകാരനെ മുതലക്കുളത്തില്‍ തള്ളിയിട്ട് കൊലപ്പെടുത്താന്‍ ശ്രമം  (6 hours ago)

KOZHIKODE ഞെട്ടലോടെ ബന്ധുക്കൾ  (7 hours ago)

Thrippunithura നാടിന്റെ അഭിനന്ദനപ്രവാഹം  (7 hours ago)

Cochin-Shipyard 150 പേരെ നിരീക്ഷണത്തിൽ  (7 hours ago)

VEENA VIJAYAN മകൾക്കൊപ്പം പിണറായിയും കുരുങ്ങുമോ?  (7 hours ago)

വയനാട്, കണ്ണൂർ ജില്ലകളിൽ ഇന്ന് മഴ സാധ്യത ; കേരള - ലക്ഷദീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (8 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ പുരോഗമിക്കുന്നു; മയക്കുമരുന്ന് വില്‍പ്പനയില്‍ ഏര്‍പ്പെടുന്നതായി സംശയിക്കുന്നവരെ കര്‍ശന പരിശോധനയ്ക്ക് വിധേയമാക്കി  (8 hours ago)

യു.ഡി.എഫ് പ്രഖ്യാപിച്ച ഇന്ദിരാ ഗ്യാരണ്ടിയിലെ "ഉമ്മൻചാണ്ടി ആരോഗ്യ ഇൻഷുറൻസ് പദ്ധതി” നടപ്പിലാക്കുമെന്ന പ്രഖ്യാപനം പാവപ്പെട്ട കുടുംബങ്ങൾക്ക് കൈതാങ്ങാകും; കേരളത്തിന്റെ ആരോഗ്യമേഖലയ്ക്ക് ബജറ്റ് കരുത്തേകുമെന  (9 hours ago)

റാഗിംനിയടില്‍ കൊല്ലപ്പെട്ട സിദ്ധാര്‍ത്ഥന്റെ പേരില്‍ റാഗിംഗ് തടയാനുള്ള നിയമവും ആപ്പും സുവര്‍ണ നടപടി; കേരളത്തിന്റെ മുഖച്ഛായ മാറ്റുന്ന നിര്‍ദേശങ്ങളും ആശയങ്ങളും ബജറ്റിലുണ്ടെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി  (9 hours ago)

വയനാട് ജില്ലയുടെ വികസനഭാവിക്ക് ദിശപാകിയ ബജറ്റ്; അടിസ്ഥാന സൗകര്യ വികസനം, വിദ്യാഭ്യാസം കാര്‍ഷിക മേഖല എന്നിവയ്ക്ക് അര്‍ഹമായ പരിഗണന ബജറ്റില്‍ നല്‍കിയിട്ടുണ്ടെന്ന് കൃഷിമന്ത്രി ടി.സിദ്ദിഖ്  (9 hours ago)

ഒട്ടുമിക്ക ജനവിഭാഗങ്ങളെയും മേഖലകളെയും സ്പര്‍ശിച്ചു പോകാന്‍ ബജറ്റിലൂടെ സര്‍ക്കാരിന് സാധിച്ചിട്ടുണ്ട്; ഇടതു സര്‍ക്കാര്‍ പത്തുവര്‍ഷം നീതി നിഷേധിച്ചവരെയും തമസ്‌കരിച്ചവരെയും ചേര്‍ത്തുനിര്‍ത്താന്‍ ഈ ബജറ്റിന  (9 hours ago)

  മുഖ്യമന്ത്രി വി ഡി സതീശനെ വിമർശിച്ച് എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർ...  (10 hours ago)

Malayali Vartha Recommends