Widgets Magazine
21
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അപ്പൂപ്പാ ചെറ്റവർത്താനം പറയരുത്"; ആനവണ്ടി വമ്പത്തിയെയും മുൻ മന്ത്രിയെയും ഒരേപോലെ അമ്മാനമാടി പോസ്റ്റ്...


ഷിയാസ് കരീം ഞെട്ടിക്കുന്ന ശബ്ദരേഖ..അറുപത് വയസ്സുള്ള ഒരു സ്ത്രീയെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിക്കേണ്ട സാഹചര്യം തനിക്കില്ലെന്ന് ഷിയാസ്..എന്നാൽ സത്യാവസ്ഥ എന്ത്..


പിഷാരടിയുടെ സത്യപ്രതിജ്ഞയ്ക്ക് തൊട്ടുപിന്നാലെ രാഹുൽ മാങ്കൂട്ടത്തിൽ ആ കുറിപ്പ്...


സംസ്ഥാനത്ത് വൻതോതിൽ കുതിരക്കച്ചവടം നടന്നതായി ആരോപണം.. സുപ്രീം കോടതിയിൽ പൊതുതാത്പര്യ ഹർജി..പ്രത്യേക ജനപ്രതിനിധികൾക്ക് ടിവികെ നേതൃത്വം വൻതോതിൽ പണം കൈമാറി..


അരയ്ക്ക് താഴെ നാഡികൾ തകർന്നു: എഴുന്നേറ്റു നിൽക്കുന്നത് ചികിത്സ കൊണ്ട്! ആലിംഗന വിവാദത്തിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ...

സാമ്പത്തിക പ്രതിസന്ധിയിൽ നട്ടം തിരിയുന്ന സർക്കാർ ബാർ ഉടമകളിൽ, നിന്നും പിരിക്കേണ്ട കോടികൾ വേണ്ടെന്ന് വച്ചു...കോടികളുടെ നികുതിയിളവുകൾ ബാർ ഉടമകൾക്ക് നൽകുന്നതിന്റെ രേഖകളാണ് പുറത്തുവന്നത്... കോടികളുടെ കോഴയാണ് ഇത്തരത്തിൽ ബന്ധപ്പെട്ടവരിലേക്ക് ഒഴുകുന്നത്...

28 MAY 2024 12:08 PM IST
മലയാളി വാര്‍ത്ത
സാമ്പത്തിക പ്രതിസന്ധിയിൽ നട്ടം തിരിയുന്ന സർക്കാർ ബാർ ഉടമകളിൽ നിന്നും പിരിക്കേണ്ട കോടികൾ വേണ്ടെന്ന് വച്ചു. കോടികളുടെ നികുതിയിളവുകൾ  ബാർ ഉടമകൾക്ക്  നൽകുന്നതിന്റെ രേഖകളാണ്  പുറത്തുവന്നത് . ടേൺ ഓവർ ടാക്സ് വേണ്ടെന്ന് വച്ചാണ്  ബാർ ഉടമകൾക്കായി സർക്കാർ സംവിധാനങ്ങൾ നട്ടെല്ല് വളയ്ക്കുന്നത്.മന്ത്രി കെ.എൻ. ബാലഗോപാലിന്റെ വകുപ്പാണ്  ബാർ ഉടമകൾക്ക് തികുതിയിളവ് നൽകിയത്. എല്ലാ മാസവും നികുതി ഉദ്യോഗസ്ഥരുടെ കോൺഫറൻസ് നടത്തുന്ന മന്ത്രി ഇക്കാര്യം അറിഞ്ഞിട്ടും അറിഞ്ഞില്ലെന്ന് നടിക്കുന്നു. കോടികളുടെ കോഴയാണ് ഇത്തരത്തിൽ ബന്ധപ്പെട്ടവരിലേക്ക് ഒഴുകുന്നത്.  മദ്യ വിൽപനയുടെ പത്ത് ശതമാനമാണ് നിലവിലെ നികുതി. ഇത് ഉപഭോക്താക്കളിൽ നിന്ന് ഈടാക്കേണ്ടതില്ല. പകരം ബാർ ഉടമകൾ തന്നെ സർക്കാരിന്  നൽകണം.     നികുതി വകുപ്പ് ഉദ്യോഗസ്ഥർ ബാറുകളിലെത്തി രേഖകൾ പരിശോധിച്ച് വിൽപ്പന കണക്കാക്കി സമർപ്പിച്ച റിട്ടേണുകൾ ഒത്തു നോക്കി ടേൺ ഓവർ നികുതി നിശ്ചയിക്കണമെന്നാണ് ചട്ടം. റിട്ടേണിൽ തട്ടിപ് കണ്ടെത്തിയാൽ പിഴ ചുമത്തണം. 2017 മുതൽ ഇത്തരം പരിശോധനകൾ നടക്കുന്നില്ല. ഒന്നാം  പിണറായി സർക്കാർ അധികാരത്തിലെത്തിയ ശേഷമാണ് പരിശോധന നിലച്ചത്. മദ്യവിൽപനയും ലാഭവും  സംബന്ധിച്ച് ബാർ ഉടമകൾ സമർപ്പിക്കുന്ന റിപ്പോർട്ടാണ് സർക്കാർ ആശ്രയിക്കുന്നത്. ബാർ ഉടമകൾ നഷ്ടമെന്ന് പറഞ്ഞാൽ സർക്കാരിനും നഷ്ടം തന്നെ. കാരണം കോടികൾ മറിയും. ബാർ ലൈസൻസ് പഞ്ചനക്ഷത്ര ഹോട്ടലുകൾക്ക് മാത്രം നൽകിയ 2016-17 ൽ 29 ബാറുകളിൽ നിന്നായി 300 കോടിയാണ് ടേൺ  ഓവർ നികുതി പിരിച്ചത്. ഇത് ഉമ്മൻ ചാണ്ടി സർക്കാർ തുടങ്ങിവച്ചതാണ്. പിണറായി വന്നതോടെ കണ്ണടച്ചു. നിലവിൽ 801 ബാറുകൾ സംസ്ഥാനത്തുണ്ട്.     എന്നാൽ 600 കോടി പോലും വരുമാനം ലഭിക്കുന്നില്ല. ഈ സമയത്ത് നിരവധി തവണ  മദ്യത്തിന്റെ വില കൂടി.സ്വാഭാവികമായി നികുതി കൂടുതൽ ലഭിക്കേണ്ടതാണ്. നികുതി എത്രയെന്ന്  2023 മാർച്ച് 6 ന് റോജി എം ജോൺ നിയമസഭയിൽ ചോദിച്ച ചോദ്യത്തിന് ധനമന്ത്രി മറുപടി പറഞ്ഞിട്ടില്ല. ഇതിൽ നിന്നും ധനമന്ത്രിയുടെ ഇടപെടൽ വ്യക്തമാണ്.  ഭൂരിഭാഗം ബാർ ഉടമകളും നികുതി റിട്ടേൺ ഫയൽചെയ്യാത്ത സാഹചര്യം നിലവിലുണ്ട്. ബാർ ഉടമകളും സർക്കാരും തമ്മിലുള്ള ഒത്തുകളിയാണ് ഇതിൽ നിന്നും വെളിപ്പെടുന്നത്24 മണിക്കൂറും സർക്കാർ സാമ്പത്തിക പ്രതിസന്ധി അനുഭവിക്കുന്നു എന്ന് വാതോരാതെ പ്രസംഗിച്ച്  നടക്കുന്ന ആളാണ് നമ്മുടെ ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ.  അദ്ദേഹത്തിന് പൊതുജനങ്ങൾക്ക് മേൽ കുതിര കയറാൻ മാത്രമാണ് താല്പര്യം. ഉന്നതരായ ബിസിനസുകാരെയും ബാർ, സ്വർണക്കടക്കാരെയും തൊടാൻ ബാലഗോപാലിന് താൽപര്യമില്ല.    അതേസമയം കറണ്ട് ചാർജ് അടക്കാൻ താമസിക്കുകയോ വെള്ളക്കരമടയ്ക്കാൻ താമസിക്കുകയും ചെയ്താൽ പാവപ്പെട്ടവൻറെ ഫ്യൂസൂരാനും വെള്ളം ഇല്ലാതാക്കാനും  ധനകാര്യമന്ത്രിക്ക് വലിയ ഉത്സാഹമാണ്.  പാവപ്പെട്ടവരുടെ സർക്കാർ എന്ന പേരിൽ അധികാരമേറ്റെടുത്ത പിണറായി സർക്കാരിന് പാവപ്പെട്ടവർ എന്ന് കേട്ടാൽ അലർജി ഉണ്ടാകുന്ന സാഹചര്യമാണ് നിലവിലുള്ളത് .  നികുതി വെട്ടിപ്പ് നടത്തുന്ന ബാർ ഹോട്ടലുകൾക്കെതിരെയുള്ള നികുതി വകുപ്പിന്റെ പരിശോധനയും  നിലച്ചു . സംസ്ഥാനത്തെ ഒട്ടുമിക്ക ബാർ  ഹോട്ടലുകളും നികുതി വെട്ടിപ്പ് നടത്തുന്നതായി കണ്ടെത്തിയിരുന്നു. 2017 ലാണ് ഒടുവിൽ പരിശോധന നടന്നത്.   ഇതിന്റെ അടിസ്ഥാനത്തിൽ  64 സ്റ്റാർ ഹോട്ടലുകളിലാണ് സംസ്ഥാന വ്യാപകമായി സംസ്ഥാന നികുതി വകുപ്പ് പരിശോധന നടത്തിയത്.         സർക്കാരിന്റെ അറിവോ സമയതമോ ഇല്ലാതെ നടന്ന റെയ്ഡിന്റെ ആയുസ് ഒരു ദിവസം മാത്രമായിരുന്നു.നികുതി വരുമാനം കുത്തനെ ഇടിയുന്നു. ധനമന്ത്രിയുടെ ശ്രദ്ധകുറവാണ് പ്രധാനകാരണം. നികുതിവെട്ടിപ്പ് തടയാൻ ഫലപ്രദമായ  നടപടികൾ ധനമന്ത്രി സ്വീകരിച്ചാൽ  തന്നെ അതിൽ പാർട്ടിയുടെ  വെട്ട്  വരും. ഒരു സ്ഥാപനങ്ങളും സമാധാനത്തോടെ റെയ്ഡ് ചെയ്യാൻ കഴിയാത്ത സാഹചര്യമുണ്ട്.സ്ഥാപന ഉടമകൾക്ക് പാർട്ടിയുമായി ബന്ധം  ഉണ്ടോ എന്ന് പരിശോധിക്കാതിരുന്നാൽ നികുതി വകുപ്പിന് പൂട്ടുവീഴും. ഇതിന്റെ പേരിൽ നികുതി  സെക്രട്ടറിയും സർക്കാരും തമ്മിൽ പലവട്ടം  ഇടയുകയും ചെയ്തു. ജി എസ് റ്റി  വന്നതിന് ശേഷം നികുതി വെട്ടിപ്പ് വ്യാപകമാണെന്ന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് , സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പിന്റെ ഇന്റലിജൻസ് വിഭാഗം  വ്യാപകമായ പരിശോധനകൾ 2017 ൽ നടത്തിയത് . ജി എസ് ടി യിൽ റിട്ടേണുകൾ ഫയൽ ചെയ്യുകയോ നികുതി അടയ്ക്കുകയോ ചെയ്യാതിരുന്ന 58 സ്ഥാപനങ്ങളിൽ ജൂണിൽ   പരിശോധന നടത്തിയിരുന്നു.      റെയിൽവേ പാഴ്സൽ ഓഫീസുകൾ കേന്ദ്രീകരിച്ചും പരിശോധന നടത്തി . വേ ബിൽ ഇല്ലാതെയും രേഖകളിൽ പറഞ്ഞിരിക്കുന്നതിൽ കൂടുതൽ ചരക്കു കടത്തുകയും ചെയ്തവരിൽ നിന്നും നികുതിയും പിഴയും ഈടാക്കുകയും ചെയ്തു.അപ്പോഴൊന്നും പുകിൽ ഉണ്ടായില്ല. ജി എസ് റ്റി  നിലവിൽ വന്നതിനു ശേഷം സംസ്ഥാനത്തിനു ലഭിക്കുന്ന നികുതിയിൽ പ്രതീക്ഷിച്ച നികുതി വർധനവു ഉണ്ടാവാത്ത സാഹചര്യത്തിലാണ്  സംസ്ഥാന ചരക്കു സേവന നികുതി വകുപ്പിലെ ഇൻറലിജൻസ് വിഭാഗം നികുതി വെട്ടിപ്പുകാർക്കെതിരേ ശക്തമായ നടപടി സ്വീകരിക്കാൻ  തീരുമാനിച്ചത്. നികുതി വകുപ്പ് മേധാവിയുടെ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടന്നത്. സാധാരണ ഗതിയിൽ ഇത്തരം പരിശോധനകളൊന്നും ധനമന്ത്രി അറിയാറില്ല.      വിഎസ് സർക്കാരിന്റെ കാലത്ത് തോമസ് ഐസക് നികുതി വെട്ടിപ്പ്   പരിശോധനകൾ വ്യാപകമായി നടത്തിയിരുന്നു. ഇതിന്റെ പേരിലാണ് ഐസക് മികച്ച ധനമന്ത്രിയായി തിളങ്ങിയത്. വി എസിന്റെ അകമഴിഞ്ഞ പിന്തുണയും ഐസക്കിനുണ്ടായിരുന്നു.  എന്നാൽ പിണറായി അധികാരത്തിൽ വന്നതോടെ ഐസക് തീർത്തും ഒറ്റപ്പെട്ടു.  സാമ്പത്തിക പ്രതിസന്ധിയുടെ ഭാഗമായി ട്രഷറികൾ പൂട്ടുന്നില്ലെന്ന് മാത്രമേ ഉള്ളു. ഫലത്തിൽ ട്രഷറികളിൽ പ്രവർത്തനങ്ങൾ നടക്കുന്നില്ല.  സാമ്പത്തിക ഞ്ഞെരുക്കം കാരണം ബില്ലുകളൊന്നും മാറാറില്ല. അത്യാവശ്യം ചെലവുകൾ നടത്താൻ മാത്രമേ സർക്കാർ ശ്രമിക്കുന്നുള്ളു. പി എഫ് ബില്ലുകൾ പോലും മാറുന്നില്ല. നികുതി വരുമാനം കുത്തനെ ഇടിഞ്ഞ വിവരം മുഖ്യമന്ത്രിക്കറിയാം. എന്നാൽ രണ്ടു വർഷം മാത്രമുള്ള ഭരണത്തിൽ ആരെയും പിണക്കാൻ പിണറായി തയ്യാറല്ല.     പാർട്ടിയുടെ വരുമാന സ്രോതസ് ഇല്ലാതാക്കാനും സർക്കാർ ആലോചിക്കുന്നില്ല. സംഭാവന നൽകുന്നവരെ പിണക്കിയാൽ സി പിഎം ഭരിക്കുന്ന ഏക ഇന്ത്യൻ സംസ്ഥാനം ഭിക്ഷ ചട്ടിയെടുക്കും.ബാർ  ഹോട്ടൽ കൊമ്പൻമാർക്കെതിരെയുള്ള നടപടികൾ നിർത്തിവച്ചത് ഇത് കൊണ്ടാണ്. കേരളീയവും നവ കേരള സദസും വന്നതോടെയാണ് വെട്ടിപ്പ് തക്യതിയായത്. ലോക്സഭാ തിരഞ്ഞെടുപ്പിനു മുൻപ് സിപിഎം നേരിട്ട് ബാർ ഉടമകൾക്കു ക്വോട്ട നിശ്ചയിച്ചു നൽകിയിരുന്നുവെന്ന് കോൺഗ്രസ് നേതാവും സിപിഎമ്മിന്റെ മുൻ സഹയാത്രികനുമായ ചെറിയാൻ ഫിലിപ്പ് കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു.  തിരഞ്ഞെടുപ്പിനുശേഷം അനുകൂലമായ തീരുമാനമുണ്ടാകും എന്ന ഉറപ്പുകൊടുത്താണ് ഈ പിരിവ് നടന്നത്. മദ്യനയത്തിന്റെ കരട് അടക്കം നേരത്തെ തീരുമാനിച്ചു വച്ചിരുന്നു.     ന്നാൽ അനിമോന്റെ ശബ്ദസന്ദേശം പുറത്തായതോടെ സിപിഎം പദ്ധതി പൊളിയുകയായിരുന്നുവെന്നും ചെറിയാൻ ഫിലിപ്പ്   വെളിപ്പെടുത്തി.നവകേരള സദസ് നടന്നപ്പോൾ തന്നെ സർക്കാർ ഉദ്യോഗസ്ഥർ ബാർ ഉടമകളിൽനിന്നു പണം പിരിച്ചിരുന്നു. കൊടുത്തവർ തുക പുറത്തു വെളിപ്പെടുത്തിയിട്ടില്ല. നിർബന്ധിത പിരിവ് നടത്തിയപ്പോൾ പലരും എന്നോട് ഇക്കാര്യം പറഞ്ഞിരുന്നു. ഭീഷണിപ്പെടുത്തിയാണു പണം വാങ്ങിയത്. ലോക്സഭാ തിരഞ്ഞെടുപ്പിനു മുൻപ് സിപിഎം നേരിട്ട് ബാർ ഉടമകൾക്കു ക്വോട്ട നിശ്ചയിച്ച് നൽകിയിരുന്നു. ബാർ ഉടമകൾക്കു പുറമേ ബാർ കിട്ടാൻ സാധ്യതയുള്ളവരിൽനിന്നും തിരഞ്ഞെടുപ്പിനു വേണ്ടി പണം പിരിച്ചു. അനുകൂലമായ തീരുമാനമുണ്ടാകും എന്ന ഉറപ്പുകൊടുത്താണ് ഈ പിരിവ് നടന്നത്.    നയം രൂപപ്പെടുത്താനുള്ള തീരുമാനം തിരഞ്ഞെടുപ്പിനു മുന്നേ നടന്നതാണ്. കരടൊക്കെ അപ്പോഴേ തയാറാക്കിയിരുന്നു. സിപിഎം നേതൃത്വം എല്ലാ തീരുമാനിച്ചശേഷം അതിനെ ടൂറിസത്തിന്റെ കെയർഓഫിലാക്കുകയായിരുന്നു. അതിനുള്ള പ്രഹസന്നങ്ങളാണ് ഈ നടത്തിയതൊക്കെ. അല്ലാതെ നേരിട്ടൊരു തീരുമാനമെടുത്താൽ പ്രശ്നമാകുമല്ലോ. ലോക്സഭാ തിരഞ്ഞെടുപ്പ് ഫലം വരുന്നതിനു പിന്നാലെ മദ്യനയം പ്രഖ്യാപിക്കാനായിരുന്നു പദ്ധതിഇടുക്കിയിലെ അനിമോന്റെ ശബ്ദരേഖ വന്നതോടെയാണ് ഈ രഹസ്യനീക്കം പൊളിഞ്ഞുപോയത്. അല്ലെങ്കിൽ ഇത്രയും വിവാദമാകില്ലായിരുന്നു. കഴിഞ്ഞ രണ്ട് വർഷത്തിനുള്ളിലാണ് പണപ്പിരിവിനു സിപിഎം കൂടുതൽ പ്രധാന്യം കൊടുത്ത് തുടങ്ങിയത്.പലരും നമ്മളോട് സംസാരിക്കുമല്ലോ. ബാർ ഉടമകളായ സുഹൃത്തുക്കളും പറഞ്ഞിട്ടുണ്ട്. കോൺഗ്രസ് മൈൻഡുള്ള ബാർ ഉടമകളും സംസാരിച്ചിരുന്നു. അവരുടെയൊക്കെ പേരുകൾ പറയുന്നത് ശരിയല്ല.     അവർക്ക് ക്ഷീണമാകും. സി പി എം നേതൃത്വമാണ് ഇക്കാര്യം തീരുമാനിച്ചത്. ഇതിനെ അഴിമതിയെന്നു പറയാൻ പറ്റില്ല. അഴിമതിക്കുള്ള തയാറെടുപ്പിലായിരുന്നു. പക്ഷേ, ശബ്ദരേഖ പുറത്തുവന്നതോടെ പൊളിഞ്ഞുപോയി. ശബ്ദരേഖ പുറത്തുവന്നില്ലായിരുന്നെങ്കിൽ മദ്യനയം നേരത്തെ തീരുമാനിച്ചത് അനുസരിച്ച് നടപ്പാക്കുമായിരുന്നു. ഡ്രൈ ഡേ പിൻവലിക്കുന്നത് നേരത്തെ  തയാറാക്കി വച്ച സാധനങ്ങളാണ്. ടൂറിസത്തിന്റെ പേരിലാക്കുക എന്നതു മാത്രമേ ഉണ്ടായിരുന്നു എന്നാണ് ചെറിയാൻ ഫിലിപ്പ് പറയുന്നത്.മുഖ്യമന്ത്രി ധനവകുപ്പിന്റെ പ്രവർത്തനങ്ങൾ  ഏറ്റെടുത്ത്  കഴിഞ്ഞു. മുഖ്യമന്ത്രി ഭരിക്കുന്ന വകുപ്പുകൾക്കെതിരെ നിരന്തരം ക്വറിയെഴുതുകയും വകുപ്പുകളുടെ പ്രവർത്തനം അട്ടിമറിക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ധന വകുപ്പിന്റെ പ്രവർത്തനം മുഖ്യമന്ത്രിക്ക്  കീഴിലുള്ള പൊതുഭരണവകുപ്പിന് കീഴിലാക്കാൻ സർക്കാർ തീരമാനിച്ചത്.ഇത് മുമ്പേയുള്ള തീരുമാനത്തിന്റെ ഭാഗമാണ്.   ധനവകുപ്പിന്റെ മേധാവി  ചമയലിനെതിരെ മുഖ്യമന്ത്രിക്ക് മാത്രമല്ല മന്ത്രിമാർക്കും പരാതിയുണ്ട്. ധനവകുപ്പിലെ ഫയൽനീക്ക തട്ടുകൾ വെട്ടിക്കുറയ്ക്കണമെന്ന ഉദ്യോഗസ്ഥ ഭരണ പരിഷ്കാര വകുപ്പിന്റെ റിപ്പോർട്ടിലാണ്  പുതിയ നീക്കങ്ങൾ തുടങ്ങിയത്.  സെക്രട്ടേറിയറ്റിലെ വാട്സാപ് ഗ്രൂപ്പുകളിലെ തമ്മിലടിക്കു പിന്നാലെ ‘ധനവകുപ്പിന് അന്ത്യകൂദാശ... കൂട്ടിനു യൂദാസുമാരും’ എന്ന തലക്കെട്ടോടെ പൊതുഭരണ വകുപ്പിനെതിരെ ഫിനാൻ‌സ് സെക്രട്ടേറിയറ്റ് അസോസിയേഷൻ‌ നോട്ടിസ് വിതരണം തുടങ്ങി. പുതിയ നീക്കം ചീഫ് സെക്രട്ടറി ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരുടെ അറിവോടെയാണ്. ധനവകുപ്പിന്റെ സ്വതന്ത്ര അധികാരം എടുത്തുകളഞ്ഞ് മുഖ്യമന്ത്രിയുടെ പൊതുഭരണ വകുപ്പിനു കീഴിലെ ഉപവകുപ്പാക്കി മാറ്റാൻ ഉന്നതർ നടത്തിയ ഗൂഢാലോചനയാണ് റിപ്പോർട്ടെന്ന് ധനവകുപ്പ് ഉദ്യോഗസ്ഥർ ആരോപിക്കുന്നു. ഇക്കാര്യത്തിൽ ധനമന്ത്രിയടക്കം മൗനം പാലിക്കുകയാണെന്നും അവർ കുറ്റപ്പെടുത്തുന്നു. മുഖ്യമന്ത്രി തന്റെ വകുപ്പ് ഹൈജാക്ക് ചെയ്യുന്നതിൽ മന്ത്രി കെ എൻ. ബാലഗോപാലിന് ഒരു പരാതിയുമില്ല.      
ഇപ്പോൾ വകുപ്പുകൾ ഭരണാനുമതി നൽകുന്ന പദ്ധതികൾക്ക് സാമ്പത്തിക അനുമതി നൽകുന്നത് ധനവകുപ്പാണ്. ഇനി 2 അനുമതികളും ഭരണവകുപ്പിലേക്കു മാറ്റുന്നതടക്കമുള്ള പരിഷ്കാരം വരുമെന്നാണ് ധനവകുപ്പ് ഉദ്യോഗസ്ഥരുടെ ആശങ്ക. റിപ്പോർട്ടിനു പിന്നിൽ പ്രവർത്തിച്ച പൊതുഭരണ വകുപ്പിൽ 6 സ്പെഷൽ സെക്രട്ടറിമാർ മാത്രമേ പാടുള്ളൂ എന്നിരിക്കെ 20 പേരെ വാഴിക്കുകയാണെന്നും അസോസിയേഷൻ ആരോപിച്ചു. ശുപാർശ നടപ്പാക്കിയാൽ ധനവകുപ്പിലെ അനാവശ്യ തസ്തികകൾ വെട്ടിക്കുറയ്ക്കുന്നതു വഴി സ്ഥാനക്കയറ്റ സാധ്യത ഇല്ലാതാകുമെന്നതിനാലാണ് എതിർപ്പെന്നാണ് ഉദ്യോഗസ്ഥ ഭരണ പരിഷ്കാര വകുപ്പിന്റെ വിശദീകരണം. സെക്‌ഷൻ ഓഫിസർക്കും വകുപ്പു സെക്രട്ടറിക്കും ഇടയിൽ ഫയൽ നോക്കാൻ രണ്ടു തട്ടേ പാടുള്ളൂവെന്നാണ് ഭരണ പരിഷ്കാര വകുപ്പിന്റെ റിപ്പോർട്ട്. ഏതായാലും മുഖ്യമന്ത്രിക്ക് കീഴിൽ നികുതി വകുപ്പുകൂടി വരുന്നതോടെ എല്ലാ തീരുമാനവും ഇനി ക്ലിഫ്  ഹൗസിലും മന്ത്രി റിയാസിന്റെ വസതിയായ പമ്പയിലും  ഇരുന്ന് സ്വീകരിക്കാം.   
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ വീഴ്ച്ച സമ്മതിച്ച് എന്‍ടിഎ ഉദ്യോഗസ്ഥര്‍  (48 minutes ago)

കാറിന് തീപിടിച്ച് ഗര്‍ഭിണി മരിച്ച സംഭവം ആത്മഹത്യയാകാമെന്ന നിഗമനത്തില്‍ പൊലീസ്  (59 minutes ago)

പുല്‍വാമ ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ അജ്ഞാതരുടെ വെടിയേറ്റ് കൊല്ലപ്പെട്ടു  (1 hour ago)

എയര്‍ ഇന്ത്യ വിമാനത്തിന്റെ വാല്‍ഭാഗം റണ്‍വേയില്‍ തട്ടി  (1 hour ago)

പിണറായി വിജയന്‍ സത്യപ്രതിജ്ഞ ചെയ്തു  (4 hours ago)

പിണറായി വിജയന്‍ തന്നെ പ്രതിപക്ഷ നേതാവായി തുടരുമെന്ന് എം.വി ഗോവിന്ദന്‍  (4 hours ago)

ടിവി കാണാന്‍ റിമോട്ട് നല്‍കിയില്ല; പാലക്കാട് 12 കാരന്‍ തൂങ്ങിമരിച്ചു  (4 hours ago)

ഒറ്റപ്പാലത്ത് കുടുംബവഴക്ക്: ഭാര്യയുൾപ്പെടെ നാലുപേരെ കുത്തിപ്പരിക്കേൽപ്പിച്ച ഭർത്താവ് പിടിയിൽ...  (4 hours ago)

കുടുംബവഴക്കിനെ തുടര്‍ന്ന് ഭാര്യയുള്‍പ്പെടെ നാലുപേര്‍ക്ക് കത്തിക്കൊണ്ട് കുത്തേറ്റു  (5 hours ago)

അപ്പൂപ്പാ ചെറ്റവർത്താനം പറയരുത്"; ആനവണ്ടി വമ്പത്തിയെയും മുൻ മന്ത്രിയെയും ഒരേപോലെ അമ്മാനമാടി പോസ്റ്റ്...  (5 hours ago)

പിഷാരടിയുടെ സത്യപ്രതിജ്ഞയ്ക്ക് തൊട്ടുപിന്നാലെ രാഹുൽ മാങ്കൂട്ടത്തിൽ ആ കുറിപ്പ്...  (5 hours ago)

ഇന്ത്യ എഐ മിഷനുമായി ചേര്‍ന്ന് രണ്ട് പ്രധാന എഐ ഹബ്ബുകള്‍ക്ക് തുടക്കമിട്ട് കേരളം: കേരള സ്റ്റാര്‍ട്ടപ്പ് മിഷനുമായും ഡിജിറ്റല്‍ യൂണിവേഴ്സിറ്റി കേരളയുമായും സഹകരിച്ചാണ് പദ്ധതി  (5 hours ago)

പെരിയ ഇരട്ടക്കൊലക്കേസിലെ പ്രതികള്‍ക്ക് പരോള്‍; അടിയന്തര റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് ആഭ്യന്തരമന്ത്രി...  (5 hours ago)

ഇന്റർനാഷണൽ ജെമ്മോളജിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് 21% വളർച്ച രേഖപ്പെടുത്തി...  (5 hours ago)

ആസ്റ്റർ മെഡ്‌സിറ്റിയിൽ ഓറൽ ഓങ്കോളജിയിൽ അന്താരാഷ്ട്ര സമ്മേളനം...  (5 hours ago)

Malayali Vartha Recommends